ETV Bharat / crime

ശ്രദ്ധയെ 35 കഷണങ്ങളാക്കാന്‍ അഫ്‌താബ് പ്രചോദനം നേടിയത് 'ഡെക്‌സ്റ്ററി'ല്‍ നിന്ന്, ഒളിപ്പിക്കാന്‍ 20 നാളുകള്‍ ; പക്ഷേ ആ വിളിയില്‍ കുടുങ്ങി

author img

By

Published : Nov 17, 2022, 3:40 PM IST

മെയ് 18നാണ് അഫ്‌താബ്, ശ്രദ്ധയെ കൊലപ്പെടുത്തിയത്. പിടിയിലാകുന്നത് നവംബർ 14ന്. മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് ഡൽഹിയിലെ പല സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു

Aaftab Amin Poonawala  Aaftab Amin Poonawala  sharddha walker  delhi murder  live in partner murder  man killed his partner in delhi  ഷാർപ്പ് മൈൻഡഡ്  ഡൽഹി കൊലപാതകം  പങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി  യുവതിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി  ശ്രദ്ധ വാക്കർ കൊലപാതകം  അഫ്‌താബ്  ജെഫ്രി ഡാഹ്‌മർ  അഫ്‌താബ് അമീൻ പൂനാവാല  വിവാഹത്തെച്ചൊല്ലി തർക്കം യുവതിയെ കൊലപ്പെടുത്തി
'ഷാർപ്പ് മൈൻഡഡ്'; അഫ്‌താബിനെ പൊലീസ് വിശേഷിപ്പിച്ചതിങ്ങനെ..കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തിയപ്പോഴും അഫ്‌താബിന് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല

ന്യൂഡൽഹി : ചോദ്യം ചെയ്യലിൽ കൊലപാതക രീതിയും അതിന്‍റെ ഭീകരതയും വിശദീകരിക്കുമ്പോള്‍ അഫ്‌താബിന് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. 'ഷാർപ്പ് മൈൻഡഡ്' എന്നാണ് അഫ്‌താബിനെ അന്വേഷണസംഘം വിശേഷിപ്പിച്ചത്. ഷെഫും ഫോട്ടോഗ്രാഫറും ഫുഡ് വ്ളോഗറുമായിരുന്ന അഫ്‌താബിന്‍റെ ക്രൂര മുഖം കൊലപാതക വിവരം പുറത്തുവരുന്നതുവരെ ആരും മനസിലാക്കിയിരുന്നില്ല.

കുപ്രസിദ്ധ സീരിയൽ കില്ലറായ ജെഫ്രി ഡാഹ്‌മർ, ടെഡ് ബണ്ടി എന്നിവരോടാണ് ഇപ്പോൾ അഫ്‌താബിനെ ആളുകൾ ഉപമിക്കുന്നത്. ക്രൈം സിനിമകളുടെയും സീരീസുകളുടെയുമൊക്കെ കടുത്ത ആരാധകനായിരുന്നു അഫ്‌താബ്. മൃതദേഹം 35 കഷണങ്ങളാക്കി മുറിക്കുക എന്ന ആശയം പോലും ക്രൈം സീരീസുകളില്‍ നിന്ന് കണ്ടെത്തിയതാണ്. സീരിയൽ കില്ലറായ ഡെക്‌സ്റ്റർ മോർഗന്‍റെ കഥ പറഞ്ഞ അമേരിക്കൻ ടിവി പരമ്പരയായ ഡെക്‌സ്റ്ററിൽ നിന്നാണ് കൊലപാതകത്തിനുള്ള പ്രചോദനം ഉൾക്കൊണ്ടത്.

മുംബൈയിലാണ് അഫ്‌താബ് അമീൻ പൂനാവാല (28) ജനിച്ച് വളർന്നത്. എൽ എസ് റഹേജ കോളജിൽ നിന്ന് ബിരുദം നേടി. അന്നുതൊട്ടിന്നോളം അഫ്‌താബിലെ പൈശാചിക വശത്തെക്കുറിച്ച് കുടുംബത്തിനോ കൂട്ടുകാർക്കോ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ 'HungryChokro' എന്ന പേരില്‍ അക്കൗണ്ടുള്ള അഫ്‌താബിന് 29.1k ഫോളോവേഴ്‌സുണ്ട്. ഹിന്ദി അറിയാമെങ്കിലും ഇംഗ്ലീഷിലാണ് അഫ്‌താബ് ഉത്തരം പറയുകയെന്ന് പൊലീസ് പറയുന്നു.

മെയ് 18നാണ് അഫ്‌താബ്, ശ്രദ്ധയെ കൊലപ്പെടുത്തിയത്. നവംബർ 14ന് അഫ്‌താബ് പൊലീസ് പിടിയിലായി. മുംബൈയിലെ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്നതിനിടെ ഡേറ്റിങ് ആപ്ലിക്കേഷനായ ബംബിളിലൂടെയാണ് ശ്രദ്ധയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ ഇരുവരും ഒന്നിച്ച് ഡൽഹിയിലേക്ക് താമസം മാറി. ഇവിടുന്ന് തുടങ്ങി പ്രശ്‌നങ്ങൾ.

ഇരുവരും തമ്മിൽ ഡൽഹിയിൽ വച്ച് വിവാഹത്തെച്ചൊല്ലി തർക്കമുണ്ടായി. ഇത് നീണ്ടത് കൊലപാതകത്തിലേക്ക്. കഴുത്ത് ഞെരിക്കുമ്പോഴും ജീവന് വേണ്ടി ശ്രദ്ധ പിടയുമ്പോഴും അവളുടെ ശരീരം 35 കഷണങ്ങളാക്കി വെട്ടിമുറിക്കുമ്പോഴും അഫ്‌താബിന്‍റെ മനസ് ഇടറിയില്ല,കരള്‍ അലിഞ്ഞതുമില്ല.

ഹോട്ടൽ മാനേജ്‌മെന്‍റ് പഠിക്കുന്ന സമയത്ത് മാംസം മുറിക്കുന്നതിൽ പ്രതി പരിശീലനം നേടിയിരുന്നു. അതേ ലാഘവത്തോടെയാണ് അഫ്‌താബ് മനുഷ്യ ശരീരവും വെട്ടിയരിഞ്ഞത്. 35 കഷണങ്ങളാക്കാന്‍ രണ്ട് ദിവസമെടുത്തു. തുടർന്ന് മൃതദേഹം സൂക്ഷിക്കാൻ 300 ലിറ്ററിന്‍റെ ഫ്രിഡ്‌ജും വാങ്ങി. ദുർഗന്ധം അകറ്റാൻ റൂം ഫ്രഷ്‌നറും മറ്റും ഉപയോഗിച്ചു.

ഫ്രീസറിൽ സൂക്ഷിച്ച ശരീര ഭാഗങ്ങൾ 20 ദിവസമെടുത്ത് ഡൽഹിയുടെ വിവിധ ഇടങ്ങളിലെ കാടുമൂടിയ പ്രദേശങ്ങളിൽ ഉപേക്ഷിച്ചു. അരിഞ്ഞ കഷണങ്ങൾ ഫ്രിഡ്‌ജിൽ നിന്ന് പുറത്തെടുത്ത് പോളിത്തീൻ കവറുകളില്‍ പൊതിഞ്ഞ് ബാഗിലാക്കി ആർക്കും സംശയം തോന്നാത്ത രൂപത്തിലാണ് ഉപേക്ഷിക്കാൻ കൊണ്ടുപോയത്. പുലർച്ചെ രണ്ട് മണിക്കാണ് ശരീര ഭാഗങ്ങൾ ഉപേക്ഷിക്കാൻ കൊണ്ടുപോവുക. രണ്ട് മണിക്കൂറോളം കഴിഞ്ഞ് മടങ്ങിയെത്തും. ഏകദേശം ഇരുപത് ദിവസത്തോളം ഇത് ആവർത്തിച്ചു.

സംഭവം മറച്ച് വയ്‌ക്കാനായി കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അഫ്‌താബ് സജീവമായി. യുവതിയുടെ പിതാവ് വികാസ് വാക്കർ അഫ്‌താബിനെ വിളിച്ച് മകളുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതുവരെ കൊലപാതകം ദുരൂഹമായി തുടർന്നു. യുവതിയുമായുള്ള ബന്ധം വേർപെടുത്തിയതായി അഫ്‌താബ് പറഞ്ഞതോടെ പിതാവിന് സംശയമായി.

ശ്രദ്ധയെ ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടു. ഇതിനിടെ നവംബര്‍ എട്ടിന് ശ്രദ്ധയുടെ മാതാപിതാക്കള്‍ ഇവര്‍ താമസിക്കുന്ന ഡല്‍ഹിയിലെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് പൂട്ടിക്കിടക്കുന്നത് കണ്ടാണ് ഇവര്‍ മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് മെഹ്‌റോളി പൊലീസ് അഫ്‌താബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പരസ്‌പര വിരുദ്ധമായ മൊഴികൾ പൊലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെക്കുറിച്ചും അതിന്‍റെ ഭീകരതയെക്കുറിച്ചും പ്രതി വെളിപ്പെടുത്തിയത്. മനുഷ്യ ശരീരഘടനയെക്കുറിച്ച് വിശദമായി വായിച്ചറിഞ്ഞിരുന്നെന്നും അതുകൊണ്ടുതന്നെ ശരീരം വെട്ടിമാറ്റാൻ എളുപ്പമായെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

Also read: 'അഫ്‌താബ് മര്‍ദിച്ചിരുന്നു, ബന്ധം ഒഴിവാക്കാന്‍ അവള്‍ക്കായില്ല'; കൊല്ലപ്പെട്ട ശ്രദ്ധ വാക്കറുടെ സുഹൃത്തുക്കള്‍ ഇടിവി ഭാരതിനോട്

മെയ് മാസത്തിൽ അഫ്താബിനെ ചികിത്സിച്ച ഡൽഹിയിലെ ഒരു ഡോക്‌ടർ അയാളുടെ ആക്രമണ മനോഭാവം തിരിച്ചറിഞ്ഞിരുന്നു. ചികിത്സയ്‌ക്കായി വന്നപ്പോൾ അഫ്‌താബ് വളരെ അക്രമാസക്തനും അസ്വസ്ഥനുമായിരുന്നുവെന്നും പരിക്കിനെ കുറിച്ച് ചോദിച്ചപ്പോൾ പഴം മുറിക്കുന്നതിനിടെ സംഭവിച്ചത് എന്നാണ് പറഞ്ഞിരുന്നതെന്നും ഡോക്‌ടർ മൊഴി നല്‍കിയിട്ടുണ്ട്. ഇതും കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി.

ന്യൂഡൽഹി : ചോദ്യം ചെയ്യലിൽ കൊലപാതക രീതിയും അതിന്‍റെ ഭീകരതയും വിശദീകരിക്കുമ്പോള്‍ അഫ്‌താബിന് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. 'ഷാർപ്പ് മൈൻഡഡ്' എന്നാണ് അഫ്‌താബിനെ അന്വേഷണസംഘം വിശേഷിപ്പിച്ചത്. ഷെഫും ഫോട്ടോഗ്രാഫറും ഫുഡ് വ്ളോഗറുമായിരുന്ന അഫ്‌താബിന്‍റെ ക്രൂര മുഖം കൊലപാതക വിവരം പുറത്തുവരുന്നതുവരെ ആരും മനസിലാക്കിയിരുന്നില്ല.

കുപ്രസിദ്ധ സീരിയൽ കില്ലറായ ജെഫ്രി ഡാഹ്‌മർ, ടെഡ് ബണ്ടി എന്നിവരോടാണ് ഇപ്പോൾ അഫ്‌താബിനെ ആളുകൾ ഉപമിക്കുന്നത്. ക്രൈം സിനിമകളുടെയും സീരീസുകളുടെയുമൊക്കെ കടുത്ത ആരാധകനായിരുന്നു അഫ്‌താബ്. മൃതദേഹം 35 കഷണങ്ങളാക്കി മുറിക്കുക എന്ന ആശയം പോലും ക്രൈം സീരീസുകളില്‍ നിന്ന് കണ്ടെത്തിയതാണ്. സീരിയൽ കില്ലറായ ഡെക്‌സ്റ്റർ മോർഗന്‍റെ കഥ പറഞ്ഞ അമേരിക്കൻ ടിവി പരമ്പരയായ ഡെക്‌സ്റ്ററിൽ നിന്നാണ് കൊലപാതകത്തിനുള്ള പ്രചോദനം ഉൾക്കൊണ്ടത്.

മുംബൈയിലാണ് അഫ്‌താബ് അമീൻ പൂനാവാല (28) ജനിച്ച് വളർന്നത്. എൽ എസ് റഹേജ കോളജിൽ നിന്ന് ബിരുദം നേടി. അന്നുതൊട്ടിന്നോളം അഫ്‌താബിലെ പൈശാചിക വശത്തെക്കുറിച്ച് കുടുംബത്തിനോ കൂട്ടുകാർക്കോ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ 'HungryChokro' എന്ന പേരില്‍ അക്കൗണ്ടുള്ള അഫ്‌താബിന് 29.1k ഫോളോവേഴ്‌സുണ്ട്. ഹിന്ദി അറിയാമെങ്കിലും ഇംഗ്ലീഷിലാണ് അഫ്‌താബ് ഉത്തരം പറയുകയെന്ന് പൊലീസ് പറയുന്നു.

മെയ് 18നാണ് അഫ്‌താബ്, ശ്രദ്ധയെ കൊലപ്പെടുത്തിയത്. നവംബർ 14ന് അഫ്‌താബ് പൊലീസ് പിടിയിലായി. മുംബൈയിലെ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്നതിനിടെ ഡേറ്റിങ് ആപ്ലിക്കേഷനായ ബംബിളിലൂടെയാണ് ശ്രദ്ധയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ ഇരുവരും ഒന്നിച്ച് ഡൽഹിയിലേക്ക് താമസം മാറി. ഇവിടുന്ന് തുടങ്ങി പ്രശ്‌നങ്ങൾ.

ഇരുവരും തമ്മിൽ ഡൽഹിയിൽ വച്ച് വിവാഹത്തെച്ചൊല്ലി തർക്കമുണ്ടായി. ഇത് നീണ്ടത് കൊലപാതകത്തിലേക്ക്. കഴുത്ത് ഞെരിക്കുമ്പോഴും ജീവന് വേണ്ടി ശ്രദ്ധ പിടയുമ്പോഴും അവളുടെ ശരീരം 35 കഷണങ്ങളാക്കി വെട്ടിമുറിക്കുമ്പോഴും അഫ്‌താബിന്‍റെ മനസ് ഇടറിയില്ല,കരള്‍ അലിഞ്ഞതുമില്ല.

ഹോട്ടൽ മാനേജ്‌മെന്‍റ് പഠിക്കുന്ന സമയത്ത് മാംസം മുറിക്കുന്നതിൽ പ്രതി പരിശീലനം നേടിയിരുന്നു. അതേ ലാഘവത്തോടെയാണ് അഫ്‌താബ് മനുഷ്യ ശരീരവും വെട്ടിയരിഞ്ഞത്. 35 കഷണങ്ങളാക്കാന്‍ രണ്ട് ദിവസമെടുത്തു. തുടർന്ന് മൃതദേഹം സൂക്ഷിക്കാൻ 300 ലിറ്ററിന്‍റെ ഫ്രിഡ്‌ജും വാങ്ങി. ദുർഗന്ധം അകറ്റാൻ റൂം ഫ്രഷ്‌നറും മറ്റും ഉപയോഗിച്ചു.

ഫ്രീസറിൽ സൂക്ഷിച്ച ശരീര ഭാഗങ്ങൾ 20 ദിവസമെടുത്ത് ഡൽഹിയുടെ വിവിധ ഇടങ്ങളിലെ കാടുമൂടിയ പ്രദേശങ്ങളിൽ ഉപേക്ഷിച്ചു. അരിഞ്ഞ കഷണങ്ങൾ ഫ്രിഡ്‌ജിൽ നിന്ന് പുറത്തെടുത്ത് പോളിത്തീൻ കവറുകളില്‍ പൊതിഞ്ഞ് ബാഗിലാക്കി ആർക്കും സംശയം തോന്നാത്ത രൂപത്തിലാണ് ഉപേക്ഷിക്കാൻ കൊണ്ടുപോയത്. പുലർച്ചെ രണ്ട് മണിക്കാണ് ശരീര ഭാഗങ്ങൾ ഉപേക്ഷിക്കാൻ കൊണ്ടുപോവുക. രണ്ട് മണിക്കൂറോളം കഴിഞ്ഞ് മടങ്ങിയെത്തും. ഏകദേശം ഇരുപത് ദിവസത്തോളം ഇത് ആവർത്തിച്ചു.

സംഭവം മറച്ച് വയ്‌ക്കാനായി കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അഫ്‌താബ് സജീവമായി. യുവതിയുടെ പിതാവ് വികാസ് വാക്കർ അഫ്‌താബിനെ വിളിച്ച് മകളുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതുവരെ കൊലപാതകം ദുരൂഹമായി തുടർന്നു. യുവതിയുമായുള്ള ബന്ധം വേർപെടുത്തിയതായി അഫ്‌താബ് പറഞ്ഞതോടെ പിതാവിന് സംശയമായി.

ശ്രദ്ധയെ ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടു. ഇതിനിടെ നവംബര്‍ എട്ടിന് ശ്രദ്ധയുടെ മാതാപിതാക്കള്‍ ഇവര്‍ താമസിക്കുന്ന ഡല്‍ഹിയിലെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് പൂട്ടിക്കിടക്കുന്നത് കണ്ടാണ് ഇവര്‍ മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് മെഹ്‌റോളി പൊലീസ് അഫ്‌താബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പരസ്‌പര വിരുദ്ധമായ മൊഴികൾ പൊലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെക്കുറിച്ചും അതിന്‍റെ ഭീകരതയെക്കുറിച്ചും പ്രതി വെളിപ്പെടുത്തിയത്. മനുഷ്യ ശരീരഘടനയെക്കുറിച്ച് വിശദമായി വായിച്ചറിഞ്ഞിരുന്നെന്നും അതുകൊണ്ടുതന്നെ ശരീരം വെട്ടിമാറ്റാൻ എളുപ്പമായെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

Also read: 'അഫ്‌താബ് മര്‍ദിച്ചിരുന്നു, ബന്ധം ഒഴിവാക്കാന്‍ അവള്‍ക്കായില്ല'; കൊല്ലപ്പെട്ട ശ്രദ്ധ വാക്കറുടെ സുഹൃത്തുക്കള്‍ ഇടിവി ഭാരതിനോട്

മെയ് മാസത്തിൽ അഫ്താബിനെ ചികിത്സിച്ച ഡൽഹിയിലെ ഒരു ഡോക്‌ടർ അയാളുടെ ആക്രമണ മനോഭാവം തിരിച്ചറിഞ്ഞിരുന്നു. ചികിത്സയ്‌ക്കായി വന്നപ്പോൾ അഫ്‌താബ് വളരെ അക്രമാസക്തനും അസ്വസ്ഥനുമായിരുന്നുവെന്നും പരിക്കിനെ കുറിച്ച് ചോദിച്ചപ്പോൾ പഴം മുറിക്കുന്നതിനിടെ സംഭവിച്ചത് എന്നാണ് പറഞ്ഞിരുന്നതെന്നും ഡോക്‌ടർ മൊഴി നല്‍കിയിട്ടുണ്ട്. ഇതും കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.