തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടംവലം നോക്കാതെ മുന്നണികളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്ത പാരമ്പര്യമാണ് തൃശൂര്‍ മണ്ഡലത്തിനുള്ളത്. ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരില്‍ ആകെ രേഖപ്പെടുത്തിയ വോട്ടുകളിൽ മൂന്നര ലക്ഷത്തിനടുത്ത് വോട്ടുകൾ പിടിക്കുന്നവർക്ക് മണ്ഡലത്തില്‍ വിജയിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഗുരുവായൂർ, മണലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ കഴിഞ്ഞതവണ 38277 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അന്നത്തെ സിപിഐ ജില്ലാസെക്രട്ടറി കൂടിയായിരുന്ന സി.എൻ ജയദേവൻ വിജയിച്ചത്. സിപിഎമ്മുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതും മണ്ഡലത്തിലെ ഭൂരിപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും സിപിഐയുടെ ഇന്ത്യയിലെ ഏക സിറ്റിംഗ് സീറ്റായ തൃശ്ശൂര്‍ രാജാജി മാത്യു തോമസിലൂടെ നിലനിർത്താൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്. എന്നാൽ ജില്ലയിലുടനീളം ടി.എൻ പ്രതാപനുള്ള ജനസമ്മതി വോട്ടായി മാറുമെന്നും കഴിഞ്ഞ തവണ സീറ്റ് വച്ചുമാറി നടത്തിയ പരീക്ഷണത്തിലൂടെ നഷ്ടപ്പെട്ട തൃശ്ശൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു, കോൺഗ്രസിനകത്തെ ഗ്രൂപ്പ് പോരുകൾക്ക് അറുതി വന്നത് സ്ഥാനാർഥിയുടെ വിജയം സുഗമമാക്കുമെന്ന വിശ്വാസവും യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
തൃശ്ശൂരില്‍ പ്രതീക്ഷയോടെ മുന്നണികള്‍
എൻഡിഎ സ്ഥാനാർഥി അധികമായി നേടുന്ന ഓരോ വോട്ടും ഇടത്-വലത് മുന്നണികളുടെ ഫലത്തെ സ്വാധീനിക്കാനാണ് സാധ്യത
![തൃശ്ശൂരില്‍ പ്രതീക്ഷയോടെ മുന്നണികള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3353448-thumbnail-3x2-thrissur.jpg?imwidth=3840)
സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ താരപരിവേഷവും ശബരിമല വിഷയത്തിലൂടെ ഹൈന്ദവ സമുദായങ്ങളുടെ പിന്തുണയും അതുവഴി തൃശ്ശൂര്‍ സ്വന്തമാകുമെന്നുമാണ് ബിജെപിയുടെ വിശ്വാസം. തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം കൂടിയതും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ഈഴവ വോട്ടുകൾ പ്രധാന ഘടകമായ മണ്ഡലത്തിൽ ബിജെപി നേടുന്ന വോട്ടുകൾ ഇടത്-വലത് മുന്നണികളുടെ ജയപരാജയം നിശ്ചയിക്കാനുള്ള സാധ്യതയേറുകയാണ്. എന്നാൽ പരമ്പരാഗതമായി ഇടതുപക്ഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുകൾ രാജാജി മാത്യു തോമസിന് തന്നെ ഇത്തവണയും ലഭിക്കാനാണ് സാധ്യത. എന്നാൽ നായർ ബ്രാഹ്മണ സമൂഹങ്ങളുടെ വോട്ടുകൾ കൂടുതലും സമാഹരിക്കുക സുരേഷ് ഗോപി തന്നെയാകും. കാലങ്ങളായി കോൺഗ്രസിന് ലഭിച്ചിരിക്കുന്ന വോട്ടുകളാണ് ഇവ. ഫലത്തിൽ എൻഡിഎ സ്ഥാനാർഥി അധികമായി നേടുന്ന ഓരോ വോട്ടും ഇടത്-വലത് മുന്നണികളുടെ ഫലത്തെ സ്വാധീനിക്കാനാണ് സാധ്യത.
തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടംവലം നോക്കാതെ മുന്നണികളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്ത പാരമ്പര്യമാണ് തൃശൂര്‍ മണ്ഡലത്തിനുള്ളത്. ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരില്‍ ആകെ രേഖപ്പെടുത്തിയ വോട്ടുകളിൽ മൂന്നര ലക്ഷത്തിനടുത്ത് വോട്ടുകൾ പിടിക്കുന്നവർക്ക് മണ്ഡലത്തില്‍ വിജയിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഗുരുവായൂർ, മണലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ കഴിഞ്ഞതവണ 38277 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അന്നത്തെ സിപിഐ ജില്ലാസെക്രട്ടറി കൂടിയായിരുന്ന സി.എൻ ജയദേവൻ വിജയിച്ചത്. സിപിഎമ്മുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതും മണ്ഡലത്തിലെ ഭൂരിപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും സിപിഐയുടെ ഇന്ത്യയിലെ ഏക സിറ്റിംഗ് സീറ്റായ തൃശ്ശൂര്‍ രാജാജി മാത്യു തോമസിലൂടെ നിലനിർത്താൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്. എന്നാൽ ജില്ലയിലുടനീളം ടി.എൻ പ്രതാപനുള്ള ജനസമ്മതി വോട്ടായി മാറുമെന്നും കഴിഞ്ഞ തവണ സീറ്റ് വച്ചുമാറി നടത്തിയ പരീക്ഷണത്തിലൂടെ നഷ്ടപ്പെട്ട തൃശ്ശൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു, കോൺഗ്രസിനകത്തെ ഗ്രൂപ്പ് പോരുകൾക്ക് അറുതി വന്നത് സ്ഥാനാർഥിയുടെ വിജയം സുഗമമാക്കുമെന്ന വിശ്വാസവും യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ താരപരിവേഷവും ശബരിമല വിഷയത്തിലൂടെ ഹൈന്ദവ സമുദായങ്ങളുടെ പിന്തുണയും അതുവഴി തൃശ്ശൂര്‍ സ്വന്തമാകുമെന്നുമാണ് ബിജെപിയുടെ വിശ്വാസം. തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം കൂടിയതും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ഈഴവ വോട്ടുകൾ പ്രധാന ഘടകമായ മണ്ഡലത്തിൽ ബിജെപി നേടുന്ന വോട്ടുകൾ ഇടത്-വലത് മുന്നണികളുടെ ജയപരാജയം നിശ്ചയിക്കാനുള്ള സാധ്യതയേറുകയാണ്. എന്നാൽ പരമ്പരാഗതമായി ഇടതുപക്ഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുകൾ രാജാജി മാത്യു തോമസിന് തന്നെ ഇത്തവണയും ലഭിക്കാനാണ് സാധ്യത. എന്നാൽ നായർ ബ്രാഹ്മണ സമൂഹങ്ങളുടെ വോട്ടുകൾ കൂടുതലും സമാഹരിക്കുക സുരേഷ് ഗോപി തന്നെയാകും. കാലങ്ങളായി കോൺഗ്രസിന് ലഭിച്ചിരിക്കുന്ന വോട്ടുകളാണ് ഇവ. ഫലത്തിൽ എൻഡിഎ സ്ഥാനാർഥി അധികമായി നേടുന്ന ഓരോ വോട്ടും ഇടത്-വലത് മുന്നണികളുടെ ഫലത്തെ സ്വാധീനിക്കാനാണ് സാധ്യത.
Body:തൃശ്ശൂരിൽ ആകെപോൾ ചെയ്ത വോട്ടുകളിൽ ഏകദേശം മൂന്നര ലക്ഷം വോട്ടുകൾ പിടിക്കുന്നവർക്ക് വിജയിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടംവലം നോക്കാതെ മുന്നണികളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്ത പാരമ്പര്യമാണ് തൃശ്ശൂർ മണ്ഡലംത്തിനുള്ളത്.ഗുരുവായൂർ മണലൂർ തൃശൂർ നാട്ടിക ഇരിങ്ങാലക്കുട പുതുക്കാട് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന തൃശൂർ ലോകസഭ മണ്ഡലത്തിൽ കഴിഞ്ഞതവണ 38,277 വോട്ടിംഗ് ഭൂരിപക്ഷത്തിലാണ് അന്നത്തെ സിപിഐ ജില്ലാസെക്രട്ടറി കൂടിയായിരുന്നു സി എൻ ജയദേവൻ ലോക്സഭയിലെത്തിയത്.സിപിഐയുടെ ഇന്ത്യയിലെ ഏക സിറ്റിംഗ് സീറ്റായ തൃശ്ശൂർ രാജാജി മാത്യു തോമസിലൂടെ നിലനിർത്താൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.സി പി എമ്മുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതും സ്ഥാനാർഥി മണ്ഡലത്തിലെ ഭൂരിപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളതും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാലാണ് എൽഡിഎഫ് ക്യാമ്പുള്ളത്. ബിജെപിയുടെ വർഗീയതയ്ക്കെതിരെ ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ട് ഏകീകരണത്തിലൂടെ മികച്ച ജയം സ്വന്തമാക്കാമെന്ന അവർ കണക്കുകൂട്ടുന്നു.എന്നാൽ ജില്ലയിലുടനീളം ടി എൻ പ്രതാപനുള്ള ജനസമ്മതി വോട്ടായി മാറുമെന്നും കഴിഞ്ഞ തവണ സീറ്റ് വച്ചുമാറി നടത്തിയ പരീക്ഷണത്തിലൂടെ നഷ്ടപ്പെട്ട തൃശൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ആകും എന്നുള്ള തികഞ്ഞ ആത്മവിശ്വാസം തന്നെയാണ് യുഡിഎഫിന് ഉള്ളത്.ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് കൂടിയായ പ്രതാപന്റെ സർവ്വസമ്മതമായ പരിവേഷം ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.ജില്ലയിലെ കോൺഗ്രസിനകത്തെ ഗ്രൂപ്പ് പോരുകൾക്ക് അറുതി വന്നതും സ്ഥാനാർഥിയുടെ വിജയം സുഗമമാക്കുമെന്ന വിശ്വാസവും യു.ടി.എഫ് ക്യാമ്പിനുണ്ട്.
ശബരിമല വിഷയം വലിയ ചർച്ചയാക്കി ഇതിലൂടെ ഹൈന്ദവ സമുദായങ്ങളുടെ പിന്തുണ സ്വായത്തമാക്കുവാനും അതുവഴി തൃശ്ശൂരിൽ ഒരുപക്ഷേ ജയം നേടാനാകുമെന്നും ഉള്ള ആത്മവിശ്വാസത്തിലാണ് ബിജെപി. സുരേഷ് ഗോപിയുടെ താരപരിവേഷം മണ്ഡലത്തിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കാൻ കഴിയുമെന്നും അവർ വിശ്വസിക്കുന്നു. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം കൂടിയതും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ശബരിമല വിഷയം പ്രചാരണ വിഷയമാക്കിയത് വോട്ടർമാരിൽ സ്വാധീനം ചെലുത്തിയതിന് തെളിവാണ് ഉയർന്ന പോളിംഗ് ശതമാനം എന്നു ബിജെപി അവകാശപ്പെടുന്നു.ബിഡിജെഎസ് പിന്തുണയും എൻഎസ്എസ്ന്റെ ആശീർവാദവും മണ്ഡലത്തിൽ തുണയാകുമെന്നാണ് സുരേഷ് ഗോപിയുടെ വിശ്വാസം. ഹൈന്ദവ സമൂഹത്തിലെ ഭൂരിപക്ഷ വിഭാഗങ്ങൾ തനിക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.ഇതുവഴി പുതുക്കാട് ഗുരുവായൂർ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് വലിയ തോതിൽ വോട്ട് ലഭിക്കുമെന്നുമാണ് ഇവരുടെ കണക്കുകൂട്ടൽ.
Conclusion:ഈഴവ വോട്ടുകൾ പ്രധാന ഘടകമായ മണ്ഡലത്തിൽ ബിജെപി നേടുന്ന വോട്ടുകൾ ഇടതു-വലതു മുന്നണികളുടെ ജയപരാജയം നിശ്ചയിക്കാനുള്ള സാധ്യതയേറുകയാണ്.എന്നാൽ പരമ്പരാഗതമായി ഇടതുപക്ഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുകൾ രാജാജി മാത്യു തോമസിന് തന്നെ ഇത്തവണയും ലഭിക്കാനാണ് സാധ്യത.എന്നാൽ നായർ ബ്രാഹ്മണ സമൂഹങ്ങളുടെ വോട്ടുകൾ കൂടുതലും സമാഹരിക്കുക സുരേഷ് ഗോപി തന്നെയാകും.കാലങ്ങളായി കോൺഗ്രസിന് ലഭിച്ചിരിക്കുന്ന വോട്ടുകളാണ് ഇവ.ഫലത്തിൽ എൻഡിഎ സ്ഥാനാർഥി അധികമായി നേടുന്ന ഓരോ വോട്ടും ഇടത് വലത് മുന്നണികളുടെ ഫലത്തെ സ്വാധീനിക്കാനാണ് സാധ്യത.
ഇ ടിവി ഭാരത്
തൃശ്ശൂർ