ETV Bharat / city

സരിതക്കെതിരായ അറസ്റ്റ് വാറണ്ട് നടപ്പാക്കിയില്ല ; പൊലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസ്

ഉത്തരവുകൾ നടപ്പാക്കിയില്ലെന്ന് മാത്രമല്ല കോടതിയിൽ കാരണം ബോധിപ്പിക്കുകയും ചെയ്‌തില്ല

author img

By

Published : Oct 28, 2021, 5:07 PM IST

കാറ്റാടി യന്ത്രം  കാറ്റാടി യന്ത്രം കേസ്  സരിത എസ്‌ നായരുടെ അറസ്റ്റ് വാറണ്ട് നടപ്പാക്കിയില്ല  സരിത എസ്‌ നായരുടെ അറസ്റ്റ് വാറണ്ട്  കാറ്റാടി യന്ത്രത്തിന്‍റെ വിതരണാവകാശം  Wind mill case news  Wind mill case  Wind mill case arrest warrant  Wind mill case arrest warrant news  saritha case  Wind mill case arrest warrant not executed news  Wind mill case arrest warrant not executed
സരിത എസ്‌ നായരുടെ അറസ്റ്റ് വാറണ്ട് നടപ്പാക്കിയില്ല; പൊലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം : കാറ്റാടി യന്ത്രത്തിന്‍റെ വിതരണാവകാശം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി സരിത.എസ്.നായരുടെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാത്ത പൊലീസ് ഉദ്യോഗസ്ഥന് കോടതിയുടെ കാരണം കാണിക്കൽ നോട്ടിസ്. വലിയതുറ പൊലീസ് സ്റ്റേഷൻ ഓഫിസറോടാണ് കോടതി വിശദീകരണം തേടിയത്.

കേസിലെ ഒന്നാം പ്രതിയായ സരിത കോടതിയിൽ ഹാജരാകാത്ത കാരണത്താൽ കോടതി പ്രതിക്കെതിരെ രണ്ടുതവണ അറസ്റ്റ് വാറണ്ടിന് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവുകൾ ഒന്നും തന്നെ വലിയതുറ പൊലീസ് നടപ്പാക്കിയില്ലെന്ന് മാത്രമല്ല കോടതിയിൽ കാരണം ബോധിപ്പിക്കുകയും ചെയ്‌തില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.

READ MORE: കാറ്റാടി യന്ത്ര കേസ്; സരിത എസ്. നായർക്ക് വീണ്ടും അറസ്റ്റ് വാറണ്ട്

നിയമം നടപ്പിലാക്കേണ്ട പൊലീസിന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടാക്കുന്ന ഇത്തരം വീഴ്‌ചകൾ അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിവീജ രവീന്ദ്രന്‍റേതാണ് ഉത്തരവ്. സരിത.എസ്.നായർ, ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

2009ലാണ് കേസിനാസ്പദമായ സംഭവം. 2010ലാണ് വലിയതുറ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തി വന്ന ലെംസ് പവർ ആൻഡ് കണക്‌റ്റ് എന്ന സ്ഥാപനത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്‍റെ മൊത്തം അവകാശം നൽകാമെന്ന് വാഗ്ദാനം നൽകി 4,50,000 രൂപ തട്ടിയെന്നാണ് കേസ്.

തിരുവനന്തപുരം : കാറ്റാടി യന്ത്രത്തിന്‍റെ വിതരണാവകാശം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി സരിത.എസ്.നായരുടെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാത്ത പൊലീസ് ഉദ്യോഗസ്ഥന് കോടതിയുടെ കാരണം കാണിക്കൽ നോട്ടിസ്. വലിയതുറ പൊലീസ് സ്റ്റേഷൻ ഓഫിസറോടാണ് കോടതി വിശദീകരണം തേടിയത്.

കേസിലെ ഒന്നാം പ്രതിയായ സരിത കോടതിയിൽ ഹാജരാകാത്ത കാരണത്താൽ കോടതി പ്രതിക്കെതിരെ രണ്ടുതവണ അറസ്റ്റ് വാറണ്ടിന് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവുകൾ ഒന്നും തന്നെ വലിയതുറ പൊലീസ് നടപ്പാക്കിയില്ലെന്ന് മാത്രമല്ല കോടതിയിൽ കാരണം ബോധിപ്പിക്കുകയും ചെയ്‌തില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.

READ MORE: കാറ്റാടി യന്ത്ര കേസ്; സരിത എസ്. നായർക്ക് വീണ്ടും അറസ്റ്റ് വാറണ്ട്

നിയമം നടപ്പിലാക്കേണ്ട പൊലീസിന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടാക്കുന്ന ഇത്തരം വീഴ്‌ചകൾ അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിവീജ രവീന്ദ്രന്‍റേതാണ് ഉത്തരവ്. സരിത.എസ്.നായർ, ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

2009ലാണ് കേസിനാസ്പദമായ സംഭവം. 2010ലാണ് വലിയതുറ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തി വന്ന ലെംസ് പവർ ആൻഡ് കണക്‌റ്റ് എന്ന സ്ഥാപനത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്‍റെ മൊത്തം അവകാശം നൽകാമെന്ന് വാഗ്ദാനം നൽകി 4,50,000 രൂപ തട്ടിയെന്നാണ് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.