തിരുവനന്തപുരം: നെടുമങ്ങാട് ടെക്‌സ്റ്റൈല്‍ ജീവനക്കാരനെ ക്രൂരമായി മർദിച്ച നാലംഗ സംഘം പൊലീസ് പിടിയിൽ. നെടുമങ്ങാട് സ്വദേശികളായ വിഷ്ണു, അനന്ദു, ഷിജിൻ, അരുൺ എന്നിവരാണ് പിടിയിലായത്. 2019 ഡിസംബർ 22ന് രാത്രി പഴകുറ്റിയിലെ തുണിക്കടയില്‍ വച്ച് ബിനുവിനെ സംഘം മര്‍ദിക്കുകയായിരുന്നു. കടയ്‌ക്കുള്ളില്‍ വച്ച് പുകവലിക്കരുത് എന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. ബിനുവിനെ കല്ല്, കമ്പി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദിച്ചിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ബെംഗളൂരു, തമിഴ്‌നാട് എന്നീ സ്ഥലങ്ങളില്‍ ഒളിവിൽ പോയി. പ്രതികളെ നെടുമങ്ങാട് ഇൻസ്പെക്‌ടർ രാജേഷിന്‍റെ നേത്യത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
ടെക്‌സ്റ്റൈല്‍ ജീവനക്കാരനെ മര്‍ദിച്ച സംഘം പിടിയില്‍
കടയ്‌ക്കുള്ളില്‍ വച്ച് പുകവലിക്കരുത് എന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പ്രതികൾ ബിനുവിനെ മര്‍ദിച്ചത്
തിരുവനന്തപുരം: നെടുമങ്ങാട് ടെക്‌സ്റ്റൈല്‍ ജീവനക്കാരനെ ക്രൂരമായി മർദിച്ച നാലംഗ സംഘം പൊലീസ് പിടിയിൽ. നെടുമങ്ങാട് സ്വദേശികളായ വിഷ്ണു, അനന്ദു, ഷിജിൻ, അരുൺ എന്നിവരാണ് പിടിയിലായത്. 2019 ഡിസംബർ 22ന് രാത്രി പഴകുറ്റിയിലെ തുണിക്കടയില്‍ വച്ച് ബിനുവിനെ സംഘം മര്‍ദിക്കുകയായിരുന്നു. കടയ്‌ക്കുള്ളില്‍ വച്ച് പുകവലിക്കരുത് എന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. ബിനുവിനെ കല്ല്, കമ്പി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദിച്ചിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ബെംഗളൂരു, തമിഴ്‌നാട് എന്നീ സ്ഥലങ്ങളില്‍ ഒളിവിൽ പോയി. പ്രതികളെ നെടുമങ്ങാട് ഇൻസ്പെക്‌ടർ രാജേഷിന്‍റെ നേത്യത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.