തിരുവനന്തപുരം: ശബരിമല ഭക്തരുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കുമായി പമ്പയിൽ ദക്ഷിണന്ത്യേൻ സംസ്ഥാനങ്ങളുടെ സംയുക്ത കൺട്രോൾ റൂം തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കും. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും അതിനുള്ള പ്രചരണങ്ങൾ ഭക്തർക്കിടയില്‍ നടത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. തമിഴ്, തെലുങ്ക് ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകളും ശബരിമലയിലും, പമ്പയിലും, നിലയ്ക്കലിലും സ്ഥാപിക്കണമെന്ന് ആന്ധ്രയും, തമിഴ്നാടും ആവശ്യപ്പെട്ടു. ഒരുക്കങ്ങളിൽ എല്ലാവരും സംതൃപതി രേഖപ്പെടുത്തി. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് പുതുച്ചേരി സംസ്ഥാനങ്ങളെ പ്രതിനിധികരിച്ച് മന്ത്രിമാരും, കർണാടക സർക്കാരിനു വേണ്ടി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.