ETV Bharat / city

മോൻസണ്‍ മാവുങ്കൽ വിവാദം; സഭയിൽ ബെഹ്റയെ സംരക്ഷിച്ച് മുഖ്യമന്ത്രി

author img

By

Published : Oct 5, 2021, 1:35 PM IST

മോൻസൻ്റെ ശേഖരത്തിലെ ചെമ്പോല ശബരിമലക്കെതിരെ സർക്കാർ ഉപയോഗിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി

ബെഹ്റയെ സംരക്ഷിച്ച് മുഖ്യമന്ത്രി  മോൻസണ്‍ മാവുങ്കൽ  മോൻസണ്‍ മാവുങ്കൽ വിവാദം  ചെമ്പോല  ഇ.ഡി  ഇന്‍റലിജൻസ്  ലോക്‌നാഥ് ബെഹ്റ  സ്‌പർജൻ കുമാർ  Pinarayi vijayan  monson mavunkal  monson mavunkal controversy
മോൻസണ്‍ മാവുങ്കൽ വിവാദം; സഭയിൽ ബെഹ്റയെ സംരക്ഷിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിൻ്റെ വസതിയിൽ മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ സന്ദർശിച്ച ശേഷമാണ് ഇന്‍റലിജൻസ് റിപ്പോർട്ടും ഇ.ഡി അന്വേഷണ ശിപാർശയുമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോൻസൻ്റെ ശേഖരത്തിലെ ചെമ്പോല ശബരിമലക്കെതിരെ സർക്കാർ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബെഹ്റ മോൻസന്‍റെ വസതിയിൽ പോയി എന്നത് ശരിയാണ്. 2019 ജൂൺ 13ന് മോൻസൺ മാവുങ്കലിനെ കുറിച്ചുള്ള ഇന്‍റലിജൻസ് റിപ്പോർട്ട് ആവശ്യപ്പെട്ട് ബെഹ്റ ഇന്‍റലിജൻസ് എ.ഡി.ജി.പിക്ക് കത്ത് നൽകി. നവംബർ 25 ന് ഇൻ്റലിജൻസ് മേധാവി മറുപടി നൽകി. തുടർന്ന് 2019 ഡിസംബർ 21 ന് ഇന്‍റലിജൻസ് മേധാവിയോട് വിശദമായ റിപ്പോർട്ട് തേടി.

2020 ജനുവരി 1ന് വിശദ റിപ്പോർട്ട് എഡിജിപി ഇന്‍റലിജിൻസ് ഡിജിപിക്ക് റിപ്പോർട്ട് നൽകി. ഇതിനു ശേഷം ഫെബ്രുവരി 5ന് ഡിജിപി, ഇഡിക്ക് അന്വേഷണത്തിന് വേണ്ടി കത്തു നൽകി. എന്നാൽ ഇഡി അന്വേഷണത്തിലേക്ക് കടന്നിട്ടില്ല.

തട്ടിപ്പ് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് ഐ.ജി സ്‌പർജൻ കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണെങ്കിൽ അതും ആകാം. മോൻസണ് ബെഹ്റ സുരക്ഷ ഏർപ്പെടുത്തിയെന്ന ആരോപണവും അന്വേഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ : 'മോണ്‍സണില്‍' പ്രക്ഷുബ്‌ദമായി സഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി

കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. ആരിലൊക്കെ എത്തേണ്ടതുണ്ടോ അവരിലേക്കെല്ലാം അന്വേഷണം എത്തും. അക്കാര്യത്തിൽ ആരും ധൃതി കാട്ടേണ്ടതില്ല. പൊലീസ് സേനയിലെ ആരെങ്കിലും അവിഹിതമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഒരു ദാക്ഷണ്യവും ഉണ്ടാകില്ലെന്നും ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിൻ്റെ വസതിയിൽ മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ സന്ദർശിച്ച ശേഷമാണ് ഇന്‍റലിജൻസ് റിപ്പോർട്ടും ഇ.ഡി അന്വേഷണ ശിപാർശയുമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോൻസൻ്റെ ശേഖരത്തിലെ ചെമ്പോല ശബരിമലക്കെതിരെ സർക്കാർ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബെഹ്റ മോൻസന്‍റെ വസതിയിൽ പോയി എന്നത് ശരിയാണ്. 2019 ജൂൺ 13ന് മോൻസൺ മാവുങ്കലിനെ കുറിച്ചുള്ള ഇന്‍റലിജൻസ് റിപ്പോർട്ട് ആവശ്യപ്പെട്ട് ബെഹ്റ ഇന്‍റലിജൻസ് എ.ഡി.ജി.പിക്ക് കത്ത് നൽകി. നവംബർ 25 ന് ഇൻ്റലിജൻസ് മേധാവി മറുപടി നൽകി. തുടർന്ന് 2019 ഡിസംബർ 21 ന് ഇന്‍റലിജൻസ് മേധാവിയോട് വിശദമായ റിപ്പോർട്ട് തേടി.

2020 ജനുവരി 1ന് വിശദ റിപ്പോർട്ട് എഡിജിപി ഇന്‍റലിജിൻസ് ഡിജിപിക്ക് റിപ്പോർട്ട് നൽകി. ഇതിനു ശേഷം ഫെബ്രുവരി 5ന് ഡിജിപി, ഇഡിക്ക് അന്വേഷണത്തിന് വേണ്ടി കത്തു നൽകി. എന്നാൽ ഇഡി അന്വേഷണത്തിലേക്ക് കടന്നിട്ടില്ല.

തട്ടിപ്പ് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് ഐ.ജി സ്‌പർജൻ കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണെങ്കിൽ അതും ആകാം. മോൻസണ് ബെഹ്റ സുരക്ഷ ഏർപ്പെടുത്തിയെന്ന ആരോപണവും അന്വേഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ : 'മോണ്‍സണില്‍' പ്രക്ഷുബ്‌ദമായി സഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി

കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. ആരിലൊക്കെ എത്തേണ്ടതുണ്ടോ അവരിലേക്കെല്ലാം അന്വേഷണം എത്തും. അക്കാര്യത്തിൽ ആരും ധൃതി കാട്ടേണ്ടതില്ല. പൊലീസ് സേനയിലെ ആരെങ്കിലും അവിഹിതമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഒരു ദാക്ഷണ്യവും ഉണ്ടാകില്ലെന്നും ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.