ETV Bharat / city

ഡിജിപിയുടെ പേരിൽ 14 ലക്ഷം രൂപ തട്ടി; നൈജീരിയൻ പൗരനെ ഡല്‍ഹിയില്‍ നിന്ന് പിടികൂടി

കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികയിൽ നിന്നാണ് ഓൺലൈൻ ലോട്ടറിയുടെ പേരിൽ 14 ലക്ഷം രൂപ തട്ടിയെടുത്തത്.

author img

By

Published : Mar 8, 2022, 7:12 PM IST

നൈജീരിയൻ പൗരന്‍ അറസ്റ്റ്  ഡിജിപിയുടെ പേരില്‍ പണം തട്ടിപ്പ്  ഡിജിപി വ്യാജ വാട്‌സ്ആപ്പ് സന്ദേശം പണം തട്ടിപ്പ്  ഓണ്‍ലൈന്‍ പണം തട്ടിപ്പ് നൈജീരിയൻ പൗരന്‍  online fraud nigerian national arrest  nigerian national held for swindling woman
ഡിജിപിയുടെ പേരിൽ 14 ലക്ഷം രൂപ തട്ടിയ കേസ്; നൈജീരിയൻ പൗരനെ ഡല്‍ഹിയില്‍ നിന്ന് പിടികൂടി സൈബര്‍ പൊലീസ്

തിരുവനന്തപുരം: ഡിജിപി അനിൽ കാന്തിൻ്റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശം അയച്ച് അധ്യാപികയുടെ പക്കൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരൻ പിടിയില്‍. റൊമാനസ് ക്ലീബുസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ്‌ ഡൽഹി ഉത്തം നഗറിലെത്തിയാണ് ഇയാളെ പിടികൂടിയത്.

കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികയിൽ നിന്നാണ് ഓൺലൈൻ ലോട്ടറിയുടെ പേരിൽ 14 ലക്ഷം രൂപ തട്ടിയെടുത്തത്. ഇവർ സ്ഥിരമായി ഓൺലൈൻ ലോട്ടറിയെടുക്കാറുണ്ട്. ഡിജിപിയുടെ ചിത്രമുള്ള വാട്‌സ്ആപ്പ് നമ്പറിൽ നിന്നും ലോട്ടറിയടിച്ചെന്നും നികുതിയിനത്തിൽ 14 ലക്ഷം അടയ്ക്കണമെന്നും സന്ദേശം ലഭിക്കുകയായിരുന്നു. താൻ ഇപ്പോൾ ഡൽഹിയിലാണ്. ഒരാഴ്‌ചയ്ക്കകം തിരികെയെത്തും. അതിന് മുമ്പ് പണം അടയ്ക്കണം, ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്നായിരുന്നു സന്ദേശം.

പൊലീസ് ആസ്ഥാനത്ത് വിളിച്ച് അന്വേഷിച്ചപ്പോൾ ഡിജിപി ഡൽഹിയിലാണെന്നും മറുപടി ലഭിച്ചു. തുടർന്നാണ് 14 ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയച്ചത്. തട്ടിപ്പാണെന്ന് പിന്നീട് മനസിലാക്കിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിന്‍റെ തുടക്കത്തിൽ തന്നെ നോർത്ത് ഇന്ത്യൻ ലോബിയല്ലായെന്ന് വ്യക്തമായിരുന്നതായി തിരുവനന്തപുരം സൈബർ ഡിവൈഎസ്‌പി ശ്യാംലാൽ വ്യക്തമാക്കിയിരുന്നു.

Also read: വനിതാദിനത്തിൽ കേസ് പരിഗണിച്ചത് സ്ത്രീ ജഡ്‌ജിമാരുടെ ഫുൾബഞ്ച് ; ചരിത്രമെഴുതി ഹൈക്കോടതി

തിരുവനന്തപുരം: ഡിജിപി അനിൽ കാന്തിൻ്റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശം അയച്ച് അധ്യാപികയുടെ പക്കൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരൻ പിടിയില്‍. റൊമാനസ് ക്ലീബുസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ്‌ ഡൽഹി ഉത്തം നഗറിലെത്തിയാണ് ഇയാളെ പിടികൂടിയത്.

കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികയിൽ നിന്നാണ് ഓൺലൈൻ ലോട്ടറിയുടെ പേരിൽ 14 ലക്ഷം രൂപ തട്ടിയെടുത്തത്. ഇവർ സ്ഥിരമായി ഓൺലൈൻ ലോട്ടറിയെടുക്കാറുണ്ട്. ഡിജിപിയുടെ ചിത്രമുള്ള വാട്‌സ്ആപ്പ് നമ്പറിൽ നിന്നും ലോട്ടറിയടിച്ചെന്നും നികുതിയിനത്തിൽ 14 ലക്ഷം അടയ്ക്കണമെന്നും സന്ദേശം ലഭിക്കുകയായിരുന്നു. താൻ ഇപ്പോൾ ഡൽഹിയിലാണ്. ഒരാഴ്‌ചയ്ക്കകം തിരികെയെത്തും. അതിന് മുമ്പ് പണം അടയ്ക്കണം, ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്നായിരുന്നു സന്ദേശം.

പൊലീസ് ആസ്ഥാനത്ത് വിളിച്ച് അന്വേഷിച്ചപ്പോൾ ഡിജിപി ഡൽഹിയിലാണെന്നും മറുപടി ലഭിച്ചു. തുടർന്നാണ് 14 ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയച്ചത്. തട്ടിപ്പാണെന്ന് പിന്നീട് മനസിലാക്കിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിന്‍റെ തുടക്കത്തിൽ തന്നെ നോർത്ത് ഇന്ത്യൻ ലോബിയല്ലായെന്ന് വ്യക്തമായിരുന്നതായി തിരുവനന്തപുരം സൈബർ ഡിവൈഎസ്‌പി ശ്യാംലാൽ വ്യക്തമാക്കിയിരുന്നു.

Also read: വനിതാദിനത്തിൽ കേസ് പരിഗണിച്ചത് സ്ത്രീ ജഡ്‌ജിമാരുടെ ഫുൾബഞ്ച് ; ചരിത്രമെഴുതി ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.