തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അറിഞ്ഞുതന്നെ. സസ്‌പെന്‍ഷനിലായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് നല്‍കിയ വിശദീകരണ കത്തിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. മരം മുറിക്കാന്‍ അനുമതി നല്‍കാനുണ്ടായ സാഹചര്യം പ്രതിപാദിച്ച് ഇക്കഴിഞ്ഞ ഞായറാഴ്‌ച നല്‍കിയ വിശദീകരണത്തിൽ ജൂണ്‍ മാസം മുതല്‍ ഇതിനായുള്ള നടപടികൾ തുടങ്ങിയതായി ബെന്നിച്ചന്‍ പറയുന്നു.
'ഉത്തരവ് ഇറക്കിയത് സുപ്രീം കോടതി നിർദേശം പാലിച്ച്'
ജലവിഭവ വകുപ്പിന്‍റെ ചുമതലയുള്ള അഡീ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരമാണ് 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത്. ജലവിഭവ വകുപ്പ് അഡിഷണല്‍ സെക്രട്ടറി മൂന്നു പ്രാവശ്യം യോഗം നടത്തിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു. മരം മുറിക്കുള്ള അനുമതി വേഗത്തിലാകണമെന്ന് നിര്‍ദേശിച്ചു. മരം മുറിക്കാന്‍ കേന്ദ്രാനുമതി ആവശ്യമില്ലെന്നും സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത് എന്നും വിശദീകരണത്തിൽ ബെന്നിച്ചന്‍ തോമസ് വ്യക്തമാക്കുന്നു.
![MULLAPERIYAR TREE FELLING MULLAPERIYAR TREE FELLING TK JOSE INVOLVEMENT WATER AND Kerala Irrigation Department T K JOSE ADDITIONAL chief SECRETARY NEWS BENNICHAN THOMAS LETTER BENNICHAN THOMAS LETTER NEWS മരംമുറി ബേബി ഡാമിലെ മരം മുറി 15 മരങ്ങൾ മുറിക്കാനുള്ള തീരുമാനം ജലവകുപ്പിനെതിരെ തെളിവുകൾ പുറത്ത് മരംമുറി ടി കെ ജോസ് അറിഞ്ഞു തന്നെ] ബെന്നിച്ചൻ തോമസിന്‍റെ കത്ത് പുറത്ത് ബെന്നിച്ചൻ തോമസിന്‍റെ കത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/13611406_mupp.jpg)
![MULLAPERIYAR TREE FELLING MULLAPERIYAR TREE FELLING TK JOSE INVOLVEMENT WATER AND Kerala Irrigation Department T K JOSE ADDITIONAL chief SECRETARY NEWS BENNICHAN THOMAS LETTER BENNICHAN THOMAS LETTER NEWS മരംമുറി ബേബി ഡാമിലെ മരം മുറി 15 മരങ്ങൾ മുറിക്കാനുള്ള തീരുമാനം ജലവകുപ്പിനെതിരെ തെളിവുകൾ പുറത്ത് മരംമുറി ടി കെ ജോസ് അറിഞ്ഞു തന്നെ] ബെന്നിച്ചൻ തോമസിന്‍റെ കത്ത് പുറത്ത് ബെന്നിച്ചൻ തോമസിന്‍റെ കത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/13611406_muppp.jpg)
ജലവിഭവ വകുപ്പിന്‍റെ വാദങ്ങൾ പൊളിയുന്നു
ജലവിഭവ വകുപ്പ് മരം മുറി അനുമതി അറിഞ്ഞിട്ടില്ലെന്ന വാദങ്ങള്‍ തള്ളുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതിന് പിന്നാലെ വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. മന്ത്രിസഭയോഗം ചേർന്നതിന് ശേഷമായിരുന്നു ബെന്നിച്ചനെതിരെ നടപടി സ്വീകരിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ബെന്നിച്ചന്‍ തോമസ് ഔദ്യോഗിക കൃത്യനിര്‍വഹണം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെന്‍ഷന്‍ നടപടിയെന്നാണ് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.