ETV Bharat / city

'ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശം വസ്‌തുതാവിരുദ്ധം' ; ക്ഷേത്രങ്ങളിലെ വരുമാനം ഖജനാവിലേക്ക് എത്തുന്നില്ലെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍

author img

By

Published : Aug 31, 2022, 7:26 PM IST

കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ വരുമാനം മാത്രം ലക്ഷ്യമിട്ട് കൊണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുകയാണെന്ന സുപ്രീം കോടതി റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിവാദ പ്രസ്‌താവനക്കെതിരെ മന്ത്രി കെ രാധാകൃഷ്‌ണന്‍

മന്ത്രി കെ രാധാകൃഷ്‌ണന്‍  ദേവസ്വം മന്ത്രി നിയമസഭ  minister k radhakrishnan  indu malhotra controversial remarks  k radhakrishnan against indu malhotra  കെ രാധാകൃഷ്‌ണന്‍  ദേവസ്വം മന്ത്രി ഇന്ദു മല്‍ഹോത്ര പരാമര്‍ശം  ഇന്ദു മല്‍ഹോത്ര ഹിന്ദു ക്ഷേത്രങ്ങള്‍ പരാമര്‍ശം  സുപ്രീം കോടതി റിട്ടയേഡ് ജസ്റ്റിസ്  കെ രാധാകൃഷ്‌ണന്‍ ഇന്ദു മല്‍ഹോത്ര പരാമര്‍ശം  ഇന്ദു മല്‍ഹോത്രക്കെതിരെ കെ രാധാകൃഷ്‌ണന്‍
ഇന്ദു മല്‍ഹോത്രയുടെ പരമാര്‍ശം വസ്‌തുതാ വിരുദ്ധം; ക്ഷേത്രങ്ങളിലെ വരുമാനം ഖജനാവിലേക്ക് എത്തുന്നില്ലെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ വരുമാനം ലക്ഷ്യമിട്ട് ഹിന്ദു ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നുവെന്ന, സുപ്രീം കോടതി റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശം വസ്‌തുതാ വിരുദ്ധമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. തെറ്റിദ്ധാരണ മൂലമാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍, ഗുരുവായൂര്‍, കൂടല്‍ മാണിക്യം എന്നിങ്ങനെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നില്ല.

ദേവസ്വം ബോര്‍ഡുകളുമായും ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 450 കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രളയം, കൊവിഡ് വ്യാപനം തുടങ്ങിയവ മൂലമുണ്ടായ വരുമാന നഷ്‌ടത്താല്‍ സാമ്പത്തിക പ്രതിസന്ധിയിലായ ദേവസ്വം ബോര്‍ഡുകളിലെ ദൈനംദിന ചെലവുകളും ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പടെയുള്ളവ മുടങ്ങാതെ നടന്നുപോയത് സര്‍ക്കാര്‍ നല്‍കിയ ധനസഹായം ഉപയോഗപ്പെടുത്തിയാണ്.

അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചിലവഴിച്ചത് 450 കോടി: അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാര്‍ക്ക് വ്യവസ്ഥാപിത രീതിയില്‍ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്ത് പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്താണ്. ശബരിമല മാസ്റ്റര്‍പ്ലാന്‍ പോലുള്ള ബൃഹത്തായ വികസന പദ്ധതികള്‍ കാര്യക്ഷമമായി നടത്താനും സുഗമമായ തീര്‍ഥാടന സൗകര്യങ്ങള്‍ ഒരുക്കാനുമാണ് ഈ സര്‍ക്കാര്‍ നിലവില്‍ മുന്‍ഗണന നല്‍കുന്നത്.

ഏകദേശം 118 കോടി രൂപ ചെലവില്‍ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ശബരിമല ഇടത്താവളങ്ങളുടെ നിര്‍മാണം കഴക്കൂട്ടം, ചെങ്ങന്നൂര്‍, എരുമേലി, നിലക്കല്‍, ചിറങ്ങര, ശുകപുരം, മണിയങ്കോട് എന്നിവിടങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മാലിന്യ നിർമാർജന പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിക്കുന്നതിനും ധനകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.

Read more: 'വരുമാനം ലക്ഷ്യമിട്ട് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ കയ്യടക്കുന്നു'; വിവാദ പ്രസ്‌താവനയുമായി ഇന്ദു മല്‍ഹോത്ര

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ സുരക്ഷ, മറ്റ് പ്രവര്‍ത്തനങ്ങള്‍, ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ആഭ്യന്തര വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകള്‍ അനുവദിക്കുന്ന തുക ഇതിന് പുറമേയാണെന്നും മന്ത്രി പറഞ്ഞു. എം.എസ് അരുണ്‍കുമാര്‍ എംഎല്‍.എയുടെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു ദേവസ്വം മന്ത്രി.

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ വരുമാനം ലക്ഷ്യമിട്ട് ഹിന്ദു ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നുവെന്ന, സുപ്രീം കോടതി റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശം വസ്‌തുതാ വിരുദ്ധമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. തെറ്റിദ്ധാരണ മൂലമാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍, ഗുരുവായൂര്‍, കൂടല്‍ മാണിക്യം എന്നിങ്ങനെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നില്ല.

ദേവസ്വം ബോര്‍ഡുകളുമായും ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 450 കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രളയം, കൊവിഡ് വ്യാപനം തുടങ്ങിയവ മൂലമുണ്ടായ വരുമാന നഷ്‌ടത്താല്‍ സാമ്പത്തിക പ്രതിസന്ധിയിലായ ദേവസ്വം ബോര്‍ഡുകളിലെ ദൈനംദിന ചെലവുകളും ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പടെയുള്ളവ മുടങ്ങാതെ നടന്നുപോയത് സര്‍ക്കാര്‍ നല്‍കിയ ധനസഹായം ഉപയോഗപ്പെടുത്തിയാണ്.

അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചിലവഴിച്ചത് 450 കോടി: അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാര്‍ക്ക് വ്യവസ്ഥാപിത രീതിയില്‍ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്ത് പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്താണ്. ശബരിമല മാസ്റ്റര്‍പ്ലാന്‍ പോലുള്ള ബൃഹത്തായ വികസന പദ്ധതികള്‍ കാര്യക്ഷമമായി നടത്താനും സുഗമമായ തീര്‍ഥാടന സൗകര്യങ്ങള്‍ ഒരുക്കാനുമാണ് ഈ സര്‍ക്കാര്‍ നിലവില്‍ മുന്‍ഗണന നല്‍കുന്നത്.

ഏകദേശം 118 കോടി രൂപ ചെലവില്‍ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ശബരിമല ഇടത്താവളങ്ങളുടെ നിര്‍മാണം കഴക്കൂട്ടം, ചെങ്ങന്നൂര്‍, എരുമേലി, നിലക്കല്‍, ചിറങ്ങര, ശുകപുരം, മണിയങ്കോട് എന്നിവിടങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മാലിന്യ നിർമാർജന പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിക്കുന്നതിനും ധനകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.

Read more: 'വരുമാനം ലക്ഷ്യമിട്ട് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ കയ്യടക്കുന്നു'; വിവാദ പ്രസ്‌താവനയുമായി ഇന്ദു മല്‍ഹോത്ര

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ സുരക്ഷ, മറ്റ് പ്രവര്‍ത്തനങ്ങള്‍, ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ആഭ്യന്തര വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകള്‍ അനുവദിക്കുന്ന തുക ഇതിന് പുറമേയാണെന്നും മന്ത്രി പറഞ്ഞു. എം.എസ് അരുണ്‍കുമാര്‍ എംഎല്‍.എയുടെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു ദേവസ്വം മന്ത്രി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.