ETV Bharat / city

നയപ്രഖ്യാപന പ്രസംഗം; ഗവര്‍ണര്‍ കീഴ്‌വഴക്കം തെറ്റിക്കുമോയെന്ന ആശങ്കയില്‍ സിപിഎം

author img

By

Published : Jan 21, 2020, 12:01 PM IST

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് ഒഴിവാക്കി ഗവര്‍ണര്‍ തന്‍റെ നിലപാട് നിയമസഭയില്‍ പ്രഖ്യാപിച്ചാല്‍ സര്‍ക്കാരിന് വലിയ നാണക്കേടാകും

governor's speech in assembly  ldf government against governor  ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  kerala governer vs government news
ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ പ്രശ്‌നത്തില്‍ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് ക്ഷമിക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മാസം 30 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിലേക്കാണ് എല്ലാ കണ്ണുകളും. പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കണമെന്ന നിയമമാണ് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ എഴുതി നല്‍കുന്ന പ്രസംഗം അതേപടി വായിക്കുക എന്നതാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍മാര്‍ നടത്തിവരുന്ന കീഴ്‌വഴക്കം. എന്നാല്‍ ഇത് പിന്തുടരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാകില്ലെന്ന ഭയം സി.പി.എമ്മിനുണ്ട്.

പൗരത്വ നിയമ ഭേദഗതിയില്‍ ഇടതു മുന്നണി സര്‍ക്കാരിന്‍റെ എതിര്‍പ്പ് നയപ്രഖ്യാപനത്തില്‍ എഴുതിച്ചേര്‍ക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല. എന്നാല്‍ സുപ്രീംകോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രമേ സര്‍ക്കാരുമായി ഒത്തു തീര്‍പ്പിനുള്ളൂ എന്ന് ഗവര്‍ണര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും തന്‍റെ നിലപാട് നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്‌താല്‍ സര്‍ക്കാരിന് അത് വലിയ നാണക്കേടാകും. ഇതിനെ പരസ്യമായി ഭരണപക്ഷ അംഗങ്ങള്‍ക്ക് സഭയില്‍ എതിര്‍ക്കാനുമാകില്ല. ചുരുക്കത്തില്‍ സര്‍ക്കാര്‍ തലവനായ ഗവര്‍ണര്‍ സര്‍ക്കാരിന്‍റെ നയം പ്രഖ്യാപിക്കുന്നതിനു പകരം സ്വന്തം നയം നിയമസഭയില്‍ പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് സി.പി.എമ്മും ഇടതു മുന്നണിയും. ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ ലഭിച്ച അവസരമാകട്ടെ സര്‍ക്കാര്‍ ഉപയോഗിച്ചില്ലെന്ന അഭിപ്രായവും ഇടതു മുന്നണിയില്‍ ശക്തമാണ്.

തിരുവനന്തപുരം: പൗരത്വ പ്രശ്‌നത്തില്‍ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് ക്ഷമിക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മാസം 30 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിലേക്കാണ് എല്ലാ കണ്ണുകളും. പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കണമെന്ന നിയമമാണ് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ എഴുതി നല്‍കുന്ന പ്രസംഗം അതേപടി വായിക്കുക എന്നതാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍മാര്‍ നടത്തിവരുന്ന കീഴ്‌വഴക്കം. എന്നാല്‍ ഇത് പിന്തുടരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാകില്ലെന്ന ഭയം സി.പി.എമ്മിനുണ്ട്.

പൗരത്വ നിയമ ഭേദഗതിയില്‍ ഇടതു മുന്നണി സര്‍ക്കാരിന്‍റെ എതിര്‍പ്പ് നയപ്രഖ്യാപനത്തില്‍ എഴുതിച്ചേര്‍ക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല. എന്നാല്‍ സുപ്രീംകോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രമേ സര്‍ക്കാരുമായി ഒത്തു തീര്‍പ്പിനുള്ളൂ എന്ന് ഗവര്‍ണര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും തന്‍റെ നിലപാട് നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്‌താല്‍ സര്‍ക്കാരിന് അത് വലിയ നാണക്കേടാകും. ഇതിനെ പരസ്യമായി ഭരണപക്ഷ അംഗങ്ങള്‍ക്ക് സഭയില്‍ എതിര്‍ക്കാനുമാകില്ല. ചുരുക്കത്തില്‍ സര്‍ക്കാര്‍ തലവനായ ഗവര്‍ണര്‍ സര്‍ക്കാരിന്‍റെ നയം പ്രഖ്യാപിക്കുന്നതിനു പകരം സ്വന്തം നയം നിയമസഭയില്‍ പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് സി.പി.എമ്മും ഇടതു മുന്നണിയും. ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ ലഭിച്ച അവസരമാകട്ടെ സര്‍ക്കാര്‍ ഉപയോഗിച്ചില്ലെന്ന അഭിപ്രായവും ഇടതു മുന്നണിയില്‍ ശക്തമാണ്.

Intro:പൗരത്വ പ്രശ്‌നത്തില്‍ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് ക്ഷമിക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിച്ച്്് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനുവരി 30 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിലേക്കാണ് എല്ലാ കണ്ണുകളും. പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കണമെന്ന നിയമമാണ്്് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. 30ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ മാത്രമേ നിയമസഭാ സമ്മേളനം ആരംഭിക്കാനാകൂ. സര്‍ക്കാര്‍ എഴുതി നല്‍കുന്ന പ്രസംഗം അതേപടി വായിക്കുക എന്നതാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍മാര്‍ നടത്തിവരുന്ന കീഴ് വഴക്കം. എന്നാല്‍ ഈ കീഴ് വഴക്കം പിന്തുടരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാകില്ലെന്നു തന്നെ സി.പി.എം ഭയക്കുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ എതിര്‍പ്പ് നയപ്രഖ്യാപനത്തില്‍ എഴുതിച്ചേര്‍ക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല. എന്നാല്‍ സുപ്രീംകോടതിയില്‍ പൗരത്വ നിമയത്തിനെതിരെ നല്‍കിയ കേസ് പിന്‍വലിച്ചാല്‍ മാത്രമേ സര്‍ക്കരുമായി ഒത്തു തീര്‍പ്പിനുള്ളൂ എന്ന് ഗവര്‍ണര്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ നയപ്രഖ്യാപനത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കുകയും തന്റെ നിലപാട് നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍ സര്‍ക്കാരിന് അത് വലിയ നാണക്കേടാകും. ഇതിനെ പരസ്യമായി ഭരണപക്ഷ അംഗങ്ങള്‍ക്ക് സഭയില്‍ എതിര്‍ക്കാനുമാകില്ല. ചുരുക്കത്തില്‍ സര്‍ക്കാര്‍ തലവനായ ഗവര്‍ണര്‍ സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കുന്നതിനു പകരം സ്വന്തം നയം നിയമസഭയില്‍ പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് സി.പി.എമ്മും ഇടതു മുന്നണിയും. ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ ലഭിച്ച അവസരമാകട്ടെ സര്‍ക്കാര്‍ കളഞ്ഞു കുളിക്കുകയും ചെയ്തു എന്ന അഭിപ്രായവും ഇടതു മുന്നണിയില്‍ ശക്തമാണ്.
Body:പൗരത്വ പ്രശ്‌നത്തില്‍ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് ക്ഷമിക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിച്ച്്് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനുവരി 30 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിലേക്കാണ് എല്ലാ കണ്ണുകളും. പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കണമെന്ന നിയമമാണ്്് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. 30ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ മാത്രമേ നിയമസഭാ സമ്മേളനം ആരംഭിക്കാനാകൂ. സര്‍ക്കാര്‍ എഴുതി നല്‍കുന്ന പ്രസംഗം അതേപടി വായിക്കുക എന്നതാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍മാര്‍ നടത്തിവരുന്ന കീഴ് വഴക്കം. എന്നാല്‍ ഈ കീഴ് വഴക്കം പിന്തുടരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാകില്ലെന്നു തന്നെ സി.പി.എം ഭയക്കുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ എതിര്‍പ്പ് നയപ്രഖ്യാപനത്തില്‍ എഴുതിച്ചേര്‍ക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല. എന്നാല്‍ സുപ്രീംകോടതിയില്‍ പൗരത്വ നിമയത്തിനെതിരെ നല്‍കിയ കേസ് പിന്‍വലിച്ചാല്‍ മാത്രമേ സര്‍ക്കരുമായി ഒത്തു തീര്‍പ്പിനുള്ളൂ എന്ന് ഗവര്‍ണര്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ നയപ്രഖ്യാപനത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കുകയും തന്റെ നിലപാട് നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍ സര്‍ക്കാരിന് അത് വലിയ നാണക്കേടാകും. ഇതിനെ പരസ്യമായി ഭരണപക്ഷ അംഗങ്ങള്‍ക്ക് സഭയില്‍ എതിര്‍ക്കാനുമാകില്ല. ചുരുക്കത്തില്‍ സര്‍ക്കാര്‍ തലവനായ ഗവര്‍ണര്‍ സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കുന്നതിനു പകരം സ്വന്തം നയം നിയമസഭയില്‍ പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് സി.പി.എമ്മും ഇടതു മുന്നണിയും. ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ ലഭിച്ച അവസരമാകട്ടെ സര്‍ക്കാര്‍ കളഞ്ഞു കുളിക്കുകയും ചെയ്തു എന്ന അഭിപ്രായവും ഇടതു മുന്നണിയില്‍ ശക്തമാണ്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.