ETV Bharat / city

'സമൂഹമാധ്യമങ്ങളില്‍ രാഷ്‌ട്രീയം പറയണ്ട' ; പൊലീസിന് നിർദേശവുമായി ഡിജിപി അനില്‍ കാന്ത്

author img

By

Published : Jul 12, 2021, 7:26 PM IST

വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികളില്‍ അടിയന്തര നടപടികളുണ്ടാകണമെന്ന് നിർദേശം.

dgp circuler for police  kerala police latest news  കേരള പൊലീസ് വാർത്തകള്‍  ഡിജിപി അനില്‍കാന്ത്
ഡിജിപി അനില്‍ കാന്ത്

തിരുവനന്തപുരം : സേനയ്ക്ക് പുതിയ മാർഗ നിർദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ ലഭിച്ചാൽ ഉടൻ നടപടികൾ സ്വീകരിക്കണം. ഇരകളാകുന്നവരുടെ സുരക്ഷയും ഉറപ്പാക്കണം. സ്റ്റേഷൻ ഹൗസ് ഓഫിസർ തന്നെ പരാതികൾ കൈകാര്യം ചെയ്യണം.

പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ പരാതികൾ ഇൻസ്പെക്ടർ തന്നെ നേരിട്ട് കേൾക്കണം. ഗൗരവമുള്ള പരാതികളിൽ അടിയന്തരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം. പിടികൂടി സ്റ്റേഷനിൽ കൊണ്ടുവരുന്നവർ മദ്യമോ ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവരെ ഉടൻ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കണം.

ജാമ്യം ലഭിക്കാത്ത കേസുകളിൽ അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധന പൂർത്തിയാക്കി നിശ്ചിത സമയത്തിനകം കോടതിയിൽ ഹാജരാക്കുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ഉറപ്പാക്കണം. കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി സർക്കുലറിൽ വ്യക്തമാക്കുന്നു.

'സമൂഹമാധ്യമങ്ങളില്‍ രാഷ്‌ട്രീയം പറയണ്ട'

രാഷ്ട്രീയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നത് നിയന്ത്രിക്കണം. ഔദ്യേഗിക ഇ -മെയിൽ വിലാസവും ഫോൺ നമ്പറും ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ സ്വകാര്യ അക്കൗണ്ട് തുടങ്ങാൻ പാടില്ല.

പരാതിയുമായി എത്തുന്നവരെ പൊലീസ് സ്റ്റേഷനുകളിലേക്കുള്ള സ്റ്റേഷനറി സാധനകൾ വാങ്ങാൻ നിർബന്ധിക്കുന്ന പ്രവണത ഉടൻ അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.

also read: കസ്റ്റമര്‍ റിവ്യൂവിലെ വ്യാജനെ കണ്ടെത്താം, കേരള പൊലീസ് പറയുന്നത് കേള്‍ക്കൂ

തിരുവനന്തപുരം : സേനയ്ക്ക് പുതിയ മാർഗ നിർദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ ലഭിച്ചാൽ ഉടൻ നടപടികൾ സ്വീകരിക്കണം. ഇരകളാകുന്നവരുടെ സുരക്ഷയും ഉറപ്പാക്കണം. സ്റ്റേഷൻ ഹൗസ് ഓഫിസർ തന്നെ പരാതികൾ കൈകാര്യം ചെയ്യണം.

പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ പരാതികൾ ഇൻസ്പെക്ടർ തന്നെ നേരിട്ട് കേൾക്കണം. ഗൗരവമുള്ള പരാതികളിൽ അടിയന്തരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം. പിടികൂടി സ്റ്റേഷനിൽ കൊണ്ടുവരുന്നവർ മദ്യമോ ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവരെ ഉടൻ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കണം.

ജാമ്യം ലഭിക്കാത്ത കേസുകളിൽ അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധന പൂർത്തിയാക്കി നിശ്ചിത സമയത്തിനകം കോടതിയിൽ ഹാജരാക്കുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ഉറപ്പാക്കണം. കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി സർക്കുലറിൽ വ്യക്തമാക്കുന്നു.

'സമൂഹമാധ്യമങ്ങളില്‍ രാഷ്‌ട്രീയം പറയണ്ട'

രാഷ്ട്രീയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നത് നിയന്ത്രിക്കണം. ഔദ്യേഗിക ഇ -മെയിൽ വിലാസവും ഫോൺ നമ്പറും ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ സ്വകാര്യ അക്കൗണ്ട് തുടങ്ങാൻ പാടില്ല.

പരാതിയുമായി എത്തുന്നവരെ പൊലീസ് സ്റ്റേഷനുകളിലേക്കുള്ള സ്റ്റേഷനറി സാധനകൾ വാങ്ങാൻ നിർബന്ധിക്കുന്ന പ്രവണത ഉടൻ അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.

also read: കസ്റ്റമര്‍ റിവ്യൂവിലെ വ്യാജനെ കണ്ടെത്താം, കേരള പൊലീസ് പറയുന്നത് കേള്‍ക്കൂ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.