ETV Bharat / city

ഐഐടി വിദ്യാര്‍ഥിനിയുടെ മരണം; കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്ന് പിതാവ് - chennai iit latest news

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വെള്ളിയാഴ്ചക്കകം കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് പിതാവ് അബ്ദുള്‍ ലത്തീഫ്. അല്ലാത്തപക്ഷം മകള്‍ അനുഭവിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറയുമെന്നും ലത്തീഫ്

ഐ.ഐ.ടി വിദ്യാര്‍ഥിനിയുടെ മരണം; വെള്ളിയാഴ്ചക്കകം കുറ്റവാളികളെ കണ്ടെത്തണമെന്ന് പിതാവ്
author img

By

Published : Nov 17, 2019, 12:58 PM IST

Updated : Nov 17, 2019, 1:34 PM IST

തിരുവനന്തപുരം: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ വെള്ളിയാഴ്ചക്കകം കുറ്റവാളികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുള്‍ ലത്തീഫ് രംഗത്ത്. അല്ലാത്തപക്ഷം മകള്‍ അനുഭവിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറയുമെന്ന് ലത്തീഫ് വ്യക്തമാക്കി. കുറ്റവാളികള്‍ ഇപ്പോഴും ക്യാമ്പസില്‍ കഴിയുകയാണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞതിനാലാണ് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും ലത്തീഫ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഐഐടി വിദ്യാര്‍ഥിനിയുടെ മരണം; കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്ന് പിതാവ്

ചെന്നൈയിലെ പൊലീസ് സ്റ്റേഷനില്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ തനിക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായതെന്നും നിയമോപദേശം തേടിയശേഷമേ മകളുടെ ലാപ്ടോപും മറ്റ് രേഖകളും പൊലീസിന് കൈമാറുകയുള്ളൂവെന്നും ലത്തീഫ് പറഞ്ഞു. ഇനിയുള്ള പ്രതീക്ഷ സംസ്ഥാന സര്‍ക്കാരിലും മുഖ്യമന്ത്രിയിലുമാണെന്നും ലത്തീഫ് വ്യക്തമാക്കി. ഒരാഴ്ച മുമ്പാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയില്‍ എത്തും. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

തിരുവനന്തപുരം: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ വെള്ളിയാഴ്ചക്കകം കുറ്റവാളികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുള്‍ ലത്തീഫ് രംഗത്ത്. അല്ലാത്തപക്ഷം മകള്‍ അനുഭവിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറയുമെന്ന് ലത്തീഫ് വ്യക്തമാക്കി. കുറ്റവാളികള്‍ ഇപ്പോഴും ക്യാമ്പസില്‍ കഴിയുകയാണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞതിനാലാണ് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും ലത്തീഫ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഐഐടി വിദ്യാര്‍ഥിനിയുടെ മരണം; കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്ന് പിതാവ്

ചെന്നൈയിലെ പൊലീസ് സ്റ്റേഷനില്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ തനിക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായതെന്നും നിയമോപദേശം തേടിയശേഷമേ മകളുടെ ലാപ്ടോപും മറ്റ് രേഖകളും പൊലീസിന് കൈമാറുകയുള്ളൂവെന്നും ലത്തീഫ് പറഞ്ഞു. ഇനിയുള്ള പ്രതീക്ഷ സംസ്ഥാന സര്‍ക്കാരിലും മുഖ്യമന്ത്രിയിലുമാണെന്നും ലത്തീഫ് വ്യക്തമാക്കി. ഒരാഴ്ച മുമ്പാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയില്‍ എത്തും. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

Intro:വെള്ളിയാഴ്ചയ്ക്കുള്ളിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പത്ര സമ്മേളനം നടത്തി മകൾ അനുഭവിച്ച കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ്. ഫാത്തിമയുടെ മരണത്തിന് പിന്നിലുള്ള വിര ഒരാഴ്ചയ്ക്കുള്ളിൽ പുറത്തു കൊണ്ടുവരുമെന്നാണ് ചെന്നൈ കമ്മീഷണർ വ്യക്തമാക്കിയത്. കുറ്റവാളികൾ ഇപ്പോഴും ഐ ഐ ടി ക്യാമ്പസിൽ തന്നെ തുടരുകയാണ്. സുദർശൻ പത്മനാഭൻ കള്ളക്കഥകൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഐ ഐ ടി യിൽ നടക്കുന്ന കാര്യങ്ങൾ വിളിച്ചു പറഞ്ഞതിനാലാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. സാമ്പത്തിക ശേഷിയുള്ളതുകൊണ്ടാണ് കേസ് നൽകിയതെന്നാണ് ഐ ഐ ടി പറയുന്നത്. അങ്ങനെയെങ്കിൽ തന്നെക്കാൾ സാമ്പത്തിക ശേഷിയുള്ളയാളാണ് സുദർശനെന്നും ലത്തീഫ് പറഞ്ഞു. ചെന്നൈയിലെ ലോക്കൽ പോലീസ് സ്റ്റേഷനിൽ വളരെ മോശം അനുഭവമാണ് ഉണ്ടായത്. മകളുടെ ലാപ്ടോപും മറ്റു രേഖകളും നിയമോപദേശം തേടിയ ശേഷമേ പോലീസിന് കൈമാറുകയുള്ളൂവെന്നും സംസ്ഥാന സർക്കാരിലും മുഖ്യമന്ത്രിയിലും മാത്രമാണ് എക പ്രതീക്ഷയെന്നും അബ്ദുൾ ലത്തീഫ് വ്യ


Body:.


Conclusion:
Last Updated : Nov 17, 2019, 1:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.