ETV Bharat / city

സമ്പുഷ്‌ട കേരളം പദ്ധതിക്ക് തുടക്കമായി - കേരള സർക്കാർ

ഗര്‍ഭം ധരിക്കുന്നത് മുതല്‍ കുഞ്ഞിന് രണ്ട് വയസാകുന്നതുവരെയുള്ള ആയിരം ദിവസങ്ങളില്‍ കുഞ്ഞിന്‍റെയും മാതാവിന്‍റെയും ആരോഗ്യവും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതാണ് പദ്ധതി.

സമ്പുഷ്‌ട കേരളം പദ്ധതിയ്ക്ക് തുടക്കമായി
author img

By

Published : Aug 29, 2019, 9:07 PM IST

Updated : Aug 29, 2019, 11:07 PM IST

തിരുവനന്തപുരം: സ്‌ത്രീകൾക്കും കുട്ടികൾക്കുമുള്ള പോഷകക്കുറവ് പരിഹരിക്കാനുള്ള സമ്പുഷ്‌ട കേരളം പദ്ധതിക്ക് തുടക്കമായി. കേന്ദ്രപദ്ധതിയായ പോഷണ്‍ അഭിയാന്‍റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി ചടങ്ങില്‍ മുഖ്യാതിഥിയായി.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്. ഗര്‍ഭം ധരിക്കുന്നത് മുതല്‍ കുഞ്ഞിന് രണ്ട് വയസാകുന്നതുവരെയുള്ള ആയിരം ദിവസങ്ങളില്‍ കുഞ്ഞിന്‍റെയും മാതാവിന്‍റെയും ആരോഗ്യവും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതാണ് പദ്ധതി. പദ്ധതിയുടെ നടത്തിപ്പിനായി അങ്കണവാടികള്‍ക്കുള്ള മൊബൈല്‍ വിതരണവും ഐ.സി.ഡി.എസ്-സി.എ.എസ്. സോഫ്റ്റുവെയര്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

സമ്പുഷ്‌ട കേരളം പദ്ധതിക്ക് തുടക്കമായി

സ്‌ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി 14 ജില്ലകളിലും വണ്‍സ്റ്റോപ്പ് സെന്‍ററുകള്‍ സ്ഥാപിക്കുമെന്ന് ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഓരോ ഗ്രാമത്തിലും മാസത്തിലൊരിക്കലെങ്കിലും ശുചീകരണ-പോഷകാഹാര ദിനം ആചരിക്കണം, ഇതിന് മുഖ്യമന്ത്രിയുടെ പ്രത്യേക പിന്തുണയും അഭ്യര്‍ത്ഥിച്ച സ്മൃതി ഇറാനി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: സ്‌ത്രീകൾക്കും കുട്ടികൾക്കുമുള്ള പോഷകക്കുറവ് പരിഹരിക്കാനുള്ള സമ്പുഷ്‌ട കേരളം പദ്ധതിക്ക് തുടക്കമായി. കേന്ദ്രപദ്ധതിയായ പോഷണ്‍ അഭിയാന്‍റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി ചടങ്ങില്‍ മുഖ്യാതിഥിയായി.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്. ഗര്‍ഭം ധരിക്കുന്നത് മുതല്‍ കുഞ്ഞിന് രണ്ട് വയസാകുന്നതുവരെയുള്ള ആയിരം ദിവസങ്ങളില്‍ കുഞ്ഞിന്‍റെയും മാതാവിന്‍റെയും ആരോഗ്യവും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതാണ് പദ്ധതി. പദ്ധതിയുടെ നടത്തിപ്പിനായി അങ്കണവാടികള്‍ക്കുള്ള മൊബൈല്‍ വിതരണവും ഐ.സി.ഡി.എസ്-സി.എ.എസ്. സോഫ്റ്റുവെയര്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

സമ്പുഷ്‌ട കേരളം പദ്ധതിക്ക് തുടക്കമായി

സ്‌ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി 14 ജില്ലകളിലും വണ്‍സ്റ്റോപ്പ് സെന്‍ററുകള്‍ സ്ഥാപിക്കുമെന്ന് ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഓരോ ഗ്രാമത്തിലും മാസത്തിലൊരിക്കലെങ്കിലും ശുചീകരണ-പോഷകാഹാര ദിനം ആചരിക്കണം, ഇതിന് മുഖ്യമന്ത്രിയുടെ പ്രത്യേക പിന്തുണയും അഭ്യര്‍ത്ഥിച്ച സ്മൃതി ഇറാനി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

Intro:സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായുള്ള സമ്പുഷ്ട കേരളം പദ്ധതിയ്ക്ക് തുടക്കമായി. കേന്ദ്രപദ്ധതിയായ പോഷണ്‍ അഭിയാന്റെ ഭാഗമായാണ് സമ്പുഷ്ടകേരളം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി ചടങ്ങില്‍ മുഖ്യാതിഥിയായി.
Body:കാസര്‍കോട്,കണ്ണൂര്‍,വയനാട്,മലപ്പുറം തുടങ്ങിയ നാല് ജില്ലകളില്‍ നടപ്പിലാക്കിവന്നിരുന്ന പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്.ഗര്‍ഭം ധിരിക്കുന്നതു മുതല്‍ കുഞ്ഞിന് രണ്ട് വയസാകുന്നതുവരെയുള്ള ആയിരം ദിവസങ്ങളില്‍ കുഞ്ഞിന്റെയും മാതാവിന്റെയും ആരോഗ്യവും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി അങ്കണവാടികള്‍ക്കുള്ള മൊബൈല്‍ വിതരണവും ഐ.സി.ഡി.എസ്.-സി.എ.എസ്. സോഫ്റ്റുവെയര്‍ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. നവജാത ശിശുക്കളുടെ കുറഞ്ഞ മരണ നിരക്കില്‍ കേരളം മുന്നിലാണെങ്കിലും നവജാതശിക്കുക്കളുടെ ഭാരത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ പിന്നിലാണ്. ഇക്കാര്യം ഗൗരവമായി ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബൈറ്റ്

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി 14 ജില്ലകളിലും വണ്‍സ്റ്റോപ്പ് സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ചടങ്ങില്‍ മുഖ്യാത്ഥിയായി പങ്കെടുത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഓരോ ഗ്രാമത്തിലും മാസത്തിലൊരിക്കലെങ്കിലും ശുചീകരണ-പോഷകാഹാര ദിനം ആചരിക്കണം. ഇതിന് മുഖ്യമന്ത്രിയുടെ പ്രത്യേക പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബൈറ്റ്

ഫോര്‍ട്ടിഫൈഡ് ന്യൂട്രിമിക്സ്, സമ്പുഷ്ടീകരിച്ച മില്‍മ പാല്‍ എന്നിവയുടെ വിതരണോദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Conclusion:ഇ ടിവി ഭാരത്,തിരുവനന്തപുരം
Last Updated : Aug 29, 2019, 11:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.