ETV Bharat / city

സർക്കാരിന് 1.39 കോടിയുടെ നഷ്‌ടം; കെ.എസ്.ആര്‍.ടി.സി എന്‍ജിനിയര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

എറണാകുളം ഡിപ്പോയിലെ അഡ്‌മിനിസ്‌ട്രേഷന്‍ ബ്‌ളോക്ക് നിര്‍മ്മാണത്തിലുണ്ടായ അപാകതയെ തുടര്‍ന്നാണ് ചീഫ് എന്‍ജിനിയര്‍ ആര്‍. ഇന്ദു സർക്കാരിന് 1.39 കോടിയുടെ നഷ്‌ടം ഉണ്ടാക്കിയത്.

author img

By

Published : Oct 9, 2021, 6:59 PM IST

കെഎസ്ആര്‍ടിസി  ആര്‍. ഇന്ദു  ആര്‍. ഇന്ദു സർക്കാരിന് 1.39 കോടിയുടെ നഷ്‌ടം ഉണ്ടാക്കി  ആര്‍. ഇന്ദുവിനെതിരെ നടപടിക്ക് സാധ്യത  ധനാകര്യ വിഭാഗം  വിജിലൻസ് അന്വേഷണം  ചീഫ് എന്‍ജിനിയര്‍
സർക്കാരിന് 1.39 കോടിയുടെ നഷ്‌ടം; കെ.എസ്.ആര്‍.ടി.സി എന്‍ജിനിയര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം : സർക്കാരിന് 1.39 കോടി നഷ്ടം വരുത്തിവെച്ച കെ.എസ്.ആര്‍.ടി.സി എന്‍ജിനിയര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. എറണാകുളം ഡിപ്പോയിലെ അഡ്‌മിനിസ്‌ട്രേഷന്‍ ബ്‌ളോക്ക് നിര്‍മ്മാണത്തിലുണ്ടായ അപാകതയെ തുടര്‍ന്ന് സര്‍ക്കാരിന് 1.39 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയ ചീഫ് എന്‍ജിനിയര്‍ ആര്‍. ഇന്ദുവിനെതിരെയാണ് ധനകാര്യപരിശോധനാ വിഭാഗം നടപടിക്ക് ശുപാര്‍ശ ചെയ്തത്.

ഇന്ദുവിനെ സസ്‌പെൻഡ് ചെയ്യണമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സാമ്പത്തികപരവും സാങ്കേതിക പരവുമായ ക്രമക്കേടുകള്‍ക്ക് ബിന്ദു ഉത്തരവാദിയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചീഫ് എന്‍ജിനിയര്‍ എന്ന നിലയില്‍ ഇന്ദു നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശയുണ്ട്.

ALSO READ : കൊവിഡ് മരണം: അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 10 മുതല്‍; അപേക്ഷിക്കേണ്ടത് എങ്ങനെ?

സര്‍ക്കാരിന് ഉണ്ടായ നഷ്ടം ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, മൂവാറ്റുപുഴ ഡിപ്പോകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ചീഫ് എന്‍ജിനിയറുട ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചയുണ്ടായെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ ടെണ്ടര്‍ നടപടികളിലൂടെ കരാറുകാര്‍ക്ക് കൂടുതല്‍ പണം ലഭിച്ചു എന്നും ധനകാര്യ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം : സർക്കാരിന് 1.39 കോടി നഷ്ടം വരുത്തിവെച്ച കെ.എസ്.ആര്‍.ടി.സി എന്‍ജിനിയര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. എറണാകുളം ഡിപ്പോയിലെ അഡ്‌മിനിസ്‌ട്രേഷന്‍ ബ്‌ളോക്ക് നിര്‍മ്മാണത്തിലുണ്ടായ അപാകതയെ തുടര്‍ന്ന് സര്‍ക്കാരിന് 1.39 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയ ചീഫ് എന്‍ജിനിയര്‍ ആര്‍. ഇന്ദുവിനെതിരെയാണ് ധനകാര്യപരിശോധനാ വിഭാഗം നടപടിക്ക് ശുപാര്‍ശ ചെയ്തത്.

ഇന്ദുവിനെ സസ്‌പെൻഡ് ചെയ്യണമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സാമ്പത്തികപരവും സാങ്കേതിക പരവുമായ ക്രമക്കേടുകള്‍ക്ക് ബിന്ദു ഉത്തരവാദിയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചീഫ് എന്‍ജിനിയര്‍ എന്ന നിലയില്‍ ഇന്ദു നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശയുണ്ട്.

ALSO READ : കൊവിഡ് മരണം: അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 10 മുതല്‍; അപേക്ഷിക്കേണ്ടത് എങ്ങനെ?

സര്‍ക്കാരിന് ഉണ്ടായ നഷ്ടം ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, മൂവാറ്റുപുഴ ഡിപ്പോകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ചീഫ് എന്‍ജിനിയറുട ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചയുണ്ടായെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ ടെണ്ടര്‍ നടപടികളിലൂടെ കരാറുകാര്‍ക്ക് കൂടുതല്‍ പണം ലഭിച്ചു എന്നും ധനകാര്യ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.