ETV Bharat / city

സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവ്: ജഡ്‌ജി ഏത് കാലത്താണ് ജീവിക്കുന്നതെന്ന് വി.ഡി സതീശന്‍

author img

By

Published : Aug 18, 2022, 12:52 PM IST

സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ കോടതിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശം  ലൈംഗിക പീഡനക്കേസ് കോടതി വിവാദ പരാമര്‍ശം  കോടതി വിവാദ പരാമര്‍ശം വിഡി സതീശന്‍  വിഡി സതീശന്‍  പ്രതിപക്ഷ നേതാവ്  civic chandran sexual assault case  court remarks in civic chandran sexual assault case  vd satheesan  vd satheesan on kozhikode court remarks  kozhikode court remarks
സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശം: ജഡ്‌ജി ഏത് കാലത്താണ് ജീവിക്കുന്നതെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: പാര്‍ലമെന്‍റ് പാസാക്കിയ പട്ടികജാതി നിയമത്തെ കോടതി തന്നെ ചവിട്ടിയരക്കുന്ന പരിഹാസ്യമായ കാഴ്‌ചയാണ് സിവിക് ചന്ദ്രനെതിരായ കേസില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പട്ടികജാതി വിഭാഗക്കാരെ സംരക്ഷിക്കുന്നതിനാണ് ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തി പാര്‍ലമെന്‍റ് നിയമം പാസാക്കിയത്. അതിനെ ഒരു കോടതി തന്നെ ഇത്തരത്തില്‍ പരിഹസിക്കുന്നത് ശരിയായ നടപടിയല്ലെന്ന് വിഡി സതീശൻ പറഞ്ഞു.

വി.ഡി സതീശന്‍ മാധ്യമങ്ങളോട്

ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെടണം. ഉചിതമായ നടപടി ഹൈക്കോടതിയില്‍ നിന്നുണ്ടാകമെന്ന് പ്രത്യാശിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. വസ്‌ത്രത്തിന്‍റെ പേരില്‍ അതിജീവിതയ്‌ക്ക്‌ എതിരെ കോടതി നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതാണ്. നീതി കൊടുക്കേണ്ട സ്ഥാപനം ഇങ്ങനെ ചെയ്‌താല്‍ ജനം എന്തു ചെയ്യും. ഈ നൂറ്റാണ്ടിലാണ് ഈ പരാമര്‍ശം നടത്തിയ ജഡ്‌ജി ജീവിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Read more: പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരം, സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവില്‍ വിവാദ പരാമര്‍ശം

ലൈംഗിക പീഡന കേസില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് മുന്‍കൂർ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ല സെഷൻസ് കോടതിയുടെ ഉത്തരവാണ് വിവാദമായത്. യുവതിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതായിരുന്നു എന്നാണ് ജഡ്‌ജി എസ് കൃഷ്‌ണകുമാറിന്‍റെ പരാമർശം. യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ 354 എ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കോടതിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

തിരുവനന്തപുരം: പാര്‍ലമെന്‍റ് പാസാക്കിയ പട്ടികജാതി നിയമത്തെ കോടതി തന്നെ ചവിട്ടിയരക്കുന്ന പരിഹാസ്യമായ കാഴ്‌ചയാണ് സിവിക് ചന്ദ്രനെതിരായ കേസില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പട്ടികജാതി വിഭാഗക്കാരെ സംരക്ഷിക്കുന്നതിനാണ് ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തി പാര്‍ലമെന്‍റ് നിയമം പാസാക്കിയത്. അതിനെ ഒരു കോടതി തന്നെ ഇത്തരത്തില്‍ പരിഹസിക്കുന്നത് ശരിയായ നടപടിയല്ലെന്ന് വിഡി സതീശൻ പറഞ്ഞു.

വി.ഡി സതീശന്‍ മാധ്യമങ്ങളോട്

ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെടണം. ഉചിതമായ നടപടി ഹൈക്കോടതിയില്‍ നിന്നുണ്ടാകമെന്ന് പ്രത്യാശിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. വസ്‌ത്രത്തിന്‍റെ പേരില്‍ അതിജീവിതയ്‌ക്ക്‌ എതിരെ കോടതി നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതാണ്. നീതി കൊടുക്കേണ്ട സ്ഥാപനം ഇങ്ങനെ ചെയ്‌താല്‍ ജനം എന്തു ചെയ്യും. ഈ നൂറ്റാണ്ടിലാണ് ഈ പരാമര്‍ശം നടത്തിയ ജഡ്‌ജി ജീവിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Read more: പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരം, സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവില്‍ വിവാദ പരാമര്‍ശം

ലൈംഗിക പീഡന കേസില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് മുന്‍കൂർ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ല സെഷൻസ് കോടതിയുടെ ഉത്തരവാണ് വിവാദമായത്. യുവതിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതായിരുന്നു എന്നാണ് ജഡ്‌ജി എസ് കൃഷ്‌ണകുമാറിന്‍റെ പരാമർശം. യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ 354 എ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കോടതിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.