ETV Bharat / city

ട്രാൻസ്ജെന്‍റേഴ്സിന് തണലായി 'സ്നേഹക്കൂട്' - കോഴിക്കോട്

കോഴിക്കോട് പുനർജ്ജനി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഹോം പ്രവർത്തിക്കുന്നത്. 25 പേര്‍ക്കുള്ള താമസ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്

ട്രാൻസ്ജെന്‍റേഴ്സിന് തണലായി 'സ്നേഹക്കൂട്'
author img

By

Published : Nov 6, 2019, 4:04 AM IST

Updated : Nov 6, 2019, 4:10 AM IST

കോഴിക്കോട്: ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഉറ്റവരാലും ഉടയവരാലും തഴയപ്പെട്ട ട്രാന്‍സ്‌ വുമണ്‍ വിഭാഗത്തിന് തണലാവുകയാണ് പുനര്‍ജനി സ്നേഹക്കൂട്. കോവൂർ ഇരിങ്ങാടൻ പള്ളിയോട് ചേര്‍ന്നാണ് ട്രാൻസ് വുമണ്‍ കെയർ ഹോം പ്രവർത്തിക്കുന്നത്. 25 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യത്തോടെയാണ് സ്നേഹക്കൂട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സമൂഹത്തില്‍ നിന്നും അവഗണന അനുഭവിക്കുന്നവര്‍ക്ക് ഏത് സമയത്തും ഇവിടെ കയറിചെല്ലാം. മൂന്നുമാസം വരെ സൗജന്യ താമസസൗകര്യം ലഭിക്കും. ആരോഗ്യ-നിയമ-പുനർ പഠന സൗകര്യങ്ങളും, കൗൺസിലിങ്, സംരംഭകത്വ പരിശീലനം, സ്വയം തൊഴിൽ പരിശീലനമടക്കമുള്ളവയും ഇവിടെ നിന്ന് നല്‍കും. കൂടാതെ പുനർജനി ട്രാൻസ്ജെൻഡർ വിഭാഗത്തിനായി ആരംഭിച്ച കുടുംബശ്രീ സംരംഭമായ 'സ്നേഹ തീര'ത്തിലൂടെ തൊഴിലും കണ്ടെത്തി നല്‍കും.

ട്രാൻസ്ജെന്‍റേഴ്സിന് തണലായി 'സ്നേഹക്കൂട്'

കോഴിക്കോട് പുനര്‍ജ്ജനി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഹോം പ്രവർത്തിക്കുന്നത്. മർത്തോമ പള്ളി വികാരി ഷൈജുവിന്‍റെ പിന്തുണയോടെ ഏറെ പ്രയത്നിച്ചാണ് പുനര്‍ജനി 'സ്നേഹക്കൂട്' പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇത്തരമൊരു കെയർഹോമിന് സർക്കാർ അനുമതി ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഫാദർ ഷൈജു സി ജോയി പറഞ്ഞു. സ്ഥാപനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം വരും ദിവസം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.

കോഴിക്കോട്: ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഉറ്റവരാലും ഉടയവരാലും തഴയപ്പെട്ട ട്രാന്‍സ്‌ വുമണ്‍ വിഭാഗത്തിന് തണലാവുകയാണ് പുനര്‍ജനി സ്നേഹക്കൂട്. കോവൂർ ഇരിങ്ങാടൻ പള്ളിയോട് ചേര്‍ന്നാണ് ട്രാൻസ് വുമണ്‍ കെയർ ഹോം പ്രവർത്തിക്കുന്നത്. 25 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യത്തോടെയാണ് സ്നേഹക്കൂട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സമൂഹത്തില്‍ നിന്നും അവഗണന അനുഭവിക്കുന്നവര്‍ക്ക് ഏത് സമയത്തും ഇവിടെ കയറിചെല്ലാം. മൂന്നുമാസം വരെ സൗജന്യ താമസസൗകര്യം ലഭിക്കും. ആരോഗ്യ-നിയമ-പുനർ പഠന സൗകര്യങ്ങളും, കൗൺസിലിങ്, സംരംഭകത്വ പരിശീലനം, സ്വയം തൊഴിൽ പരിശീലനമടക്കമുള്ളവയും ഇവിടെ നിന്ന് നല്‍കും. കൂടാതെ പുനർജനി ട്രാൻസ്ജെൻഡർ വിഭാഗത്തിനായി ആരംഭിച്ച കുടുംബശ്രീ സംരംഭമായ 'സ്നേഹ തീര'ത്തിലൂടെ തൊഴിലും കണ്ടെത്തി നല്‍കും.

ട്രാൻസ്ജെന്‍റേഴ്സിന് തണലായി 'സ്നേഹക്കൂട്'

കോഴിക്കോട് പുനര്‍ജ്ജനി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഹോം പ്രവർത്തിക്കുന്നത്. മർത്തോമ പള്ളി വികാരി ഷൈജുവിന്‍റെ പിന്തുണയോടെ ഏറെ പ്രയത്നിച്ചാണ് പുനര്‍ജനി 'സ്നേഹക്കൂട്' പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇത്തരമൊരു കെയർഹോമിന് സർക്കാർ അനുമതി ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഫാദർ ഷൈജു സി ജോയി പറഞ്ഞു. സ്ഥാപനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം വരും ദിവസം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.

Intro:ട്രാൻസ്ജെൻഡേഴ്സിനു തണലായി 'സ്നേഹക്കൂട്'. പുനർജനി കൾച്ചറൽ സൊസൈറ്റിയുടെ മുഖാന്തരം ട്രാൻസ്ജെൻഡേഴ്സിൻ്റെ പുനരധിവാസം ലക്ഷ്യംവെച്ചാണ് പുനർജനി -സ്നേഹക്കൂട് പ്രവർത്തനം ആരംഭിക്കുന്നത്. കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളിയിലാണ് ട്രാൻസ്ജെൻഡർ കെയർ ഹോം പ്രവർത്തിക്കുന്നത്.


Body:വീടുകളിലെ ഒറ്റപ്പെടുത്തലും, മാനസിക രോഗമെന്ന് കുറ്റപ്പെടുത്തലും, അംഗീകാരം ഇല്ലായ്മയും, വീട്ടിൽ നിന്നുള്ള ഇറക്കിവിടലും തുടങ്ങിയ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന വിഭാഗമാണ് ട്രാൻസ്ജെൻഡേഴ്സ്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനുശേഷം പലരെയും ബന്ധുക്കൾ വീട്ടിൽനിന്ന് ഇറക്കിവിട്ടുണ്ട്. സ്വന്തമായി കിടക്കാൻ സ്ഥലം ഇല്ലാത്ത ട്രാൻസ്വുമൺസിന് പുനർജനി- സ്നേഹകൂട് വളരെ ഉപകാരപ്രധാനമാണ്. കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പ് 'മഴവില്ല്' പദ്ധതിയിലൂടെ ട്രാൻസ്ജെൻഡറുകളുടെ സുരക്ഷയ്ക്കും അതിജീവനത്തിനുമായി ആരംഭിച്ചിട്ടുള്ള കെയർ ഹോമുകൾ സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ പ്രവർത്തിച്ചുവരികയാണ്.


byte
സിസിലി ജോർജ് ( പുനർജ്ജനി കൾച്ചറൽ സൊസൈറ്റി പ്രസിഡൻറ്)

ഹോമിലേക്ക് എപ്പോൾ വേണമെങ്കിലും ട്രാൻസ് വുമൺസിന് എത്തിച്ചേരാം സാധിക്കും. മൂന്നുമാസം വരെ താൽക്കാലികമായി സൗജന്യമായി ഇവിടെ താമസിക്കാം. 25 പേർക്കുള്ള സൗകര്യമാണ് ഹോമിൽ ഒരുക്കിയിട്ടുള്ളത്. ആരോഗ്യ -നിയമ- പുനർ പഠന സൗകര്യങ്ങളും, കൗൺസിലിങ് സംരംഭകത്വ പരിശീലനം, സ്വയം തൊഴിൽ പരിശീലനമടക്കമുള്ള പിന്തുണ സംവിധാനങ്ങൾ ഇവിടെ നിന്ന് ലഭിക്കും. കൂടാതെ പുനർജനി ട്രാൻസ്ജെൻഡർ വ്യക്തികൾകായി ആരംഭിച്ച കുടുംബശ്രീ സംരംഭമായ 'സ്നേഹ തീരം'ത്തിലൂടെ ഓരോ വ്യക്തിക്കും തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നു. ഒരുപാട് പ്രയത്നത്തിൻ്റെ ഫലം ആയിട്ടും പല പ്രതിസന്ധികളിലൂടെ ആണ് കോഴിക്കോട് ഹോം കെയർ തുടങ്ങാൻ കഴിഞ്ഞത്. ജില്ലയിൽ പുനർജനി സ്നേഹക്കൂട് എന്ന സംരംഭത്തിൻ്റെ പ്രവർത്തനത്തിന് മർത്തോമ പള്ളിയിലെ ഫാദർ ഷൈജുവിനെ പിന്തുണയും ഇവർക്ക് കൂടുതൽ കരുത്തേകിയിരുന്നു. ട്രാൻസ് വുമൺസിന് ഇത്തരം ഒരു സംരംഭം തുടങ്ങാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തിലാണ് ഫാദർ ഷൈജു. സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് പോകുമ്പോൾ ജില്ലയിൽ സംരക്ഷണത്തിന് ഇത്തരമൊരു കെയർഹോമിന് സർക്കാർ അനുമതി നൽകിയത് നല്ല കാര്യമാണെന്ന് ഫാദർ ഷൈജു സി.ജോയി പറഞ്ഞു.

byte

കോഴിക്കോട് പുനർജനി കൾച്ചറൽ സൊസൈറ്റിയുടെ (കമ്മ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷൻ )നേതൃത്വത്തിലാണ് ഹോം പ്രവർത്തിക്കുക. ഒരു മാനേജർ ,രണ്ട് കെയർടേക്കർ ,ഒരു ക്ലീനിംഗ് സ്റ്റാഫ്, ഒരു പാചകതൊഴിലാളി, ഒരു കൗൺസിലർ, ഒരു സെക്യൂരിറ്റി എന്നിങ്ങനെ തസ്തികകളാണ് ഹോമിൽ ഉള്ളത്. ഏഴു പേർക്കാണ് പുനർജനി - സ്നേഹക്കൂട് കെയർ ഹോം വഴി ജോലി ലഭിക്കുന്നത്. ഇത് ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് മാത്രമാണ്. മന്ത്രി എ കെ ശൈലജ ട്രാൻസ്ജെൻഡർ ഹോം കെയർ ഉദ്ഘാടനം ചെയ്യും



Conclusion:.
Last Updated : Nov 6, 2019, 4:10 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.