ETV Bharat / city

സ്റ്റാഫ് നഴ്‌സ് ഇല്ല; ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

author img

By

Published : Sep 1, 2022, 11:58 AM IST

സ്റ്റാഫ് നഴ്‌സ് ഇല്ലാത്തതിനെ തുടർന്ന് ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും രംഗത്തെത്തി.

The primary health center cheruppa was closed  ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടി  ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം  കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
സ്റ്റാഫ് നഴ്‌സ് ഇല്ല; ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

കോഴിക്കോട്: സ്റ്റാഫ് നഴ്‌സ് ഇല്ലാത്തതിനെ തുടർന്ന് ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സയിലുള്ള രോഗിയെ ഡിസ്‌ചാർജ് ചെയ്‌ത് വിട്ട് അടച്ചുപൂട്ടി. മാവൂർ, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയമായ ചെറൂപ്പ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ കിടത്തി ചികിത്സ വിഭാഗം മുടങ്ങിയിരിക്കുകയാണ്.

പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പകൽ 9 മുതൽ 12 വരെ മാത്രമാണ് അത്യാഹിത വിഭാഗം, ഫാർമസി എന്നിവ പ്രവർത്തിക്കുന്നത്. കാലവർഷത്തോടൊപ്പം പനി ഉൾപ്പെടെ നിരവധി പകർച്ചവ്യാധികളും ആയി എത്തുന്ന രോഗികൾക്ക് ആശ്വാസമായിരുന്നു ഈ ആരോഗ്യ കേന്ദ്രം. ആവശ്യമായ ജീവനക്കാരെ നിയമിക്കേണ്ടത് മെഡിക്കൽ കോളജ് പ്രിൻസിപ്പാളാണ്. ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ടത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും.

ഒന്നേകാൽ കോടി മുടക്കി സ്‌ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ കിടത്തിച്ചികിത്സ വാർഡുകൾ, നിരീക്ഷണ മുറി, മുറിവ് കെട്ടുന്നതിനുള്ള സൗകര്യം എന്നിവ ഉൾപ്പെടുന്ന ഐ പി ബ്ലോക്ക് ഈയിടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചു നൽകിയിരുന്നു. അത്യാസന്ന നിലയിലായ ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം ഇതോടെ കരകയറുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചു. നേരത്തെ നാല് സ്റ്റാഫ് നഴ്‌സ് ഉണ്ടായിരുന്നത് ഇപ്പോൾ വെറും രണ്ടു പേർ മാത്രമാണുള്ളത്.

ആശുപത്രി വികസന സമിതി ഒരു നഴ്‌സിനെ താത്‌കാലികമായി നിയമിച്ചിരുന്നു. ഇവർക്ക് സുഖമില്ലാത്തതിനെ തുടർന്ന് ലീവായപ്പോൾ അധികൃതർ പകരം സംവിധാനം ഒരുക്കാത്തതാണ് വിനയായത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും രംഗത്തെത്തി. ഹെൽത്ത് സെന്‍ററിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകരും, യൂത്ത് ലീഗ് പ്രവർത്തകരും മാർച്ച് നടത്തി.

കോഴിക്കോട്: സ്റ്റാഫ് നഴ്‌സ് ഇല്ലാത്തതിനെ തുടർന്ന് ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സയിലുള്ള രോഗിയെ ഡിസ്‌ചാർജ് ചെയ്‌ത് വിട്ട് അടച്ചുപൂട്ടി. മാവൂർ, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയമായ ചെറൂപ്പ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ കിടത്തി ചികിത്സ വിഭാഗം മുടങ്ങിയിരിക്കുകയാണ്.

പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പകൽ 9 മുതൽ 12 വരെ മാത്രമാണ് അത്യാഹിത വിഭാഗം, ഫാർമസി എന്നിവ പ്രവർത്തിക്കുന്നത്. കാലവർഷത്തോടൊപ്പം പനി ഉൾപ്പെടെ നിരവധി പകർച്ചവ്യാധികളും ആയി എത്തുന്ന രോഗികൾക്ക് ആശ്വാസമായിരുന്നു ഈ ആരോഗ്യ കേന്ദ്രം. ആവശ്യമായ ജീവനക്കാരെ നിയമിക്കേണ്ടത് മെഡിക്കൽ കോളജ് പ്രിൻസിപ്പാളാണ്. ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ടത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും.

ഒന്നേകാൽ കോടി മുടക്കി സ്‌ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ കിടത്തിച്ചികിത്സ വാർഡുകൾ, നിരീക്ഷണ മുറി, മുറിവ് കെട്ടുന്നതിനുള്ള സൗകര്യം എന്നിവ ഉൾപ്പെടുന്ന ഐ പി ബ്ലോക്ക് ഈയിടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചു നൽകിയിരുന്നു. അത്യാസന്ന നിലയിലായ ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം ഇതോടെ കരകയറുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചു. നേരത്തെ നാല് സ്റ്റാഫ് നഴ്‌സ് ഉണ്ടായിരുന്നത് ഇപ്പോൾ വെറും രണ്ടു പേർ മാത്രമാണുള്ളത്.

ആശുപത്രി വികസന സമിതി ഒരു നഴ്‌സിനെ താത്‌കാലികമായി നിയമിച്ചിരുന്നു. ഇവർക്ക് സുഖമില്ലാത്തതിനെ തുടർന്ന് ലീവായപ്പോൾ അധികൃതർ പകരം സംവിധാനം ഒരുക്കാത്തതാണ് വിനയായത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും രംഗത്തെത്തി. ഹെൽത്ത് സെന്‍ററിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകരും, യൂത്ത് ലീഗ് പ്രവർത്തകരും മാർച്ച് നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.