ETV Bharat / city

റബ്ബര്‍ വില ഉയര്‍ന്നിട്ടും കര്‍ഷകര്‍ ദുരിതത്തില്‍

author img

By

Published : Jun 15, 2019, 9:39 PM IST

Updated : Jun 15, 2019, 11:48 PM IST

ചൂട് കൂടിയതിനാല്‍ ടാപ്പിങ് കുറഞ്ഞതും സംഭരണം കുറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

rubber

കോട്ടയം: റബ്ബര്‍ വില ഉയര്‍ന്നിട്ടും കര്‍ഷകരുടെ ദുരിതം അവസാനിക്കുന്നില്ല. 2017 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലവര്‍ദ്ധനയാണ് റബ്ബറിന് ലഭിക്കുന്നതെങ്കിലും വിലവര്‍ദ്ധന ഗുണകരമാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ചൂട് കൂടിയതിനാല്‍ ടാപ്പിങ് കുറഞ്ഞതും റബ്ബര്‍ സംഭരണം കുറഞ്ഞതുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.

വില വര്‍ദ്ധന ഗുണകരമാകുന്നില്ലെന്ന് റബ്ബര്‍ കര്‍ഷകര്‍

ചരക്ക് കിട്ടാനുള്ള താമസവും അന്താരാഷ്‌ട്ര വിപണിയിലുണ്ടായ വിലവര്‍ദ്ധനയും മൂലം ആഭ്യന്തര വിപണിയിലാണ് ടയര്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് റബ്ബർ വില ഉയരാൻ കാരണമായി. കോട്ടയം കമ്പോളത്തില്‍ റബ്ബര്‍ വ്യാപാരം നടക്കുന്നത് 155 രൂപ വരെയാണ്. രാജ്യാന്തര വിപണിയിലെ വിലയും 35 ശതമാനം നികുതിയും കൂടിയാകുമ്പോൾ കമ്പനികൾക്ക് ലാഭം ആഭ്യന്തര വിപണിയാണ്. എങ്കിലും കര്‍ഷകരില്‍ നിന്നും ആവശ്യത്തിന് റബ്ബര്‍ ലഭിക്കാത്ത അവസ്ഥയാണ്.

റബ്ബർ മേഖലയിലുണ്ടായ വിലയിടിവും കാർഷിക പ്രതിസന്ധിയും കർഷകരെയും വ്യാപാരികളെയും റബ്ബർ സംഭരണത്തില്‍ നിന്നും പിന്നോട്ടടിച്ചു. ഇതോടെ കമ്പനികളും പ്രതിസന്ധിയിലായി.ആഭ്യന്തര വിപണിയിൽ റബ്ബറിന് ക്ഷാമം നേരിട്ടു തുടങ്ങിയതോടെ റബ്ബര്‍ ബോര്‍ഡ് നല്‍കുന്നതിനേക്കാള്‍ അഞ്ച് രൂപ വരെ കൂട്ടി നല്‍കാന്‍ തയാറായി ടയര്‍ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം ലാറ്റക്‌സ് വിലയില്‍ കാര്യമായ വ്യതിയാനം ഇല്ലാത്തതിനാൽ കര്‍ഷകരെല്ലാം ലാറ്റക്‌സിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. 130 രൂപയാണ് ലാറ്റക്‌സിന്‍റെ നിലവിലെ വില.

കോട്ടയം: റബ്ബര്‍ വില ഉയര്‍ന്നിട്ടും കര്‍ഷകരുടെ ദുരിതം അവസാനിക്കുന്നില്ല. 2017 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലവര്‍ദ്ധനയാണ് റബ്ബറിന് ലഭിക്കുന്നതെങ്കിലും വിലവര്‍ദ്ധന ഗുണകരമാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ചൂട് കൂടിയതിനാല്‍ ടാപ്പിങ് കുറഞ്ഞതും റബ്ബര്‍ സംഭരണം കുറഞ്ഞതുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.

വില വര്‍ദ്ധന ഗുണകരമാകുന്നില്ലെന്ന് റബ്ബര്‍ കര്‍ഷകര്‍

ചരക്ക് കിട്ടാനുള്ള താമസവും അന്താരാഷ്‌ട്ര വിപണിയിലുണ്ടായ വിലവര്‍ദ്ധനയും മൂലം ആഭ്യന്തര വിപണിയിലാണ് ടയര്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് റബ്ബർ വില ഉയരാൻ കാരണമായി. കോട്ടയം കമ്പോളത്തില്‍ റബ്ബര്‍ വ്യാപാരം നടക്കുന്നത് 155 രൂപ വരെയാണ്. രാജ്യാന്തര വിപണിയിലെ വിലയും 35 ശതമാനം നികുതിയും കൂടിയാകുമ്പോൾ കമ്പനികൾക്ക് ലാഭം ആഭ്യന്തര വിപണിയാണ്. എങ്കിലും കര്‍ഷകരില്‍ നിന്നും ആവശ്യത്തിന് റബ്ബര്‍ ലഭിക്കാത്ത അവസ്ഥയാണ്.

റബ്ബർ മേഖലയിലുണ്ടായ വിലയിടിവും കാർഷിക പ്രതിസന്ധിയും കർഷകരെയും വ്യാപാരികളെയും റബ്ബർ സംഭരണത്തില്‍ നിന്നും പിന്നോട്ടടിച്ചു. ഇതോടെ കമ്പനികളും പ്രതിസന്ധിയിലായി.ആഭ്യന്തര വിപണിയിൽ റബ്ബറിന് ക്ഷാമം നേരിട്ടു തുടങ്ങിയതോടെ റബ്ബര്‍ ബോര്‍ഡ് നല്‍കുന്നതിനേക്കാള്‍ അഞ്ച് രൂപ വരെ കൂട്ടി നല്‍കാന്‍ തയാറായി ടയര്‍ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം ലാറ്റക്‌സ് വിലയില്‍ കാര്യമായ വ്യതിയാനം ഇല്ലാത്തതിനാൽ കര്‍ഷകരെല്ലാം ലാറ്റക്‌സിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. 130 രൂപയാണ് ലാറ്റക്‌സിന്‍റെ നിലവിലെ വില.



2017 ന് ശേഷം ഇതാദ്യമായയാണ് റബര്‍ വില 150 അപ്പുറമെത്തുന്നത്.2017 ൽ 165 രൂപ വരെ  വിലയെത്തിയിരുന്ന റബര്‍ വില പിന്നീട് 110 ലേക്ക് കൂപ്പുകുത്തുകയായിരുന്നു..ചരക്ക് കിട്ടാനുള്ള താമസവും അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലവര്‍ദ്ദനയും  മൂലം ആഭ്യന്തര വിപണിയിലാണ് ടയര്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതാണ് റബ്ബർ വില ഉയരാൻ കാരണമായത്.കോട്ടയം കമ്പോളത്തിൽ റബ്ബർ വ്യാപാരം 155 രൂപ വരെ പിന്നിട്ടു.രാജ്യന്തര വിപണിയിലെ വിലയും നികുതി 35 ശതമാനം കൂടിയാകുമ്പോൾ കമ്പനികൾക്ക് ലാഭം  ആഭ്യന്തര വിപണിയാണ്. 

ബൈറ്റ് ( പയസ് സക്കറിയ റബ്ബർ വ്യാപാരി)

എന്നാൽ റബ്ബർ മേഖലയിലുണ്ടായ വിലയിടിവും കാർഷിക പ്രതിസന്ധിയും മൂലം കർഷകരും വ്യാപാരികളും റബ്ബർ ശേഖരിച്ചു വയ്ക്കുന്നില്ല.ഇതോടെ കമ്പനികളും പ്രതിസന്ധിയിലായ്.ലാറ്റക്സ് വിലയ്ക്ക് കാര്യമായ വ്യത്യാനം ഇല്ലാത്തതിനാൽ കര്‍ഷകരെല്ലാം ലാറ്റെക്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്..130 രൂപയാണ് ലാറ്റക്സിന്‍റെ നിലവിലെ വില. അഭ്യന്തര വിപണിയിൽ റബ്ബറിന് ക്ഷാമം നേരിട്ടു തുടങ്ങിയതോടെ 
റബര്‍ ബോര്‍ഡ് നല്‍കുന്നതിനേക്കാള്‍ അഞ്ച് രൂപ വരെ കൂട്ടി നല്‍കാനും ടയര്‍ കമ്പനികള്‍ തയ്യാറായി രംഗത്തെത്തിയിട്ടുമുണ്ട്. .


P to C
 
Last Updated : Jun 15, 2019, 11:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.