ETV Bharat / city

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തുടരും,  സെക്രട്ടേറിയറ്റിലേക്ക് പുതുമുഖങ്ങൾ

author img

By

Published : Mar 3, 2022, 6:27 PM IST

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നത് പാർട്ടി പ്രവർത്തനങ്ങളെയും ഏറ്റെടുത്ത ക്യാമ്പയിനുകളെയും ബാധിക്കുമെന്നതിനാലാണ് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം.

സിപിഎം സംസ്ഥാന സമ്മേളനം  കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറിയായി തുടരും  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ  സിപിഎം പോളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യോഗം  CPM State secretary Kodiyeri Balakrishnan  Kodiyeri Balakrishnan continue as CPM State secretary  CPM State secretary  kodiyeri balakrishnan updates
മാറേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം; സംസ്ഥാന സെക്രട്ടറിയായി കോടിയേരി തന്നെ

എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണൻ തന്നെ തുടരും. എറണാകുളത്ത് നടക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അവയെ അതിജീവിച്ച് പാർട്ടിയെ നയിക്കാൻ കോടിയേരിക്ക് കഴിയുമെന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നത് പാർട്ടി പ്രവർത്തനങ്ങളെയും ഏറ്റെടുത്ത ക്യാമ്പയിനുകളെയും ബാധിക്കുമെന്നതിനാലുമാണ് കേന്ദ്ര കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയത്.

2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അന്നത്തെ സെക്രട്ടറി പിണറായി വിജയന് പകരമായി ആ സ്ഥാനത്തേക്ക് കോടിയേരിയെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. 2018ൽ തൃശൂരിൽ നടന്ന സമ്മേളനത്തിലും കോടിയേരി തന്നെ തുടരുകയായിരുന്നു. ഒരാൾക്ക് മൂന്ന് ടേം വരെ സെക്രട്ടറിയായി ചുമതല വഹിക്കാം എന്നതിനാലാണ് കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് തുടരാൻ പാർട്ടി അനുവദിച്ചത്.

കെ.എസ്.എഫില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം

കോടിയേരി ബാലകൃഷ്‌ണൻ 17-ാം വയസിലാണ് സിപിഎമ്മിൽ പൂർണ അംഗത്വം ലഭിച്ച് പാർട്ടി മെമ്പർ ആവുന്നത്. 1970ൽ എസ്എഫ്ഐയുടെ ആദ്യ രൂപമായ കെ.എസ്.എഫിന്‍റെ നേതൃനിരയിൽ പ്രവർത്തിക്കവെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

പിന്നീട് 1973ൽ ലോക്കൽ സെക്രട്ടറിയായും അതേ വർഷം തന്നെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി, പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചു. പിന്നീട് 1980-1982 സംഘടന വർഷങ്ങളിൽ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ല പ്രസിഡന്‍റായും യുവജന രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

1988ൽ ആലപ്പുഴയിൽ വച്ചു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്‌ണനെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. പിന്നീട് 1990 മുതൽ 1995 വരെ കണ്ണൂർ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചു. 1995ൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കുള്ള സ്ഥാനാരോഹണം.

2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്കും 2008ൽ കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ സിപിഎമ്മിന്‍റെ പോളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2006ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2001ലും 2011ലും കേരള നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായും കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തിച്ചിട്ടുണ്ട്.

READ MORE: സിപിഎം സംസ്ഥാന സമ്മേളനം: പൊലീസിലെ കുഴപ്പക്കാരെ കണ്ടെത്തുന്നതില്‍ വീഴ്ച പറ്റി - പ്രതിനിധികള്‍

എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണൻ തന്നെ തുടരും. എറണാകുളത്ത് നടക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അവയെ അതിജീവിച്ച് പാർട്ടിയെ നയിക്കാൻ കോടിയേരിക്ക് കഴിയുമെന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നത് പാർട്ടി പ്രവർത്തനങ്ങളെയും ഏറ്റെടുത്ത ക്യാമ്പയിനുകളെയും ബാധിക്കുമെന്നതിനാലുമാണ് കേന്ദ്ര കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയത്.

2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അന്നത്തെ സെക്രട്ടറി പിണറായി വിജയന് പകരമായി ആ സ്ഥാനത്തേക്ക് കോടിയേരിയെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. 2018ൽ തൃശൂരിൽ നടന്ന സമ്മേളനത്തിലും കോടിയേരി തന്നെ തുടരുകയായിരുന്നു. ഒരാൾക്ക് മൂന്ന് ടേം വരെ സെക്രട്ടറിയായി ചുമതല വഹിക്കാം എന്നതിനാലാണ് കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് തുടരാൻ പാർട്ടി അനുവദിച്ചത്.

കെ.എസ്.എഫില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം

കോടിയേരി ബാലകൃഷ്‌ണൻ 17-ാം വയസിലാണ് സിപിഎമ്മിൽ പൂർണ അംഗത്വം ലഭിച്ച് പാർട്ടി മെമ്പർ ആവുന്നത്. 1970ൽ എസ്എഫ്ഐയുടെ ആദ്യ രൂപമായ കെ.എസ്.എഫിന്‍റെ നേതൃനിരയിൽ പ്രവർത്തിക്കവെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

പിന്നീട് 1973ൽ ലോക്കൽ സെക്രട്ടറിയായും അതേ വർഷം തന്നെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി, പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചു. പിന്നീട് 1980-1982 സംഘടന വർഷങ്ങളിൽ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ല പ്രസിഡന്‍റായും യുവജന രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

1988ൽ ആലപ്പുഴയിൽ വച്ചു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്‌ണനെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. പിന്നീട് 1990 മുതൽ 1995 വരെ കണ്ണൂർ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചു. 1995ൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കുള്ള സ്ഥാനാരോഹണം.

2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്കും 2008ൽ കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ സിപിഎമ്മിന്‍റെ പോളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2006ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2001ലും 2011ലും കേരള നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായും കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തിച്ചിട്ടുണ്ട്.

READ MORE: സിപിഎം സംസ്ഥാന സമ്മേളനം: പൊലീസിലെ കുഴപ്പക്കാരെ കണ്ടെത്തുന്നതില്‍ വീഴ്ച പറ്റി - പ്രതിനിധികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.