ETV Bharat / city

തീരദേശ പരിപാലന നിയമ ലംഘന കേസ്: സുപ്രീംകോടതിയിൽ നിലനിന്നിരുന്ന കാര്യം മറച്ചുവെച്ചെന്ന് മരടിലെ അൽഫാ സെറീൻ ഫ്ലാറ്റ് ഉടമകൾ

author img

By

Published : Jun 19, 2019, 12:33 AM IST

Updated : Jun 19, 2019, 3:56 AM IST

ഫ്ലാറ്റ് വാങ്ങുന്ന അവസരത്തിൽ നിയമ തടസ്സങ്ങൾ ഒന്നും കാണാൻ സാധിച്ചില്ല, നിയമങ്ങളെല്ലാം പരിശോധിച്ച് വായ്‌പ നൽകിയ ബാങ്കുകൾ ഇപ്പോൾ തിരിച്ചടവിന് ആവശ്യപ്പെട്ട് തുടങ്ങിയെന്നും അൽഫാ സെറീൻ ഫ്ലാറ്റ് ഉടമകൾ.

സുപ്രീംകോടതിയിൽ നിലനിന്നിരുന്ന കാര്യം മറച്ചുവെച്ചെന്ന് മരടിലെ അൽഫാ സെറീൻ ഫ്ലാറ്റ് ഉടമകൾ

കൊച്ചി: തീരദേശ പരിപാലന നിയമത്തിന്‍റെ ലംഘനം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നിലനിന്നിരുന്ന കാര്യം നിർമാതാക്കൾ മറച്ചുവെച്ചുവെന്ന് മരടിലെ അൽഫാ സെറീൻ ഫ്ലാറ്റ് ഉടമകൾ. പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്നതിലുള്ള അപാകതയാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. ഇതിൽ നഗരസഭയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് അൽഫാ സെറീൻ ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. തീരദേശ സംരക്ഷണ നിയമപ്രകാരം മരട് സോൺ രണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കെട്ടിടനിർമ്മാണത്തിന് വിലക്കില്ല. എന്നാൽ കെട്ടിടം നിർമ്മിക്കുന്ന സമയത്ത് 1996 ലെ ചട്ടപ്രകാരം സോൺ മൂന്നിൽ ആയിരുന്നു എന്നത് തങ്ങളെ അറിയിച്ചില്ല എന്നും ഉടമകൾ ആരോപിച്ചു. ഫ്ലാറ്റ് വാങ്ങുന്ന അവസരത്തിൽ നിയമ തടസ്സങ്ങൾ ഒന്നും കാണാൻ സാധിച്ചില്ല. നിയമങ്ങളെല്ലാം പരിശോധിച്ച് വായ്‌പ നൽകിയ ബാങ്കുകൾ ഇപ്പോൾ തിരിച്ചടവിന് ആവശ്യപ്പെട്ട് തുടങ്ങിയെന്നും ഉടമകൾ പറഞ്ഞു.

തീരദേശ പരിപാലന നിയമ ലംഘന കേസ്: സുപ്രീംകോടതിയിൽ നിലനിന്നിരുന്ന കാര്യം മറച്ചുവെച്ചെന്ന് മരടിലെ അൽഫാ സെറീൻ ഫ്ലാറ്റ് ഉടമകൾ

ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി റിട്ട് പെറ്റീഷൻ നൽകിയിരിക്കുകയാണ് ഉടമകൾ ഇപ്പോൾ. അനുഭാവപൂർണ്ണമായ വിധി കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, ഉടമകളുടെ നിലപാട് കേൾക്കാതെയാണ് ഫ്ലാറ്റ് പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവുണ്ടായതെന്നും ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി ആർ ഇസഡ് മാപ്പിങ്ങിൽ വന്ന അപാകതയിൽ ബലിയാടായത് ഫ്ലാറ്റ് ഉടമകളാണ്. സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന റിട്ട് ഹർജിയിൽ പ്രതീക്ഷയുണ്ട്. കേസിനെ കുറിച്ചുള്ള വിവരങ്ങൾ യഥാസമയം ബിൽഡർ അറിയിക്കാതിരുന്നത് മൂലം തങ്ങളുടെ ഭാഗം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ സാധിച്ചില്ലെന്നും ആൽഫ സെറീന അപ്പാർട്ട്മെന്‍റ് ഓണേഴണ്ടസ് അസോസിയേഷൻ പ്രസിഡന്‍റ് റഷീദ് ഉസ്മാൻ, സെക്രട്ടറി സെൻ ഈപ്പൻ, വക്താവ് അഡ്വക്കേറ്റ് സൂരജ് കൃഷ്‌ണ എന്നിവർ പറഞ്ഞു.

നിർമ്മാണത്തിന്‍റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സർക്കാർ വകുപ്പുകൾ കൃത്യമായി ഇടപെട്ടിരുന്നുവെങ്കിൽ തങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് ഈ ഗതി വരില്ലായിരുന്നു. കിടപ്പു രോഗികളും വിധവകളും പ്രായമായവരും ഒക്കെ ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ ഒരു സുപ്രഭാതത്തിൽ പെരുവഴിയിലേക്ക് ഇറക്കുന്നത് സങ്കടകരമാണ്. തങ്ങളുടെതല്ലാത്ത കുറ്റത്തിന് കിടപ്പാടം നഷ്ടമാകേണ്ട അവസ്ഥയിലാണ് താമസക്കാരെന്നും വാർത്താസമ്മേളനത്തിൽ അഡ്വക്കേറ്റ് സൂരജ് കൃഷ്ണ പറഞ്ഞു.

കൊച്ചി: തീരദേശ പരിപാലന നിയമത്തിന്‍റെ ലംഘനം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നിലനിന്നിരുന്ന കാര്യം നിർമാതാക്കൾ മറച്ചുവെച്ചുവെന്ന് മരടിലെ അൽഫാ സെറീൻ ഫ്ലാറ്റ് ഉടമകൾ. പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്നതിലുള്ള അപാകതയാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. ഇതിൽ നഗരസഭയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് അൽഫാ സെറീൻ ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. തീരദേശ സംരക്ഷണ നിയമപ്രകാരം മരട് സോൺ രണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കെട്ടിടനിർമ്മാണത്തിന് വിലക്കില്ല. എന്നാൽ കെട്ടിടം നിർമ്മിക്കുന്ന സമയത്ത് 1996 ലെ ചട്ടപ്രകാരം സോൺ മൂന്നിൽ ആയിരുന്നു എന്നത് തങ്ങളെ അറിയിച്ചില്ല എന്നും ഉടമകൾ ആരോപിച്ചു. ഫ്ലാറ്റ് വാങ്ങുന്ന അവസരത്തിൽ നിയമ തടസ്സങ്ങൾ ഒന്നും കാണാൻ സാധിച്ചില്ല. നിയമങ്ങളെല്ലാം പരിശോധിച്ച് വായ്‌പ നൽകിയ ബാങ്കുകൾ ഇപ്പോൾ തിരിച്ചടവിന് ആവശ്യപ്പെട്ട് തുടങ്ങിയെന്നും ഉടമകൾ പറഞ്ഞു.

തീരദേശ പരിപാലന നിയമ ലംഘന കേസ്: സുപ്രീംകോടതിയിൽ നിലനിന്നിരുന്ന കാര്യം മറച്ചുവെച്ചെന്ന് മരടിലെ അൽഫാ സെറീൻ ഫ്ലാറ്റ് ഉടമകൾ

ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി റിട്ട് പെറ്റീഷൻ നൽകിയിരിക്കുകയാണ് ഉടമകൾ ഇപ്പോൾ. അനുഭാവപൂർണ്ണമായ വിധി കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, ഉടമകളുടെ നിലപാട് കേൾക്കാതെയാണ് ഫ്ലാറ്റ് പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവുണ്ടായതെന്നും ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി ആർ ഇസഡ് മാപ്പിങ്ങിൽ വന്ന അപാകതയിൽ ബലിയാടായത് ഫ്ലാറ്റ് ഉടമകളാണ്. സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന റിട്ട് ഹർജിയിൽ പ്രതീക്ഷയുണ്ട്. കേസിനെ കുറിച്ചുള്ള വിവരങ്ങൾ യഥാസമയം ബിൽഡർ അറിയിക്കാതിരുന്നത് മൂലം തങ്ങളുടെ ഭാഗം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ സാധിച്ചില്ലെന്നും ആൽഫ സെറീന അപ്പാർട്ട്മെന്‍റ് ഓണേഴണ്ടസ് അസോസിയേഷൻ പ്രസിഡന്‍റ് റഷീദ് ഉസ്മാൻ, സെക്രട്ടറി സെൻ ഈപ്പൻ, വക്താവ് അഡ്വക്കേറ്റ് സൂരജ് കൃഷ്‌ണ എന്നിവർ പറഞ്ഞു.

നിർമ്മാണത്തിന്‍റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സർക്കാർ വകുപ്പുകൾ കൃത്യമായി ഇടപെട്ടിരുന്നുവെങ്കിൽ തങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് ഈ ഗതി വരില്ലായിരുന്നു. കിടപ്പു രോഗികളും വിധവകളും പ്രായമായവരും ഒക്കെ ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ ഒരു സുപ്രഭാതത്തിൽ പെരുവഴിയിലേക്ക് ഇറക്കുന്നത് സങ്കടകരമാണ്. തങ്ങളുടെതല്ലാത്ത കുറ്റത്തിന് കിടപ്പാടം നഷ്ടമാകേണ്ട അവസ്ഥയിലാണ് താമസക്കാരെന്നും വാർത്താസമ്മേളനത്തിൽ അഡ്വക്കേറ്റ് സൂരജ് കൃഷ്ണ പറഞ്ഞു.

Intro:


Body:തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നിലനിന്നിരുന്ന കാര്യം നിർമാതാക്കൾ മറച്ചുവെച്ചുവെന്ന് മരടിലെ അൽഫാ സെറീൻ ഫ്ലാറ്റ് ഉടമകൾ. പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്നതിലുള്ള അപാകതയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ഇതിൽ നഗരസഭയ്ക്ക് തെറ്റുപറ്റിയിട്ടുണ്ട്. തീരദേശ സംരക്ഷണ നിയമപ്രകാരം മരട് സോൺ രണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കെട്ടിടനിർമ്മാണത്തിന് വിലക്കില്ല. എന്നാൽ കെട്ടിടം നിർമിക്കുന് സമയത്ത് 1996 ലെ ചട്ടപ്രകാരം സോൺ മൂന്നിൽ ആയിരുന്നു എന്നത് കെട്ടിട തങ്ങളെ അറിയിച്ചില്ല. ഫ്ലാറ്റ് വാങ്ങുന്ന അവസരത്തിൽ നിയമ തടസ്സങ്ങൾ ഒന്നും കാണാൻ സാധിച്ചില്ല. നിയമങ്ങളെല്ലാം പരിശോധിച്ച് വായ്പ നൽകിയ ബാങ്കുകൾ ഇപ്പോൾ തിരിച്ചടവിന് ആവശ്യപ്പെട്ടു തുടങ്ങിയെന്നും ഉടമകൾ പറയുന്നു.

bite

ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി റിട്ട് പെറ്റീഷൻ നൽകിയിരിക്കുകയാണ് ഉടമകൾ ഇപ്പോൾ. അനുഭാവപൂർണ്ണമായ വിധി കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, ഉടമകളുടെ നിലപാട് കേൾക്കാതെയാണ് ഫ്ലാറ്റ് പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവുണ്ടായതെന്നും ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

bite

സി ആർ ഇസഡ് മാപ്പിങ്ങിൽ വന്ന അപാകത ബലിയാടായത് ഫ്ലാറ്റ് ഉടമകളാണ്. സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന റിട്ട് ഹർജി പ്രതീക്ഷയുണ്ടെന്നും, കേസിനെ കുറിച്ചുള്ള വിവരങ്ങൾ ബിൽഡർ യഥാസമയം അറിയിക്കാതിരുന്നത് മൂലം ഞങ്ങളുടെ ഭാഗം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ സാധിച്ചില്ലെന്നും ആൽഫ സെറീന അപ്പാർട്ട്മെൻറ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് റഷീദ് ഉസ്മാൻ, സെക്രട്ടറി സെൻ ഈപ്പൻ, വക്താവ് അഡ്വക്കേറ്റ് സൂരജ് കൃഷ്ണ എന്നിവർ പറഞ്ഞു.

നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ നിർമ്മാണത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സർക്കാർ വകുപ്പുകൾ കൃത്യമായി ഇടപെട്ടിരുന്നുവെങ്കിൽ തങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് ഈ ഗതി വരില്ലായിരുന്നു. കിടപ്പു രോഗികളും ,വിധവകളും ,പ്രായമായവരും ഒക്കെ ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ ഒരു സുപ്രഭാതത്തിൽ പെരുവഴിയിലേക്ക് ഇറക്കുന്നത് സങ്കടകരമാണ്. തങ്ങളുടെതല്ലാത്ത കുറ്റത്തിന് കിടപ്പാടം നഷ്ടമാകേണ്ട അവസ്ഥയിലാണ് താമസക്കാരെന്നും സൂരജ് കൃഷ്ണ പറഞ്ഞു.

ETV Bharat
Kochi


Conclusion:
Last Updated : Jun 19, 2019, 3:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.