ETV Bharat / city

പേരാവൂർ ചിട്ടി തട്ടിപ്പ് : നിക്ഷേപകരുടെ റിലേ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി 2017ൽ ധനതരംഗ് എന്ന പേരിൽ ആരംഭിച്ച ചിട്ടി കാലാവധി പൂർത്തിയായിട്ടും നിക്ഷേപകർക്ക് പണം ലഭിച്ചില്ല

author img

By

Published : Oct 12, 2021, 12:17 PM IST

Peravoor chitty fund case  പേരാവൂർ ചിട്ടി തട്ടിപ്പ്  റിലെ നിരാഹര സമരം മൂന്നാം ദിവസത്തിലേക്ക്  പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി  സിപിഎം  ചിട്ടി  ധനതരംഗ്  പി.വി ഹരിദാസ്
പേരാവൂർ ചിട്ടി തട്ടിപ്പ് ; നിക്ഷേപകരുടെ റിലേ നിരാഹര സമരം മൂന്നാം ദിവസത്തിലേക്ക്

കണ്ണൂർ : കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ ആരംഭിച്ച നിക്ഷേപകരുടെ റിലേ നിരാഹര സമരം മൂന്നാം ദിവസത്തേക്ക് കടന്നു. ഞായറാഴ്‌ച ആരംഭിച്ച സമരം വെള്ളിയാഴ്‌ച വരെ തുടരും. എന്നാൽ ഇത് സൂചനാപ്രതിഷേധമാണെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൊസൈറ്റിയുടെ ആസ്തിവിറ്റും കുറ്റക്കാരിൽ നിന്ന് ഈടാക്കിയും നിക്ഷേപകരുടെ പണം നൽകാമെന്ന് സിപിഎം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച കൃത്യമായ ഉറപ്പുകൾ താങ്കൾക്ക് വേണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്.

നേതാക്കൾ രണ്ട് തട്ടിൽ

അതേസമയം സൊസൈറ്റിയിലെ ക്രമക്കേട് സംബന്ധിച്ച് സിപിഎം ജില്ല - പ്രാദേശിക നേതാക്കൾ രണ്ട് തട്ടിലാണ്. പാർട്ടി അനുമതി ഇല്ലാതെയാണ് ചിട്ടി നടത്തിയതെന്ന് ജില്ലാനേതൃത്വം ആവർത്തിക്കുമ്പോൾ അക്കാര്യം തങ്ങൾക്കറിയില്ലെന്നാണ് ലോക്കൽ സെക്രട്ടറി അവകാശപ്പെടുന്നത്.

ചിട്ടി ആരംഭിച്ചത് നിയമവിരുദ്ധമായി

സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി 2017ലാണ് ധനതരംഗ് എന്ന പേരിൽ ചിട്ടി ആരംഭിക്കുന്നത്. എന്നാൽ കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി എൺപത്തി അ‌ഞ്ച് ലക്ഷത്തിന്‍റെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതിയിലുള്ളത്.

രണ്ടായിരം രൂപ മാസ തവണയില്‍ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയില്‍ ചേര്‍ന്നത്. നറുക്ക് ലഭിക്കുന്നയാളുകള്‍ പിന്നീട് പണം നല്‍കേണ്ടതില്ല എന്നായിരുന്നു ചിട്ടിയിലെ പ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ സഹകരണ സംഘം ആക്ടിന് വിരുദ്ധമാണ്.

ചിട്ടി ആരംഭിച്ചതിനുപിന്നാലെ ഇത് നിയമവിരുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും കാണിച്ച് സഹകരണ വകുപ്പ് ഇവര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ഭരണസമിതിയും സെക്രട്ടറിയും നോട്ടിസിന് മറുപടി പോലും അയച്ചിരുന്നില്ലെന്ന് സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിരിഞ്ഞുകിട്ടിയ തുക വകമാറ്റി ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിക്ഷേപകർക്ക് നൽകാനുള്ളത് 2.75 കോടി രൂപ

കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപകര്‍ക്ക് പണം ലഭിക്കാതായതോടെയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കാനുളളത് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു.

വിഷയത്തില്‍ ഇടപെട്ട സി.പി.എം പ്രാദേശിക നേതൃത്വം സൊസൈറ്റി സെക്രട്ടറി പി.വി ഹരിദാസിന്‍റെ ആസ്തികള്‍ ഈടായി നല്‍കാമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് പ്രതിഷേധം താത്കാലികമായി അവസാനിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ സെക്രട്ടറി ഒളിവില്‍ പോയി. സെക്രട്ടറിയെ കാണാതായതോടെ ഇയാളുടെ വീടിന് മുന്നിലും നിക്ഷേപകർ സമരം നടത്തി.

ഭരണസമിതിയെ തള്ളി ജില്ലാനേതൃത്വം

ഇതിനിടെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ചിട്ടി നടത്തിയിരുന്നതെന്നും ഇതിനെതിരെ 2018 മുതല്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നും സഹകരണ സംഘം അസി.രജിസ്ട്രാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചിട്ടി നടത്തിയ വകയില്‍ രണ്ട് കോടി എഴുപത് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതിനിടെ പാര്‍ട്ടി നിയന്ത്രണത്തിലുളള ഭരണ സമിതിയെ തളളി സി.പി.എം ജില്ലാനേതൃത്വം രംഗത്തെത്തി.

പിരിച്ചെടുത്ത തുക വക മാറ്റി ചെലവഴിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നിക്ഷേപത്തുക വക മാറ്റി ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കരുതെന്ന 2013 ലെ സര്‍ക്കുലറും, സംഘത്തിന്‍റെ മുതല്‍ സൂക്ഷിക്കാതിരുന്നാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഭരണ സമിതിക്കായിരിക്കുമെന്ന റിപ്പോര്‍ട്ടിലെ മുന്നറിയിപ്പും മുഖവിലക്കെടുത്തില്ല.

ALSO READ : കോഴിക്കോട് കനത്ത മഴ തുടരുന്നു ; വ്യാപക നാശനഷ്‌ടം

സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിന്‍റെ ഉത്തരവാദിത്വം സെക്രട്ടറിയുടെ മേല്‍ ചാരി രക്ഷപ്പെടാനുള്ള ഭരണ സമിതിയുടെയും സി.പി.എമ്മിന്‍റെയും നീക്കത്തിന് തിരിച്ചടിയായിരുന്നു പുറത്തുവന്ന ഓഡിറ്റ് റിപ്പോര്‍ട്ട്. സിപിഎം ജില്ലാനേതൃത്വത്തിന്‍റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി.

കണ്ണൂർ : കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ ആരംഭിച്ച നിക്ഷേപകരുടെ റിലേ നിരാഹര സമരം മൂന്നാം ദിവസത്തേക്ക് കടന്നു. ഞായറാഴ്‌ച ആരംഭിച്ച സമരം വെള്ളിയാഴ്‌ച വരെ തുടരും. എന്നാൽ ഇത് സൂചനാപ്രതിഷേധമാണെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൊസൈറ്റിയുടെ ആസ്തിവിറ്റും കുറ്റക്കാരിൽ നിന്ന് ഈടാക്കിയും നിക്ഷേപകരുടെ പണം നൽകാമെന്ന് സിപിഎം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച കൃത്യമായ ഉറപ്പുകൾ താങ്കൾക്ക് വേണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്.

നേതാക്കൾ രണ്ട് തട്ടിൽ

അതേസമയം സൊസൈറ്റിയിലെ ക്രമക്കേട് സംബന്ധിച്ച് സിപിഎം ജില്ല - പ്രാദേശിക നേതാക്കൾ രണ്ട് തട്ടിലാണ്. പാർട്ടി അനുമതി ഇല്ലാതെയാണ് ചിട്ടി നടത്തിയതെന്ന് ജില്ലാനേതൃത്വം ആവർത്തിക്കുമ്പോൾ അക്കാര്യം തങ്ങൾക്കറിയില്ലെന്നാണ് ലോക്കൽ സെക്രട്ടറി അവകാശപ്പെടുന്നത്.

ചിട്ടി ആരംഭിച്ചത് നിയമവിരുദ്ധമായി

സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി 2017ലാണ് ധനതരംഗ് എന്ന പേരിൽ ചിട്ടി ആരംഭിക്കുന്നത്. എന്നാൽ കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി എൺപത്തി അ‌ഞ്ച് ലക്ഷത്തിന്‍റെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതിയിലുള്ളത്.

രണ്ടായിരം രൂപ മാസ തവണയില്‍ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയില്‍ ചേര്‍ന്നത്. നറുക്ക് ലഭിക്കുന്നയാളുകള്‍ പിന്നീട് പണം നല്‍കേണ്ടതില്ല എന്നായിരുന്നു ചിട്ടിയിലെ പ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ സഹകരണ സംഘം ആക്ടിന് വിരുദ്ധമാണ്.

ചിട്ടി ആരംഭിച്ചതിനുപിന്നാലെ ഇത് നിയമവിരുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും കാണിച്ച് സഹകരണ വകുപ്പ് ഇവര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ഭരണസമിതിയും സെക്രട്ടറിയും നോട്ടിസിന് മറുപടി പോലും അയച്ചിരുന്നില്ലെന്ന് സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിരിഞ്ഞുകിട്ടിയ തുക വകമാറ്റി ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിക്ഷേപകർക്ക് നൽകാനുള്ളത് 2.75 കോടി രൂപ

കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപകര്‍ക്ക് പണം ലഭിക്കാതായതോടെയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കാനുളളത് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു.

വിഷയത്തില്‍ ഇടപെട്ട സി.പി.എം പ്രാദേശിക നേതൃത്വം സൊസൈറ്റി സെക്രട്ടറി പി.വി ഹരിദാസിന്‍റെ ആസ്തികള്‍ ഈടായി നല്‍കാമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് പ്രതിഷേധം താത്കാലികമായി അവസാനിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ സെക്രട്ടറി ഒളിവില്‍ പോയി. സെക്രട്ടറിയെ കാണാതായതോടെ ഇയാളുടെ വീടിന് മുന്നിലും നിക്ഷേപകർ സമരം നടത്തി.

ഭരണസമിതിയെ തള്ളി ജില്ലാനേതൃത്വം

ഇതിനിടെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ചിട്ടി നടത്തിയിരുന്നതെന്നും ഇതിനെതിരെ 2018 മുതല്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നും സഹകരണ സംഘം അസി.രജിസ്ട്രാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചിട്ടി നടത്തിയ വകയില്‍ രണ്ട് കോടി എഴുപത് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതിനിടെ പാര്‍ട്ടി നിയന്ത്രണത്തിലുളള ഭരണ സമിതിയെ തളളി സി.പി.എം ജില്ലാനേതൃത്വം രംഗത്തെത്തി.

പിരിച്ചെടുത്ത തുക വക മാറ്റി ചെലവഴിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നിക്ഷേപത്തുക വക മാറ്റി ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കരുതെന്ന 2013 ലെ സര്‍ക്കുലറും, സംഘത്തിന്‍റെ മുതല്‍ സൂക്ഷിക്കാതിരുന്നാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഭരണ സമിതിക്കായിരിക്കുമെന്ന റിപ്പോര്‍ട്ടിലെ മുന്നറിയിപ്പും മുഖവിലക്കെടുത്തില്ല.

ALSO READ : കോഴിക്കോട് കനത്ത മഴ തുടരുന്നു ; വ്യാപക നാശനഷ്‌ടം

സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിന്‍റെ ഉത്തരവാദിത്വം സെക്രട്ടറിയുടെ മേല്‍ ചാരി രക്ഷപ്പെടാനുള്ള ഭരണ സമിതിയുടെയും സി.പി.എമ്മിന്‍റെയും നീക്കത്തിന് തിരിച്ചടിയായിരുന്നു പുറത്തുവന്ന ഓഡിറ്റ് റിപ്പോര്‍ട്ട്. സിപിഎം ജില്ലാനേതൃത്വത്തിന്‍റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.