ETV Bharat / city

രാഷ്‌ട്രീയനാടകത്തിന്റെ ഫലപ്രാപ്‌തി, നിയമന വിവാദത്തില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്

author img

By

Published : Aug 18, 2022, 3:59 PM IST

കണ്ണൂർ സർവകലാശാല നിയമന വിവാദത്തില്‍ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പ്രതികരണമറിയിച്ച് പ്രിയ വർഗീസ്

Kannur University  Kannur University Controversy  Priya Varghese  KK Ragesh  Priya Varghese Facebook Post  Priya Varghese Reply on Kannur University Controversy  Priya Varghese Reply on Kannur University Controversy in Facebook  Kannur Latest News  Kannur University News  University Controversy Latest Update  കണ്ണൂര്‍ സർവകലാശാല  കണ്ണൂര്‍ സർവകലാശാല വിവാദം  പ്രിയ വർഗീസ്  ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പ്രതികരിച്ച് പ്രിയ വർഗീസ്  കണ്ണൂർ സർവകലാശാല നിയമന വിവാദത്തില്‍ പ്രിയ വർഗീസ്  കണ്ണൂർ സർവകലാശാല നിയമന വിവാദത്തില്‍ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പ്രതികരണമറിയിച്ച് പ്രിയ വർഗീസ്  എഫ്ബി പോസ്‌റ്റ്  സാമൂഹ്യ മാധ്യമങ്ങള്‍
കണ്ണൂര്‍ സർവകലാശാല വിവാദം; ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പ്രതികരിച്ച് പ്രിയ വർഗീസ്

കണ്ണൂര്‍ : കണ്ണൂർ സർവകലാശാലാ നിയമന വിവാദത്തില്‍ പ്രതികരണവുമായി പ്രിയ വർഗീസ്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് പ്രതികരണമറിയിച്ചത്. രാഷ്‌ട്രീയനാടകത്തിന്റെ ഫലപ്രാപ്‌തിയാണ് ബുധനാഴ്‌ചത്തെ തീരുമാനത്തിലൂടെ നടപ്പിലായതെന്ന് പ്രിയ കുറിച്ചു. ചിലരൊക്കെ എഫ്ബി പോസ്‌റ്റ് ഇടുമ്പോൾ കമന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്തിട്ട് ഇടണം എന്ന് പറഞ്ഞുവെന്നും എന്നാല്‍ തനിക്ക് ഇതൊരു മാധ്യമ പഠനമാണെന്നും മുഖ്യധാരാ മാധ്യമങ്ങളെ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളെയും ജീവിതം കൊണ്ട് പഠിക്കുന്ന ഫീസില്ലാ കോഴ്സാണിതെന്നും അറിയിച്ചാണ് പ്രിയ പോസ്‌റ്റ് അവസാനിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പോസ്‌റ്റിന്റെ പൂർണ രൂപം ഇങ്ങനെ :

എന്റെ പേര് സർവകലാശാലയുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതുമുതൽ തുടങ്ങുന്നു ഈ രാഷ്‌ട്രീയനാടകം. കോൺഗ്രസുകാരനായ സെനറ്റ് അംഗം എനിക്കെതിരെ വി.സിക്ക്‌ പരാതി കൊടുക്കുന്നു. കോൺഗ്രസുകാരും കെ.എസ്.യുക്കാരും വി.സി യുടെ വീട് ഉപരോധിക്കുന്നു. ഈ രാഷ്ട്രീയനാടകങ്ങളും ഇന്റർവ്യൂവിന് തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമ ഭീഷണിയും വരെ അതിജീവിച്ചാണ് ഞാൻ അഭിമുഖ പരീക്ഷയ്ക്ക്‌ ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങൾ.

അന്നത്തെ സമരത്തിലും മാധ്യമ ചർച്ചകളിലും എല്ലാം പ്രധാന പ്രശ്നമായി ഉയർത്തിക്കാട്ടിയത് എന്റെ എഫ്.ഡി.പി ഗവേഷണ കാലയളവ് അധ്യാപനപരിചയമായി കാണക്കാക്കാനാവില്ല എന്നതായിരുന്നു. 2018 ലെ യുജിസി നോട്ടിഫിക്കേഷനിൽ ഇതിനെപറ്റി പരാമർശിച്ചിരിക്കുന്നത് ഇങ്ങിനെ ആണ്: (പേജ് നമ്പർ 5, സെക്ഷൻ 3.9) "The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions. Further the period of active service spent on pursuing Research Degree simultaneously with teaching assignment without taking any kind of leave shall be counted as teaching experience for the purpose of direct recruitment/ promotion."

ഈ പരാമർശത്തിലെ ആദ്യഭാഗം മാത്രം ചാനലിൽ വന്നിരുന്നു വായിക്കുകയും തൊട്ടടുത്ത വാചകം മനപ്പൂർവം വായിക്കാതിരിക്കുകയും ചെയ്യുന്നവരുടെ താല്പര്യം വ്യക്തമാണ്. രണ്ടാം വാചകത്തിൽ പരാമർശിക്കുന്നതുപോലെ സജീവ സേവനത്തിൽ ഇരുന്നുകൊണ്ട് ലീവ് ഒന്നും എടുക്കാതെ നടത്തുന്ന പി.എച്ച്.ഡി ഗവേഷണം എഫ്.ഡി.പി മാത്രമാണ്. റെഗുലേഷനിൽ തുടർന്ന് പരാമർശിക്കുന്ന, ഒരു സമയം, സ്ഥാപനത്തിലെ 20ശതമാനം അധ്യാപക ജീവനക്കാർക്ക് മാത്രം അവകാശപ്പെടാവുന്ന ഗവേഷണവും എഫ്.ഡി.പി. തന്നെ. ഈ കാര്യങ്ങൾ ഭാഷാ പരിജ്ഞാനമുള്ള ആർക്കും വായിച്ചാൽ മനസ്സിലാവുന്നതായിട്ടും ചുരുക്കപ്പട്ടികയിലേക്കുള്ള എന്റെ തിരഞ്ഞെടുപ്പ് നിയമോപദേശത്തിന് വിട്ടു എന്ന സവിശേഷ പരിഗണന ആണ് കെ.കെ.രാഗേഷിന്റെ ഭാര്യ എന്ന നിലയിൽ സർവ്വകലാശാലയിൽ നിന്ന് എനിക്ക് ലഭിച്ചത്. ഇപ്പോൾ റാങ്ക് പട്ടിക സ്റ്റേ ചെയ്യപ്പെട്ടു എന്ന സവിശേഷ പരിഗണനയും ലഭിച്ചു.

ഇതോടൊപ്പമുള്ളത് കണ്ണൂർ സർവ്വകാലാശാല ഇന്റർവ്യൂ നടത്തുന്ന ദിവസം ഏഷ്യാനെറ്റ്‌ കൊടുത്ത വാർത്തയുടെ സ്ക്രീൻ ഷോട്ട്. തലക്കെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി നിയമനം! തുടർന്നുള്ള ദിവസങ്ങളിൽ 27വർഷം അധ്യാപന പരിചയമുള്ള അധ്യാപകൻ തഴയപ്പെട്ടു എന്ന വാർത്തയും വന്നു. 27വർഷം സർവീസ് ഉള്ള അധ്യാപകൻ എന്ത് കൊണ്ട് ഇതുവരെ അസോസിയേറ്റ് പ്രൊഫസർ ആയില്ല എന്ന് ആരും ചോദിച്ചില്ല. കഴിഞ്ഞ ദിവസമായപ്പോഴേക്ക് സർവീസ് 11/13 ഒക്കെയായി ചുരുങ്ങി. അപ്പോഴും "ആ കാലത്ത് NET പരീക്ഷ ഉണ്ടായിരുന്നില്ല എന്ന പച്ചക്കള്ളം ചാനലിൽ ഇരുന്നു പറഞ്ഞ അധ്യാപകനോട് ഏത് വർഷം മുതൽക്കാണ് യു.ജി.സി നാഷണൽ എലിജിബിലിറ്റി ടെസ്‌റ്റ് തുടങ്ങിയത് എന്ന് ചോദിക്കാതിരിക്കാൻ 2002ൽ NET പാസ്സായ എനിക്ക് സാധിക്കില്ലല്ലോ. ചോദിച്ചിട്ട് വിശേഷിച്ച് കാര്യമൊന്നുമില്ലെങ്കിലും ചോദ്യങ്ങൾ അവസാനിച്ചുപോകരുതല്ലോ.

ചിലരൊക്കെ പറഞ്ഞു fb പോസ്റ്റ് ഇടുമ്പോൾ കമന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്തിട്ട് ഇടണം എന്ന്. സുഹൃത്തുക്കളേ എനിക്ക് ഇതൊരു മാധ്യമ പഠനമാണ് മുഖ്യധാരാ മാധ്യമങ്ങളെ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളെയും ജീവിതം കൊണ്ട് പഠിക്കുന്ന ഫീസില്ലാ കോഴ്സ്.

നാളെ :- അധ്യാപന പരിചയത്തിൽ എഫ്.ഡി.പി ഗവേഷണവും ഉൾപ്പെടുത്തിയതിന്റെ നാൾവഴികൾ, 2010 യു.ജി.സി റെഗുലേഷൻ മുതൽക്കുള്ള ചില വസ്‌തുതകൾ.

കണ്ണൂര്‍ : കണ്ണൂർ സർവകലാശാലാ നിയമന വിവാദത്തില്‍ പ്രതികരണവുമായി പ്രിയ വർഗീസ്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് പ്രതികരണമറിയിച്ചത്. രാഷ്‌ട്രീയനാടകത്തിന്റെ ഫലപ്രാപ്‌തിയാണ് ബുധനാഴ്‌ചത്തെ തീരുമാനത്തിലൂടെ നടപ്പിലായതെന്ന് പ്രിയ കുറിച്ചു. ചിലരൊക്കെ എഫ്ബി പോസ്‌റ്റ് ഇടുമ്പോൾ കമന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്തിട്ട് ഇടണം എന്ന് പറഞ്ഞുവെന്നും എന്നാല്‍ തനിക്ക് ഇതൊരു മാധ്യമ പഠനമാണെന്നും മുഖ്യധാരാ മാധ്യമങ്ങളെ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളെയും ജീവിതം കൊണ്ട് പഠിക്കുന്ന ഫീസില്ലാ കോഴ്സാണിതെന്നും അറിയിച്ചാണ് പ്രിയ പോസ്‌റ്റ് അവസാനിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പോസ്‌റ്റിന്റെ പൂർണ രൂപം ഇങ്ങനെ :

എന്റെ പേര് സർവകലാശാലയുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതുമുതൽ തുടങ്ങുന്നു ഈ രാഷ്‌ട്രീയനാടകം. കോൺഗ്രസുകാരനായ സെനറ്റ് അംഗം എനിക്കെതിരെ വി.സിക്ക്‌ പരാതി കൊടുക്കുന്നു. കോൺഗ്രസുകാരും കെ.എസ്.യുക്കാരും വി.സി യുടെ വീട് ഉപരോധിക്കുന്നു. ഈ രാഷ്ട്രീയനാടകങ്ങളും ഇന്റർവ്യൂവിന് തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമ ഭീഷണിയും വരെ അതിജീവിച്ചാണ് ഞാൻ അഭിമുഖ പരീക്ഷയ്ക്ക്‌ ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങൾ.

അന്നത്തെ സമരത്തിലും മാധ്യമ ചർച്ചകളിലും എല്ലാം പ്രധാന പ്രശ്നമായി ഉയർത്തിക്കാട്ടിയത് എന്റെ എഫ്.ഡി.പി ഗവേഷണ കാലയളവ് അധ്യാപനപരിചയമായി കാണക്കാക്കാനാവില്ല എന്നതായിരുന്നു. 2018 ലെ യുജിസി നോട്ടിഫിക്കേഷനിൽ ഇതിനെപറ്റി പരാമർശിച്ചിരിക്കുന്നത് ഇങ്ങിനെ ആണ്: (പേജ് നമ്പർ 5, സെക്ഷൻ 3.9) "The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions. Further the period of active service spent on pursuing Research Degree simultaneously with teaching assignment without taking any kind of leave shall be counted as teaching experience for the purpose of direct recruitment/ promotion."

ഈ പരാമർശത്തിലെ ആദ്യഭാഗം മാത്രം ചാനലിൽ വന്നിരുന്നു വായിക്കുകയും തൊട്ടടുത്ത വാചകം മനപ്പൂർവം വായിക്കാതിരിക്കുകയും ചെയ്യുന്നവരുടെ താല്പര്യം വ്യക്തമാണ്. രണ്ടാം വാചകത്തിൽ പരാമർശിക്കുന്നതുപോലെ സജീവ സേവനത്തിൽ ഇരുന്നുകൊണ്ട് ലീവ് ഒന്നും എടുക്കാതെ നടത്തുന്ന പി.എച്ച്.ഡി ഗവേഷണം എഫ്.ഡി.പി മാത്രമാണ്. റെഗുലേഷനിൽ തുടർന്ന് പരാമർശിക്കുന്ന, ഒരു സമയം, സ്ഥാപനത്തിലെ 20ശതമാനം അധ്യാപക ജീവനക്കാർക്ക് മാത്രം അവകാശപ്പെടാവുന്ന ഗവേഷണവും എഫ്.ഡി.പി. തന്നെ. ഈ കാര്യങ്ങൾ ഭാഷാ പരിജ്ഞാനമുള്ള ആർക്കും വായിച്ചാൽ മനസ്സിലാവുന്നതായിട്ടും ചുരുക്കപ്പട്ടികയിലേക്കുള്ള എന്റെ തിരഞ്ഞെടുപ്പ് നിയമോപദേശത്തിന് വിട്ടു എന്ന സവിശേഷ പരിഗണന ആണ് കെ.കെ.രാഗേഷിന്റെ ഭാര്യ എന്ന നിലയിൽ സർവ്വകലാശാലയിൽ നിന്ന് എനിക്ക് ലഭിച്ചത്. ഇപ്പോൾ റാങ്ക് പട്ടിക സ്റ്റേ ചെയ്യപ്പെട്ടു എന്ന സവിശേഷ പരിഗണനയും ലഭിച്ചു.

ഇതോടൊപ്പമുള്ളത് കണ്ണൂർ സർവ്വകാലാശാല ഇന്റർവ്യൂ നടത്തുന്ന ദിവസം ഏഷ്യാനെറ്റ്‌ കൊടുത്ത വാർത്തയുടെ സ്ക്രീൻ ഷോട്ട്. തലക്കെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി നിയമനം! തുടർന്നുള്ള ദിവസങ്ങളിൽ 27വർഷം അധ്യാപന പരിചയമുള്ള അധ്യാപകൻ തഴയപ്പെട്ടു എന്ന വാർത്തയും വന്നു. 27വർഷം സർവീസ് ഉള്ള അധ്യാപകൻ എന്ത് കൊണ്ട് ഇതുവരെ അസോസിയേറ്റ് പ്രൊഫസർ ആയില്ല എന്ന് ആരും ചോദിച്ചില്ല. കഴിഞ്ഞ ദിവസമായപ്പോഴേക്ക് സർവീസ് 11/13 ഒക്കെയായി ചുരുങ്ങി. അപ്പോഴും "ആ കാലത്ത് NET പരീക്ഷ ഉണ്ടായിരുന്നില്ല എന്ന പച്ചക്കള്ളം ചാനലിൽ ഇരുന്നു പറഞ്ഞ അധ്യാപകനോട് ഏത് വർഷം മുതൽക്കാണ് യു.ജി.സി നാഷണൽ എലിജിബിലിറ്റി ടെസ്‌റ്റ് തുടങ്ങിയത് എന്ന് ചോദിക്കാതിരിക്കാൻ 2002ൽ NET പാസ്സായ എനിക്ക് സാധിക്കില്ലല്ലോ. ചോദിച്ചിട്ട് വിശേഷിച്ച് കാര്യമൊന്നുമില്ലെങ്കിലും ചോദ്യങ്ങൾ അവസാനിച്ചുപോകരുതല്ലോ.

ചിലരൊക്കെ പറഞ്ഞു fb പോസ്റ്റ് ഇടുമ്പോൾ കമന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്തിട്ട് ഇടണം എന്ന്. സുഹൃത്തുക്കളേ എനിക്ക് ഇതൊരു മാധ്യമ പഠനമാണ് മുഖ്യധാരാ മാധ്യമങ്ങളെ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളെയും ജീവിതം കൊണ്ട് പഠിക്കുന്ന ഫീസില്ലാ കോഴ്സ്.

നാളെ :- അധ്യാപന പരിചയത്തിൽ എഫ്.ഡി.പി ഗവേഷണവും ഉൾപ്പെടുത്തിയതിന്റെ നാൾവഴികൾ, 2010 യു.ജി.സി റെഗുലേഷൻ മുതൽക്കുള്ള ചില വസ്‌തുതകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.