ETV Bharat / business

വിസ്‌താര-എയര്‍ ഇന്ത്യ ലയനം: ടാറ്റാ ഗ്രൂപ്പുമായി ചർച്ച പുരോഗമിക്കുകയാണെന്ന് സിംഗപ്പൂർ എയർലൈന്‍സ്

author img

By

Published : Oct 14, 2022, 10:52 AM IST

വിസ്‌താരയുമായി എയര്‍ ഇന്ത്യയുടെ ലയനം സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പുമായി ചര്‍ച്ച നടക്കുകയാണെന്ന് സിംഗപ്പൂർ എയര്‍ലൈന്‍സ്

singapore airlines  vistara  air india  merging of air lines  latest airline news  latest news today  latest business news  latest international news  ലോകത്തെ മികച്ച വിമാനകമ്പനിയായ വിസ്‌താര  വിസ്‌താര  ടാറ്റ ഗ്രൂപ്പും  സിങ്കപ്പൂര്‍ എയര്‍ലൈന്‍സുമായി  വിനോദ് കണ്ണനാണ് വിസ്‌താരയുടെ ചീഫ് എക്‌സിക്യുട്ടീവ്  ലെസ്ലി തങാണ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ സിഇഒ  സിങ്കപൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ അന്താരാഷ്‌ട്ര വാര്‍ത്ത  ഏറ്റവും പുതിയ ബിസിനസ് വാര്‍ത്ത  എയര്‍ലൈന്‍സ്  ഇന്നത്തെ പ്രധാന വാര്‍ത്ത
ലോകത്തെ മികച്ച വിമാനകമ്പനിയായ വിസ്‌താര ടാറ്റ ഗ്രൂപ്പും സിങ്കപ്പൂര്‍ എയര്‍ലൈന്‍സുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു

സിംഗപ്പൂർ: ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനികളുടെ പട്ടികയില്‍ ആദ്യ 20ല്‍ ഇടം പിടിച്ച വിസ്‌താരയും എയര്‍ ഇന്ത്യയും ലയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലയനം സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സിംഗപ്പൂർ എയര്‍ലൈന്‍സ് (എസ്‌ഐഎ) അറിയിച്ചു. 2013ല്‍ സ്ഥാപിതമായ വിസ്‌താരയില്‍ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവുമാണ് ഓഹരിയുള്ളത്.

രണ്ട് വിമാന കമ്പനികളും ലയിപ്പിക്കുന്നത് സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന വിവരം ഇതാദ്യമായാണ് എസ്‌ഐഎ ഔദ്യോഗികമായി അറിയിക്കുന്നത്. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ടാറ്റാ ഏറ്റെടുത്തുവെന്നും വിസ്‌താരയുമായി എയർ ഇന്ത്യയെ ലയിപ്പിക്കാൻ ഇന്ത്യന്‍ കമ്പനി ആലോചിക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും ടാറ്റാ ഗ്രൂപ്പിന്‍റെയും പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എസ്‌ഐഎ പ്രസ്‌താവനയില്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി വിസ്‌താരയും എയര്‍ ഇന്ത്യയും ലയിക്കാന്‍ സാധ്യതയുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് ധാരണകളിലൊന്നും എത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

വിസ്‌താര എയര്‍ ഇന്ത്യയുമായി ലയിച്ചാല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഓഹരി സംബന്ധിച്ചോ എയര്‍ ഇന്ത്യയ്ക്കായി പുതിയ നിക്ഷേപങ്ങള്‍ തേടുമോയെന്നതിനെ കുറിച്ചോ വ്യക്തമല്ലെന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള ഇംഗ്ലീഷ് ദിനപത്രം ദി സ്‌ട്രെയിറ്റ്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഏത് കരാറിനും ഇരു രാജ്യങ്ങളുടെയും അനുമതി ആവശ്യമാണെന്ന് എസ്‌ഐഎ പ്രസ്‌താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ശക്തമായ ആഭ്യന്തര, അന്തര്‍ദേശീയ വ്യോമയാന മാര്‍ഗം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. 2024 ഓടെ ഇന്ത്യ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറുമെന്ന് ഇന്‍റര്‍നാഷണല്‍ എയര്‍ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ 2021 നവംബറോടെ തന്നെ ഇന്ത്യ ഈ നേട്ടം കൈവരിച്ചുവെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത്.

വിസ്‌താരയില്‍ കമ്പനിയ്ക്കുള്ള 49 ശതമാനം ഓഹരിയെ മൾട്ടി-ഹബ് സ്‌ട്രാറ്റജിയിലേയ്ക്കുള്ള പ്രധാന ചുവടു വയ്‌പ്പായാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കാണുന്നത്. വിനോദ് കണ്ണനാണ് വിസ്‌താരയുടെ ചീഫ് എക്‌സിക്യുട്ടീവ്. അദ്ദേഹത്തിന്‍റെ മുന്‍ഗാമിയും സഹപ്രവര്‍ത്തകനുമായ ലെസ്ലി തങാണ് നിലവില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ സിഇഒ.

സിംഗപ്പൂർ: ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനികളുടെ പട്ടികയില്‍ ആദ്യ 20ല്‍ ഇടം പിടിച്ച വിസ്‌താരയും എയര്‍ ഇന്ത്യയും ലയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലയനം സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സിംഗപ്പൂർ എയര്‍ലൈന്‍സ് (എസ്‌ഐഎ) അറിയിച്ചു. 2013ല്‍ സ്ഥാപിതമായ വിസ്‌താരയില്‍ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവുമാണ് ഓഹരിയുള്ളത്.

രണ്ട് വിമാന കമ്പനികളും ലയിപ്പിക്കുന്നത് സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന വിവരം ഇതാദ്യമായാണ് എസ്‌ഐഎ ഔദ്യോഗികമായി അറിയിക്കുന്നത്. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ടാറ്റാ ഏറ്റെടുത്തുവെന്നും വിസ്‌താരയുമായി എയർ ഇന്ത്യയെ ലയിപ്പിക്കാൻ ഇന്ത്യന്‍ കമ്പനി ആലോചിക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും ടാറ്റാ ഗ്രൂപ്പിന്‍റെയും പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എസ്‌ഐഎ പ്രസ്‌താവനയില്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി വിസ്‌താരയും എയര്‍ ഇന്ത്യയും ലയിക്കാന്‍ സാധ്യതയുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് ധാരണകളിലൊന്നും എത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

വിസ്‌താര എയര്‍ ഇന്ത്യയുമായി ലയിച്ചാല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഓഹരി സംബന്ധിച്ചോ എയര്‍ ഇന്ത്യയ്ക്കായി പുതിയ നിക്ഷേപങ്ങള്‍ തേടുമോയെന്നതിനെ കുറിച്ചോ വ്യക്തമല്ലെന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള ഇംഗ്ലീഷ് ദിനപത്രം ദി സ്‌ട്രെയിറ്റ്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഏത് കരാറിനും ഇരു രാജ്യങ്ങളുടെയും അനുമതി ആവശ്യമാണെന്ന് എസ്‌ഐഎ പ്രസ്‌താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ശക്തമായ ആഭ്യന്തര, അന്തര്‍ദേശീയ വ്യോമയാന മാര്‍ഗം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. 2024 ഓടെ ഇന്ത്യ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറുമെന്ന് ഇന്‍റര്‍നാഷണല്‍ എയര്‍ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ 2021 നവംബറോടെ തന്നെ ഇന്ത്യ ഈ നേട്ടം കൈവരിച്ചുവെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത്.

വിസ്‌താരയില്‍ കമ്പനിയ്ക്കുള്ള 49 ശതമാനം ഓഹരിയെ മൾട്ടി-ഹബ് സ്‌ട്രാറ്റജിയിലേയ്ക്കുള്ള പ്രധാന ചുവടു വയ്‌പ്പായാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കാണുന്നത്. വിനോദ് കണ്ണനാണ് വിസ്‌താരയുടെ ചീഫ് എക്‌സിക്യുട്ടീവ്. അദ്ദേഹത്തിന്‍റെ മുന്‍ഗാമിയും സഹപ്രവര്‍ത്തകനുമായ ലെസ്ലി തങാണ് നിലവില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ സിഇഒ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.