ഇന്ന് രാവിലെയാണ് കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മുംബൈയിലെ ചേരിയിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെയും പെൺകുട്ടിയോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവുമായി ബന്ധപെട്ട് മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓച്ചിറയിൽ നിന്നും എറണാകുളത്തേക്ക് എത്തിയ ഇരുവരും ട്രെയിനിൽ ബംഗളുരുവിലേക്ക് കടന്നു. എന്നാല്‍ ബംഗളുരുവിലെത്തിയ പൊലീസ് സംഘത്തിന് ഇവരെ പിടികൂടനായില്ല. പെൺകുട്ടിയുമായി ഓട്ടോറിക്ഷകളിൽ കറങ്ങി നടന്ന ഇയാൾ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മൊബൈൽ ഫോൺ വാങ്ങി നാട്ടിൽ ബന്ധപ്പെട്ടിരുന്നു. ഈ ഫോൺ കോളുകൾ വഴിയാണ് ഇവർ മുംബൈയിലുള്ളതായി പൊലീസ് മനസിലാക്കിയത്. പെൺകുട്ടിയേയും റോഷനെയും ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ഓച്ചിറയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബൈയിൽ കണ്ടെത്തി; പ്രതി മുഹമ്മദ് റോഷൻ പിടിയില്‍
റോഷന്‍ നാട്ടിലേക്ക് ബന്ധപ്പെട്ടത് ഓട്ടോ ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണുകള്‍ വഴി. ഈ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്
ഇന്ന് രാവിലെയാണ് കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മുംബൈയിലെ ചേരിയിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെയും പെൺകുട്ടിയോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവുമായി ബന്ധപെട്ട് മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓച്ചിറയിൽ നിന്നും എറണാകുളത്തേക്ക് എത്തിയ ഇരുവരും ട്രെയിനിൽ ബംഗളുരുവിലേക്ക് കടന്നു. എന്നാല്‍ ബംഗളുരുവിലെത്തിയ പൊലീസ് സംഘത്തിന് ഇവരെ പിടികൂടനായില്ല. പെൺകുട്ടിയുമായി ഓട്ടോറിക്ഷകളിൽ കറങ്ങി നടന്ന ഇയാൾ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മൊബൈൽ ഫോൺ വാങ്ങി നാട്ടിൽ ബന്ധപ്പെട്ടിരുന്നു. ഈ ഫോൺ കോളുകൾ വഴിയാണ് ഇവർ മുംബൈയിലുള്ളതായി പൊലീസ് മനസിലാക്കിയത്. പെൺകുട്ടിയേയും റോഷനെയും ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ഏറെ വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ഓച്ചിറയിൽ നിന്നും കാണാതായ രാജസ്ഥാൻ സ്വദേശിനിയായ പതിനഞ്ച് കാരിയെ മുംബൈയിൽ നിന്നും കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് കേരളത്തിൽ നിന്നുള്ള പ്രത്യേകഅന്വേഷണ സംഘം മുംബൈയിലെ ചേരിയിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്.പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെയുംപെൺകുട്ടിയ്ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.ഇതോടെ കേസിലെ ബാക്കി പ്രതികളും പിടിയിലായിക്കഴിഞ്ഞിരിക്കുകയാണ്.നിരവധി ക്രിമിനൽ കേസ് പ്രതിയടക്കം 3 പേർ ഇതിന് മുമ്പ് തന്നെ പിടിയിലായിരുന്നു.പ്രതികളെ പിടികൂടുന്നതിന്നായി പോലീസ് പ്രത്യക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഓച്ചിറയിൽ നിന്നും എറണാകുളത്തേക്ക് എത്തിയ ഇരുവരും ട്രെയിനിൽ ബംഗളുരുവിലേക്ക് കടന്നതായ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ബംഗളുരുവിലെത്തിയ പോലീസ്സംഘത്തിന്റെ കയ്യിൽ നിന്നും വഴുതിപ്പോയി.റോഷൻ തന്റെ ഫോൺ ഉപയോഗിക്കാതിരുന്നത് പോലീസ്സൈബർ സംഘത്തെയും വലച്ചു. പെൺകുട്ടിയുമായി ഓട്ടോറിക്ഷകളിൽ കറങ്ങി നടന്ന ഇയാൾ ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും മറ്റും മൊബൈൽ ഫോൺ വാങ്ങി നാട്ടിൽ ബന്ധപ്പെട്ടിരുന്നു. ഈ ഫോൺ കോളുകൾ വഴിയാണ് ഇവർ മുംബൈയിലുള്ളതായ് പോലീസ് മനസിലാക്കിയത്. പെൺകുട്ടിയെയും റോഷനെയും ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഇടിവി ഭാരത്, കൊല്ലം
Conclusion: