ETV Bharat / briefs

ശാന്തിവനം പദ്ധതിക്ക് ശക്തമായ എതിര്‍പ്പുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍

author img

By

Published : May 8, 2019, 4:31 PM IST

Updated : May 8, 2019, 5:48 PM IST

ജില്ല ഭരണകൂടത്തിന് പരിസ്ഥിതിയെ കുറിച്ച് വിവരം കുറവാണെന്ന് ഹരീഷ് വാസുദേവന്‍

ernakulam

കൊച്ചി: എറണാകുളം ജില്ല കലക്ടര്‍ക്ക് പരിസ്ഥിതിയെ കുറിച്ച് അജ്ഞതയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹരീഷ് വാസുദേവന്‍. പരിസ്ഥിതിയെ കുറിച്ചുള്ള വിവരം കുറവായത് കൊണ്ടാണ് ശാന്തിവനത്തിലൂടെയുള്ള ചെറായി - വൈപ്പിന്‍ വൈദ്യുതി ലൈന്‍ പദ്ധതിയുമായി ജില്ല ഭരണകൂടം മുന്നോട്ട് പോവുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ശാന്തിവനം പദ്ധതിക്ക് ശക്തമായ എതിര്‍പ്പുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍
കേരളത്തിലെ കാവുകളെ സംരക്ഷിക്കാനുള്ള പ്രത്യേക നിയമമില്ലാത്തത് വെല്ലുവിളിയാണ്. കേരള ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റഡി സെന്‍റര്‍ ശാന്തിവനത്തെ വനത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഹരീഷ് പറഞ്ഞു. ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി വകുപ്പിന്‍റെ ജോലി ആരംഭിച്ചു. വൈദ്യുതി ലൈന്‍ കടന്നു പോകുന്ന ഭാഗത്ത് മരങ്ങള്‍ വളരാന്‍ അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ കാവ് കാലക്രമേണ ഇല്ലാതാവുമെന്നും ഹരീഷ് വാസുദേവന്‍ ആശങ്ക പ്രകടിപ്പിച്ചു.

കൊച്ചി: എറണാകുളം ജില്ല കലക്ടര്‍ക്ക് പരിസ്ഥിതിയെ കുറിച്ച് അജ്ഞതയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹരീഷ് വാസുദേവന്‍. പരിസ്ഥിതിയെ കുറിച്ചുള്ള വിവരം കുറവായത് കൊണ്ടാണ് ശാന്തിവനത്തിലൂടെയുള്ള ചെറായി - വൈപ്പിന്‍ വൈദ്യുതി ലൈന്‍ പദ്ധതിയുമായി ജില്ല ഭരണകൂടം മുന്നോട്ട് പോവുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ശാന്തിവനം പദ്ധതിക്ക് ശക്തമായ എതിര്‍പ്പുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍
കേരളത്തിലെ കാവുകളെ സംരക്ഷിക്കാനുള്ള പ്രത്യേക നിയമമില്ലാത്തത് വെല്ലുവിളിയാണ്. കേരള ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റഡി സെന്‍റര്‍ ശാന്തിവനത്തെ വനത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഹരീഷ് പറഞ്ഞു. ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി വകുപ്പിന്‍റെ ജോലി ആരംഭിച്ചു. വൈദ്യുതി ലൈന്‍ കടന്നു പോകുന്ന ഭാഗത്ത് മരങ്ങള്‍ വളരാന്‍ അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ കാവ് കാലക്രമേണ ഇല്ലാതാവുമെന്നും ഹരീഷ് വാസുദേവന്‍ ആശങ്ക പ്രകടിപ്പിച്ചു.
Intro:


Body:ശാന്തിവനത്തിൽ വൈദ്യുതി ടവർ സ്ഥാപിക്കാനുള്ള പദ്ധതിയുടെ തീരുമാനം എടുത്തതിൽ ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പാരിസ്ഥിതികമായ അജ്ഞത കുറവും രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് ശാന്തിവനം വൈദ്യുതി പദ്ധതിയുടെ ഡിസ്കഷൻ പാനൽ അംഗം കൂടിയായ അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ ഇ ടി വി ഭാരതിനോട് വെളിപ്പെടുത്തി.

Byte

കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ശാന്തി വനത്തിലൂടെ തന്നെ ലൈൻ വലിക്കാൻ കഴിഞ്ഞദിവസം തീരുമാനമായിരുന്നു. തുടർന്ന് ഇന്നലെ ശാന്തിവനത്തിൽ വൈദ്യുതി ടവർ സ്ഥാപിക്കാനുള്ള പൈലിങ് നടപടികൾ ആരംഭിച്ചു. എന്നാൽ ശാന്തിവനം പദ്ധതിയിൽ കെഎസ്ഇബിയുടെ നിലപാട് തീർത്തും തെറ്റാണെന്ന് ഹരീഷ് വാസുദേവൻ പറയുന്നു.

ശാന്തി വനത്തിലെ രണ്ട് പറമ്പുകളുടെയും അതിരുകളിൽ കൂടി മരങ്ങൾ മുറിക്കാതെ ഈ പദ്ധതി നടപ്പാക്കാൻ കഴിയും. മറ്റ് അലൈൻമെന്റുകൾ നോക്കാതെയും, നേരെ പോകുന്ന വൈദ്യുതിലൈൻ ശാന്തിവനത്തിൽ എത്തുമ്പോൾ വളയുന്നത് എന്തുകൊണ്ടാണെന്നും കെഎസ്ഇബി വെളിപ്പെടുത്താത്തതും അവരുടെ പിടിവാശി കൊണ്ടാണെന്നും ഹരീഷ് വാസുദേവൻ പറയുന്നു.

Byte

ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ടെലഗ്രാഫ് ആക്ട് പ്രകാരം നൂറ്റാണ്ട് പഴക്കമുള്ള നിയമമാണ് കെഎസ്ഇബി ഇപ്പോഴും പിന്തുടരുന്നത്. കൂടാതെ കേരളത്തിലെ കാവുകളെ സംരക്ഷിക്കുവാനായി പ്രത്യേക നിയമം ഇല്ലാത്തതും നിയമപരമായ വലിയ വെല്ലുവിളിയാണ്. കേരള ഫോറസ്റ്റ് റിസർച്ച് സ്റ്റഡി സെൻറർ റിപ്പോർട്ട് പ്രകാരം ശാന്തിവനം ഒരു വനമായി കണക്കാക്കണമെന്നും, ഇതിൻറെ അടിസ്ഥാനത്തിൽ ശാന്തിവനത്തിൽ നടക്കുന്നത് വനം സംരക്ഷണത്തിന്റെ ലംഘനമാണെന്നും വനംവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ നിന്നും വനംവകുപ്പ് മലക്കം മറിഞ്ഞു. ജൈവവൈവിധ്യ ബോർഡ് ആകട്ടെ പഠനം തുടങ്ങിയതേയുള്ളൂ. പഠനം പൂർത്തിയാകുമ്പോഴേക്കും കെഎസ്ഇബി ശാന്തിവനം ഇല്ലാതാക്കും - അഡ്വക്കറ്റ് ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടി.

ഉച്ചിഴയുന്ന വേഗത്തിലുള്ള സർക്കാർ സംവിധാനവും, ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ നിയമവും ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രശ്നം കോടതിയിൽ ഉന്നയിക്കപ്പെടുന്നത്. കൂടാതെ ലൈൻ കടന്നു പോകുന്ന വഴി മരം വളരാൻ അനുവദിക്കില്ലെന്ന് കെഎസ്ഇബിയുടെ തന്നെ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കാവ് എങ്ങനെ അവിടെ നിലനിർത്തും എന്നത് ഒരു ചോദ്യമാണ്. അര സെൻറ് സ്ഥലം മാത്രം നാശത്തിന് ആവശ്യമുള്ളൂ എന്ന് കോടതിയിൽ പറഞ്ഞതിനുശേഷം കള്ളം പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു വിജയം നേടിയതിന് ശേഷം 15 സെൻറ് സ്ഥലം പൂർണ്ണമായും നശിപ്പിച്ചിരിക്കുകയാണ് കെഎസ്ഇബി ഇപ്പോൾ. അതുകൊണ്ടുതന്നെ അവശേഷിക്കുന്ന വനം നിലനിർത്തി പണി പൂർത്തീകരിക്കുമെന്ന് ചോദ്യത്തിന് ഇപ്പോഴും കെഎസ്ഇബിക്ക് ഉത്തരം ഇല്ലെന്നും ഹരീഷ് വാസുദേവൻ വ്യക്തമാക്കുന്നു.


ശാന്തിവനത്തിന് മുകളിലൂടെ മന്നത്തു നിന്ന് ചെറായിലേക്കുള്ള 110 കെവി വൈദ്യുതി ലൈൻ ആണ് സ്ഥാപിക്കുന്നത്. പദ്ധതി ശാന്തി വനത്തിലൂടെ നടപ്പാക്കുന്നതിനെതിരെ മീന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. തുടർന്നാണ് ആണ് വീണ്ടും നിർമ്മാണവുമായി മുന്നോട്ടു പോകാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയത്

ETV Bharat
Kochi


Conclusion:
Last Updated : May 8, 2019, 5:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.