ETV Bharat / briefs

വര്‍ണ വിവേചനത്തിനെതിരെ കര്‍ശന നടപടി വേണം: ജേസണ്‍ ഹോള്‍ഡര്‍

author img

By

Published : Jun 28, 2020, 5:33 PM IST

കായിക മേഖല നേരിടുന്ന വര്‍ണ വിവേചനം ഉള്‍പ്പെടെയുള്ള എല്ലാ പ്രതിസന്ധികളെയും ഒരേ അളവുകോലുപയോഗിച്ച് നേരിടണമെന്നും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ആവശ്യപെട്ടു

jason holder news racism news വര്‍ണ വിവേചനം വാര്‍ത്ത ജേസണ്‍ ഹോള്‍ഡര്‍ വാര്‍ത്ത
ജേസണ്‍ ഹോള്‍ഡര്‍

ലണ്ടന്‍: വാതുവെപ്പിനും ഉത്തേജക മരുന്ന് ഉപയോഗത്തിനും എതിരെ നടപടി എടുക്കുന്നത് പോലെ വര്‍ണ വിവേചനത്തിനെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ജൂലായ് എട്ടിന് ഇംഗ്ലണ്ട് പര്യടനം ആരംഭിക്കാനിരിക്കെയാണ് ഹോള്‍ഡര്‍ വര്‍ണവിവേചനത്തിനെതിരെ നടപടി ആവശ്യപെട്ടിരിക്കുന്നത്. കായിക മേഖലയില്‍ വര്‍ണ വിവേചനം വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. വര്‍ണ വിവേചനം ഉള്‍പ്പെടെ കായിക മേഖല നേരിടുന്ന എല്ലാ പ്രതിസന്ധികളെയും ഒരേ അളവുകോലുപയോഗിച്ച് നേരിടണം.

ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെയും വാതുവെപ്പിനെതിരെയും പരമ്പരക്ക് മുമ്പായി നടത്തുന്ന ബോധവല്‍ക്കരണത്തിന് സമാനമായി വര്‍ണ വിവേചനത്തിനെതിരെയും യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. വര്‍ണ വിവേചനത്തിനെതിരെ സാക്ഷരതാ യജ്ഞം തന്നെ വേണമെന്നാണ് അഭിപ്രായം. ഒരിക്കലും താന്‍ വര്‍ണ വിവേചനത്തിന് ഇരായായിട്ടില്ല. എന്നാല്‍ അത്തരം സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുകയും കേള്‍ക്കാന്‍ ഇടയാവുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ വര്‍ണ വെറിക്ക് ഇരയായതായി ഹോള്‍ഡര്‍ ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിന് ഹോം, എവേ മത്സരങ്ങളില്‍ ഇത്തരം ദുരനുഭവങ്ങളുണ്ടായി. 2014-ല്‍ ഒരു വിഭാഗം ആരാധരുടെ ഭാഗത്ത് നിന്നും മൊയീന്‍ അലിക്കും സമാന അനുഭവം നേരിടേണ്ടി വന്നതായും ഹോള്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് ടീം കളിക്കുക. ആദ്യ മത്സരത്തിന് സതാംപ്റ്റണ്‍ വേദിയാകും. കൊവിഡ് 19നെ തുടര്‍ന്ന് പുനരാരംഭിക്കുന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമെന്ന ഖ്യാതിയും പരമ്പരക്കുണ്ട്. മഹാമാരിയെ തുടര്‍ന്ന് മാര്‍ച്ച് മധ്യത്തോടെയാണ് ക്രിക്കറ്റ് ലോകം സ്തംഭിച്ചത്.

ലണ്ടന്‍: വാതുവെപ്പിനും ഉത്തേജക മരുന്ന് ഉപയോഗത്തിനും എതിരെ നടപടി എടുക്കുന്നത് പോലെ വര്‍ണ വിവേചനത്തിനെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ജൂലായ് എട്ടിന് ഇംഗ്ലണ്ട് പര്യടനം ആരംഭിക്കാനിരിക്കെയാണ് ഹോള്‍ഡര്‍ വര്‍ണവിവേചനത്തിനെതിരെ നടപടി ആവശ്യപെട്ടിരിക്കുന്നത്. കായിക മേഖലയില്‍ വര്‍ണ വിവേചനം വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. വര്‍ണ വിവേചനം ഉള്‍പ്പെടെ കായിക മേഖല നേരിടുന്ന എല്ലാ പ്രതിസന്ധികളെയും ഒരേ അളവുകോലുപയോഗിച്ച് നേരിടണം.

ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെയും വാതുവെപ്പിനെതിരെയും പരമ്പരക്ക് മുമ്പായി നടത്തുന്ന ബോധവല്‍ക്കരണത്തിന് സമാനമായി വര്‍ണ വിവേചനത്തിനെതിരെയും യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. വര്‍ണ വിവേചനത്തിനെതിരെ സാക്ഷരതാ യജ്ഞം തന്നെ വേണമെന്നാണ് അഭിപ്രായം. ഒരിക്കലും താന്‍ വര്‍ണ വിവേചനത്തിന് ഇരായായിട്ടില്ല. എന്നാല്‍ അത്തരം സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുകയും കേള്‍ക്കാന്‍ ഇടയാവുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ വര്‍ണ വെറിക്ക് ഇരയായതായി ഹോള്‍ഡര്‍ ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിന് ഹോം, എവേ മത്സരങ്ങളില്‍ ഇത്തരം ദുരനുഭവങ്ങളുണ്ടായി. 2014-ല്‍ ഒരു വിഭാഗം ആരാധരുടെ ഭാഗത്ത് നിന്നും മൊയീന്‍ അലിക്കും സമാന അനുഭവം നേരിടേണ്ടി വന്നതായും ഹോള്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് ടീം കളിക്കുക. ആദ്യ മത്സരത്തിന് സതാംപ്റ്റണ്‍ വേദിയാകും. കൊവിഡ് 19നെ തുടര്‍ന്ന് പുനരാരംഭിക്കുന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമെന്ന ഖ്യാതിയും പരമ്പരക്കുണ്ട്. മഹാമാരിയെ തുടര്‍ന്ന് മാര്‍ച്ച് മധ്യത്തോടെയാണ് ക്രിക്കറ്റ് ലോകം സ്തംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.