ETV Bharat / bharat

ഡൽഹിയിൽ യമുന നദി കരകവിഞ്ഞു, തീരപ്രദേശത്തുളളവരോട് മാറി താമസിക്കാൻ മുഖ്യമന്ത്രി

author img

By

Published : Aug 14, 2022, 4:55 PM IST

ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലക്ക് താഴെയായി. വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ട് താഴ്‌ന്ന പ്രദേശങ്ങളിൽ നിന്നും 7000 ത്തോളം പേരെ മാറ്റി പാർപ്പിച്ചു.

Yamuna recedes below danger mark  ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ്  യമുന നദി തീരത്ത് നിന്ന് ജനങ്ങൾ മാറാൻ മുഖ്യമന്ത്രി  അരവിന്ദ് കേജരിവാൾ വാർത്തകൾ  ഡൽഹി വാർത്തകൾ  യമുന നദി തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം  national news  yamuna river water level  alert at yamuna river banks  Chief Minister Arvind Kerjriwal news  ദേശീയ വാർത്തകൾ
ഡൽഹിയിൽ യമുന നദി കരകവിഞ്ഞു: സമീപത്തുളള ജനങ്ങളോട് മാറി താമസിക്കാൻ മുഖ്യമന്ത്രി

ന്യുഡൽഹി: ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലയായ 205.33 മീറ്ററിന് താഴെയായി. അപകട സാധ്യതയുള്ളതിനാൽ നദിക്കരയിലേക്ക് പോകരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്‌ച അറിയിച്ചിരുന്നു. ശനിയാഴ്‌ച വൈകിട്ട് എട്ട് മണിയോടെ ജലനിരപ്പ് 205.88 മീറ്ററും ഞായറാഴ്‌ച രാവിലെ എട്ട് മണിയോടെ 204.83 മീറ്ററിലും ആയതായി ഫ്ലഡ് കൺട്രോൾ റൂം അറിയിച്ചു.

ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലക്ക് താഴെയായി

ഉയർന്ന വൃഷ്‌ടി പ്രദേശങ്ങളിലുണ്ടായ മഴയെ തുടർന്ന് വെള്ളിയാഴ്‌ച(12.08.2022) നദിയിലെ ജലനിരപ്പ് അപകട നിലയായ 205.33 മീറ്ററിന് മുകളിലായിരുന്നു. അതിനാൽ താഴ്‌ന്ന പ്രദേശങ്ങളിൽ നിന്നും 7000 ത്തോളം പേരെ മാറ്റി പാർപ്പിക്കുകയും ചെയ്‌തു. യമുന നദി തീരത്തുള്ളവർക്ക് വേണ്ട എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ഹരിയാനയിലെ യമുന നഗറിലെ ഹത്‌നികുണ്ഡ് ബാരേജിൽ നിന്നുള്ള നീരൊഴുക്ക് ഒരു ലക്ഷം ക്യുസെക്‌സ് കടന്നതോടെ ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ അന്ന് മാറ്റി പാർപ്പിക്കുമെന്നും 37,000 ത്തോളം ആളുകൾ വെള്ളപ്പൊക്കത്തിന് ഇരയാകാൻ സാധ്യതയുള്ളതായി കണക്കാക്കുന്നു എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളപ്പൊക്ക മേഖലയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ച ആളുകളെ ടെന്‍റുകളിലേക്കും സ്‌കൂളുകളിലേക്കും സുരക്ഷിതമായി മാറ്റുകയും ചെയ്‌തു.

ഹരിയാനയിലെ യമുന നഗറിലെ ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് രാവിലെ 10 മണിയോടെ 7,000 ക്യുസെക്‌സ് വെള്ളം ഒഴുക്കിവിടുന്നതായി ഡൽഹി ഫ്ലഡ് കൺട്രോൾ റൂം അറിയിച്ചു. ശനിയാഴ്‌ച പുലർച്ചെ ഒന്നിന് 1.49 ലക്ഷം ക്യുസെക്‌സും വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നിന് 2.21 ലക്ഷം ക്യുസെക്‌സുമായിരുന്നു നീരൊഴുക്ക്. ഒരു ക്യൂസെക്‌സ് എന്നത് സെക്കൻഡിൽ 28.32 ലിറ്ററിന് തുല്യമാണ്.

സാധാരണ ഗതിയിൽ ഹത്‌നികുണ്ഡ് ബാരേജിൽ 352 ക്യുസെക്‌സ് ആണ് നീരൊഴുക്ക്. എന്നാൽ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതോടെ നീരൊഴുക്ക് വർധിക്കുകയാണ്. ബാരേജിൽ നിന്ന് പുറന്തള്ളുന്ന വെള്ളം ദേശീയ തലസ്ഥാനത്ത് എത്താൻ സാധാരണയായി രണ്ടോ മൂന്നോ ദിവസമെടുക്കും.

ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 14, 15 തീയതികളിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം വ്യാപകമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 30 ന് യമുന നദിയിലെ ജലനിരപ്പ് 205.59 മീറ്ററായി ഉയർന്നിരുന്നു. 2019 ൽ ജലനിരപ്പ് 206.60 മീറ്ററിലെത്തി.

1978 ൽ നദി 207.49 മീറ്റർ എന്ന നിലവിലെ ഏറ്റവും ഉയർന്ന ജലനിരപ്പിലെത്തി. 2013 ൽ ഇത് 207.32 മീറ്ററായി ഉയർന്നു.

ന്യുഡൽഹി: ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലയായ 205.33 മീറ്ററിന് താഴെയായി. അപകട സാധ്യതയുള്ളതിനാൽ നദിക്കരയിലേക്ക് പോകരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്‌ച അറിയിച്ചിരുന്നു. ശനിയാഴ്‌ച വൈകിട്ട് എട്ട് മണിയോടെ ജലനിരപ്പ് 205.88 മീറ്ററും ഞായറാഴ്‌ച രാവിലെ എട്ട് മണിയോടെ 204.83 മീറ്ററിലും ആയതായി ഫ്ലഡ് കൺട്രോൾ റൂം അറിയിച്ചു.

ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലക്ക് താഴെയായി

ഉയർന്ന വൃഷ്‌ടി പ്രദേശങ്ങളിലുണ്ടായ മഴയെ തുടർന്ന് വെള്ളിയാഴ്‌ച(12.08.2022) നദിയിലെ ജലനിരപ്പ് അപകട നിലയായ 205.33 മീറ്ററിന് മുകളിലായിരുന്നു. അതിനാൽ താഴ്‌ന്ന പ്രദേശങ്ങളിൽ നിന്നും 7000 ത്തോളം പേരെ മാറ്റി പാർപ്പിക്കുകയും ചെയ്‌തു. യമുന നദി തീരത്തുള്ളവർക്ക് വേണ്ട എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ഹരിയാനയിലെ യമുന നഗറിലെ ഹത്‌നികുണ്ഡ് ബാരേജിൽ നിന്നുള്ള നീരൊഴുക്ക് ഒരു ലക്ഷം ക്യുസെക്‌സ് കടന്നതോടെ ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ അന്ന് മാറ്റി പാർപ്പിക്കുമെന്നും 37,000 ത്തോളം ആളുകൾ വെള്ളപ്പൊക്കത്തിന് ഇരയാകാൻ സാധ്യതയുള്ളതായി കണക്കാക്കുന്നു എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളപ്പൊക്ക മേഖലയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ച ആളുകളെ ടെന്‍റുകളിലേക്കും സ്‌കൂളുകളിലേക്കും സുരക്ഷിതമായി മാറ്റുകയും ചെയ്‌തു.

ഹരിയാനയിലെ യമുന നഗറിലെ ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് രാവിലെ 10 മണിയോടെ 7,000 ക്യുസെക്‌സ് വെള്ളം ഒഴുക്കിവിടുന്നതായി ഡൽഹി ഫ്ലഡ് കൺട്രോൾ റൂം അറിയിച്ചു. ശനിയാഴ്‌ച പുലർച്ചെ ഒന്നിന് 1.49 ലക്ഷം ക്യുസെക്‌സും വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നിന് 2.21 ലക്ഷം ക്യുസെക്‌സുമായിരുന്നു നീരൊഴുക്ക്. ഒരു ക്യൂസെക്‌സ് എന്നത് സെക്കൻഡിൽ 28.32 ലിറ്ററിന് തുല്യമാണ്.

സാധാരണ ഗതിയിൽ ഹത്‌നികുണ്ഡ് ബാരേജിൽ 352 ക്യുസെക്‌സ് ആണ് നീരൊഴുക്ക്. എന്നാൽ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതോടെ നീരൊഴുക്ക് വർധിക്കുകയാണ്. ബാരേജിൽ നിന്ന് പുറന്തള്ളുന്ന വെള്ളം ദേശീയ തലസ്ഥാനത്ത് എത്താൻ സാധാരണയായി രണ്ടോ മൂന്നോ ദിവസമെടുക്കും.

ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 14, 15 തീയതികളിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം വ്യാപകമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 30 ന് യമുന നദിയിലെ ജലനിരപ്പ് 205.59 മീറ്ററായി ഉയർന്നിരുന്നു. 2019 ൽ ജലനിരപ്പ് 206.60 മീറ്ററിലെത്തി.

1978 ൽ നദി 207.49 മീറ്റർ എന്ന നിലവിലെ ഏറ്റവും ഉയർന്ന ജലനിരപ്പിലെത്തി. 2013 ൽ ഇത് 207.32 മീറ്ററായി ഉയർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.