ETV Bharat / bharat

ലക്ഷങ്ങളുടെ വാഗ്‌ദാനം, മദ്യലഹരിയിൽ നഗ്നദൃശ്യങ്ങൾ പകർത്തി, പിന്നാലെ ഭീഷണി; പരാതിയുമായി യുവതി

വിശാഖപട്ടണം സ്വദേശിനിയും നിലവിൽ ദിൽസുഖ് നഗറിൽ താമസിക്കുന്ന ഇരുപത്തിയാറുകാരിയുമായ യുവതിയാണ് പഞ്ചഗുട്ട പൊലീസിൽ പരാതി നൽകിയത്.

author img

By

Published : Aug 5, 2023, 12:34 PM IST

Updated : Aug 5, 2023, 2:23 PM IST

ഹൈദരാബാദ്  Crime news  hyderabad  നഗ്നദൃശ്യങ്ങൾ പകർത്തി  മദ്യലഹരി  Woman filed a complaint against the Man  Telangana news  filmed her nude video  നഗ്ന വീഡിയോ ചിത്രീകരണം
Woman filed a complaint against the Man who filmed her nude video

ഹൈദരാബാദ് : മദ്യം നൽകി മയക്കിയ ശേഷം നഗ്ന വീഡിയോ ചിത്രീകരിച്ച യുവാവിനെതിരെ പരാതിയുമായി ഇരുപത്തിയാറുകാരി. നീലച്ചിത്രത്തിൽ അഭിനയിച്ചാൽ സംഘാടകർ 10 ലക്ഷം രൂപ നൽകുമെന്ന് യുവതിയെ വിശ്വസിപ്പിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. വിശാഖപട്ടണം സ്വദേശിനിയും നിലവിൽ ദിൽസുഖ് നഗറിൽ താമസിക്കുന്ന വിവാഹിതയുമായ യുവതിയാണ് പഞ്ചഗുട്ട പൊലീസിൽ പരാതി നൽകിയത്.

ഇവന്‍റ് മാനേജ്‌മെന്‍റ് മേഖലയിൽ ജോലി ചെയ്യുന്ന യുവതി നാല് വർഷം മുമ്പാണ് ബോണല ചെന്നകേശവ എന്നയാളെ പരിചയപ്പെടുന്നത്. ഒരു മാസം മുമ്പാണ് ചെന്നകേശവ യുവതിയെ വിളിച്ച അശ്ലീല ചിത്ര വൈബ്‌സൈറ്റിനെക്കുറിച്ച് പരിചയപ്പെടുത്തുന്നത്. മുഖത്ത് സ്‌കാർഫ് ധരിച്ച് നീലച്ചിത്രത്തിൽ അഭിനയിച്ചാൽ സംഘാടകർ 10 ലക്ഷം രൂപ നൽകുമെന്നാണ് ധരിപ്പിച്ചത്. മോശമായ സാമ്പത്തിക സ്ഥിതിയിൽ യുവതി ചെന്നകേശവന്‍റെ വാക്കുകൾ വിശ്വസിക്കുകയായിരുന്നു.

തുടർന്ന് യുവതിയെ പഞ്ചഗുട്ടയിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും മദ്യം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്‌തു. എന്നാൽ യുവതി വിസമ്മതിച്ചതോടെ ആരോപണ വിധേയനായയാൾ മറ്റൊരു പാനീയത്തിൽ മദ്യം കലർത്തി കുടിപ്പിയ്‌ക്കുകയായിരുന്നു.

മദ്യപിച്ച് അബോധാവസ്ഥയിലായതോടെ പ്രതി നഗ്നദൃശ്യങ്ങൾ പകർത്തിയാതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം വിണ്ടും വിളിച്ച് ഒരു ലക്ഷം രൂപ നൽകണമെന്നും അല്ലാത്തപക്ഷം നഗ്ന വീഡിയോകൾ വെബ്‌സൈറ്റിൽ ഇടുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. എന്നാൽ ദിനംപ്രതി ഭീഷണി വർധിച്ചതോടെ ഓഗസ്റ്റ് രണ്ടിന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ചെന്നകേശവനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ALSO READ : Crime| നഗ്നത പ്രദര്‍ശിപ്പിച്ചുള്ള വീഡിയോ കോള്‍; ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‌ത് വിവാഹം മുടക്കി ഫേസ്‌ബുക്ക് ഫ്രണ്ട്; ഒടുക്കം അറസ്റ്റ്

നഗ്ന വീഡിയോ കാണിച്ച് യുവതിയുടെ വിവാഹം മുടക്കിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. ആന്ധ്രപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ കാര ന്യൂട്ടണ്‍ ബാബുവിനെതിരെയാണ് കേസ്. ജൂണ്‍ 21 ന് നടന്ന സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഗുഡിവാഡ ടൗണ്‍ പൊലീസാണ് കേസെടുത്തത്. ഗുഡിവാഡ സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടതോടെ സൗഹാര്‍ദത്തിലായി. ഈ അടുപ്പം വര്‍ധിച്ചതോടെ ഇയാളുടെ നിര്‍ദേശ പ്രകാരം നഗ്നത പ്രദര്‍ശിപ്പിച്ച് യുവതി വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങൾ യുവാവ് റെക്കോഡ് ചെയ്‌തു. ഇതിനിടെ മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ കാര ന്യൂട്ടണ്‍ ബാബു ദൃശ്യങ്ങൾ വിവാഹമുറപ്പിച്ച യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന വിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചു.

നഗ്ന വീഡിയോ കാണിച്ച് വിവാഹം മുടക്കിയതിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും കാര ന്യൂട്ടണെതിരെയും ദൃശ്യങ്ങള്‍ കുടുംബത്തിന് കൈമാറിയ പരം ജ്യോതിക്കെതിരെയും യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കാര ന്യൂട്ടനെതിരെയും പരം ജ്യോതിക്കെതിരെയും കേസെടുക്കുകയായിരുന്നു

ഹൈദരാബാദ് : മദ്യം നൽകി മയക്കിയ ശേഷം നഗ്ന വീഡിയോ ചിത്രീകരിച്ച യുവാവിനെതിരെ പരാതിയുമായി ഇരുപത്തിയാറുകാരി. നീലച്ചിത്രത്തിൽ അഭിനയിച്ചാൽ സംഘാടകർ 10 ലക്ഷം രൂപ നൽകുമെന്ന് യുവതിയെ വിശ്വസിപ്പിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. വിശാഖപട്ടണം സ്വദേശിനിയും നിലവിൽ ദിൽസുഖ് നഗറിൽ താമസിക്കുന്ന വിവാഹിതയുമായ യുവതിയാണ് പഞ്ചഗുട്ട പൊലീസിൽ പരാതി നൽകിയത്.

ഇവന്‍റ് മാനേജ്‌മെന്‍റ് മേഖലയിൽ ജോലി ചെയ്യുന്ന യുവതി നാല് വർഷം മുമ്പാണ് ബോണല ചെന്നകേശവ എന്നയാളെ പരിചയപ്പെടുന്നത്. ഒരു മാസം മുമ്പാണ് ചെന്നകേശവ യുവതിയെ വിളിച്ച അശ്ലീല ചിത്ര വൈബ്‌സൈറ്റിനെക്കുറിച്ച് പരിചയപ്പെടുത്തുന്നത്. മുഖത്ത് സ്‌കാർഫ് ധരിച്ച് നീലച്ചിത്രത്തിൽ അഭിനയിച്ചാൽ സംഘാടകർ 10 ലക്ഷം രൂപ നൽകുമെന്നാണ് ധരിപ്പിച്ചത്. മോശമായ സാമ്പത്തിക സ്ഥിതിയിൽ യുവതി ചെന്നകേശവന്‍റെ വാക്കുകൾ വിശ്വസിക്കുകയായിരുന്നു.

തുടർന്ന് യുവതിയെ പഞ്ചഗുട്ടയിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും മദ്യം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്‌തു. എന്നാൽ യുവതി വിസമ്മതിച്ചതോടെ ആരോപണ വിധേയനായയാൾ മറ്റൊരു പാനീയത്തിൽ മദ്യം കലർത്തി കുടിപ്പിയ്‌ക്കുകയായിരുന്നു.

മദ്യപിച്ച് അബോധാവസ്ഥയിലായതോടെ പ്രതി നഗ്നദൃശ്യങ്ങൾ പകർത്തിയാതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം വിണ്ടും വിളിച്ച് ഒരു ലക്ഷം രൂപ നൽകണമെന്നും അല്ലാത്തപക്ഷം നഗ്ന വീഡിയോകൾ വെബ്‌സൈറ്റിൽ ഇടുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. എന്നാൽ ദിനംപ്രതി ഭീഷണി വർധിച്ചതോടെ ഓഗസ്റ്റ് രണ്ടിന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ചെന്നകേശവനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ALSO READ : Crime| നഗ്നത പ്രദര്‍ശിപ്പിച്ചുള്ള വീഡിയോ കോള്‍; ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‌ത് വിവാഹം മുടക്കി ഫേസ്‌ബുക്ക് ഫ്രണ്ട്; ഒടുക്കം അറസ്റ്റ്

നഗ്ന വീഡിയോ കാണിച്ച് യുവതിയുടെ വിവാഹം മുടക്കിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. ആന്ധ്രപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ കാര ന്യൂട്ടണ്‍ ബാബുവിനെതിരെയാണ് കേസ്. ജൂണ്‍ 21 ന് നടന്ന സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഗുഡിവാഡ ടൗണ്‍ പൊലീസാണ് കേസെടുത്തത്. ഗുഡിവാഡ സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടതോടെ സൗഹാര്‍ദത്തിലായി. ഈ അടുപ്പം വര്‍ധിച്ചതോടെ ഇയാളുടെ നിര്‍ദേശ പ്രകാരം നഗ്നത പ്രദര്‍ശിപ്പിച്ച് യുവതി വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങൾ യുവാവ് റെക്കോഡ് ചെയ്‌തു. ഇതിനിടെ മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ കാര ന്യൂട്ടണ്‍ ബാബു ദൃശ്യങ്ങൾ വിവാഹമുറപ്പിച്ച യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന വിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചു.

നഗ്ന വീഡിയോ കാണിച്ച് വിവാഹം മുടക്കിയതിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും കാര ന്യൂട്ടണെതിരെയും ദൃശ്യങ്ങള്‍ കുടുംബത്തിന് കൈമാറിയ പരം ജ്യോതിക്കെതിരെയും യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കാര ന്യൂട്ടനെതിരെയും പരം ജ്യോതിക്കെതിരെയും കേസെടുക്കുകയായിരുന്നു

Last Updated : Aug 5, 2023, 2:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.