ETV Bharat / bharat

'ശശികലയെയും ദിനകരനെയും കാണും, ലക്ഷ്യം പാര്‍ട്ടിയെ ഒന്നിപ്പിക്കല്‍'; അനുകൂല വിധിക്ക് പിന്നാലെ പനീര്‍സെല്‍വം

author img

By

Published : Aug 28, 2022, 10:10 PM IST

ഇക്കഴിഞ്ഞ ജൂലൈ 11 ന് നടന്ന എഐഎഡിഎംകെ ജനറൽ കൗൺസിൽ യോഗമാണ് ഒ പനീര്‍സെല്‍വത്തെ പുറത്താക്കിയത്. ഈ നടപടി, മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതോടെ കൗൺസിൽ യോഗത്തിന് നേതൃത്വം നല്‍കിയ പളനിസ്വാമിക്ക് വന്‍ തിരിച്ചടിയാണുണ്ടായത്

Panneerselvam  Will meet Sasikala Dhinakaran says o Panneerselvam  Will soon meet Sasikala Dhinakaran o Panneerselvam  അനുകൂല വിധിക്ക് പിന്നാലെ പനീര്‍സെല്‍വം  പനീര്‍സെല്‍വം  എഐഎഡിഎംകെ ജനറൽ കൗൺസിൽ  മദ്രാസ് ഹൈക്കോടതി  ഒ പനീർസെൽവം  O Panneerselvam  ഉസിലമ്പട്ടി നിയമസഭാംഗം പി അയ്യപ്പൻ  Usilambatti Assembly Member P Ayyappan  o Panneerselvam against palani swami  പളനിസ്വാമിക്കെതിരെ ഒ പനീര്‍സെല്‍വം
'ശശികലയെയും ദിനകരനെയും കാണും, ലക്ഷ്യം പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍'; അനുകൂല വിധിക്ക് പിന്നാലെ പനീര്‍സെല്‍വം

ചെന്നൈ : പുറത്താക്കപ്പെട്ട ഇടക്കാല ജനറൽ സെക്രട്ടറി വികെ ശശികലയെയും അവരുടെ അനന്തരവൻ ടിടിവി ദിനകരനെയും ഉടൻ കാണുമെന്ന് എഐഎഡിഎംകെ നേതാവ് ഒ പനീർസെൽവം. നേതൃപദവി വിഷയത്തില്‍ ഭിന്നിപ്പുണ്ടായ എഐഎഡിഎംകെയെ ഒന്നിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തന്‍റെ ഇടപെടല്‍. അന്തരിച്ച മുഖ്യമന്ത്രിമാരായ എംജി രാമചന്ദ്രന്‍റെയും ജെ ജയലളിതയുടെയും കാലത്ത് പാർട്ടിക്കായി പ്രവർത്തിച്ചവരെ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'പ്രവര്‍ത്തകര്‍ എന്‍റെയൊപ്പം': "ഞങ്ങളുടെ എല്ലാ ചിന്തകളും പ്രവൃത്തികളും എഐഎഡിഎംകെയെ ഒന്നിപ്പിക്കുന്നതിനായാണ്. 1.5 കോടി പാർട്ടി കേഡർമാരുടെ കാഴ്‌ചപ്പാടും അങ്ങനെത്തന്നെയാണ്. ഉസിലമ്പട്ടി നിയമസഭാംഗം പി അയ്യപ്പൻ എന്നെ കാണുകയും നേതൃപദവി വിഷയത്തില്‍ പിന്തുണ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി. ജനറൽ കൗൺസിൽ യോഗം നടത്താനെന്ന വ്യാജേന പളനിസ്വാമി നാടകം കളിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എഐഎഡിഎംകെയ്ക്ക് വേണ്ടി പാർട്ടി പ്രവർത്തകർ എന്‍റെ ഭാഗത്ത് നിലയുറപ്പിക്കുന്നുവെന്നതാണ് സത്യം.'' ഒപിഎസ് (ഒ പനീര്‍സെല്‍വം) മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി വ്യക്തികൾ പൂർണമനസോടെ പിന്തുണ അറിയിക്കുന്നുണ്ട്. താമസിയാതെ മറ്റ് കൂടുതല്‍ പേരും പിന്തുണയുമായി വരും. ശുഭസൂചനയാണ് അത്. തന്‍റെ ക്യാമ്പിൽ ആരൊക്കെ ചേര്‍ന്നേക്കുമെന്നത് സംബന്ധിച്ച് അതീവ രഹസ്യമാണ്. തീർച്ചയായും പലരും ചേരുമെന്നും അദ്ദേഹം വിശദമാക്കി. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വിരമിച്ച ജഡ്‌ജി എ അറുമുഖസ്വാമി സംസ്ഥാന സർക്കാരിന് സമർപ്പിച്ച 600 പേജുള്ള റിപ്പോർട്ട് വായിച്ച ശേഷം അതേക്കുറിച്ച് പ്രസ്‌താവന നടത്തുമെന്നും പനീർശെൽവം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏക നേതൃത്വ വിഷയത്തിൽ എഐഎഡിഎംകെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ പളനിസ്വാമിക്ക് പിന്തുണ നല്‍കിയ അയ്യപ്പൻ, നിലപാട് മാറ്റുകയായിരുന്നു. പനീർസെൽവത്തെ ഫോണില്‍ വിളിച്ച് എഐഎഡിഎംകെ പാര്‍ട്ടിയെ ഒന്നിപ്പിക്കുന്നതിന് തന്‍റെ നിലപാടിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം അറിയിച്ചു.

കോടതി വിധി, പളനിസ്വാമിക്ക് തിരിച്ചടി: അതേസമയം, അധികാര തർക്കത്തിൽ എടപ്പാടി പളനിസ്വാമിക്ക് വൻ തിരിച്ചടിയാണുണ്ടായത്. എഐഎഡിഎംകെ കോര്‍ഡിനേറ്റർ ഒ പനീർസെൽവത്തെ പുറത്താക്കിയ, ജൂലൈ 11 ന് സംഘടിപ്പിച്ച ജനറൽ കൗൺസിൽ യോഗം ഹൈക്കോടതി റദ്ദാക്കിയതാണ് ഈ തിരിച്ചടിക്ക് കാരണം. ജനറൽ കൗൺസിൽ നടപടി നിയമവിരുദ്ധമാണെന്നും മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി. ഓഗസ്റ്റ് 17 നാണ് വിധി വന്നത്. ജനറൽ സെക്രട്ടറിയായി പളനിസ്വാമിയെ നിയോഗിച്ചതടക്കമുള്ള മുഴുവൻ തീരുമാനങ്ങളും മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. പിന്നാലെയാണ് ഒപിഎസ് പുതിയ നീക്കം നടത്തുന്നത്.

ജൂണ്‍ 23 ന് മുൻപുള്ള നില പാർട്ടിയിൽ തുടരണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതോടെ അണ്ണാഡിഎംകെയുടെ കോര്‍ഡിനേറ്ററായി ഒ പനീർ സെൽവവും ജോയിന്‍റ് കോര്‍ഡിനേറ്ററായി പളനിസ്വാമിയും തുടരും. ജയലളിതയുടെ മരണശേഷം ഒപിഎസ് കോര്‍ഡിനേറ്ററും ഇപിഎസ് ജോയിന്‍റ് കോര്‍ഡിനേറ്ററുമായ ഇരട്ട നേതൃത്വമാണ് പാര്‍ട്ടിക്കുണ്ടായത്. 2021 ഡിസംബർ ഒന്നിന് പാർട്ടി ഭരണഘടനയിൽ ഭേദഗതി വരുത്തിയിരുന്നു. ഇത്, ഇക്കഴിഞ്ഞ ജൂൺ 23 ലെ ജനറൽ കൗൺസിൽ യോഗം അംഗീകരിച്ചിരുന്നില്ല. ഇതുകൊണ്ടുതന്നെ കോര്‍ഡിനേറ്റർ പദവിയില്‍ ഒപിഎസിന് തുടരാൻ കഴിയില്ലെന്ന് വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

ചെന്നൈ : പുറത്താക്കപ്പെട്ട ഇടക്കാല ജനറൽ സെക്രട്ടറി വികെ ശശികലയെയും അവരുടെ അനന്തരവൻ ടിടിവി ദിനകരനെയും ഉടൻ കാണുമെന്ന് എഐഎഡിഎംകെ നേതാവ് ഒ പനീർസെൽവം. നേതൃപദവി വിഷയത്തില്‍ ഭിന്നിപ്പുണ്ടായ എഐഎഡിഎംകെയെ ഒന്നിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തന്‍റെ ഇടപെടല്‍. അന്തരിച്ച മുഖ്യമന്ത്രിമാരായ എംജി രാമചന്ദ്രന്‍റെയും ജെ ജയലളിതയുടെയും കാലത്ത് പാർട്ടിക്കായി പ്രവർത്തിച്ചവരെ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'പ്രവര്‍ത്തകര്‍ എന്‍റെയൊപ്പം': "ഞങ്ങളുടെ എല്ലാ ചിന്തകളും പ്രവൃത്തികളും എഐഎഡിഎംകെയെ ഒന്നിപ്പിക്കുന്നതിനായാണ്. 1.5 കോടി പാർട്ടി കേഡർമാരുടെ കാഴ്‌ചപ്പാടും അങ്ങനെത്തന്നെയാണ്. ഉസിലമ്പട്ടി നിയമസഭാംഗം പി അയ്യപ്പൻ എന്നെ കാണുകയും നേതൃപദവി വിഷയത്തില്‍ പിന്തുണ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി. ജനറൽ കൗൺസിൽ യോഗം നടത്താനെന്ന വ്യാജേന പളനിസ്വാമി നാടകം കളിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എഐഎഡിഎംകെയ്ക്ക് വേണ്ടി പാർട്ടി പ്രവർത്തകർ എന്‍റെ ഭാഗത്ത് നിലയുറപ്പിക്കുന്നുവെന്നതാണ് സത്യം.'' ഒപിഎസ് (ഒ പനീര്‍സെല്‍വം) മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി വ്യക്തികൾ പൂർണമനസോടെ പിന്തുണ അറിയിക്കുന്നുണ്ട്. താമസിയാതെ മറ്റ് കൂടുതല്‍ പേരും പിന്തുണയുമായി വരും. ശുഭസൂചനയാണ് അത്. തന്‍റെ ക്യാമ്പിൽ ആരൊക്കെ ചേര്‍ന്നേക്കുമെന്നത് സംബന്ധിച്ച് അതീവ രഹസ്യമാണ്. തീർച്ചയായും പലരും ചേരുമെന്നും അദ്ദേഹം വിശദമാക്കി. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വിരമിച്ച ജഡ്‌ജി എ അറുമുഖസ്വാമി സംസ്ഥാന സർക്കാരിന് സമർപ്പിച്ച 600 പേജുള്ള റിപ്പോർട്ട് വായിച്ച ശേഷം അതേക്കുറിച്ച് പ്രസ്‌താവന നടത്തുമെന്നും പനീർശെൽവം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏക നേതൃത്വ വിഷയത്തിൽ എഐഎഡിഎംകെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ പളനിസ്വാമിക്ക് പിന്തുണ നല്‍കിയ അയ്യപ്പൻ, നിലപാട് മാറ്റുകയായിരുന്നു. പനീർസെൽവത്തെ ഫോണില്‍ വിളിച്ച് എഐഎഡിഎംകെ പാര്‍ട്ടിയെ ഒന്നിപ്പിക്കുന്നതിന് തന്‍റെ നിലപാടിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം അറിയിച്ചു.

കോടതി വിധി, പളനിസ്വാമിക്ക് തിരിച്ചടി: അതേസമയം, അധികാര തർക്കത്തിൽ എടപ്പാടി പളനിസ്വാമിക്ക് വൻ തിരിച്ചടിയാണുണ്ടായത്. എഐഎഡിഎംകെ കോര്‍ഡിനേറ്റർ ഒ പനീർസെൽവത്തെ പുറത്താക്കിയ, ജൂലൈ 11 ന് സംഘടിപ്പിച്ച ജനറൽ കൗൺസിൽ യോഗം ഹൈക്കോടതി റദ്ദാക്കിയതാണ് ഈ തിരിച്ചടിക്ക് കാരണം. ജനറൽ കൗൺസിൽ നടപടി നിയമവിരുദ്ധമാണെന്നും മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി. ഓഗസ്റ്റ് 17 നാണ് വിധി വന്നത്. ജനറൽ സെക്രട്ടറിയായി പളനിസ്വാമിയെ നിയോഗിച്ചതടക്കമുള്ള മുഴുവൻ തീരുമാനങ്ങളും മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. പിന്നാലെയാണ് ഒപിഎസ് പുതിയ നീക്കം നടത്തുന്നത്.

ജൂണ്‍ 23 ന് മുൻപുള്ള നില പാർട്ടിയിൽ തുടരണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതോടെ അണ്ണാഡിഎംകെയുടെ കോര്‍ഡിനേറ്ററായി ഒ പനീർ സെൽവവും ജോയിന്‍റ് കോര്‍ഡിനേറ്ററായി പളനിസ്വാമിയും തുടരും. ജയലളിതയുടെ മരണശേഷം ഒപിഎസ് കോര്‍ഡിനേറ്ററും ഇപിഎസ് ജോയിന്‍റ് കോര്‍ഡിനേറ്ററുമായ ഇരട്ട നേതൃത്വമാണ് പാര്‍ട്ടിക്കുണ്ടായത്. 2021 ഡിസംബർ ഒന്നിന് പാർട്ടി ഭരണഘടനയിൽ ഭേദഗതി വരുത്തിയിരുന്നു. ഇത്, ഇക്കഴിഞ്ഞ ജൂൺ 23 ലെ ജനറൽ കൗൺസിൽ യോഗം അംഗീകരിച്ചിരുന്നില്ല. ഇതുകൊണ്ടുതന്നെ കോര്‍ഡിനേറ്റർ പദവിയില്‍ ഒപിഎസിന് തുടരാൻ കഴിയില്ലെന്ന് വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.