ETV Bharat / bharat

സോഷ്യലിസ്റ്റ് ചേരിയില്‍നിന്ന് കോണ്‍ഗ്രസില്‍, അന്നുമിന്നും പത്തരമാറ്റ് ജനകീയന്‍ ; കന്നഡിഗരുടെ സിദ്ധുവിന്‍റേത് സംഭവബഹുല രാഷ്ട്രീയ ജീവിതം

author img

By

Published : May 18, 2023, 9:59 PM IST

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ എത്തുന്നത് സംഭവബഹുലവുമായ രാഷ്‌ട്രീയ സന്ധികള്‍ പിന്നിട്ട്

Siddaramaiah once again  ersonal and Personal life of Siddaramaiah  സോഷ്യലിസം പാലൂട്ടി  കോണ്‍ഗ്രസ് പട്ടാഭിഷേകം ഒരുക്കിയ സിദ്ധരാമയ്യ  സര്‍പ്രൈസുകളും വഴിത്തിരിവുകളും നിറഞ്ഞ  രാഷ്‌ട്രീയ ജീവിതം  കര്‍ണാടക മുഖ്യമന്ത്രി  സിദ്ധരാമയ്യ  മുഖ്യമന്ത്രി
സോഷ്യലിസം പാലൂട്ടി, കോണ്‍ഗ്രസ് പട്ടാഭിഷേകം ഒരുക്കിയ 'സിദ്ധരാമയ്യ'

ബെംഗളൂരു : അസംബ്ലി തെരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിന് പിന്നാലെ ഉരുത്തിരിഞ്ഞ അനിശ്ചിത സാഹചര്യങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി പദത്തിലേക്ക് നടന്നടുക്കുകയാണ് സിദ്ധരാമയ്യ. അഭ്യൂഹങ്ങളും ചര്‍ച്ചകളുമെല്ലാം സജീവമായിരുന്നപ്പോഴും മുഖ്യമന്ത്രി കസേരയിലേക്ക് ഒടുവിലെത്തുന്നത് സിദ്ധരാമയ്യ തന്നെയാകുമെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ അതികായനായ 'കന്നഡ മണ്ണിന്‍റെ സിദ്ധു' രണ്ടാംതവണയും സംസ്ഥാനത്തിന്‍റെ അധിപനാകുമ്പോള്‍ അതിലേക്കുള്ള വഴി ഏറെ വഴിത്തിരിവുകള്‍ നിറഞ്ഞതായിരുന്നു.

രണ്ടര പതിറ്റാണ്ടോളം കടുത്ത കോൺഗ്രസ് വിരുദ്ധ നിലപാടുകളും പേറി സോഷ്യലിസ്‌റ്റ് ചേരിയായ ജനത പരിവാറിന്‍റെ ഭാഗമായിരുന്ന നേതാവ് പിന്നീട് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ മുഖമായി മാറുകയായിരുന്നു. 1948 ഓഗസ്‌റ്റ് 12 ന് മൈസൂർ ജില്ലയിലെ വരുണ ഹോബ്ലിയിലുള്ള സിദ്ധരാമനഹുണ്ടിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസവും, അഭിഭാഷക വൃത്തിയും തുടര്‍ന്ന് രാഷ്‌ട്രീയ ജീവിതവുമായി മുന്നോട്ടുപോയ സിദ്ധരാമയ്യയുടെ പോയകാലം വഴിത്തിരിവുകള്‍ കൊണ്ട് സമ്പന്നമാണ്. ആ രാഷ്ട്രീയ നാള്‍വഴികളിലുടനീളം അദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യം നിഴലിച്ചുകിടപ്പുണ്ട്. അധ്യാപകരുടെയും, അഭ്യുദയകാംക്ഷികളുടെയും രാഷ്ട്രീയ ഗുരുക്കന്‍മാരുടെയും നിര്‍ണായക ഇടപെടലുകളും ആ സോഷ്യലിസ്റ്റിന്‍റെ വളര്‍ച്ചയില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഒരു രാഷ്‌ട്രീയ അതികായന്‍റെ പിറവി : സ്‌കൂള്‍ വിദ്യാഭ്യാസ സമയത്ത് തന്നെ സിദ്ധുവില്‍ പഠനത്തോടുള്ള അഭിനിവേശം പ്രകടമായിരുന്നു. ഈ ആവേശം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സിദ്ധരാമയ്യയെ മൈസൂരിലെ യുവരാജ കോളജിലെത്തിച്ചു. ഇവിടെ നിന്ന് ബിഎസ്‌സി ബിരുദം നേടി. മകനൊരു ഡോക്‌ടറായി കാണണമെന്നായിരുന്നു പിതാവിന്‍റെ ആഗ്രഹം. എന്നാല്‍ സിദ്ധരാമയ്യയുടെ ചിന്തകള്‍ അഭിഭാഷകനാവുക എന്ന വഴിക്കാണ് സഞ്ചരിച്ചത്.

അങ്ങനെ ശാരദ വിലാസ കോളജിൽ നിന്ന് നിയമ ബിരുദം നേടി. എന്നാല്‍ പ്രാക്‌ടീസിനിറങ്ങുന്നതിന് പകരം പഠിച്ച കോളജില്‍ ഗസ്‌റ്റ് ലക്‌ചററായാണ് സിദ്ധരാമയ്യ തന്‍റെ ഔദ്യോഗിക ജീവിതത്തിന് ആരംഭം കുറിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ പ്രശസ്‌ത സോഷ്യലിസ്‌റ്റ് ചിന്തകനായ ഡോ. രാം മനോഹർ ലോഹ്യയുടെ ആശയാദര്‍ശങ്ങള്‍ സിദ്ധരാമയ്യയെ സോഷ്യലിസ്റ്റ് പാതയിലേക്കും അതുവഴി രാഷ്‌ട്രീയത്തിലേക്കും വഴിനടത്തിച്ചു.

സോഷ്യലിസം വളര്‍ത്തിയ സിദ്ധു : സോഷ്യലിസ്‌റ്റ് ചിന്ത കൊണ്ട് വെറുതെയിരിക്കാന്‍ സിദ്ധരാമയ്യയ്‌ക്ക് മനസില്ലായിരുന്നു. അതുകൊണ്ടുതന്നെ കറുത്ത കോട്ട് ഉപേക്ഷിച്ച് സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങുക എന്ന തീരുമാനം അദ്ദേഹം സധൈര്യം സ്വീകരിച്ചു. ഇതിന്‍റെ ആദ്യപടിയെന്നോണം 1978-ൽ ലോക്‌ദളിലൂടെ താലൂക്ക് വികസന ബോർഡിൽ അംഗമായി. ഈ സമയത്താണ് കര്‍ഷക പ്രസ്ഥാന നേതാവായ പ്രൊഫ.എം.ഡി നഞ്ചുണ്ടസ്വാമിയുമായുള്ള സൗഹൃദം മറ്റൊരു വഴിത്തിരിവായി മാറുന്നത്. ഈ സൗഹൃദം സിദ്ധരാമയ്യയില്‍ പൊതുസേവനത്തോടുള്ള അഭിനിവേശം ആളിക്കത്തിച്ചു.

1980 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൈസൂരുവില്‍ നിന്ന് മത്സരിച്ചുവെങ്കിലും സിദ്ധരാമയ്യയ്‌ക്ക് പച്ചതൊടാനായില്ല. എന്നാല്‍ ഈ പരാജയത്തില്‍ തളര്‍ന്നിരിക്കാതെ മുന്നോട്ടുകുതിച്ച സിദ്ധരാമയ്യ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 1983 ല്‍ ലോക്‌ദളിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. മാത്രമല്ല ഇടക്കാല നിയമസഭ തെരഞ്ഞെടുപ്പിലെ ഈ വിജയം സിദ്ധരാമയ്യയ്‌ക്ക് മന്ത്രിപദവും ലഭ്യമാക്കി. ഈ വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ 1991 ല്‍ കൊപ്പലില്‍ നിന്ന് ഒരിക്കല്‍ കൂടി ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും ആ തവണ വിജയം അകന്നുനിന്നു. എന്നാല്‍ 1994 ലെ നിയമസഭ തെരഞ്ഞെടുപ്പ് സിദ്ധരാമയ്യയ്‌ക്ക് വിജയം സമ്മാനിച്ചു. ഇക്കാലയളവില്‍ എച്ച്.ഡി ദേവഗൗഡ മന്ത്രിസഭയില്‍ ധനമന്ത്രിയായും 1996 ലെ ജെ.എച്ച് പാട്ടീല്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയുമായും അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചു.

അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ : 1999 ല്‍ പക്ഷേ സ്ഥിതിഗതികള്‍ താളം തെറ്റി. ജനതാദള്‍ പിളര്‍ന്നതോടെ സിദ്ധരാമയ്യ ജനതാദള്‍ സെക്യുലറിനൊപ്പം കൂടി. പുതിയ ചേരിയില്‍ നിന്നുകൊണ്ടുള്ള 1999 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ വീണ്ടും പരാജയം രുചിച്ചു. വിജയങ്ങളില്‍ അളവില്‍ കൂടുതല്‍ ആഹ്ളാദിക്കാത്തതും പരാജയങ്ങളില്‍ മുങ്ങിപ്പോകാത്തതുമായ മനസുമായി സിദ്ധരാമയ്യ രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്നു. 2004 ല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാവുകയും ചെയ്‌തു.

എന്നാല്‍ ഈ സമയത്താണ്, നിലയുറപ്പിച്ചിരുന്ന സോഷ്യലിസ്‌റ്റ് ചേരിയും സിദ്ധരാമയ്യയുമായുള്ള അസ്വാരസ്യങ്ങള്‍ കടുക്കുന്നത്. അത് വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ പ്രകടമായ സൂചനകള്‍ തന്നെയായിരുന്നു. അധികം വൈകാതെ 2006 ല്‍ സിദ്ധരാമയ്യയെ ജെഡിഎസ്‌ പുറത്താക്കി. രാഷ്‌ട്രീയത്തില്‍ പ്രതിസന്ധി മുന്നില്‍ക്കണ്ട് ഒരുനിമിഷം പകച്ചുപോയ സിദ്ധരാമയ്യയ്‌ക്ക് മുന്നില്‍ കോണ്‍ഗ്രസ് വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. മറുത്തൊന്നും ചിന്തിക്കാതെ സിദ്ധരാമയ്യ കോണ്‍ഗ്രസിലേക്ക് നടന്നടുത്തു.

സിദ്ധു റിട്ടേണ്‍സ് : തുടര്‍ന്ന് ചാമുണ്ഡേശ്വരി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ടിക്കറ്റില്‍ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിച്ചുകയറി. 2008 ല്‍ നിയമസഭ മണ്ഡലങ്ങളുടെ പുനർവിഭജനശേഷം വരുണയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അത്തവണ പ്രതിപക്ഷ നേതാവായി ഒതുങ്ങിയെങ്കില്‍ തൊട്ടുപിന്നാലെയുള്ള 2013 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. 2018 ല്‍ വീണ്ടും പ്രതിപക്ഷ നേതൃ പദവിയില്‍. രാഷ്‌ട്രീയ ജീവിതത്തിലുടനീളം സിദ്ധരാമയ്യയെ കാത്തിരുന്ന സര്‍പ്രൈസുകള്‍ അവിടം കൊണ്ടും തീര്‍ന്നില്ല.

ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയും കോണ്‍ഗ്രസും തിളക്കമാര്‍ന്ന വിജയം നേടിയതോടെ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്.

ബെംഗളൂരു : അസംബ്ലി തെരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിന് പിന്നാലെ ഉരുത്തിരിഞ്ഞ അനിശ്ചിത സാഹചര്യങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി പദത്തിലേക്ക് നടന്നടുക്കുകയാണ് സിദ്ധരാമയ്യ. അഭ്യൂഹങ്ങളും ചര്‍ച്ചകളുമെല്ലാം സജീവമായിരുന്നപ്പോഴും മുഖ്യമന്ത്രി കസേരയിലേക്ക് ഒടുവിലെത്തുന്നത് സിദ്ധരാമയ്യ തന്നെയാകുമെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ അതികായനായ 'കന്നഡ മണ്ണിന്‍റെ സിദ്ധു' രണ്ടാംതവണയും സംസ്ഥാനത്തിന്‍റെ അധിപനാകുമ്പോള്‍ അതിലേക്കുള്ള വഴി ഏറെ വഴിത്തിരിവുകള്‍ നിറഞ്ഞതായിരുന്നു.

രണ്ടര പതിറ്റാണ്ടോളം കടുത്ത കോൺഗ്രസ് വിരുദ്ധ നിലപാടുകളും പേറി സോഷ്യലിസ്‌റ്റ് ചേരിയായ ജനത പരിവാറിന്‍റെ ഭാഗമായിരുന്ന നേതാവ് പിന്നീട് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ മുഖമായി മാറുകയായിരുന്നു. 1948 ഓഗസ്‌റ്റ് 12 ന് മൈസൂർ ജില്ലയിലെ വരുണ ഹോബ്ലിയിലുള്ള സിദ്ധരാമനഹുണ്ടിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസവും, അഭിഭാഷക വൃത്തിയും തുടര്‍ന്ന് രാഷ്‌ട്രീയ ജീവിതവുമായി മുന്നോട്ടുപോയ സിദ്ധരാമയ്യയുടെ പോയകാലം വഴിത്തിരിവുകള്‍ കൊണ്ട് സമ്പന്നമാണ്. ആ രാഷ്ട്രീയ നാള്‍വഴികളിലുടനീളം അദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യം നിഴലിച്ചുകിടപ്പുണ്ട്. അധ്യാപകരുടെയും, അഭ്യുദയകാംക്ഷികളുടെയും രാഷ്ട്രീയ ഗുരുക്കന്‍മാരുടെയും നിര്‍ണായക ഇടപെടലുകളും ആ സോഷ്യലിസ്റ്റിന്‍റെ വളര്‍ച്ചയില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഒരു രാഷ്‌ട്രീയ അതികായന്‍റെ പിറവി : സ്‌കൂള്‍ വിദ്യാഭ്യാസ സമയത്ത് തന്നെ സിദ്ധുവില്‍ പഠനത്തോടുള്ള അഭിനിവേശം പ്രകടമായിരുന്നു. ഈ ആവേശം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സിദ്ധരാമയ്യയെ മൈസൂരിലെ യുവരാജ കോളജിലെത്തിച്ചു. ഇവിടെ നിന്ന് ബിഎസ്‌സി ബിരുദം നേടി. മകനൊരു ഡോക്‌ടറായി കാണണമെന്നായിരുന്നു പിതാവിന്‍റെ ആഗ്രഹം. എന്നാല്‍ സിദ്ധരാമയ്യയുടെ ചിന്തകള്‍ അഭിഭാഷകനാവുക എന്ന വഴിക്കാണ് സഞ്ചരിച്ചത്.

അങ്ങനെ ശാരദ വിലാസ കോളജിൽ നിന്ന് നിയമ ബിരുദം നേടി. എന്നാല്‍ പ്രാക്‌ടീസിനിറങ്ങുന്നതിന് പകരം പഠിച്ച കോളജില്‍ ഗസ്‌റ്റ് ലക്‌ചററായാണ് സിദ്ധരാമയ്യ തന്‍റെ ഔദ്യോഗിക ജീവിതത്തിന് ആരംഭം കുറിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ പ്രശസ്‌ത സോഷ്യലിസ്‌റ്റ് ചിന്തകനായ ഡോ. രാം മനോഹർ ലോഹ്യയുടെ ആശയാദര്‍ശങ്ങള്‍ സിദ്ധരാമയ്യയെ സോഷ്യലിസ്റ്റ് പാതയിലേക്കും അതുവഴി രാഷ്‌ട്രീയത്തിലേക്കും വഴിനടത്തിച്ചു.

സോഷ്യലിസം വളര്‍ത്തിയ സിദ്ധു : സോഷ്യലിസ്‌റ്റ് ചിന്ത കൊണ്ട് വെറുതെയിരിക്കാന്‍ സിദ്ധരാമയ്യയ്‌ക്ക് മനസില്ലായിരുന്നു. അതുകൊണ്ടുതന്നെ കറുത്ത കോട്ട് ഉപേക്ഷിച്ച് സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങുക എന്ന തീരുമാനം അദ്ദേഹം സധൈര്യം സ്വീകരിച്ചു. ഇതിന്‍റെ ആദ്യപടിയെന്നോണം 1978-ൽ ലോക്‌ദളിലൂടെ താലൂക്ക് വികസന ബോർഡിൽ അംഗമായി. ഈ സമയത്താണ് കര്‍ഷക പ്രസ്ഥാന നേതാവായ പ്രൊഫ.എം.ഡി നഞ്ചുണ്ടസ്വാമിയുമായുള്ള സൗഹൃദം മറ്റൊരു വഴിത്തിരിവായി മാറുന്നത്. ഈ സൗഹൃദം സിദ്ധരാമയ്യയില്‍ പൊതുസേവനത്തോടുള്ള അഭിനിവേശം ആളിക്കത്തിച്ചു.

1980 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൈസൂരുവില്‍ നിന്ന് മത്സരിച്ചുവെങ്കിലും സിദ്ധരാമയ്യയ്‌ക്ക് പച്ചതൊടാനായില്ല. എന്നാല്‍ ഈ പരാജയത്തില്‍ തളര്‍ന്നിരിക്കാതെ മുന്നോട്ടുകുതിച്ച സിദ്ധരാമയ്യ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 1983 ല്‍ ലോക്‌ദളിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. മാത്രമല്ല ഇടക്കാല നിയമസഭ തെരഞ്ഞെടുപ്പിലെ ഈ വിജയം സിദ്ധരാമയ്യയ്‌ക്ക് മന്ത്രിപദവും ലഭ്യമാക്കി. ഈ വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ 1991 ല്‍ കൊപ്പലില്‍ നിന്ന് ഒരിക്കല്‍ കൂടി ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും ആ തവണ വിജയം അകന്നുനിന്നു. എന്നാല്‍ 1994 ലെ നിയമസഭ തെരഞ്ഞെടുപ്പ് സിദ്ധരാമയ്യയ്‌ക്ക് വിജയം സമ്മാനിച്ചു. ഇക്കാലയളവില്‍ എച്ച്.ഡി ദേവഗൗഡ മന്ത്രിസഭയില്‍ ധനമന്ത്രിയായും 1996 ലെ ജെ.എച്ച് പാട്ടീല്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയുമായും അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചു.

അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ : 1999 ല്‍ പക്ഷേ സ്ഥിതിഗതികള്‍ താളം തെറ്റി. ജനതാദള്‍ പിളര്‍ന്നതോടെ സിദ്ധരാമയ്യ ജനതാദള്‍ സെക്യുലറിനൊപ്പം കൂടി. പുതിയ ചേരിയില്‍ നിന്നുകൊണ്ടുള്ള 1999 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ വീണ്ടും പരാജയം രുചിച്ചു. വിജയങ്ങളില്‍ അളവില്‍ കൂടുതല്‍ ആഹ്ളാദിക്കാത്തതും പരാജയങ്ങളില്‍ മുങ്ങിപ്പോകാത്തതുമായ മനസുമായി സിദ്ധരാമയ്യ രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്നു. 2004 ല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാവുകയും ചെയ്‌തു.

എന്നാല്‍ ഈ സമയത്താണ്, നിലയുറപ്പിച്ചിരുന്ന സോഷ്യലിസ്‌റ്റ് ചേരിയും സിദ്ധരാമയ്യയുമായുള്ള അസ്വാരസ്യങ്ങള്‍ കടുക്കുന്നത്. അത് വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ പ്രകടമായ സൂചനകള്‍ തന്നെയായിരുന്നു. അധികം വൈകാതെ 2006 ല്‍ സിദ്ധരാമയ്യയെ ജെഡിഎസ്‌ പുറത്താക്കി. രാഷ്‌ട്രീയത്തില്‍ പ്രതിസന്ധി മുന്നില്‍ക്കണ്ട് ഒരുനിമിഷം പകച്ചുപോയ സിദ്ധരാമയ്യയ്‌ക്ക് മുന്നില്‍ കോണ്‍ഗ്രസ് വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. മറുത്തൊന്നും ചിന്തിക്കാതെ സിദ്ധരാമയ്യ കോണ്‍ഗ്രസിലേക്ക് നടന്നടുത്തു.

സിദ്ധു റിട്ടേണ്‍സ് : തുടര്‍ന്ന് ചാമുണ്ഡേശ്വരി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ടിക്കറ്റില്‍ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിച്ചുകയറി. 2008 ല്‍ നിയമസഭ മണ്ഡലങ്ങളുടെ പുനർവിഭജനശേഷം വരുണയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അത്തവണ പ്രതിപക്ഷ നേതാവായി ഒതുങ്ങിയെങ്കില്‍ തൊട്ടുപിന്നാലെയുള്ള 2013 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. 2018 ല്‍ വീണ്ടും പ്രതിപക്ഷ നേതൃ പദവിയില്‍. രാഷ്‌ട്രീയ ജീവിതത്തിലുടനീളം സിദ്ധരാമയ്യയെ കാത്തിരുന്ന സര്‍പ്രൈസുകള്‍ അവിടം കൊണ്ടും തീര്‍ന്നില്ല.

ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയും കോണ്‍ഗ്രസും തിളക്കമാര്‍ന്ന വിജയം നേടിയതോടെ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.