ETV Bharat / bharat

ഹത്രാസ് കേസ്; സിബിഐ അന്വേഷണം എപ്പോൾ അവസാനിക്കുമെന്ന് ഹൈക്കോടതി - ലക്‌നൗ ഹൈക്കോടതി

അന്വേഷണത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് നൽകണമെന്നും അന്വേഷണം അവസാനിക്കാൻ എത്ര ദിവസം വേണമെന്ന് അറിയിക്കണമെന്നും അന്വേഷണ സംഘത്തോട് ലക്‌നൗ ഹൈക്കോടതി ആവശ്യപ്പെട്ടു.

1
1
author img

By

Published : Nov 6, 2020, 11:01 AM IST

ലക്‌നൗ: ഹത്രാസ് കേസ് അന്വേഷണത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് നൽകണമെന്ന് ലക്‌നൗ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം അവസാനിക്കാൻ എത്ര ദിവസം വേണമെന്ന് അടുത്ത വാദം കേൾക്കുമ്പോൾ അറിയിക്കണമെന്നും അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു.ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് രാജൻ റോയ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ അംഗമാകാനുള്ള പ്രതിയുടെ അപേക്ഷയും കോടതി തള്ളി. കേസിൽ പ്രതികളുടെ അവകാശങ്ങൾ ഏതെങ്കിലും വിധത്തിൽ ഭീഷണിപ്പെടുത്തപ്പെടുകയോ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെങ്കിലോ, അവർക്ക് വാദം കേൾക്കാനുള്ള അവകാശം ലഭിക്കുമെന്ന് കോടതി വ്യക്തമാക്കി.

കേസിനെക്കുറിച്ചുള്ള വാർത്തകൾ കാണിക്കാൻ മാധ്യമങ്ങളെ അനുവദിക്കരുതെന്നും കേസിന്റെ വിചാരണയിൽ എന്തെങ്കിലും മാറ്റം വരുത്താൻ സാധിക്കുമോയെന്നും ആവശ്യപ്പെട്ട് പ്രതി മറ്റൊരു അപേക്ഷയും നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സാമൂഹ്യ ഐക്യത്തിന് വിരുദ്ധമായി യാതൊരു അഭിപ്രായവും പ്രകടിപ്പിക്കരുതെന്ന് ഇതിനകം മാധ്യമ സ്ഥാപനങ്ങളോടും രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.

നിയമവിരുദ്ധമായി മൃതദേഹം സംസ്കരിച്ച വിഷയത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാറിനെ ഹത്രാസിൽ താമസിപ്പിക്കുന്നത് ഉചിതമാണോയെന്നും കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. നവംബർ 25 ന് അടുത്ത വാദം കേൾക്കുമ്പോൾ കോടതിക്ക് ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകർ പറഞ്ഞു.

ലക്‌നൗ: ഹത്രാസ് കേസ് അന്വേഷണത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് നൽകണമെന്ന് ലക്‌നൗ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം അവസാനിക്കാൻ എത്ര ദിവസം വേണമെന്ന് അടുത്ത വാദം കേൾക്കുമ്പോൾ അറിയിക്കണമെന്നും അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു.ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് രാജൻ റോയ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ അംഗമാകാനുള്ള പ്രതിയുടെ അപേക്ഷയും കോടതി തള്ളി. കേസിൽ പ്രതികളുടെ അവകാശങ്ങൾ ഏതെങ്കിലും വിധത്തിൽ ഭീഷണിപ്പെടുത്തപ്പെടുകയോ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെങ്കിലോ, അവർക്ക് വാദം കേൾക്കാനുള്ള അവകാശം ലഭിക്കുമെന്ന് കോടതി വ്യക്തമാക്കി.

കേസിനെക്കുറിച്ചുള്ള വാർത്തകൾ കാണിക്കാൻ മാധ്യമങ്ങളെ അനുവദിക്കരുതെന്നും കേസിന്റെ വിചാരണയിൽ എന്തെങ്കിലും മാറ്റം വരുത്താൻ സാധിക്കുമോയെന്നും ആവശ്യപ്പെട്ട് പ്രതി മറ്റൊരു അപേക്ഷയും നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സാമൂഹ്യ ഐക്യത്തിന് വിരുദ്ധമായി യാതൊരു അഭിപ്രായവും പ്രകടിപ്പിക്കരുതെന്ന് ഇതിനകം മാധ്യമ സ്ഥാപനങ്ങളോടും രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.

നിയമവിരുദ്ധമായി മൃതദേഹം സംസ്കരിച്ച വിഷയത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാറിനെ ഹത്രാസിൽ താമസിപ്പിക്കുന്നത് ഉചിതമാണോയെന്നും കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. നവംബർ 25 ന് അടുത്ത വാദം കേൾക്കുമ്പോൾ കോടതിക്ക് ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.