ETV Bharat / bharat

'അവകാശം ഹനിക്കുന്ന നടപടി'; കൈയേറ്റം യാതൊരു പ്രകോപനവുമില്ലാതെയെന്ന് കൊടിക്കുന്നിൽ സുരേഷ്‌

author img

By

Published : Mar 24, 2022, 4:10 PM IST

കോണ്‍ഗ്രസ് എംപിമാര്‍ക്ക് നേരെയുണ്ടായ കൈയേറ്റം പരിശോധിക്കാമെന്ന് സ്‌പീക്കർ ഓം ബിർള

kodikunnil suresh mp  Congress MPs from Kerala ‘manhandled’ during march to Parliament against K-rail project  Congress MPs manhandled in delhi  കോണ്‍ഗ്രസ് എംപിമാർക്ക് നേരെ കയ്യേറ്റം  കൈയ്യേറ്റം യാതൊരു പ്രകോപനവുമില്ലാതെയെന്ന് കൊടിക്കുന്നിൽ സുരേഷ്‌ എംപി  സിൽവർലൈനിനെതിരെ പ്രതിഷേധ മാർച്ച്  Parliament march against K-rail project
'അവകാശത്തെ ചോദ്യം ചെയ്യുന്നു'; കൈയ്യേറ്റം യാതൊരു പ്രകോപനവുമില്ലാതെയെന്ന് കൊടിക്കുന്നിൽ സുരേഷ്‌ എംപി

ന്യൂഡൽഹി : സിൽവർ ലൈനിനെതിരെ പാര്‍ലമെന്‍റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്‌തതില്‍ പ്രതിഷേധം കനക്കുന്നു. വിഷയം കൊടിക്കുന്നിൽ സുരേഷ്‌ എംപി ലോക്‌സഭയില്‍ ഉന്നയിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

എംപിമാരാണെന്ന് അവരോട് പറഞ്ഞിരുന്നു. എന്നാൽ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്നായിരുന്നു പൊലീസ് നിലപാട്. മുദ്രാവാക്യം വിളിക്കുന്നത് അവകാശം ആണെന്ന് ഞങ്ങളും പറഞ്ഞു. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് പിടിച്ച് തള്ളുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു - സുരേഷ്‌ പറഞ്ഞു.

അതേസമയം സംഭവം ദൗർഭാഗ്യകരമാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ കെ പ്രേംചന്ദ്രൻ എംപി പ്രതികരിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തവരെല്ലാം എംപിമാരാണെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നന്നായി അറിയാമായിരുന്നു. എന്നിട്ടും പാർലമെന്‍റ് സമുച്ചയത്തിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ഇതിലൂടെ ഞങ്ങളുടെ അവകാശത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

ALSO READ: ആരാണെന്ന് വെളിപ്പെടുത്താതെ പാര്‍ലമെന്‍റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു: വിശദീകരണവുമായി ഡല്‍ഹി പൊലീസ്

അംഗങ്ങൾ പരാതി തനിക്ക് മുൻപിൽ രേഖാമൂലം ഉന്നയിച്ചിട്ടുണ്ടെന്നും വിഷയം അധികാരികളുമായി ചർച്ച ചെയ്യുമെന്നും സ്‌പീക്കർ ഓം ബിർള ഉറപ്പുനൽകി. ഇന്ന് രാവിലെയാണ് സിൽവർലൈൻ പദ്ധതിക്കെതിരെ പാർലമെന്‍റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യുഡിഎഫ് എംപിമാരെ സുരക്ഷ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്‌തത്.

എംപിമാർ ആണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് സംഭവത്തിൽ ഡൽഹി പൊലീസിന്‍റെ വിശദീകരണം. ആരാണെന്ന് വെളിപ്പെടുത്താതെ ബാരിക്കേഡുകള്‍ തള്ളിമാറ്റി പാർലമെന്‍റിലേക്ക് കടക്കാൻ ശ്രമിച്ചവരെ സെക്യൂരിറ്റി ജീവനക്കാർ തടയുക മാത്രമാണ് ചെയ്‌തതെന്നും ഡൽഹി പൊലീസ് അറിയിച്ചു.

ന്യൂഡൽഹി : സിൽവർ ലൈനിനെതിരെ പാര്‍ലമെന്‍റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്‌തതില്‍ പ്രതിഷേധം കനക്കുന്നു. വിഷയം കൊടിക്കുന്നിൽ സുരേഷ്‌ എംപി ലോക്‌സഭയില്‍ ഉന്നയിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

എംപിമാരാണെന്ന് അവരോട് പറഞ്ഞിരുന്നു. എന്നാൽ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്നായിരുന്നു പൊലീസ് നിലപാട്. മുദ്രാവാക്യം വിളിക്കുന്നത് അവകാശം ആണെന്ന് ഞങ്ങളും പറഞ്ഞു. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് പിടിച്ച് തള്ളുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു - സുരേഷ്‌ പറഞ്ഞു.

അതേസമയം സംഭവം ദൗർഭാഗ്യകരമാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ കെ പ്രേംചന്ദ്രൻ എംപി പ്രതികരിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തവരെല്ലാം എംപിമാരാണെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നന്നായി അറിയാമായിരുന്നു. എന്നിട്ടും പാർലമെന്‍റ് സമുച്ചയത്തിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ഇതിലൂടെ ഞങ്ങളുടെ അവകാശത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

ALSO READ: ആരാണെന്ന് വെളിപ്പെടുത്താതെ പാര്‍ലമെന്‍റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു: വിശദീകരണവുമായി ഡല്‍ഹി പൊലീസ്

അംഗങ്ങൾ പരാതി തനിക്ക് മുൻപിൽ രേഖാമൂലം ഉന്നയിച്ചിട്ടുണ്ടെന്നും വിഷയം അധികാരികളുമായി ചർച്ച ചെയ്യുമെന്നും സ്‌പീക്കർ ഓം ബിർള ഉറപ്പുനൽകി. ഇന്ന് രാവിലെയാണ് സിൽവർലൈൻ പദ്ധതിക്കെതിരെ പാർലമെന്‍റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യുഡിഎഫ് എംപിമാരെ സുരക്ഷ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്‌തത്.

എംപിമാർ ആണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് സംഭവത്തിൽ ഡൽഹി പൊലീസിന്‍റെ വിശദീകരണം. ആരാണെന്ന് വെളിപ്പെടുത്താതെ ബാരിക്കേഡുകള്‍ തള്ളിമാറ്റി പാർലമെന്‍റിലേക്ക് കടക്കാൻ ശ്രമിച്ചവരെ സെക്യൂരിറ്റി ജീവനക്കാർ തടയുക മാത്രമാണ് ചെയ്‌തതെന്നും ഡൽഹി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.