ETV Bharat / bharat

ഉത്തരകാശി തുരങ്ക ദുരന്തം; രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തി

Silkyara Tunnel Collapse : 25 മീറ്റർ തുരന്നതിനു ശേഷമാണ് യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ച് പ്രവർത്തനം നിർത്തിവച്ചത്. തകർന്ന തുരങ്കത്തിന് സമാന്തര ഇടനാഴി ഉണ്ടാക്കി തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍.

author img

By ETV Bharat Kerala Team

Published : Nov 18, 2023, 9:51 PM IST

Uttarkashi Tunnel Collapse  Uttarkashi Tunnel Collapse Rescue Op On Hold  Uttarkashi Tunnel Collapse Machine Snag  Silkyara Tunnel Collapse  ഉത്തരകാശി തുരങ്കം  ജാക്ക് ആൻഡ് പുഷ് എർത്ത് ഓഗർ ഡ്രില്ലിംഗ് യന്ത്രം  ഉത്തരകാശി ടണൽ ദുരന്തം  ഉത്തരകാശി ടണൽ തകർച്ച  ഉത്തരാഖണ്ഡ് തുരങ്കം
Uttarkashi Tunnel Collapse Rescue Op On Hold After Machine Snag

ഉത്തരകാശി (ഉത്തരാഖണ്ഡ്) : യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരുന്ന സില്‍ക്യാര തുരങ്കം തകർന്നുവീണ് അകത്ത് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തില്‍ പ്രതിസന്ധി. രക്ഷാപ്രവർത്തനത്തിനെത്തിച്ച യന്ത്രങ്ങളുടെ തകരാറും തുരങ്കത്തിനകത്തെ പ്രതികൂല സാഹചര്യങ്ങളും മൂലം ദൗത്യം താത്കാലികമായി നിർത്തിയിരിക്കുകയാണ് (Uttarkashi Tunnel Collapse Rescue Op On Hold After Machine Snag). ഇതോടെ രക്ഷാ ദൗത്യം വീണ്ടും നീളുമെന്നാണ് സൂചന.

ടണലിലെ മണ്ണ് തുരക്കാനെത്തിച്ച അമേരിക്കന്‍ നിര്‍മ്മിത ജാക്ക് ആൻഡ് പുഷ് എർത്ത് ഓഗർ ഡ്രില്ലിംഗ് യന്ത്രം (Jack And Push Earth Auger Machine) കഴിഞ്ഞദിവസം അവശിഷ്‌ടങ്ങൾക്കിടയിലെ ലോഹഭാഗങ്ങളിൽ തട്ടിയിരുന്നു. ഇതേത്തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം ഇതുവരെ പുരാനാരംഭിച്ചിട്ടില്ല. ഇന്നലെ രാവിലെ വലിയ പാറക്കല്ലിലിടിച്ചും യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ തകരാര്‍ പരിഹരിച്ച ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോളാണ് യന്ത്രം ലോഹഭാഗത്തിൽ തട്ടിയത്.

ഓഗര്‍ യന്ത്രം തകരാറാറിലായതോടെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് മറ്റൊരു ഡ്രില്ലിംഗ് മെഷീൻ വിമാനമാർഗ്ഗം സിൽക്യാരയിലെത്തിച്ചിട്ടുണ്ട്. യന്ത്രഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. 41 തൊഴിലാളികളാണ് തുരങ്കത്തിനുളളില്‍ അകപ്പെട്ടത്. ഞായറാഴ്‌ച (നവംബർ 12) പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം. സിൽക്യാരയെ ദണ്ഡൽഗാവണുമായി ബന്ധിപ്പിച്ച് നിർമിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗമാണ്‌ തകർന്നത്‌.

ബന്ധുക്കൾ അസ്വസ്ഥർ: തുരങ്കത്തിലെ രക്ഷാപ്രവർത്തനം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ അകത്ത് കുടുങ്ങിയ തൊഴിലാളികളുടെ ബന്ധുക്കൾ നിരാശയിലാണ്. അകത്തുള്ളവരുമായി വാക്കി ടോക്കിയിൽ സംസാരിച്ചശേഷം അവരുടെ ശബ്‌ദം ദുർബ്ബലമാണെന്ന് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചു. തൊഴിലാളികളുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി.

അതേസമയം തുരങ്കത്തിനുള്ളിൽ ഒരു ജോലിയും നടക്കുന്നില്ലെന്നും കുടുങ്ങിയവരെ പുറത്തെത്തിക്കാൻ കമ്പനിയോ സർക്കാരോ ഒന്നും ചെയ്യില്ലെന്നും ബന്ധുക്കളിൽ ചിലർ ആരോപിച്ചു. കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുമെന്ന ഉറപ്പ് മാത്രമാണ് ലഭിക്കുന്നത്. അവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല. ഓരോ മണിക്കൂറിലും തനിക്ക് ക്ഷമയും പ്രതീക്ഷയും നഷ്‌ടപ്പെടുകയാണെന്നും കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

ആത്മവിശ്വാസത്തോടെ ദൗത്യസംഘം: 25 മീറ്റർ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ച് പ്രവർത്തനം നിർത്തിവച്ചത്. എന്നാലും തകർന്ന തുരങ്കത്തിന് സമാന്തര ഇടനാഴി ഉണ്ടാക്കി തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍. തുരങ്കത്തിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് തകർന്ന ഭാഗം സ്ഥിതി ചെയ്യുന്നത്. വോക്കി ടോക്കികളുടെ സഹായത്തോടെ തുരങ്കത്തിലുള്ളവരുമായി രക്ഷാപ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ആറിഞ്ച് വ്യാസമുള്ള തുരങ്കത്തിലൂടെ അകത്തുള്ളവർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. ഓക്‌സിജൻ സാന്നിധ്യവും ഈ തുരങ്കത്തിലൂടെ ഉറപ്പാക്കുന്നുണ്ട്.

മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം അടയുന്ന സാഹചര്യങ്ങളില്‍, തൊഴിലാളികൾ ഹ്യൂം പൈപ്പിലൂടെ സുരക്ഷിതമായി പുറത്തുവരുമായിരുന്നു. നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിലും ഹ്യൂം പൈപ്പുകൾ ഉപയോഗിച്ചിരുന്നെങ്കിലും അപകടം നടന്ന ദിവസം ഈ ഭാഗത്ത് ഹ്യൂം പൈപ്പുകൾ സ്ഥാപിച്ചിരുന്നില്ല.

Also Read: രക്ഷാപ്രവര്‍ത്തനം 7-ാം ദിവസം; ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് അപകടത്തില്‍ പെട്ടവരെ പുറത്തെത്തിക്കാന്‍ പ്രത്യേക ഉപകരണം

രക്ഷാദൗത്യത്തിൽ മലയാളിയും: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ മലയാളിയും പങ്കുചേര്‍ന്നു. തിരുവനന്തപുരം സ്വദേശിയായ രഞ്ജിത്താണ് ദൗത്യത്തിൽ പങ്കാളിയാകാൻ ഉത്തരാഖണ്ഡിലേക്ക് പോയത്. സ്വയം സന്നദ്ധനായാണ് ദൗത്യത്തിൽ പങ്കുചേരുന്നതെന്നും മുമ്പും ടണൽ രക്ഷാദൗത്യത്തിൽ പങ്കാളിയായ പരിചയമുളളത് കൊണ്ടാണ് ദൗത്യത്തിന്‍റെ ഭാഗമാകുന്നതെന്നും രജ്ഞിത്ത് പറഞ്ഞു.

ഇതിന് മുമ്പും ഉത്തരാഖണ്ഡിലെ ടണൽ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിന്‍റെ ഭാ​ഗമായിട്ടുണ്ട്. മൂന്നാം തവണയാണ് രക്ഷാദൗത്യത്തിൽ പങ്കുചേരുന്നത്. നിലവിൽ രക്ഷാദൗത്യം പ്ലാൻ എയിൽ നിന്നും പ്ലാൻ ബിയിലേക്ക് കടന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പുറപ്പെട്ടതെന്ന് രഞ്ജിത്ത് പറഞ്ഞു.

കേരളത്തിന്‍റെ ഭൂപ്രകൃതിയിൽ നിന്ന് വ്യത്യസ്‌തമാണ് ഉത്തരാഖണ്ഡിന്‍റെ ഭൂപ്രകൃതി. പല തരത്തിലുള്ള ദുരന്തങ്ങൾ അവിടെയുണ്ടാവുന്നു. നിലവിൽ രാവിലെ കിട്ടിയ വാർത്ത വച്ച് മൂന്നോ നാലോ പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി അറിഞ്ഞു. എൻഡിആർഎഫുമായി ബന്ധപ്പെട്ടിരുന്നു. നേരത്തെ ഈ സംഘത്തെ അറിയാമായിരുന്നു. സുഹൃത്തുക്കളുടെയും മറ്റും സഹായത്താലാണ് ഇവിടെ എത്തിയത്. തുരങ്കത്തിലുള്ളവരെ എത്രയും പെട്ടെന്ന് രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇവരെ രക്ഷിച്ചതിന് ശേഷമേ കേരളത്തിലേക്ക് തിരിച്ചെത്തൂവെന്നും രഞ്ജിത്ത് പറഞ്ഞു.

Also Read: ഉത്തരകാശി തുരങ്ക ദുരന്തം ; തൊഴിലാളികള്‍ സുരക്ഷിതരോ ?

ർധാം ഓൾ-വെതർ റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. തുരങ്കത്തിന്‍റെ നിർമാണം പൂര്‍ത്തിയായാല്‍ ഉത്തരകാശി മുതൽ യമുനോത്രി വരെയുള്ള യാത്രയിൽ 26 കിലോമീറ്റർ കുറയും.

ഉത്തരകാശി (ഉത്തരാഖണ്ഡ്) : യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരുന്ന സില്‍ക്യാര തുരങ്കം തകർന്നുവീണ് അകത്ത് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തില്‍ പ്രതിസന്ധി. രക്ഷാപ്രവർത്തനത്തിനെത്തിച്ച യന്ത്രങ്ങളുടെ തകരാറും തുരങ്കത്തിനകത്തെ പ്രതികൂല സാഹചര്യങ്ങളും മൂലം ദൗത്യം താത്കാലികമായി നിർത്തിയിരിക്കുകയാണ് (Uttarkashi Tunnel Collapse Rescue Op On Hold After Machine Snag). ഇതോടെ രക്ഷാ ദൗത്യം വീണ്ടും നീളുമെന്നാണ് സൂചന.

ടണലിലെ മണ്ണ് തുരക്കാനെത്തിച്ച അമേരിക്കന്‍ നിര്‍മ്മിത ജാക്ക് ആൻഡ് പുഷ് എർത്ത് ഓഗർ ഡ്രില്ലിംഗ് യന്ത്രം (Jack And Push Earth Auger Machine) കഴിഞ്ഞദിവസം അവശിഷ്‌ടങ്ങൾക്കിടയിലെ ലോഹഭാഗങ്ങളിൽ തട്ടിയിരുന്നു. ഇതേത്തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം ഇതുവരെ പുരാനാരംഭിച്ചിട്ടില്ല. ഇന്നലെ രാവിലെ വലിയ പാറക്കല്ലിലിടിച്ചും യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ തകരാര്‍ പരിഹരിച്ച ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോളാണ് യന്ത്രം ലോഹഭാഗത്തിൽ തട്ടിയത്.

ഓഗര്‍ യന്ത്രം തകരാറാറിലായതോടെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് മറ്റൊരു ഡ്രില്ലിംഗ് മെഷീൻ വിമാനമാർഗ്ഗം സിൽക്യാരയിലെത്തിച്ചിട്ടുണ്ട്. യന്ത്രഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. 41 തൊഴിലാളികളാണ് തുരങ്കത്തിനുളളില്‍ അകപ്പെട്ടത്. ഞായറാഴ്‌ച (നവംബർ 12) പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം. സിൽക്യാരയെ ദണ്ഡൽഗാവണുമായി ബന്ധിപ്പിച്ച് നിർമിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗമാണ്‌ തകർന്നത്‌.

ബന്ധുക്കൾ അസ്വസ്ഥർ: തുരങ്കത്തിലെ രക്ഷാപ്രവർത്തനം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ അകത്ത് കുടുങ്ങിയ തൊഴിലാളികളുടെ ബന്ധുക്കൾ നിരാശയിലാണ്. അകത്തുള്ളവരുമായി വാക്കി ടോക്കിയിൽ സംസാരിച്ചശേഷം അവരുടെ ശബ്‌ദം ദുർബ്ബലമാണെന്ന് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചു. തൊഴിലാളികളുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി.

അതേസമയം തുരങ്കത്തിനുള്ളിൽ ഒരു ജോലിയും നടക്കുന്നില്ലെന്നും കുടുങ്ങിയവരെ പുറത്തെത്തിക്കാൻ കമ്പനിയോ സർക്കാരോ ഒന്നും ചെയ്യില്ലെന്നും ബന്ധുക്കളിൽ ചിലർ ആരോപിച്ചു. കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുമെന്ന ഉറപ്പ് മാത്രമാണ് ലഭിക്കുന്നത്. അവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല. ഓരോ മണിക്കൂറിലും തനിക്ക് ക്ഷമയും പ്രതീക്ഷയും നഷ്‌ടപ്പെടുകയാണെന്നും കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

ആത്മവിശ്വാസത്തോടെ ദൗത്യസംഘം: 25 മീറ്റർ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ച് പ്രവർത്തനം നിർത്തിവച്ചത്. എന്നാലും തകർന്ന തുരങ്കത്തിന് സമാന്തര ഇടനാഴി ഉണ്ടാക്കി തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍. തുരങ്കത്തിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് തകർന്ന ഭാഗം സ്ഥിതി ചെയ്യുന്നത്. വോക്കി ടോക്കികളുടെ സഹായത്തോടെ തുരങ്കത്തിലുള്ളവരുമായി രക്ഷാപ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ആറിഞ്ച് വ്യാസമുള്ള തുരങ്കത്തിലൂടെ അകത്തുള്ളവർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. ഓക്‌സിജൻ സാന്നിധ്യവും ഈ തുരങ്കത്തിലൂടെ ഉറപ്പാക്കുന്നുണ്ട്.

മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം അടയുന്ന സാഹചര്യങ്ങളില്‍, തൊഴിലാളികൾ ഹ്യൂം പൈപ്പിലൂടെ സുരക്ഷിതമായി പുറത്തുവരുമായിരുന്നു. നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിലും ഹ്യൂം പൈപ്പുകൾ ഉപയോഗിച്ചിരുന്നെങ്കിലും അപകടം നടന്ന ദിവസം ഈ ഭാഗത്ത് ഹ്യൂം പൈപ്പുകൾ സ്ഥാപിച്ചിരുന്നില്ല.

Also Read: രക്ഷാപ്രവര്‍ത്തനം 7-ാം ദിവസം; ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് അപകടത്തില്‍ പെട്ടവരെ പുറത്തെത്തിക്കാന്‍ പ്രത്യേക ഉപകരണം

രക്ഷാദൗത്യത്തിൽ മലയാളിയും: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ മലയാളിയും പങ്കുചേര്‍ന്നു. തിരുവനന്തപുരം സ്വദേശിയായ രഞ്ജിത്താണ് ദൗത്യത്തിൽ പങ്കാളിയാകാൻ ഉത്തരാഖണ്ഡിലേക്ക് പോയത്. സ്വയം സന്നദ്ധനായാണ് ദൗത്യത്തിൽ പങ്കുചേരുന്നതെന്നും മുമ്പും ടണൽ രക്ഷാദൗത്യത്തിൽ പങ്കാളിയായ പരിചയമുളളത് കൊണ്ടാണ് ദൗത്യത്തിന്‍റെ ഭാഗമാകുന്നതെന്നും രജ്ഞിത്ത് പറഞ്ഞു.

ഇതിന് മുമ്പും ഉത്തരാഖണ്ഡിലെ ടണൽ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിന്‍റെ ഭാ​ഗമായിട്ടുണ്ട്. മൂന്നാം തവണയാണ് രക്ഷാദൗത്യത്തിൽ പങ്കുചേരുന്നത്. നിലവിൽ രക്ഷാദൗത്യം പ്ലാൻ എയിൽ നിന്നും പ്ലാൻ ബിയിലേക്ക് കടന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പുറപ്പെട്ടതെന്ന് രഞ്ജിത്ത് പറഞ്ഞു.

കേരളത്തിന്‍റെ ഭൂപ്രകൃതിയിൽ നിന്ന് വ്യത്യസ്‌തമാണ് ഉത്തരാഖണ്ഡിന്‍റെ ഭൂപ്രകൃതി. പല തരത്തിലുള്ള ദുരന്തങ്ങൾ അവിടെയുണ്ടാവുന്നു. നിലവിൽ രാവിലെ കിട്ടിയ വാർത്ത വച്ച് മൂന്നോ നാലോ പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി അറിഞ്ഞു. എൻഡിആർഎഫുമായി ബന്ധപ്പെട്ടിരുന്നു. നേരത്തെ ഈ സംഘത്തെ അറിയാമായിരുന്നു. സുഹൃത്തുക്കളുടെയും മറ്റും സഹായത്താലാണ് ഇവിടെ എത്തിയത്. തുരങ്കത്തിലുള്ളവരെ എത്രയും പെട്ടെന്ന് രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇവരെ രക്ഷിച്ചതിന് ശേഷമേ കേരളത്തിലേക്ക് തിരിച്ചെത്തൂവെന്നും രഞ്ജിത്ത് പറഞ്ഞു.

Also Read: ഉത്തരകാശി തുരങ്ക ദുരന്തം ; തൊഴിലാളികള്‍ സുരക്ഷിതരോ ?

ർധാം ഓൾ-വെതർ റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. തുരങ്കത്തിന്‍റെ നിർമാണം പൂര്‍ത്തിയായാല്‍ ഉത്തരകാശി മുതൽ യമുനോത്രി വരെയുള്ള യാത്രയിൽ 26 കിലോമീറ്റർ കുറയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.