ETV Bharat / bharat

ടൂറിസം, വികസനം, മതം... ദേവഭൂമിയില്‍ ബിജെപിക്ക് തുടർഭരണം

author img

By

Published : Mar 11, 2022, 4:24 PM IST

ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതത്തിനൊപ്പം ടൂറിസം വികസനവും എല്ലാ രാഷ്ട്രീയ പാർട്ടികളും ഉപയോഗിച്ചിരുന്നു. അതില്‍ ഇത്തവണ വിജയം കണ്ടത് ബിജെപിയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

ഗംഗോത്രി അസംബ്ലി സീറ്റ്  ബിജെപി തുടർഭരണം  bjp seats  assembly election results  assembly election 2022  ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്‌
ഉത്തരാണ്ഡില്‍ തുടർച്ചയായി രണ്ടാം തവണയും ബിജെപി

ഡെറാഡൂൺ (ഉത്തരാഖണ്ഡ്): കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി, ഋഷികേശ്, ഹരിദ്വാർ എന്നി മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഛർധാം എന്നും ഹിന്ദുമതവിശ്വാസികളുടെ തീർഥാടന കേന്ദ്രമാണ്. അതിനൊപ്പം വിനോദസഞ്ചാരത്തിനും ഈ സ്ഥലങ്ങൾ പ്രസിദ്ധമാണ്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതത്തിനൊപ്പം ടൂറിസം വികസനവും എല്ലാ രാഷ്ട്രീയ പാർട്ടികളും ഉപയോഗിച്ചിരുന്നു. അതില്‍ ഇത്തവണ വിജയം കണ്ടത് ബിജെപിയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

കേദാർനാഥ്, ഗംഗോത്രി, ഋഷികേശ്, ഹരിദ്വാർ സീറ്റുകളിൽ ബിജെപി വിജയം നേടിയപ്പോൾ ബദരീനാഥ് സീറ്റ് നഷ്ടമായി. നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ, കേദാർനാഥ് നവീകരണ പ്രവർത്തനങ്ങളും ആദിശങ്കരാചാര്യരുടെ പ്രതിഷ്‌ഠയും വോട്ടാക്കി മാറ്റാൻ ബി.ജെ.പി ശ്രമിച്ചിരുന്നു. കേദാർനാഥിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത് തങ്ങളാണെന്നായിരുന്നു കോൺഗ്രസിന്റെ വാദം. പക്ഷേ കോൺഗ്രസിന്‍റെ എല്ലാ വാദങ്ങളും വാഗ്‌ദാനങ്ങളും തള്ളി.

ഉത്തരാഖണ്ഡിലെ 70 നിയമസഭ മണ്ഡലങ്ങളില്‍ 47 സീറ്റും ബിജെപി നേടിയപ്പോൾ കോൺഗ്രസിന് 19 സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. രണ്ട് സീറ്റുകൾ വീതം ബഹുജൻ സമാജ് പാർട്ടിക്കും (ബിഎസ്പി) മറ്റുള്ളവർക്കും ലഭിച്ചു. ഈ വിജയത്തോടെ, 2000-ൽ സംസ്ഥാനം വിഭജിക്കപ്പെട്ടതിന് ശേഷം ആദ്യമായി തുടർ ഭരണം സ്വന്തമാക്കാൻ ബിജെപിക്ക് കഴിഞ്ഞു.

ബിജെപിയുടെ പുഷ്‌കർ സിംഗ് ധാമി, അരവിന്ദ് പാണ്ഡെ, കോൺഗ്രസിന്റെ ഹരീഷ് റാവത്ത്, ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ക്യാപ്റ്റൻ അജയ് കൊത്തിയാൽ എന്നി വമ്പൻമാർ പരാജയപ്പെട്ടതും ഈ തെരഞ്ഞെടുപ്പിലെ കൗതുകമാണ്.

Also read:യുപിയിൽ മന്ത്രിസഭ രൂപീകരണത്തിന് യോഗി; കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്‌ച

ഡെറാഡൂൺ (ഉത്തരാഖണ്ഡ്): കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി, ഋഷികേശ്, ഹരിദ്വാർ എന്നി മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഛർധാം എന്നും ഹിന്ദുമതവിശ്വാസികളുടെ തീർഥാടന കേന്ദ്രമാണ്. അതിനൊപ്പം വിനോദസഞ്ചാരത്തിനും ഈ സ്ഥലങ്ങൾ പ്രസിദ്ധമാണ്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതത്തിനൊപ്പം ടൂറിസം വികസനവും എല്ലാ രാഷ്ട്രീയ പാർട്ടികളും ഉപയോഗിച്ചിരുന്നു. അതില്‍ ഇത്തവണ വിജയം കണ്ടത് ബിജെപിയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

കേദാർനാഥ്, ഗംഗോത്രി, ഋഷികേശ്, ഹരിദ്വാർ സീറ്റുകളിൽ ബിജെപി വിജയം നേടിയപ്പോൾ ബദരീനാഥ് സീറ്റ് നഷ്ടമായി. നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ, കേദാർനാഥ് നവീകരണ പ്രവർത്തനങ്ങളും ആദിശങ്കരാചാര്യരുടെ പ്രതിഷ്‌ഠയും വോട്ടാക്കി മാറ്റാൻ ബി.ജെ.പി ശ്രമിച്ചിരുന്നു. കേദാർനാഥിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത് തങ്ങളാണെന്നായിരുന്നു കോൺഗ്രസിന്റെ വാദം. പക്ഷേ കോൺഗ്രസിന്‍റെ എല്ലാ വാദങ്ങളും വാഗ്‌ദാനങ്ങളും തള്ളി.

ഉത്തരാഖണ്ഡിലെ 70 നിയമസഭ മണ്ഡലങ്ങളില്‍ 47 സീറ്റും ബിജെപി നേടിയപ്പോൾ കോൺഗ്രസിന് 19 സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. രണ്ട് സീറ്റുകൾ വീതം ബഹുജൻ സമാജ് പാർട്ടിക്കും (ബിഎസ്പി) മറ്റുള്ളവർക്കും ലഭിച്ചു. ഈ വിജയത്തോടെ, 2000-ൽ സംസ്ഥാനം വിഭജിക്കപ്പെട്ടതിന് ശേഷം ആദ്യമായി തുടർ ഭരണം സ്വന്തമാക്കാൻ ബിജെപിക്ക് കഴിഞ്ഞു.

ബിജെപിയുടെ പുഷ്‌കർ സിംഗ് ധാമി, അരവിന്ദ് പാണ്ഡെ, കോൺഗ്രസിന്റെ ഹരീഷ് റാവത്ത്, ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ക്യാപ്റ്റൻ അജയ് കൊത്തിയാൽ എന്നി വമ്പൻമാർ പരാജയപ്പെട്ടതും ഈ തെരഞ്ഞെടുപ്പിലെ കൗതുകമാണ്.

Also read:യുപിയിൽ മന്ത്രിസഭ രൂപീകരണത്തിന് യോഗി; കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്‌ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.