ETV Bharat / bharat

'കുട്ടികളുടെ ഭക്ഷണത്തിലേക്ക് മനുഷ്യ വിസർജ്യം എറിഞ്ഞു'; അയൽവാസികളായ ഉന്നതജാതിക്കാർക്കെതിരെ പരാതി

author img

By

Published : May 6, 2023, 12:33 PM IST

Updated : May 6, 2023, 1:33 PM IST

പ്രദേശം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ട് സമീപവാസികളായ ഉന്നതജാതിക്കാർ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി. ഭക്ഷണം കഴിക്കുന്നതിനിടെ ഉന്നതജാതിയിൽപ്പെട്ട നാല് പേർ കുട്ടികളുടെ ഭക്ഷണത്തിലേക്ക് മനുഷ്യ വിസർജ്യം എറിഞ്ഞുവെന്നും വീട്ടിലുള്ളവരെ ആക്രമിച്ചുവെന്നും സ്‌ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

Upper caste threatening scheduled caste  caste discrimination  caste discrimination in salem  collector salem  petition against caste discrimination  ഉന്നതജാതി  ജാതി അധിക്ഷേപം  സേലം  പട്ടികജാതിയിൽപ്പെട്ടവർക്കെതിരെ ഭീഷണി  പട്ടികജാതി കുടുംബത്തിനെതിരെ ഭീഷണി
ജാതി അധിക്ഷേപം

സേലം : സേലം സംഗഗിരിക്ക് സമീപം പട്ടികജാതിയിൽപ്പെട്ട കുടുംബത്തെ പ്രദേശം വിട്ട് പോകാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി നൽകി സ്‌ത്രീ. ദേവണ്ണകൗണ്ടന്നൂരിലെ കുടുംബത്തെ തൊട്ടടുത്ത് താമസിക്കുന്ന ഉന്നതജാതിയിൽപ്പെട്ടവർ ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതി. സംഭവത്തിൽ സ്ത്രീ വെള്ളിയാഴ്‌ച (മെയ് 5) സേലം ജില്ല കലക്‌ടർ ഓഫിസിൽ പരാതി നൽകി.

കഴിഞ്ഞ 50 വർഷമായി സർക്കാർ ഭൂമിയിലാണ് കുടുംബം താമസിക്കുന്നത്. 47 വർഷമായി കുടുംബം നികുതി അടയ്ക്കുന്നു. ഇവരുടെ വീടിനടുത്തുള്ള ഉന്നതജാതിയിൽപ്പെട്ടവർ കുറച്ച് വർഷങ്ങളായി കുടുംബത്തെ പ്രദേശം വിട്ടുപോകാൻ ഭീഷണിപ്പെടുത്തുകയാണെന്നാണ് കുടുംബം പറയുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ഉന്നതജാതിയിൽപ്പെട്ട നാല് പേർ കുട്ടികളുടെ ഭക്ഷണത്തിലേക്ക് മനുഷ്യ വിസർജ്യം എറിഞ്ഞുവെന്നും വീട്ടിലുള്ളവരെ ആക്രമിച്ചുവെന്നും സ്‌ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

സംഗഗിരി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. തുടർന്ന് വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർക്ക് പരാതി നൽകി. എന്നാൽ, വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ഉന്നതജാതിക്കാരെ പിന്തുണയ്‌ക്കുകയാണ് ചെയ്‌തതെന്ന് കുടുംബം ആരോപിച്ചു. തുടർന്നാണ് സേലം ജില്ല കലക്‌ടർക്ക് സ്‌ത്രീ പരാതി നൽകിയത്. പരാതിയെ തുടർന്ന് വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്‌ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

പൊതുകുളം ഉപയോഗിച്ചതിന് ജാതി അധിക്ഷേപം : പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ പൊതുകുളം ഉപയോഗിച്ചതിന് ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി ഉയർന്നിരുന്നു. തമിഴ്‌നാട്ടിലെ കോത്തങ്കുടി ഗ്രാമത്തിലായിരുന്നു സംഭവം. വൈരാണ്ടി കുളത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ അയ്യപ്പൻ, മുത്തുരാമൻ എന്നിവർ ചേർന്ന് ജാതി അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.

സ്ത്രീകളുടെ വസ്‌ത്രങ്ങൾ വലിച്ചെറിയുകയും അസഭ്യ വർഷം നടത്തിയെന്നും ആരോപണമുണ്ട്. തുടർന്ന് അർധനഗ്നരായി സ്ത്രീകൾക്ക് വീടുകളിലേക്ക് മടങ്ങേണ്ടിവന്നു. സംഭവത്തിൽ അരന്താങ്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയെങ്കിലും അവർ പരാതി സ്വീകരിച്ചില്ലെന്ന് സ്ത്രീകളിൽ ഒരാളുടെ ഭർത്താവ് പറഞ്ഞു. തുടർന്ന് ഇവർ നാഗുഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Also read : പൊതുകുളം ഉപയോഗിച്ചതിന് സ്ത്രീകൾക്കെതിരെ ജാതി അധിക്ഷേപം

സിനിമ തിയേറ്ററിൽ പ്രവേശനം നിഷേധിച്ചു : തമിഴ്‌നാട് ചെന്നൈയിലെ രോഹിണി തിയേറ്ററിൽ ആദിവാസി കുടുംബത്തിന് സിനിമ കാണാൻ പ്രവേശനം നിഷേധിച്ച് ജീവനക്കാർക്കെതിരെ കേസ് എടുത്തിരുന്നു. ടിക്കറ്റ് എടുത്തിട്ടും നരിക്കുറവർ ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് ടിക്കറ്റ് പരിശോധകർ പ്രവേശനം നിഷേധിക്കുകയായിരുന്നു. തിയേറ്ററിന് പുറത്ത് ഇവർ നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സംഭവം വിവാദമായതോടെ പ്രതികരണവുമായി തിയേറ്റർ മാനേജ്മെന്‍റ് രംഗത്തെത്തി. യു/എ സർട്ടിഫിക്കറ്റുള്ള സിനിമയാണ് 'പത്ത് തല'. സിനിമ കാണാനെത്തിയവർക്കൊപ്പം 12 വയസിൽ താഴെയുള്ള കുട്ടികൾ ഉണ്ടായിരുന്നതിനാലാണ് പ്രവേശനം നിഷേധിച്ചത്. എന്നാൽ, സംഭവത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്ത ആളുകൾ സാഹചര്യം വളച്ചൊടിക്കുകയായിരുന്നുവെന്ന് തിയേറ്റർ മാനേജ്മെന്‍റ് പറഞ്ഞു. മാത്രമല്ല, ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ, തടഞ്ഞ കുടുംബങ്ങൾക്ക് സിനിമ കാണാൻ പ്രവേശനവും നൽകിയെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

Also read : സിനിമ തിയേറ്ററിൽ പ്രവേശനം നിഷേധിച്ചു, ജാതി വിവേചനമെന്ന് ആരോപണം ; വളച്ചൊടിക്കുന്നുവെന്ന് മാനേജ്മെന്‍റ്

സേലം : സേലം സംഗഗിരിക്ക് സമീപം പട്ടികജാതിയിൽപ്പെട്ട കുടുംബത്തെ പ്രദേശം വിട്ട് പോകാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി നൽകി സ്‌ത്രീ. ദേവണ്ണകൗണ്ടന്നൂരിലെ കുടുംബത്തെ തൊട്ടടുത്ത് താമസിക്കുന്ന ഉന്നതജാതിയിൽപ്പെട്ടവർ ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതി. സംഭവത്തിൽ സ്ത്രീ വെള്ളിയാഴ്‌ച (മെയ് 5) സേലം ജില്ല കലക്‌ടർ ഓഫിസിൽ പരാതി നൽകി.

കഴിഞ്ഞ 50 വർഷമായി സർക്കാർ ഭൂമിയിലാണ് കുടുംബം താമസിക്കുന്നത്. 47 വർഷമായി കുടുംബം നികുതി അടയ്ക്കുന്നു. ഇവരുടെ വീടിനടുത്തുള്ള ഉന്നതജാതിയിൽപ്പെട്ടവർ കുറച്ച് വർഷങ്ങളായി കുടുംബത്തെ പ്രദേശം വിട്ടുപോകാൻ ഭീഷണിപ്പെടുത്തുകയാണെന്നാണ് കുടുംബം പറയുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ഉന്നതജാതിയിൽപ്പെട്ട നാല് പേർ കുട്ടികളുടെ ഭക്ഷണത്തിലേക്ക് മനുഷ്യ വിസർജ്യം എറിഞ്ഞുവെന്നും വീട്ടിലുള്ളവരെ ആക്രമിച്ചുവെന്നും സ്‌ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

സംഗഗിരി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. തുടർന്ന് വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർക്ക് പരാതി നൽകി. എന്നാൽ, വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ഉന്നതജാതിക്കാരെ പിന്തുണയ്‌ക്കുകയാണ് ചെയ്‌തതെന്ന് കുടുംബം ആരോപിച്ചു. തുടർന്നാണ് സേലം ജില്ല കലക്‌ടർക്ക് സ്‌ത്രീ പരാതി നൽകിയത്. പരാതിയെ തുടർന്ന് വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്‌ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

പൊതുകുളം ഉപയോഗിച്ചതിന് ജാതി അധിക്ഷേപം : പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ പൊതുകുളം ഉപയോഗിച്ചതിന് ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി ഉയർന്നിരുന്നു. തമിഴ്‌നാട്ടിലെ കോത്തങ്കുടി ഗ്രാമത്തിലായിരുന്നു സംഭവം. വൈരാണ്ടി കുളത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ അയ്യപ്പൻ, മുത്തുരാമൻ എന്നിവർ ചേർന്ന് ജാതി അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.

സ്ത്രീകളുടെ വസ്‌ത്രങ്ങൾ വലിച്ചെറിയുകയും അസഭ്യ വർഷം നടത്തിയെന്നും ആരോപണമുണ്ട്. തുടർന്ന് അർധനഗ്നരായി സ്ത്രീകൾക്ക് വീടുകളിലേക്ക് മടങ്ങേണ്ടിവന്നു. സംഭവത്തിൽ അരന്താങ്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയെങ്കിലും അവർ പരാതി സ്വീകരിച്ചില്ലെന്ന് സ്ത്രീകളിൽ ഒരാളുടെ ഭർത്താവ് പറഞ്ഞു. തുടർന്ന് ഇവർ നാഗുഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Also read : പൊതുകുളം ഉപയോഗിച്ചതിന് സ്ത്രീകൾക്കെതിരെ ജാതി അധിക്ഷേപം

സിനിമ തിയേറ്ററിൽ പ്രവേശനം നിഷേധിച്ചു : തമിഴ്‌നാട് ചെന്നൈയിലെ രോഹിണി തിയേറ്ററിൽ ആദിവാസി കുടുംബത്തിന് സിനിമ കാണാൻ പ്രവേശനം നിഷേധിച്ച് ജീവനക്കാർക്കെതിരെ കേസ് എടുത്തിരുന്നു. ടിക്കറ്റ് എടുത്തിട്ടും നരിക്കുറവർ ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് ടിക്കറ്റ് പരിശോധകർ പ്രവേശനം നിഷേധിക്കുകയായിരുന്നു. തിയേറ്ററിന് പുറത്ത് ഇവർ നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സംഭവം വിവാദമായതോടെ പ്രതികരണവുമായി തിയേറ്റർ മാനേജ്മെന്‍റ് രംഗത്തെത്തി. യു/എ സർട്ടിഫിക്കറ്റുള്ള സിനിമയാണ് 'പത്ത് തല'. സിനിമ കാണാനെത്തിയവർക്കൊപ്പം 12 വയസിൽ താഴെയുള്ള കുട്ടികൾ ഉണ്ടായിരുന്നതിനാലാണ് പ്രവേശനം നിഷേധിച്ചത്. എന്നാൽ, സംഭവത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്ത ആളുകൾ സാഹചര്യം വളച്ചൊടിക്കുകയായിരുന്നുവെന്ന് തിയേറ്റർ മാനേജ്മെന്‍റ് പറഞ്ഞു. മാത്രമല്ല, ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ, തടഞ്ഞ കുടുംബങ്ങൾക്ക് സിനിമ കാണാൻ പ്രവേശനവും നൽകിയെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

Also read : സിനിമ തിയേറ്ററിൽ പ്രവേശനം നിഷേധിച്ചു, ജാതി വിവേചനമെന്ന് ആരോപണം ; വളച്ചൊടിക്കുന്നുവെന്ന് മാനേജ്മെന്‍റ്

Last Updated : May 6, 2023, 1:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.