ETV Bharat / bharat

യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ; യുവാവിനും പിതാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

author img

By

Published : Apr 20, 2022, 8:55 PM IST

ബലാത്സംഗത്തിന് ശേഷം പ്രതികൾ ലൈംഗികത്തൊഴിലിന് സമ്മർദം ചെലുത്തി. 15 വയസുകാരിയായ മകള്‍ ഉറങ്ങിക്കിടക്കുമ്പേള്‍ ചവണ ഉപയോഗിച്ച് വേദനിപ്പിക്കുകയും പൊള്ളിക്കുകയും ചെയ്തു

Gang rape with mother on pretext of marriage  Gang rape cases in Kannauj  etv bharat up news  Mawaiya village Kannauj  Kannauj rape case  പുനര്‍വിവാഹം വാഗ്ദാനം നല്‍കി പീഡനം  യുവതിയേയും മകളേയും പീഡിപ്പിച്ചു  പിതാവും മകനും ചേര്‍ന്ന് പീഡിപ്പിച്ചു
ഉത്തര്‍ പ്രദേശില്‍ യുതിയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും പീഡിപ്പിച്ചു; പിതാവിനും മകനും സുഹത്തുകള്‍ക്കുമെതിരെ പരാതി

കനൗജ് : ഉത്തര്‍ പ്രദേശില്‍ പുനര്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയേയും 15 വയസുകാരിയായ മകളെയും യുവാവും, പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സദർ കോട്‌വാല സ്വദേശിയായ യുവതിക്കാണ് കടുത്ത പീഡനമേറ്റത്. നഹർ സിംഗ് എന്ന അമിത്, അച്ഛൻ രാം സിംഗ്, സുഹൃത്തുക്കളായ മാവയ്യ നാട്ടുകാരനായ ദിലീപ്, പവ്‌നേഷ് എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.

മൂന്ന് വര്‍ഷം മുമ്പ് തന്‍റെ ആദ്യ ഭര്‍ത്താവില്‍ നിന്നും യുവതി വിവാഹ മോചനം നേടിയിരുന്നു. ഇതിനുശേഷം 2020ല്‍ പ്രതികളില്‍ ഒരാളായ അമിത്തുമായി പുനര്‍ വിവാഹത്തിന് തയ്യാറായി. ബന്ധുക്കള്‍ ചേര്‍ന്നാണ് വിവാഹം ആലോചിച്ചത്. ഇതോടെ യുവതിയും അമിത്തുമായി അടുത്തു. ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇതിനിടെ അമിത് യുവതിയേയും മക്കളേയും തന്‍റെ നാട്ടിലേക്ക് കൊണ്ടുവന്ന താമസിപ്പിച്ചു. പിന്നീട് കഴിഞ്ഞ ജനുവരി മാസത്തില്‍ അമിത്തിനൊപ്പം നോയിഡയിലേക്ക് യുവതിയേയും കുടുംബത്തേയും മാറ്റുകയായിരുന്നു. ഇവിടെ വച്ച് യുവതിയെ അമിത്തും സുഹൃത്തുക്കളും പിതാവും ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.

Also Read: ഉന്നതജാതിക്കാരുടെ പീഡനം അതിരുകടന്നു: പരാതിയുമായി ദലിതര്‍ കലക്ടറുടെ ഓഫിസില്‍

ഇരയായ പെൺകുട്ടി ജനുവരി മുതൽ മാർച്ച് വരെ നോയിഡയിൽ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അവിടെ ബലാത്സംഗത്തിന് ശേഷം പ്രതികൾ ലൈംഗികത്തൊഴിലിന് സമ്മർദം ചെലുത്തി. 15 വയസുകാരിയായ മകള്‍ ഉറങ്ങിക്കിടക്കുമ്പേള്‍ ചവണ ഉപയോഗിച്ച് വേദനിപ്പിക്കുകയും പൊള്ളിക്കുകയും ചെയ്തു. യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ പകര്‍ത്തിയ സംഘം ഇതുകാട്ടിയും ഭീഷണിപ്പെടുത്തിയിരുന്നു.

പീഡനം സഹിക്കവയ്യാതെ തിരിച്ച് സ്വന്തം ഗ്രാമത്തില്‍ എത്തിയെങ്കിലും വീണ്ടും ഭീഷണി തുടരുകയായിരുന്നു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചുമതലയിലുള്ള ഉദ്യോഗസ്ഥനായ അലോക് കുമാർ ദുബെ പറഞ്ഞു.

കനൗജ് : ഉത്തര്‍ പ്രദേശില്‍ പുനര്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയേയും 15 വയസുകാരിയായ മകളെയും യുവാവും, പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സദർ കോട്‌വാല സ്വദേശിയായ യുവതിക്കാണ് കടുത്ത പീഡനമേറ്റത്. നഹർ സിംഗ് എന്ന അമിത്, അച്ഛൻ രാം സിംഗ്, സുഹൃത്തുക്കളായ മാവയ്യ നാട്ടുകാരനായ ദിലീപ്, പവ്‌നേഷ് എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.

മൂന്ന് വര്‍ഷം മുമ്പ് തന്‍റെ ആദ്യ ഭര്‍ത്താവില്‍ നിന്നും യുവതി വിവാഹ മോചനം നേടിയിരുന്നു. ഇതിനുശേഷം 2020ല്‍ പ്രതികളില്‍ ഒരാളായ അമിത്തുമായി പുനര്‍ വിവാഹത്തിന് തയ്യാറായി. ബന്ധുക്കള്‍ ചേര്‍ന്നാണ് വിവാഹം ആലോചിച്ചത്. ഇതോടെ യുവതിയും അമിത്തുമായി അടുത്തു. ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇതിനിടെ അമിത് യുവതിയേയും മക്കളേയും തന്‍റെ നാട്ടിലേക്ക് കൊണ്ടുവന്ന താമസിപ്പിച്ചു. പിന്നീട് കഴിഞ്ഞ ജനുവരി മാസത്തില്‍ അമിത്തിനൊപ്പം നോയിഡയിലേക്ക് യുവതിയേയും കുടുംബത്തേയും മാറ്റുകയായിരുന്നു. ഇവിടെ വച്ച് യുവതിയെ അമിത്തും സുഹൃത്തുക്കളും പിതാവും ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.

Also Read: ഉന്നതജാതിക്കാരുടെ പീഡനം അതിരുകടന്നു: പരാതിയുമായി ദലിതര്‍ കലക്ടറുടെ ഓഫിസില്‍

ഇരയായ പെൺകുട്ടി ജനുവരി മുതൽ മാർച്ച് വരെ നോയിഡയിൽ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അവിടെ ബലാത്സംഗത്തിന് ശേഷം പ്രതികൾ ലൈംഗികത്തൊഴിലിന് സമ്മർദം ചെലുത്തി. 15 വയസുകാരിയായ മകള്‍ ഉറങ്ങിക്കിടക്കുമ്പേള്‍ ചവണ ഉപയോഗിച്ച് വേദനിപ്പിക്കുകയും പൊള്ളിക്കുകയും ചെയ്തു. യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ പകര്‍ത്തിയ സംഘം ഇതുകാട്ടിയും ഭീഷണിപ്പെടുത്തിയിരുന്നു.

പീഡനം സഹിക്കവയ്യാതെ തിരിച്ച് സ്വന്തം ഗ്രാമത്തില്‍ എത്തിയെങ്കിലും വീണ്ടും ഭീഷണി തുടരുകയായിരുന്നു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചുമതലയിലുള്ള ഉദ്യോഗസ്ഥനായ അലോക് കുമാർ ദുബെ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.