ഹൈദരാബാദ്: അനാഥാലയത്തില്‍ താമസിക്കുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ ഹൈദരാബാദില്‍ ലൈംഗിക പീഡനത്തിനിരയായ വിവരം പുറത്ത്. ഏപ്രിലില്‍ നടന്ന സംഭവം ജൂണ്‍ മൂന്നിനാണ് പെണ്‍കുട്ടികള്‍ ഹോസ്‌റ്റല്‍ അധികൃതരെ അറിയിക്കുന്നത്. രണ്ട് സംഭവങ്ങളിലായി ഒരാളെ പൊലീസ് പിടികൂടി, ഒരു കേസിലെ പ്രതിക്കായുള്ള തെരച്ചിലിലാണ് അന്വേഷണസംഘം.
പിറന്നാള്‍ ആഘോഷത്തിന്‍റെ പേരില്‍ നെക്ക്ലേസ് റോഡിലെത്തിച്ചാണ് പ്രതികളില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി ഹോസ്‌റ്റല്‍ വെല്‍ഫെയര്‍ ഒഫിസര്‍ അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി വിവരം പുറത്ത് പറഞ്ഞത്.
മറ്റൊരു സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയെ സുഹൃത്തായ പ്രതി സിനിമയ്‌ക്ക് കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. അത്തപ്പൂരിലെ മാളില്‍ വച്ചായിരുന്നു സംഭവം. പീഡനത്തിന് ശേഷം പ്രതി പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു.
രണ്ട് സംഭവങ്ങളിലും ഹുമയൂണ്‍ നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് ഹോസ്‌റ്റല്‍ അധികൃതര്‍ പരാതി സമര്‍പ്പിച്ചത്. സംഭവം നടന്ന പ്രദേശത്തെ അടിസ്ഥാനമാക്കി രാംഗോപാൽപേട്ട് പൊലീസ് സ്റ്റേഷനിലേക്കും മറ്റൊരു ബലാത്സംഗക്കേസ് രാജേന്ദ്രനഗർ പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.
also read:ഹൈദരാബാദ് കൂട്ടബലാത്സംഗം: എം.എല്‍.എയുടെ മകൻ പ്രതിയാവും, ഇടപെട്ട് വനിത കമ്മിഷനും