ETV Bharat / bharat

നെറ്റ് റൺറേറ്റും കടന്ന് അടിച്ചു തകർത്ത് ഇന്ത്യൻ ജയം, സ്‌കോട്‌ലണ്ടിനെ തോല്‍പ്പിച്ചത് 8 വിക്കറ്റിന്

author img

By

Published : Nov 5, 2021, 10:06 PM IST

Updated : Nov 5, 2021, 10:26 PM IST

ദുബായില്‍ മികച്ച മാർജിനില്‍ ജയം അനിവാര്യമായിരുന്ന ഇന്ത്യ ദുർബലരായ സ്‌കോട്‌ലണ്ടിനെ എട്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ടി20 ലോകകപ്പിലെ അതിവേഗ അർധസെഞ്ച്വറിയുമായി തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച കെഎല്‍ രാഹുലും ബൗളർമാരും ചേർന്നാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

T20 World Cup India thrash Scotland by eight wickets
നെറ്റ് റൺറേറ്റും കടന്ന് അടിച്ചു തകർത്ത് ഇന്ത്യൻ ജയം, സ്‌കോട്‌ലണ്ടിനെ തോല്‍പ്പിച്ചത് 8 വിക്കറ്റിന്

ദുബായ്: ടി 20 ലോകകപ്പിലെ നിർണായക മത്സരത്തില്‍ സ്കോട്‌ലണ്ടിന് എതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ദുബായില്‍ മികച്ച മാർജിനില്‍ ജയം അനിവാര്യമായിരുന്ന ഇന്ത്യ ദുർബലരായ സ്‌കോട്‌ലണ്ടിനെ എട്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ടി20 ലോകകപ്പിലെ അതിവേഗ അർധസെഞ്ച്വറിയുമായി തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച കെഎല്‍ രാഹുലും ബൗളർമാരും ചേർന്നാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

നാല് ഓവറില്‍ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവി ജഡേജയാണ് കളിയിലെ കേമൻ. സ്‌കോട്‌ലണ്ട് ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം ഇന്ത്യ 6.3 ഓവറില്‍ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് അഫ്‌ഗാനിസ്ഥാനും ന്യൂസിലൻഡിനും മുകളില്‍ നെറ്റ് റൺറേറ്റ് നേടാനായി.

7.1 ഓവറില്‍ സ്‌കോട്‌ലണ്ടിനെ മറികടന്നാല്‍ അഫ്‌ഗാനെയും 8.5 ഓവറില്‍ ജയിച്ചാല്‍ ന്യൂസിലൻഡിനെയും നെറ്റ് റൺറേറ്റില്‍ ഇന്ത്യയ്ക്ക് മറികടക്കാനാകുമായിരുന്നു. അതാണ് ഇന്ത്യ 6.3 ഓവറില്‍ മറികടന്നത്.

ഇന്ത്യയ്ക്ക് വേണ്ടി കെഎല്‍ രാഹുല്‍ 19 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും അടക്കം 50 റൺസ് നേടി പുറത്തായപ്പോൾ രോഹിത് ശർമ 16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും അടക്കം 30 റൺസും നേടി പുറത്തായി. മാർക് വാറ്റിനും ബ്രാഡിനുമാണ് വിക്കറ്റുകൾ ലഭിച്ചത്. വിരാട് കോലി രണ്ട് റൺസോടെയും സൂര്യകുമാർ യാദവ് ആറ് റൺസോടെയും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയ സ്‌കോട്‌ലണ്ടിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. 17.4 ഓവറില്‍ സ്കോട്‌ലണ്ട് 85 റൺസിന് എല്ലാവരും പുറത്തായി. രവി ജഡേജ, മുഹമ്മദ് ഷമി എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജസ്‌പ്രിത് ബുംറ രണ്ട് വിക്കറ്റും രവി അശ്വിൻ ഒരു വിക്കറ്റും നേടി.

സ്‌കോട്‌ലണ്ടിന് വേണ്ടി ജോർജ് മുൺസേ (24), കല്ലം മക്‌ലോയ്‌ഡ്‌ (16), മൈക്കല്‍ ലീസ്‌ക് ( 21), മാർക് വാറ്റ് ( 14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് പേർ പൂജ്യത്തിന് പുറത്തായി.

പ്രതീക്ഷയോടെ ഇന്ത്യ

ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യയ്ക്ക് സെമിയിലെത്തണമെങ്കില്‍ ഇനി ഭാഗ്യം കൂടി വേണം. അടുത്ത മത്സരത്തില്‍ ഇന്ത്യ നമീബിയയെ തോല്‍പ്പിക്കുകയും അഫ്‌ഗാനിസ്ഥാൻ അവരുടെ അടുത്ത മത്സരത്തില്‍ ന്യൂസിലൻഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യയ്ക്ക് സെമിയില്‍ കടക്കാനാകൂ. നിലവില്‍ ഗ്രൂപ്പിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ദുബായ്: ടി 20 ലോകകപ്പിലെ നിർണായക മത്സരത്തില്‍ സ്കോട്‌ലണ്ടിന് എതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ദുബായില്‍ മികച്ച മാർജിനില്‍ ജയം അനിവാര്യമായിരുന്ന ഇന്ത്യ ദുർബലരായ സ്‌കോട്‌ലണ്ടിനെ എട്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ടി20 ലോകകപ്പിലെ അതിവേഗ അർധസെഞ്ച്വറിയുമായി തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച കെഎല്‍ രാഹുലും ബൗളർമാരും ചേർന്നാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

നാല് ഓവറില്‍ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവി ജഡേജയാണ് കളിയിലെ കേമൻ. സ്‌കോട്‌ലണ്ട് ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം ഇന്ത്യ 6.3 ഓവറില്‍ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് അഫ്‌ഗാനിസ്ഥാനും ന്യൂസിലൻഡിനും മുകളില്‍ നെറ്റ് റൺറേറ്റ് നേടാനായി.

7.1 ഓവറില്‍ സ്‌കോട്‌ലണ്ടിനെ മറികടന്നാല്‍ അഫ്‌ഗാനെയും 8.5 ഓവറില്‍ ജയിച്ചാല്‍ ന്യൂസിലൻഡിനെയും നെറ്റ് റൺറേറ്റില്‍ ഇന്ത്യയ്ക്ക് മറികടക്കാനാകുമായിരുന്നു. അതാണ് ഇന്ത്യ 6.3 ഓവറില്‍ മറികടന്നത്.

ഇന്ത്യയ്ക്ക് വേണ്ടി കെഎല്‍ രാഹുല്‍ 19 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും അടക്കം 50 റൺസ് നേടി പുറത്തായപ്പോൾ രോഹിത് ശർമ 16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും അടക്കം 30 റൺസും നേടി പുറത്തായി. മാർക് വാറ്റിനും ബ്രാഡിനുമാണ് വിക്കറ്റുകൾ ലഭിച്ചത്. വിരാട് കോലി രണ്ട് റൺസോടെയും സൂര്യകുമാർ യാദവ് ആറ് റൺസോടെയും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയ സ്‌കോട്‌ലണ്ടിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. 17.4 ഓവറില്‍ സ്കോട്‌ലണ്ട് 85 റൺസിന് എല്ലാവരും പുറത്തായി. രവി ജഡേജ, മുഹമ്മദ് ഷമി എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജസ്‌പ്രിത് ബുംറ രണ്ട് വിക്കറ്റും രവി അശ്വിൻ ഒരു വിക്കറ്റും നേടി.

സ്‌കോട്‌ലണ്ടിന് വേണ്ടി ജോർജ് മുൺസേ (24), കല്ലം മക്‌ലോയ്‌ഡ്‌ (16), മൈക്കല്‍ ലീസ്‌ക് ( 21), മാർക് വാറ്റ് ( 14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് പേർ പൂജ്യത്തിന് പുറത്തായി.

പ്രതീക്ഷയോടെ ഇന്ത്യ

ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യയ്ക്ക് സെമിയിലെത്തണമെങ്കില്‍ ഇനി ഭാഗ്യം കൂടി വേണം. അടുത്ത മത്സരത്തില്‍ ഇന്ത്യ നമീബിയയെ തോല്‍പ്പിക്കുകയും അഫ്‌ഗാനിസ്ഥാൻ അവരുടെ അടുത്ത മത്സരത്തില്‍ ന്യൂസിലൻഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യയ്ക്ക് സെമിയില്‍ കടക്കാനാകൂ. നിലവില്‍ ഗ്രൂപ്പിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

Last Updated : Nov 5, 2021, 10:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.