ETV Bharat / bharat

ലഖിംപൂര്‍ ഖേരി: യുപി സര്‍ക്കാരിന്‍റെ അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്ന് സുപ്രീംകോടതി - Lakhimpur Kheri UP government probe sc news

മുഖ്യ പ്രതിയായ ആശിഷ് മിശ്രയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിയ്ക്കുമെന്നും സാല്‍വെ കോടതിയെ അറിയിച്ചു. മറ്റ് കേസുകളില്‍ ഈ ഇളവ് നല്‍കാറുണ്ടോയെന്ന് കോടതി ചോദിച്ചു.

ലഖിംപൂര്‍ ഖേരി  ലഖിംപൂര്‍ ഖേരി വാര്‍ത്ത  ലഖിംപൂര്‍ ഖേരി സുപ്രീംകോടതി വാര്‍ത്ത  സുപ്രീംകോടതി ലഖിംപൂര്‍ ഖേരി  സുപ്രീംകോടതി ലഖിംപൂര്‍ ഖേരി വാര്‍ത്ത  സുപ്രീംകോടതി ലഖിംപൂര്‍ ഖേരി സംഘര്‍ഷം വാര്‍ത്ത  സുപ്രീംകോടതി ലഖിംപൂര്‍ ഖേരി യുപി സര്‍ക്കാര്‍ വാര്‍ത്ത  സുപ്രീംകോടതി ലഖിംപൂര്‍ ഖേരി യുപി പൊലീസ് വാര്‍ത്ത  സുപ്രീംകോടതി ലഖിംപൂര്‍ ഖേരി അന്വേഷണം വാര്‍ത്ത  ലഖിംപൂര്‍ ഖേരി അന്വേഷണം സുപ്രീംകോടതി വാര്‍ത്ത  Supreme Court Lakhimpur Kheri violence case news  Supreme Court Lakhimpur Kheri news  SC Lakhimpur Kheri news  Lakhimpur Kheri SC  Lakhimpur Kheri UP government probe news  Lakhimpur Kheri UP government probe sc news  Lakhimpur Kheri supreme court not satisfied news
ലഖിംപൂര്‍ ഖേരി: യുപി സര്‍ക്കാരിന്‍റെ അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്ന് സുപ്രീംകോടതി
author img

By

Published : Oct 8, 2021, 2:59 PM IST

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. യുപി പൊലീസിന്‍റെ അന്വേഷണത്തില്‍ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേയാണ് ഹാജരായത്. എന്തുകൊണ്ട് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്‌തില്ലെന്ന് കോടതി ആരാഞ്ഞു. മുഖ്യ പ്രതിയായ ആശിഷ് മിശ്രയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിയ്ക്കുമെന്നും സാല്‍വെ കോടതിയെ അറിയിച്ചു. മറ്റ് കേസുകളില്‍ ഈ ഇളവ് നല്‍കാറുണ്ടോയെന്ന് കോടതി ചോദിച്ചു.

എട്ട് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസാണിത്. ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതാണ്. കേസില്‍ ദൃക്‌സാക്ഷികളുടെ വ്യക്തമായ മൊഴികളുമുണ്ടെന്നും കോടതി ചൂണ്ടികാട്ടി. നിയമം അതിന്‍റെ വഴി സ്വീകരിയ്ക്കണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഘടനയിൽ ബെഞ്ച് അതൃപ്‌തി പ്രകടിപ്പിച്ചു. സംഘത്തിലുള്ളവര്‍ പ്രാദേശിക ഉദ്യോഗസ്ഥരാണെന്നും കോടതി വിശദീകരിച്ചു. കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാനം ആലോചിക്കുന്നുണ്ടോ എന്നും ബെഞ്ച് ചോദിച്ചു.

തൃപ്‌തികരമായ നടപടികള്‍ എടുക്കുമെന്നും മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുമെന്നും സാല്‍വേ ബെഞ്ചിന് ഉറപ്പ് നല്‍കി. അവധിക്ക് ശേഷം കേസ് ഒക്‌ടോബര്‍ 20ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Also read: ലഖിംപൂർ ഖേരി അക്രമം; അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. യുപി പൊലീസിന്‍റെ അന്വേഷണത്തില്‍ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേയാണ് ഹാജരായത്. എന്തുകൊണ്ട് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്‌തില്ലെന്ന് കോടതി ആരാഞ്ഞു. മുഖ്യ പ്രതിയായ ആശിഷ് മിശ്രയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിയ്ക്കുമെന്നും സാല്‍വെ കോടതിയെ അറിയിച്ചു. മറ്റ് കേസുകളില്‍ ഈ ഇളവ് നല്‍കാറുണ്ടോയെന്ന് കോടതി ചോദിച്ചു.

എട്ട് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസാണിത്. ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതാണ്. കേസില്‍ ദൃക്‌സാക്ഷികളുടെ വ്യക്തമായ മൊഴികളുമുണ്ടെന്നും കോടതി ചൂണ്ടികാട്ടി. നിയമം അതിന്‍റെ വഴി സ്വീകരിയ്ക്കണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഘടനയിൽ ബെഞ്ച് അതൃപ്‌തി പ്രകടിപ്പിച്ചു. സംഘത്തിലുള്ളവര്‍ പ്രാദേശിക ഉദ്യോഗസ്ഥരാണെന്നും കോടതി വിശദീകരിച്ചു. കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാനം ആലോചിക്കുന്നുണ്ടോ എന്നും ബെഞ്ച് ചോദിച്ചു.

തൃപ്‌തികരമായ നടപടികള്‍ എടുക്കുമെന്നും മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുമെന്നും സാല്‍വേ ബെഞ്ചിന് ഉറപ്പ് നല്‍കി. അവധിക്ക് ശേഷം കേസ് ഒക്‌ടോബര്‍ 20ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Also read: ലഖിംപൂർ ഖേരി അക്രമം; അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് അഖിലേഷ് യാദവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.