ETV Bharat / bharat

Supreme Court Onboard With National Judicial Data Grid : ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൽ സുപ്രീംകോടതിയും, പ്രഖ്യാപനം നടത്തി ചീഫ് ജസ്‌റ്റിസ്

author img

By ETV Bharat Kerala Team

Published : Sep 14, 2023, 10:25 PM IST

Supreme Court Will Publish Case Details In NJDG Portal : ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൽ ഇനി സുപ്രീംകോടതിയിൽ പരിഗണിക്കുന്ന കേസുകളുടെ വിവരങ്ങളും ലഭിക്കും

Chief Justice DY Chandrachud  National Judicial Data Grid  സുപ്രീംകോടതി  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്  എൻ‌ജെ‌ഡി‌ജി  ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ്  എൻ‌ജെ‌ഡി‌ജിയിൽ സുപ്രീംകോടതി  Supreme Court  Supreme Court in NJDG  NJDG Portal
Supreme Court Onboard With National Judicial Data Grid

ന്യൂഡൽഹി : ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൽ (National Judicial Data Grid) സുപ്രീംകോടതിയെ (Supreme Court) ഔദ്യോഗികമായി ഉൾപ്പെടുത്തിയതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (Chief Justice DY Chandrachud). ജുഡീഷ്യൽ സംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കോടതിയുടെ 'ഓപ്പൺ ഡാറ്റ പോളിസി' പ്രകാരം കോടതി വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത്. ഇത് പ്രകാരം സുപ്രീംകോടതിയിൽ തീർപ്പാക്കുന്ന എല്ലാ കേസുകളുടെ വിവരങ്ങളും എൻ‌ജെ‌ഡി‌ജിയിൽ (NJDG) പ്രസിദ്ധപ്പെടുത്തും (Supreme Court Onboard With National Judicial Data Grid).

ഇതുവരെ രാജ്യത്തുടനീളമുള്ള വിവിധ കോടതികളിൽ തീർപ്പാക്കാത്തതും അല്ലാത്തതുമായ കേസുകളുടെ വിവരങ്ങളാണ് (case disposals and pending cases) എൻ‌ജെ‌ഡി‌ജി പോർട്ടലിൽ ലഭ്യമായിരുന്നത്. ഇതിന് പുറമെയാണ് സുപ്രീംകോടതിയെ കൂടി ഉൾപ്പെടുത്തിയതായുള്ള പ്രഖ്യാപനം. ഇന്ന് കോടതി വാദം കേൾക്കുന്നതിന് മുൻപ് ഇതൊരു ചരിത്ര ദിനമാണെന്ന് പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് പ്രഖ്യാപനം നടത്തിയത്.

എൻ‌ജെ‌ഡി‌ജി ഇ-കോടതിയുടെ (E-Courts Mission) പ്രധാനപ്പെട്ട പദ്ധതിയാണെന്നും ജുഡീഷ്യൽ സ്ഥാപനങ്ങളിൽ നിന്നുള്ള നിർണായക വിവരങ്ങൾ പൊതുവ്യവഹാരത്തിനായി ലഭ്യമാക്കുന്ന അദ്വിതീയവും വിജ്ഞാനപ്രദവുമായ പോർട്ടൽ ആണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ ഇൻ-ഹൗസ് ഐടി ടീമും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍ററും (National Informatics Centre) ചേർന്ന് നിയമപരമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് വികസിപ്പിച്ചെടുത്തതാണ് എൻ‌ജെ‌ഡി‌ജി പോർട്ടൽ.

Also Read : Supreme Court On Media Trails: മാധ്യമ വിചാരണ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്നു, മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

എല്ലാ ജുഡീഷ്യൽ വിവരങ്ങളും ഒറ്റ പോർട്ടലിൽ : ഒറ്റ ബട്ടൺ ക്ലിക്കിലൂടെ ഏത് കേസുമായും ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങൾ കേസ് തരം, വർഷം, ഘട്ടം, ഫോറം എന്നിവ പ്രകാരം തരം തിരിച്ച് ആക്‌സസ് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കും. അതിന് പുറമെ, ഇതേ പോർട്ടലിലൂടെ രജിസ്‌റ്റർ ചെയ്‌തതും ചെയ്യാത്തതും കെട്ടിക്കിടക്കുന്നതുമായ കേസുകളുടെ വിവരങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാകും. 2023 ജൂലൈ മാസത്തിൽ 5,500 കേസുകൾ തീർപ്പാക്കുകയും 3,115 പുതിയ കേസുകൾ രജിസ്‌റ്റർ ചെയ്‌തതായും കേസ് തീർപ്പാക്കലുകളിൽ അവധി എങ്ങനെ സ്വാധീനിക്കുന്നു എന്നത് ഗ്രാഫ് അവതരിപ്പിച്ചും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി.

Also Read : Driving License Law Change| കാര്‍ ലൈസന്‍സ് ഉപയോഗിച്ച് ലോറിയോടിക്കാമോ? ഡ്രൈവിങ് ലൈസന്‍സ് നിയമത്തില്‍ ഭേദഗതി സാധ്യത തേടി സുപ്രീം കോടതി

2000ത്തിന് മുൻപുള്ള 100ൽ താഴെ കേസുകൾ മാത്രമാണ് തീർപ്പുകൽപ്പിക്കാത്തതായിട്ടുള്ളത്. അതിനാൽ പഴയ കേസുകൾ തീർപ്പാക്കുന്നതിന് മുൻഗണന നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുമെന്നും ഈ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ബെഞ്ചുകൾ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി : ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൽ (National Judicial Data Grid) സുപ്രീംകോടതിയെ (Supreme Court) ഔദ്യോഗികമായി ഉൾപ്പെടുത്തിയതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (Chief Justice DY Chandrachud). ജുഡീഷ്യൽ സംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കോടതിയുടെ 'ഓപ്പൺ ഡാറ്റ പോളിസി' പ്രകാരം കോടതി വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത്. ഇത് പ്രകാരം സുപ്രീംകോടതിയിൽ തീർപ്പാക്കുന്ന എല്ലാ കേസുകളുടെ വിവരങ്ങളും എൻ‌ജെ‌ഡി‌ജിയിൽ (NJDG) പ്രസിദ്ധപ്പെടുത്തും (Supreme Court Onboard With National Judicial Data Grid).

ഇതുവരെ രാജ്യത്തുടനീളമുള്ള വിവിധ കോടതികളിൽ തീർപ്പാക്കാത്തതും അല്ലാത്തതുമായ കേസുകളുടെ വിവരങ്ങളാണ് (case disposals and pending cases) എൻ‌ജെ‌ഡി‌ജി പോർട്ടലിൽ ലഭ്യമായിരുന്നത്. ഇതിന് പുറമെയാണ് സുപ്രീംകോടതിയെ കൂടി ഉൾപ്പെടുത്തിയതായുള്ള പ്രഖ്യാപനം. ഇന്ന് കോടതി വാദം കേൾക്കുന്നതിന് മുൻപ് ഇതൊരു ചരിത്ര ദിനമാണെന്ന് പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് പ്രഖ്യാപനം നടത്തിയത്.

എൻ‌ജെ‌ഡി‌ജി ഇ-കോടതിയുടെ (E-Courts Mission) പ്രധാനപ്പെട്ട പദ്ധതിയാണെന്നും ജുഡീഷ്യൽ സ്ഥാപനങ്ങളിൽ നിന്നുള്ള നിർണായക വിവരങ്ങൾ പൊതുവ്യവഹാരത്തിനായി ലഭ്യമാക്കുന്ന അദ്വിതീയവും വിജ്ഞാനപ്രദവുമായ പോർട്ടൽ ആണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ ഇൻ-ഹൗസ് ഐടി ടീമും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍ററും (National Informatics Centre) ചേർന്ന് നിയമപരമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് വികസിപ്പിച്ചെടുത്തതാണ് എൻ‌ജെ‌ഡി‌ജി പോർട്ടൽ.

Also Read : Supreme Court On Media Trails: മാധ്യമ വിചാരണ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്നു, മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

എല്ലാ ജുഡീഷ്യൽ വിവരങ്ങളും ഒറ്റ പോർട്ടലിൽ : ഒറ്റ ബട്ടൺ ക്ലിക്കിലൂടെ ഏത് കേസുമായും ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങൾ കേസ് തരം, വർഷം, ഘട്ടം, ഫോറം എന്നിവ പ്രകാരം തരം തിരിച്ച് ആക്‌സസ് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കും. അതിന് പുറമെ, ഇതേ പോർട്ടലിലൂടെ രജിസ്‌റ്റർ ചെയ്‌തതും ചെയ്യാത്തതും കെട്ടിക്കിടക്കുന്നതുമായ കേസുകളുടെ വിവരങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാകും. 2023 ജൂലൈ മാസത്തിൽ 5,500 കേസുകൾ തീർപ്പാക്കുകയും 3,115 പുതിയ കേസുകൾ രജിസ്‌റ്റർ ചെയ്‌തതായും കേസ് തീർപ്പാക്കലുകളിൽ അവധി എങ്ങനെ സ്വാധീനിക്കുന്നു എന്നത് ഗ്രാഫ് അവതരിപ്പിച്ചും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി.

Also Read : Driving License Law Change| കാര്‍ ലൈസന്‍സ് ഉപയോഗിച്ച് ലോറിയോടിക്കാമോ? ഡ്രൈവിങ് ലൈസന്‍സ് നിയമത്തില്‍ ഭേദഗതി സാധ്യത തേടി സുപ്രീം കോടതി

2000ത്തിന് മുൻപുള്ള 100ൽ താഴെ കേസുകൾ മാത്രമാണ് തീർപ്പുകൽപ്പിക്കാത്തതായിട്ടുള്ളത്. അതിനാൽ പഴയ കേസുകൾ തീർപ്പാക്കുന്നതിന് മുൻഗണന നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുമെന്നും ഈ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ബെഞ്ചുകൾ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.