ഹൈദരാബാദ്: റഷ്യയുടെ കൊവിഡ് വാക്‌സിൻ സ്‌പുട്‌നിക് V ഇന്ത്യയിലെത്തി. ഹൈദരാബാദിലാണ് വാക്‌സിനെത്തിച്ചത്. 150000 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഏപ്രിൽ 12 ന് ആണ് സ്‌പുട്നിക് വാക്‌സിന് ഇന്ത്യയിൽ അനുമതി നൽകിയത്. 21 ദിവസത്തെ ഇടവേളയിൽ കുത്തിവയ്‌ക്കുന്ന രണ്ട് ഡോസുകളുള്ള വാക്‌സിനാണ് സ്പുട്‌നിക്.
റഷ്യയിലെ ഗമേയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍റ് മൈക്രോ ബയോളജി ആണ് സ്‌പുട്‌നിക് വാക്‌സിൻ വികസിപ്പിച്ചത്. റഷ്യൻ സോവറിൻ വെൽത്ത് ഫണ്ടും, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടും ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കാനുള്ള സഹായം നൽകിയത്.