ETV Bharat / bharat

രാജ്യത്ത് വധശിക്ഷ കാത്ത് 488 പേർ, 62% പേരും മാനസിക വെല്ലുവിളി നേരിടുന്നവര്‍

author img

By

Published : Apr 20, 2022, 10:22 PM IST

ലോകത്തെ 194 സ്വതന്ത്ര രാജ്യങ്ങളിൽ 97 ഇടങ്ങളില്‍ വധശിക്ഷ നിർത്താലാക്കിയിട്ടുണ്ട്

വധശിക്ഷ മനുഷ്യാവകാശ ലംഘനമോ  വധശിക്ഷ  death row  Should capital punishment be abolished  capital punishment  488 prisoners on death row in india  വധശിക്ഷ നിർത്തക്കണം  രാജ്യത്ത് വധശിക്ഷ കാത്ത് 488 പേർ  Project 39 A  പ്രോജക്‌ട് 39 എ  Dr Adish Aggarwaala
രാജ്യത്ത് വധശിക്ഷ കാത്ത് 488 പേർ, ഇതിൽ 62% പേരും മാനസിക വൈകല്യമുള്ളവർ; വധശിക്ഷ മനുഷ്യാവകാശ ലംഘനമോ?

ന്യൂഡൽഹി : വധശിക്ഷയ്‌ക്ക് എതിരായും അനുകൂലമായും പല വാദങ്ങളും കാലാകാലങ്ങളായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇക്കാലത്ത് വധശിക്ഷ നിർത്തലാക്കണം എന്ന അഭിപ്രായം വലിയ തോതിൽ ശക്‌തിപ്പെടുന്നുണ്ട്. മരണശിക്ഷയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം എന്നാണ് വധശിക്ഷക്കെതിരായി പ്രവർത്തിക്കുന്നവരുടെ അഭിപ്രായം. നിയമ നിർമ്മാണസഭ ശക്തമായ നിയമം കൊണ്ടുവരുന്നത്‌ വരെ വധശിക്ഷ ഈ രീതിയിൽ തുടരുമെന്നാണ് നിയമവിദഗ്‌ധർ വ്യക്‌തമാക്കുന്നത്.

അതേസമയം 2021അവസാനത്തോടെ രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ എണ്ണം 488 ആയി ഉയർന്നെന്നാണ് പ്രൊജക്റ്റ് 39 എ യുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2021ൽ വിചാരണക്കോടതികൾ ആകെ 144 വധശിക്ഷകളാണ് വിധിച്ചത്. ഇക്കാലയളവിൽ ഹൈക്കോടതികൾ 39 എണ്ണത്തിൽ മാത്രമാണ് തീരുമാനമെടുത്തതെന്നും ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.

2020-ൽ, വധശിക്ഷയുമായി ബന്ധപ്പെട്ട 31 കേസുകൾ ഹൈക്കോടതികൾ തീർപ്പാക്കിയിരുന്നു. 2019-ൽ ഇത് 76 ആയിരുന്നു. വധശിക്ഷയുമായി ബന്ധപ്പെട്ട് 2021-ൽ സുപ്രീം കോടതിയിലേക്ക് ഒൻപത് കേസുകളാണ് പോയത്. ഇതിൽ അഞ്ചെണ്ണം തീർപ്പാക്കുകയും നാലെണ്ണത്തിൽ ശിക്ഷ ഒഴിവാക്കുകയുമാണ് ചെയ്‌തത്.

വധശിക്ഷ ഒഴിവാക്കണമോ ? : വധശിക്ഷ നിർത്തലാക്കണമെന്ന ആശയത്തെ പിന്തുണച്ച് നിരവധി കോണുകളിൽ നിന്ന് ശബ്‌ദങ്ങൾ ഉയരുന്നുണ്ട്. പല രാജ്യങ്ങളും വധശിക്ഷ നിരോധിച്ചിട്ടുമുണ്ട്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽ അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് വധശിക്ഷ നൽകുക എന്ന് ഇടിവി ഭാരതിനോട് സംസാരിച്ച ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് ജൂറിസ്റ്റ് പ്രസിഡന്‍റ് ഡോ. ആദിഷ് അഗർവാല പറഞ്ഞു.

'സെഷൻസ് കോടതി ജഡ്‌ജിക്ക് വധശിക്ഷ വിധിക്കാമെങ്കിലും ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താതെ കേസിന്‍റെ വിധി നടപ്പാക്കാൻ കഴിയില്ല. ഘടനാപരമായി അതിനൊരു നടപടിക്രമം പാലിക്കേണ്ടതുണ്ട്. കീഴ്‌ക്കോടതികളുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചാലും പ്രതികൾക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ 90 ദിവസത്തെ സമയമുണ്ട്. അതിനുശേഷം അവർക്ക് രാഷ്ട്രപതിക്ക് ദയാഹർജി നൽകാം' - അഗർവാല പറഞ്ഞു.

മാനസിക നില പരിശോധിക്കണം : വധശിക്ഷ നൽകണോ എന്ന് തീരുമാനിക്കുന്നതിന് മുൻപ് പ്രതിയെ മനശാസ്‌ത്രപരമായ വിലയിരുത്തണമെന്നും, പ്രതിയുടെ പെരുമാറ്റത്തെക്കുറിച്ച് റിപ്പോർട്ട് തേടണമെന്നും സുപ്രീം കോടതി കീഴ്‌ക്കോടതികളോട് ഉത്തരവിട്ടിട്ടുണ്ട്. വധശിക്ഷ നേരിടുന്ന കുറ്റവാളികളുടെ സമഗ്രമായ ചിത്രം മനസിലാക്കി വ്യക്‌തമാക്കണം എന്നാണ് സുപ്രീം കോടതിയുടെ ഈ പരാമർശം അടിവരയിടുന്നത്.

'മരണം : വധശിക്ഷയുടെ മാനസികാരോഗ്യ വീക്ഷണം' എന്ന തലക്കെട്ടിലുള്ള പ്രൊജക്‌ട് 39 എയുടെ മറ്റൊരു റിപ്പോർട്ട് ഞെട്ടിപ്പിക്കുന്ന ചില വസ്‌തുതകളാണ് മുന്നിലേക്ക് കൊണ്ടുവരുന്നത്. രാജ്യത്ത് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട തടവുകാരുടെ മാനസികാരോഗ്യത്തേയും ബൗദ്ധിക വൈകല്യത്തേയും കുറിച്ചുള്ള അനുഭവ വിവരണങ്ങളും വധശിക്ഷ കാത്ത് ജീവിക്കുന്നതിന്‍റെ മാനസിക പ്രത്യാഘാതങ്ങളുമാണ് റിപ്പോർട്ടിലുള്ളത്.

അഭിമുഖം നടത്തിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും (62.2 ശതമാനം) മാനസിക വെല്ലുവിളി നേരിടുന്നവരും 11 ശതമാനം പേർക്ക് മറ്റ് പ്രശ്നമുള്ളവരാണെന്നും റിപ്പോർട്ട് കണ്ടെത്തി. കുറ്റവാളികളുടെ മാനസിക പശ്ചാത്തലത്തെക്കുറിച്ച് അറിയുന്നത് ഒരു വലിയ ചിത്രം നൽകിയേക്കാം എന്നാണ് ഡോ. അഗർവാലയുടെ അഭിപ്രായം. വൈദ്യപരിശോധനയ്ക്ക് ശേഷം കുറ്റവാളി മാനസികമായോ ബൗദ്ധികമായോ അസ്ഥിരമാണെന്ന് കണ്ടെത്തിയാൽ അത് കുറ്റവിമുക്തനാക്കാനുള്ള കാരണമായി മാറുന്നു.

അതിനാൽ തന്നെ ശിക്ഷാവിധിയുടെ കാലക്രമത്തിൽ പാലിക്കേണ്ട നിരവധി നടപടിക്രമങ്ങൾ നിയമപ്രകാരം നിർവചിച്ചിട്ടുണ്ട്. നിലവിൽ ശിക്ഷകാത്ത് കിടക്കുന്ന ഈ 488 പേരുടെ വിധിയും ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. കുറ്റത്തിന്‍റെ തീവ്രതയനുസരിച്ച് ജീവപര്യന്തമാണോ, വധശിക്ഷയാണോ നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.

ആക്‌ടിവിസ്റ്റുകളും, സംഘടനകളും, നിയമ വിദഗ്‌ദരും വധശിക്ഷയ്‌ക്ക് പകരം ജീവപര്യന്തം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ പാര്‍ലമെന്‍റ് ഇതില്‍ നിയമം കൊണ്ടുവരുന്നത് വരെ ഈ സ്ഥിതി തന്നെ തുടരും.

ന്യൂഡൽഹി : വധശിക്ഷയ്‌ക്ക് എതിരായും അനുകൂലമായും പല വാദങ്ങളും കാലാകാലങ്ങളായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇക്കാലത്ത് വധശിക്ഷ നിർത്തലാക്കണം എന്ന അഭിപ്രായം വലിയ തോതിൽ ശക്‌തിപ്പെടുന്നുണ്ട്. മരണശിക്ഷയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം എന്നാണ് വധശിക്ഷക്കെതിരായി പ്രവർത്തിക്കുന്നവരുടെ അഭിപ്രായം. നിയമ നിർമ്മാണസഭ ശക്തമായ നിയമം കൊണ്ടുവരുന്നത്‌ വരെ വധശിക്ഷ ഈ രീതിയിൽ തുടരുമെന്നാണ് നിയമവിദഗ്‌ധർ വ്യക്‌തമാക്കുന്നത്.

അതേസമയം 2021അവസാനത്തോടെ രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ എണ്ണം 488 ആയി ഉയർന്നെന്നാണ് പ്രൊജക്റ്റ് 39 എ യുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2021ൽ വിചാരണക്കോടതികൾ ആകെ 144 വധശിക്ഷകളാണ് വിധിച്ചത്. ഇക്കാലയളവിൽ ഹൈക്കോടതികൾ 39 എണ്ണത്തിൽ മാത്രമാണ് തീരുമാനമെടുത്തതെന്നും ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.

2020-ൽ, വധശിക്ഷയുമായി ബന്ധപ്പെട്ട 31 കേസുകൾ ഹൈക്കോടതികൾ തീർപ്പാക്കിയിരുന്നു. 2019-ൽ ഇത് 76 ആയിരുന്നു. വധശിക്ഷയുമായി ബന്ധപ്പെട്ട് 2021-ൽ സുപ്രീം കോടതിയിലേക്ക് ഒൻപത് കേസുകളാണ് പോയത്. ഇതിൽ അഞ്ചെണ്ണം തീർപ്പാക്കുകയും നാലെണ്ണത്തിൽ ശിക്ഷ ഒഴിവാക്കുകയുമാണ് ചെയ്‌തത്.

വധശിക്ഷ ഒഴിവാക്കണമോ ? : വധശിക്ഷ നിർത്തലാക്കണമെന്ന ആശയത്തെ പിന്തുണച്ച് നിരവധി കോണുകളിൽ നിന്ന് ശബ്‌ദങ്ങൾ ഉയരുന്നുണ്ട്. പല രാജ്യങ്ങളും വധശിക്ഷ നിരോധിച്ചിട്ടുമുണ്ട്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽ അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് വധശിക്ഷ നൽകുക എന്ന് ഇടിവി ഭാരതിനോട് സംസാരിച്ച ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് ജൂറിസ്റ്റ് പ്രസിഡന്‍റ് ഡോ. ആദിഷ് അഗർവാല പറഞ്ഞു.

'സെഷൻസ് കോടതി ജഡ്‌ജിക്ക് വധശിക്ഷ വിധിക്കാമെങ്കിലും ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താതെ കേസിന്‍റെ വിധി നടപ്പാക്കാൻ കഴിയില്ല. ഘടനാപരമായി അതിനൊരു നടപടിക്രമം പാലിക്കേണ്ടതുണ്ട്. കീഴ്‌ക്കോടതികളുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചാലും പ്രതികൾക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ 90 ദിവസത്തെ സമയമുണ്ട്. അതിനുശേഷം അവർക്ക് രാഷ്ട്രപതിക്ക് ദയാഹർജി നൽകാം' - അഗർവാല പറഞ്ഞു.

മാനസിക നില പരിശോധിക്കണം : വധശിക്ഷ നൽകണോ എന്ന് തീരുമാനിക്കുന്നതിന് മുൻപ് പ്രതിയെ മനശാസ്‌ത്രപരമായ വിലയിരുത്തണമെന്നും, പ്രതിയുടെ പെരുമാറ്റത്തെക്കുറിച്ച് റിപ്പോർട്ട് തേടണമെന്നും സുപ്രീം കോടതി കീഴ്‌ക്കോടതികളോട് ഉത്തരവിട്ടിട്ടുണ്ട്. വധശിക്ഷ നേരിടുന്ന കുറ്റവാളികളുടെ സമഗ്രമായ ചിത്രം മനസിലാക്കി വ്യക്‌തമാക്കണം എന്നാണ് സുപ്രീം കോടതിയുടെ ഈ പരാമർശം അടിവരയിടുന്നത്.

'മരണം : വധശിക്ഷയുടെ മാനസികാരോഗ്യ വീക്ഷണം' എന്ന തലക്കെട്ടിലുള്ള പ്രൊജക്‌ട് 39 എയുടെ മറ്റൊരു റിപ്പോർട്ട് ഞെട്ടിപ്പിക്കുന്ന ചില വസ്‌തുതകളാണ് മുന്നിലേക്ക് കൊണ്ടുവരുന്നത്. രാജ്യത്ത് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട തടവുകാരുടെ മാനസികാരോഗ്യത്തേയും ബൗദ്ധിക വൈകല്യത്തേയും കുറിച്ചുള്ള അനുഭവ വിവരണങ്ങളും വധശിക്ഷ കാത്ത് ജീവിക്കുന്നതിന്‍റെ മാനസിക പ്രത്യാഘാതങ്ങളുമാണ് റിപ്പോർട്ടിലുള്ളത്.

അഭിമുഖം നടത്തിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും (62.2 ശതമാനം) മാനസിക വെല്ലുവിളി നേരിടുന്നവരും 11 ശതമാനം പേർക്ക് മറ്റ് പ്രശ്നമുള്ളവരാണെന്നും റിപ്പോർട്ട് കണ്ടെത്തി. കുറ്റവാളികളുടെ മാനസിക പശ്ചാത്തലത്തെക്കുറിച്ച് അറിയുന്നത് ഒരു വലിയ ചിത്രം നൽകിയേക്കാം എന്നാണ് ഡോ. അഗർവാലയുടെ അഭിപ്രായം. വൈദ്യപരിശോധനയ്ക്ക് ശേഷം കുറ്റവാളി മാനസികമായോ ബൗദ്ധികമായോ അസ്ഥിരമാണെന്ന് കണ്ടെത്തിയാൽ അത് കുറ്റവിമുക്തനാക്കാനുള്ള കാരണമായി മാറുന്നു.

അതിനാൽ തന്നെ ശിക്ഷാവിധിയുടെ കാലക്രമത്തിൽ പാലിക്കേണ്ട നിരവധി നടപടിക്രമങ്ങൾ നിയമപ്രകാരം നിർവചിച്ചിട്ടുണ്ട്. നിലവിൽ ശിക്ഷകാത്ത് കിടക്കുന്ന ഈ 488 പേരുടെ വിധിയും ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. കുറ്റത്തിന്‍റെ തീവ്രതയനുസരിച്ച് ജീവപര്യന്തമാണോ, വധശിക്ഷയാണോ നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.

ആക്‌ടിവിസ്റ്റുകളും, സംഘടനകളും, നിയമ വിദഗ്‌ദരും വധശിക്ഷയ്‌ക്ക് പകരം ജീവപര്യന്തം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ പാര്‍ലമെന്‍റ് ഇതില്‍ നിയമം കൊണ്ടുവരുന്നത് വരെ ഈ സ്ഥിതി തന്നെ തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.