ETV Bharat / bharat

SC To Pronounce Judgement On Same Sex Marriage സ്വവർഗ വിവാഹത്തിന് നിയമസാധ്യത തേടിയുളള ഹർജിയില്‍ സുപ്രീം കോടതി വിധി നാളെ

author img

By ETV Bharat Kerala Team

Published : Oct 16, 2023, 10:21 PM IST

SC To Pronounce Judgement On Same Sex Marriage on Tuesday : സ്വവർഗ വിവാഹം അംഗീകരിക്കാത്തത് സമത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചിരുന്നു.

Legal sanction for same sex marriage  Supreme Court verdict on Tuesday  സ്വവർഗവിവാഹം  Same Sex Marriage  സുപ്രീം കോടതി വിധി ചൊവ്വാഴ്‌ച  സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി  Pleas seeking legal sanction for same sex marriage  സ്വവർഗ വിവാഹത്തിന് നിയമസാധ്യത തേടിയുള്ള ഹർജി  Petition seeking legalization of same sex marriage  Supreme Court
Legal Sanction For Same Sex Marriage

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധ്യത തേടിയുള്ള ഹർജികളിൽ സുപ്രീം കോടതി ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 17) വിധി പറയും (SC To Pronounce Judgement On Same Sex Marriage). ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും വിധി പറയുക. ചീഫ്‌ ജസ്റ്റിസ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് 2023 മെയ് 11 ന് കക്ഷികളെ കേട്ട ശേഷം വിധി പറയുന്നത് മാറ്റിവച്ചിരുന്നു.

മുകുൾ റോഹത്ഗി, നീരജ് കിഷൻ കൗൾ, എ എം സിംഗ്വി, മേനക ഗുരുസ്വാമി, കെ വി വിശ്വനാഥൻ, ആനന്ദ് ഗ്രോവർ, സൗരഭ് കിർപാൽ എന്നീ മുതിർന്ന അഭിഭാഷകർ ഹര്‍ജിക്കാർക്ക് വേണ്ടി ഹാജരായി. കേസിൽ ഇരുപതോളം ഹര്‍ജിക്കാർക്ക് വേണ്ടി അഭിഭാഷകര്‍ വാദിച്ചു. സ്വവർഗവിവാഹം അംഗീകരിക്കാത്തത് സമത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചു (Pleas seeking legal sanction for same sex marriage).

സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകുന്ന വിഷയവും ഹർജികളിൽ ഉയർന്നുവരുന്ന നിയമപരവും സാമൂഹികവുമായ ചോദ്യങ്ങളും പരിഗണിക്കുന്നതിനായി മേയില്‍ സുപ്രീം കോടതി മാരത്തൺ ഹിയറിങ് നടത്തി. ഹർജിക്കാരുടെ വാദം അനുവദിക്കുന്നത് വ്യക്തിനിയമങ്ങളുടെ മേഖലയിൽ നാശമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ഹർജിയെ എതിർത്തിരുന്നു. സ്വവർഗ വിവാഹത്തിന് നിയമാനുമതി നൽകണമെന്ന ഹർജിക്കാരുടെ വാദത്തെ രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾ എതിർത്തതായി കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു.

സ്വവർഗ വിവാഹത്തിനുള്ള നിയമപരമായ അംഗീകാരമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും 1954 ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ടിന്‍റെ (Special Marriage Act-SMA) വ്യവസ്ഥകൾ പുനർ നിര്‍മിക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സ്വവർഗ വിവാഹങ്ങൾക്ക് അവരുടെ യൂണിയനുകൾക്ക് മാന്യത നൽകുന്നതിന് സ്‌പെഷ്യൽ മാര്യേജ് ആക്‌ടിന് കീഴിൽ നിയമപരമായ അംഗീകാരം നൽകണമെന്ന് ഹർജിക്കാർ വാദിച്ചു. കൂടാതെ സമൂഹത്തിന്‍റെ സാമൂഹിക സുരക്ഷയിലേക്കും മറ്റ് ക്ഷേമ ആനുകൂല്യങ്ങളിലേക്കും ഉചിതമായ നിർദേശങ്ങൾ സുപ്രീം കോടതി പാസാക്കണമെന്നും വാദിച്ചു.

ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി: 26 ആഴ്‌ചയിലധികം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് പോസ്‌റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചുവെന്നും അതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് വിവാഹിതയായ സ്‌ത്രീ നല്‍കിയ ഹര്‍ജിയാണ് തിങ്കളാഴ്‌ച (16.10.2023) സുപ്രീംകോടതി തള്ളിയത്. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായി ജസ്‌റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഗർഭം വൈദ്യശാസ്‌ത്രപരമായി ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ലെന്നറിയിച്ച് ഹര്‍ജി തള്ളിയത്.

ALSO READ: 'ഗർഭം വൈദ്യശാസ്‌ത്രപരമായി ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ല'; ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധ്യത തേടിയുള്ള ഹർജികളിൽ സുപ്രീം കോടതി ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 17) വിധി പറയും (SC To Pronounce Judgement On Same Sex Marriage). ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും വിധി പറയുക. ചീഫ്‌ ജസ്റ്റിസ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് 2023 മെയ് 11 ന് കക്ഷികളെ കേട്ട ശേഷം വിധി പറയുന്നത് മാറ്റിവച്ചിരുന്നു.

മുകുൾ റോഹത്ഗി, നീരജ് കിഷൻ കൗൾ, എ എം സിംഗ്വി, മേനക ഗുരുസ്വാമി, കെ വി വിശ്വനാഥൻ, ആനന്ദ് ഗ്രോവർ, സൗരഭ് കിർപാൽ എന്നീ മുതിർന്ന അഭിഭാഷകർ ഹര്‍ജിക്കാർക്ക് വേണ്ടി ഹാജരായി. കേസിൽ ഇരുപതോളം ഹര്‍ജിക്കാർക്ക് വേണ്ടി അഭിഭാഷകര്‍ വാദിച്ചു. സ്വവർഗവിവാഹം അംഗീകരിക്കാത്തത് സമത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചു (Pleas seeking legal sanction for same sex marriage).

സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകുന്ന വിഷയവും ഹർജികളിൽ ഉയർന്നുവരുന്ന നിയമപരവും സാമൂഹികവുമായ ചോദ്യങ്ങളും പരിഗണിക്കുന്നതിനായി മേയില്‍ സുപ്രീം കോടതി മാരത്തൺ ഹിയറിങ് നടത്തി. ഹർജിക്കാരുടെ വാദം അനുവദിക്കുന്നത് വ്യക്തിനിയമങ്ങളുടെ മേഖലയിൽ നാശമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ഹർജിയെ എതിർത്തിരുന്നു. സ്വവർഗ വിവാഹത്തിന് നിയമാനുമതി നൽകണമെന്ന ഹർജിക്കാരുടെ വാദത്തെ രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾ എതിർത്തതായി കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു.

സ്വവർഗ വിവാഹത്തിനുള്ള നിയമപരമായ അംഗീകാരമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും 1954 ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ടിന്‍റെ (Special Marriage Act-SMA) വ്യവസ്ഥകൾ പുനർ നിര്‍മിക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സ്വവർഗ വിവാഹങ്ങൾക്ക് അവരുടെ യൂണിയനുകൾക്ക് മാന്യത നൽകുന്നതിന് സ്‌പെഷ്യൽ മാര്യേജ് ആക്‌ടിന് കീഴിൽ നിയമപരമായ അംഗീകാരം നൽകണമെന്ന് ഹർജിക്കാർ വാദിച്ചു. കൂടാതെ സമൂഹത്തിന്‍റെ സാമൂഹിക സുരക്ഷയിലേക്കും മറ്റ് ക്ഷേമ ആനുകൂല്യങ്ങളിലേക്കും ഉചിതമായ നിർദേശങ്ങൾ സുപ്രീം കോടതി പാസാക്കണമെന്നും വാദിച്ചു.

ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി: 26 ആഴ്‌ചയിലധികം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് പോസ്‌റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചുവെന്നും അതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് വിവാഹിതയായ സ്‌ത്രീ നല്‍കിയ ഹര്‍ജിയാണ് തിങ്കളാഴ്‌ച (16.10.2023) സുപ്രീംകോടതി തള്ളിയത്. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായി ജസ്‌റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഗർഭം വൈദ്യശാസ്‌ത്രപരമായി ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ലെന്നറിയിച്ച് ഹര്‍ജി തള്ളിയത്.

ALSO READ: 'ഗർഭം വൈദ്യശാസ്‌ത്രപരമായി ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ല'; ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.