ETV Bharat / bharat

അരുണ്‍ ഗോയലിന്‍റെ തെരഞ്ഞെടുപ്പ് കമ്മിഷണറായുള്ള നിയമനം; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി സുപ്രീം കോടതി

author img

By

Published : Apr 17, 2023, 4:46 PM IST

തെരഞ്ഞെടുപ്പ് കമ്മിഷനറായുള്ള അരുൺ ഗോയലിന്‍റെ നിയമന നടപടി ക്രമരഹിതവും ഏകപക്ഷീയവുമാണെന്ന് കാണിച്ച് എന്‍ജിഒ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആര്‍) ഹര്‍ജി സമര്‍പ്പിച്ചത്

Arun Goel appointment  Arun Goel  Arun Goel appointment as Election Commissioner  Election Commissioner  Supreme Court  അരുണ്‍ ഗോയലിന്‍റെ നിയമനം  അരുണ്‍ ഗോയല്‍  ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി  സുപ്രീം കോടതി  കോടതി  തെരഞ്ഞെടുപ്പ് കമ്മിഷന്‍  തെരഞ്ഞെടുപ്പ്  എന്‍ജിഒ അസോസിയേഷന്‍
അരുണ്‍ ഗോയലിന്‍റെ തെരഞ്ഞെടുപ്പ് കമ്മിഷനറായുള്ള നിയമനം

ന്യൂഡല്‍ഹി: അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി പിന്മാറി. അരുണ്‍ ഗോയലിന്‍റെ നിയമനം ചോദ്യം ചെയ്‌തുകൊണ്ട് എന്‍ജിഒ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സമര്‍പ്പിച്ച ഹര്‍ജിയില്‍ വിഷയം മറ്റൊരു ബെഞ്ചിലേക്ക് കൊണ്ടുപോകാന്‍ ജസ്‌റ്റിസുമാരായ ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. അതേസമയം ഗോയലിന്‍റെ നിയമനത്തില്‍ എന്തെല്ലാം ചട്ടലംഘനം നടന്നുവെന്ന് വ്യക്തമാക്കാനും ഹര്‍ജിക്കാരനായ എഡിആറിനോട് കോടതി ആവശ്യപ്പെട്ടു.

മറ്റൊരു ബെഞ്ചിലേക്ക് പോകൂ: ഒരു വ്യക്തിയെ ഭരണഘടന പദവിയിലേക്ക് നിയമിച്ചതിന് ശേഷം, അയാൾ അന്യായമായോ സ്വേച്ഛാധിപത്യപരമായോ പ്രവർത്തിക്കുമെന്നോ അനുമാനിക്കാനാവില്ല. അതുകൊണ്ട് വിഷയം മറ്റൊരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യൂ എന്ന് കോടതി അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുന്നതിനുള്ള നിർദേശത്തെക്കുറിച്ച് അറിയില്ലെങ്കിൽ കഴിഞ്ഞ വർഷം നവംബർ 18ന് ബ്യൂറോക്രാറ്റായ ഗോയൽ സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ചതെങ്ങനെയെന്നത് ദുരൂഹമാണെന്ന് അഞ്ചംഗ ബെഞ്ച് നീണ്ട വിധിപ്രസ്‌താവനയില്‍ ചോദിച്ചിരുന്നു.

നിയമനത്തില്‍ എതിര്‍പ്പുമായി: അതേസമയം ഗോയലിന്‍റെ നിയമന നടപടി ക്രമരഹിതവും ഏകപക്ഷീയവുമാണെന്ന് പരാതിക്കാരനായി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ വാദിച്ചു. നിയമനത്തിനായി രാജ്യത്തുടനീളമുള്ള 160 പേരിൽ നിന്ന് നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തുവെന്നും അവരിൽ പലരും ഗോയലിനേക്കാൾ പ്രായം കുറഞ്ഞവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കായി സര്‍ക്കാര്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയ ചോദ്യം ചെയ്യപ്പെടേണ്ടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമനം ചോദ്യം ചെയ്‌ത് സുപ്രീംകോടതി: അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി (ഇസി) നിയമിച്ച നടപടിക്രമത്തെ മുമ്പ് സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി അരുണ്‍ ഗോയലിന്‍റെ നിയമന ഫയലുകള്‍ സുപ്രീം കോടതി പരിശോധിക്കുകയുമുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും നിയമിക്കുന്നതിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തോട് ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടത്.

അരുണ്‍ ഗോയലിന്‍റെ നിയമനത്തില്‍ അദ്ദേഹത്തിന്‍റെ യോഗ്യതയല്ല, മറിച്ച് നിയമനത്തിന്‍റെ പ്രക്രിയയാണ് സംശയമുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് മുമ്പ് അറിയിച്ചിരുന്നു. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒറ്റ ദിവസം കൊണ്ട് സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയും, ഫയൽ നിയമമന്ത്രാലയം ഒറ്റ ദിവസം കൊണ്ട് പരിശോധിക്കുകയും, നാല് പേരടങ്ങുന്ന പാനല്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയും 24 മണിക്കൂറിനുള്ളില്‍ അരുണ്‍ ഗോയലിന്‍റെ പേര് രാഷ്‌ട്രപതി അംഗീകരിക്കുകയും ചെയ്‌തതായും കോടതി പറഞ്ഞിരുന്നു.

എന്നാല്‍ നിയമന പ്രക്രിയയുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്‌നങ്ങളും പരിശോധിക്കാതെ നിരീക്ഷണങ്ങൾ നടത്തരുതെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല വാദത്തിനിടെ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സബ്‌മിഷന്‍ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അറ്റോർണി ജനറൽ രോഷാകുലനാകുകയും ചെയ്‌തിരുന്നു.

Also Read: 'ചരിത്ര വിധി'യെഴുതി സുപ്രീം കോടതി; തെരഞ്ഞെടുപ്പ് കമ്മിഷനിലേക്കുള്ള നിയമനം ഇനി മൂന്നംഗ സമിതി നിര്‍ദേശ പ്രകാരം

ന്യൂഡല്‍ഹി: അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി പിന്മാറി. അരുണ്‍ ഗോയലിന്‍റെ നിയമനം ചോദ്യം ചെയ്‌തുകൊണ്ട് എന്‍ജിഒ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സമര്‍പ്പിച്ച ഹര്‍ജിയില്‍ വിഷയം മറ്റൊരു ബെഞ്ചിലേക്ക് കൊണ്ടുപോകാന്‍ ജസ്‌റ്റിസുമാരായ ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. അതേസമയം ഗോയലിന്‍റെ നിയമനത്തില്‍ എന്തെല്ലാം ചട്ടലംഘനം നടന്നുവെന്ന് വ്യക്തമാക്കാനും ഹര്‍ജിക്കാരനായ എഡിആറിനോട് കോടതി ആവശ്യപ്പെട്ടു.

മറ്റൊരു ബെഞ്ചിലേക്ക് പോകൂ: ഒരു വ്യക്തിയെ ഭരണഘടന പദവിയിലേക്ക് നിയമിച്ചതിന് ശേഷം, അയാൾ അന്യായമായോ സ്വേച്ഛാധിപത്യപരമായോ പ്രവർത്തിക്കുമെന്നോ അനുമാനിക്കാനാവില്ല. അതുകൊണ്ട് വിഷയം മറ്റൊരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യൂ എന്ന് കോടതി അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുന്നതിനുള്ള നിർദേശത്തെക്കുറിച്ച് അറിയില്ലെങ്കിൽ കഴിഞ്ഞ വർഷം നവംബർ 18ന് ബ്യൂറോക്രാറ്റായ ഗോയൽ സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ചതെങ്ങനെയെന്നത് ദുരൂഹമാണെന്ന് അഞ്ചംഗ ബെഞ്ച് നീണ്ട വിധിപ്രസ്‌താവനയില്‍ ചോദിച്ചിരുന്നു.

നിയമനത്തില്‍ എതിര്‍പ്പുമായി: അതേസമയം ഗോയലിന്‍റെ നിയമന നടപടി ക്രമരഹിതവും ഏകപക്ഷീയവുമാണെന്ന് പരാതിക്കാരനായി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ വാദിച്ചു. നിയമനത്തിനായി രാജ്യത്തുടനീളമുള്ള 160 പേരിൽ നിന്ന് നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തുവെന്നും അവരിൽ പലരും ഗോയലിനേക്കാൾ പ്രായം കുറഞ്ഞവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കായി സര്‍ക്കാര്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയ ചോദ്യം ചെയ്യപ്പെടേണ്ടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമനം ചോദ്യം ചെയ്‌ത് സുപ്രീംകോടതി: അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി (ഇസി) നിയമിച്ച നടപടിക്രമത്തെ മുമ്പ് സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി അരുണ്‍ ഗോയലിന്‍റെ നിയമന ഫയലുകള്‍ സുപ്രീം കോടതി പരിശോധിക്കുകയുമുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും നിയമിക്കുന്നതിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തോട് ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടത്.

അരുണ്‍ ഗോയലിന്‍റെ നിയമനത്തില്‍ അദ്ദേഹത്തിന്‍റെ യോഗ്യതയല്ല, മറിച്ച് നിയമനത്തിന്‍റെ പ്രക്രിയയാണ് സംശയമുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് മുമ്പ് അറിയിച്ചിരുന്നു. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒറ്റ ദിവസം കൊണ്ട് സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയും, ഫയൽ നിയമമന്ത്രാലയം ഒറ്റ ദിവസം കൊണ്ട് പരിശോധിക്കുകയും, നാല് പേരടങ്ങുന്ന പാനല്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയും 24 മണിക്കൂറിനുള്ളില്‍ അരുണ്‍ ഗോയലിന്‍റെ പേര് രാഷ്‌ട്രപതി അംഗീകരിക്കുകയും ചെയ്‌തതായും കോടതി പറഞ്ഞിരുന്നു.

എന്നാല്‍ നിയമന പ്രക്രിയയുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്‌നങ്ങളും പരിശോധിക്കാതെ നിരീക്ഷണങ്ങൾ നടത്തരുതെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല വാദത്തിനിടെ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സബ്‌മിഷന്‍ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അറ്റോർണി ജനറൽ രോഷാകുലനാകുകയും ചെയ്‌തിരുന്നു.

Also Read: 'ചരിത്ര വിധി'യെഴുതി സുപ്രീം കോടതി; തെരഞ്ഞെടുപ്പ് കമ്മിഷനിലേക്കുള്ള നിയമനം ഇനി മൂന്നംഗ സമിതി നിര്‍ദേശ പ്രകാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.