ETV Bharat / bharat

SC On Muzaffarnagar Slap Case : മുസാഫര്‍നഗര്‍ സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നത് ; യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

author img

By ETV Bharat Kerala Team

Published : Sep 25, 2023, 6:12 PM IST

UP Police Mishandled Case : ഉത്തർപ്രദേശ് പൊലീസ് കേസ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സംഭവത്തെപ്പറ്റി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനോട് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു

Etv Bharat SC On Muzaffarnagar Slap  Muzaffarnagar School Slap  Supreme Court on Muzaffarnagar Slap  Muzaffarnagar Student Slap  മുസഫര്‍നഗര്‍ സംഭവം  യുപി സര്‍ക്കാരിനെതിരെ സുപ്രീം കോടതി  ഉത്തർപ്രദേശ് പോലീസ്  ഉത്തർപ്രദേശ് സര്‍ക്കാര്‍  മുസാഫിർ നഗര്‍  UP Police
SC On Muzaffarnagar Slap- Punishment Can't Be Subject To Religious Discrimination

ന്യൂഡൽഹി : ഉത്തര്‍ പ്രദേശിലെ മുസാഫർനഗറിലുള്ള സ്‌കൂളില്‍ സഹപാഠിയെ അടിക്കാന്‍ അധ്യാപിക മറ്റു വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി (Supreme Court of India). സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട കോടതി ഇത് ജീവിക്കാനുള്ള അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും നിരീക്ഷിച്ചു (SC On Muzaffarnagar Slap- Punishment Can't Be Subject To Religious Discrimination). ആരോപണങ്ങള്‍ ശരിയാണെങ്കില്‍ സംഭവം ഗൗരവമേറിയതും ആശങ്കാജനകവുമാണെന്നും ഒരു അധ്യാപികയുടെ ഏറ്റവും മോശമായ ശിക്ഷയാണിതെന്നും സുപ്രീം കോടതി വിശേഷിപ്പിച്ചു.

ഉത്തർ പ്രദേശ് പൊലീസ് (Uttar Pradesh Police) കേസ് കൈകാര്യം ചെയ്‌തത് ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സംഭവത്തെപ്പറ്റി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനോട് (Senior IPS Officer) റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. റിപ്പോർട്ട് മൂന്നാഴ്‌ചയ്ക്കകം കോടതിയിൽ സമർപ്പിക്കണം. കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി (Tushar Gandhi) നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കവെ ഉത്തർപ്രദേശ് സർക്കാരിനെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്.

കുട്ടിയുടെ പിതാവ് ഉന്നയിക്കുന്ന ആരോപണങ്ങളില്ലാതെയാണ് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയത്. ഇതില്‍ സുപ്രീം കോടതി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. മതത്തിന്‍റെ പേരിലാണ് മകനെ മര്‍ദിച്ചതെന്ന് പിതാവ് മൊഴി നല്‍കിയിരുന്നെങ്കിലും എഫ്ഐആറില്‍ അത് പരാമര്‍ശിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആർടിഇ) വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ചയാണിതെന്നും കോടതി കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ അവകാശ നിയമത്തിലെ (Right To Education Act) സെക്ഷൻ 8 (ജി) പ്രകാരം ഗുണനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ആർടിഇ നിയമത്തിലെ സെക്ഷൻ 17 ലെ 1-ാം ഉപവകുപ്പ് പ്രകാരം, കുട്ടികളെ ശാരീരിക ശിക്ഷയ്ക്കും മാനസിക പീഡനത്തിനും വിധേയമാക്കുന്നതിന് പൂർണ്ണ നിരോധനമുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ആർടിഇ നിയമത്തിന്‍റെ ലക്ഷ്യം.

Also Read: Supreme Court Ask Response On Muzaffarnagar Slap : 'കേസിന്‍റെ നിലവിലെ സ്ഥിതി വ്യക്തമാക്കണം'; മുസാഫര്‍നഗര്‍ സംഭവത്തില്‍ സുപ്രീം കോടതി

ഒരു പ്രത്യേക സമുദായത്തിൽ പെട്ടയാളാണെന്നതിന്‍റെ പേരിൽ വിദ്യാർഥിയെ ശിക്ഷിച്ചാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാകില്ല. സ്‌കൂളിനുള്ളിൽ ഒരു കുട്ടിയും ജാതി, വർഗ, മത, ലിംഗ വിവേചനത്തിന് വിധേയമാകുന്നില്ലെന്ന് ഉറപ്പാക്കാൻ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇരയായ വിദ്യാര്‍ഥിയുമായും നടന്ന സംഭവവുമായും ബന്ധപ്പെടുത്തി വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചട്ടങ്ങള്‍ നടപ്പാക്കുന്നതിന്‍റെ സാധ്യതാ റിപ്പോർട്ട് ഹാജരാക്കാനും കോടതി യുപി സർക്കാരിനോട് നിർദേശിച്ചു.

ഉത്തർ പ്രദേശ് സർക്കാരിന്‍റെ വാദം: അതേസമയം കേസില്‍ ആരെയും സംരക്ഷിക്കാന്‍ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് യുപി സർക്കാരിനെ പ്രതിനിധീകരിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജ് പറഞ്ഞു. കേസിന്‍റെ വര്‍ഗീയ വശം അതിശയോക്തി കലര്‍ന്നതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറലിന്‍റെ വാദങ്ങൾ രേഖപ്പെടുത്തിയ കോടതി വിദഗ്ധനായ ചൈൽഡ് കൗൺസിലറുടെ നേതൃത്വത്തിൽ ഇരയ്ക്കും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിങ് നടത്തണം എന്ന് യു പി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കൂടുതൽ വാദം കേൾക്കാൻ കേസ് ഒക്ടോബര്‍ 30 ലേക്ക് മാറ്റി.

ന്യൂഡൽഹി : ഉത്തര്‍ പ്രദേശിലെ മുസാഫർനഗറിലുള്ള സ്‌കൂളില്‍ സഹപാഠിയെ അടിക്കാന്‍ അധ്യാപിക മറ്റു വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി (Supreme Court of India). സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട കോടതി ഇത് ജീവിക്കാനുള്ള അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും നിരീക്ഷിച്ചു (SC On Muzaffarnagar Slap- Punishment Can't Be Subject To Religious Discrimination). ആരോപണങ്ങള്‍ ശരിയാണെങ്കില്‍ സംഭവം ഗൗരവമേറിയതും ആശങ്കാജനകവുമാണെന്നും ഒരു അധ്യാപികയുടെ ഏറ്റവും മോശമായ ശിക്ഷയാണിതെന്നും സുപ്രീം കോടതി വിശേഷിപ്പിച്ചു.

ഉത്തർ പ്രദേശ് പൊലീസ് (Uttar Pradesh Police) കേസ് കൈകാര്യം ചെയ്‌തത് ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സംഭവത്തെപ്പറ്റി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനോട് (Senior IPS Officer) റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. റിപ്പോർട്ട് മൂന്നാഴ്‌ചയ്ക്കകം കോടതിയിൽ സമർപ്പിക്കണം. കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി (Tushar Gandhi) നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കവെ ഉത്തർപ്രദേശ് സർക്കാരിനെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്.

കുട്ടിയുടെ പിതാവ് ഉന്നയിക്കുന്ന ആരോപണങ്ങളില്ലാതെയാണ് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയത്. ഇതില്‍ സുപ്രീം കോടതി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. മതത്തിന്‍റെ പേരിലാണ് മകനെ മര്‍ദിച്ചതെന്ന് പിതാവ് മൊഴി നല്‍കിയിരുന്നെങ്കിലും എഫ്ഐആറില്‍ അത് പരാമര്‍ശിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആർടിഇ) വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ചയാണിതെന്നും കോടതി കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ അവകാശ നിയമത്തിലെ (Right To Education Act) സെക്ഷൻ 8 (ജി) പ്രകാരം ഗുണനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ആർടിഇ നിയമത്തിലെ സെക്ഷൻ 17 ലെ 1-ാം ഉപവകുപ്പ് പ്രകാരം, കുട്ടികളെ ശാരീരിക ശിക്ഷയ്ക്കും മാനസിക പീഡനത്തിനും വിധേയമാക്കുന്നതിന് പൂർണ്ണ നിരോധനമുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ആർടിഇ നിയമത്തിന്‍റെ ലക്ഷ്യം.

Also Read: Supreme Court Ask Response On Muzaffarnagar Slap : 'കേസിന്‍റെ നിലവിലെ സ്ഥിതി വ്യക്തമാക്കണം'; മുസാഫര്‍നഗര്‍ സംഭവത്തില്‍ സുപ്രീം കോടതി

ഒരു പ്രത്യേക സമുദായത്തിൽ പെട്ടയാളാണെന്നതിന്‍റെ പേരിൽ വിദ്യാർഥിയെ ശിക്ഷിച്ചാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാകില്ല. സ്‌കൂളിനുള്ളിൽ ഒരു കുട്ടിയും ജാതി, വർഗ, മത, ലിംഗ വിവേചനത്തിന് വിധേയമാകുന്നില്ലെന്ന് ഉറപ്പാക്കാൻ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇരയായ വിദ്യാര്‍ഥിയുമായും നടന്ന സംഭവവുമായും ബന്ധപ്പെടുത്തി വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചട്ടങ്ങള്‍ നടപ്പാക്കുന്നതിന്‍റെ സാധ്യതാ റിപ്പോർട്ട് ഹാജരാക്കാനും കോടതി യുപി സർക്കാരിനോട് നിർദേശിച്ചു.

ഉത്തർ പ്രദേശ് സർക്കാരിന്‍റെ വാദം: അതേസമയം കേസില്‍ ആരെയും സംരക്ഷിക്കാന്‍ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് യുപി സർക്കാരിനെ പ്രതിനിധീകരിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജ് പറഞ്ഞു. കേസിന്‍റെ വര്‍ഗീയ വശം അതിശയോക്തി കലര്‍ന്നതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറലിന്‍റെ വാദങ്ങൾ രേഖപ്പെടുത്തിയ കോടതി വിദഗ്ധനായ ചൈൽഡ് കൗൺസിലറുടെ നേതൃത്വത്തിൽ ഇരയ്ക്കും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിങ് നടത്തണം എന്ന് യു പി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കൂടുതൽ വാദം കേൾക്കാൻ കേസ് ഒക്ടോബര്‍ 30 ലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.