ETV Bharat / bharat

കസ്റ്റഡിയിൽ സംരക്ഷണം വേണമെന്ന് ആതിഖ് അഹമ്മദ്, ഹർജി സുപ്രീം കോടതി തള്ളി

author img

By

Published : Mar 28, 2023, 1:26 PM IST

ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ ജീവന് ഭീഷണിയുണ്ടെങ്കിൽ ഉത്തർപ്രദേശ് സർക്കാർ അദ്ദേഹത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് കോടതി.

SC dismisses Atiq Ahmads plea  Umesh Pal murder case  ഉമേഷ് പാൽ വധക്കേസ്  ആതിഖ് അഹമ്മദ്  ജുഡീഷ്യൽ കസ്റ്റഡി  ഉത്തർപ്രദേശ് സർക്കാർ  കോടതി  ഹർജി സുപ്രീം കോടതി തള്ളി  അലഹബാദ് ഹൈക്കോടതി  Atiq Ahmad
Umesh Pal murder case

ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് കസ്‌റ്റഡിയിൽ കഴിയുന്ന മുൻ എംപിയും ഗുണ്ട നേതാവുമായ ആതിഖ് അഹമ്മദിന് കസ്റ്റഡിയില്‍ സംരക്ഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പ്രയാഗ്‌രാജിലെ ഉമേഷ് പാൽ വധക്കേസിൽ തന്നെയും കുടുംബത്തെയും പ്രതികളാക്കിയത് മനപ്പൂർവമാണെന്നും കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ് സംരക്ഷണം ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നടപടി.

പൊലീസിന്‍റെ കസ്റ്റഡിയിൽ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന ആതിഖ് അഹമ്മദിന്‍റെ വാദത്തെ തുടർന്ന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ അഹമ്മദിന് ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. അഹമ്മദിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടും മുൻ സമാജ്‌വാദി പാർട്ടി എംപിയുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം കോടതി നിരസിക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ ജീവന് ഭീഷണിയുണ്ടെങ്കിൽ ഉത്തർപ്രദേശ് സർക്കാർ അദ്ദേഹത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കുമെന്നും കോടതി പറഞ്ഞു.

'ഇത് ഈ കോടതി ഇടപെടാൻ പോകുന്ന ഒരു കേസല്ല. ഹൈക്കോടതിക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ എന്തുതന്നെയായാലും പിന്തുടരും,' അഹമ്മദിന്‍റെ വാദം കേട്ട ബെഞ്ച് വിശദീകരിച്ചു. ഉമേഷ് പാൽ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ അദ്ദേഹത്തിന്‍റെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് അഹമ്മദിന്‍റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു.

കേസിൽ കസ്റ്റഡിയിൽ കഴിയുന്നതിനോ പൊലീസ് ചോദ്യം നേരിടുന്നതിൽ നിന്നോ ഞാൻ ഒഴിഞ്ഞുമാറുന്നില്ല. എന്നാൽ എന്‍റെ ജീവന് ഗുരുതരമായ ഭീഷണിയുള്ളതിനാൽ എനിക്ക് സംരക്ഷണം നൽകുക എന്നതാണ് ആവശ്യം എന്നായിരുന്നു ആതിഖ് അഹമ്മദിന്‍റെ വാദം. എന്നാൽ അദ്ദേഹത്തിന്‍റെ ഹർജി ബെഞ്ച് തള്ളുകയായിരുന്നു.

2005ൽ അന്നത്തെ ബിഎസ്‌പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും അദ്ദേഹത്തിന്‍റെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ഫെബ്രുവരി 24ന് വെടിവെയ്പ്പി‌ൽ കൊല്ലപ്പെടുകയായിരുന്നു.

ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് കസ്‌റ്റഡിയിൽ കഴിയുന്ന മുൻ എംപിയും ഗുണ്ട നേതാവുമായ ആതിഖ് അഹമ്മദിന് കസ്റ്റഡിയില്‍ സംരക്ഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പ്രയാഗ്‌രാജിലെ ഉമേഷ് പാൽ വധക്കേസിൽ തന്നെയും കുടുംബത്തെയും പ്രതികളാക്കിയത് മനപ്പൂർവമാണെന്നും കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ് സംരക്ഷണം ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നടപടി.

പൊലീസിന്‍റെ കസ്റ്റഡിയിൽ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന ആതിഖ് അഹമ്മദിന്‍റെ വാദത്തെ തുടർന്ന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ അഹമ്മദിന് ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. അഹമ്മദിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടും മുൻ സമാജ്‌വാദി പാർട്ടി എംപിയുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം കോടതി നിരസിക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ ജീവന് ഭീഷണിയുണ്ടെങ്കിൽ ഉത്തർപ്രദേശ് സർക്കാർ അദ്ദേഹത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കുമെന്നും കോടതി പറഞ്ഞു.

'ഇത് ഈ കോടതി ഇടപെടാൻ പോകുന്ന ഒരു കേസല്ല. ഹൈക്കോടതിക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ എന്തുതന്നെയായാലും പിന്തുടരും,' അഹമ്മദിന്‍റെ വാദം കേട്ട ബെഞ്ച് വിശദീകരിച്ചു. ഉമേഷ് പാൽ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ അദ്ദേഹത്തിന്‍റെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് അഹമ്മദിന്‍റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു.

കേസിൽ കസ്റ്റഡിയിൽ കഴിയുന്നതിനോ പൊലീസ് ചോദ്യം നേരിടുന്നതിൽ നിന്നോ ഞാൻ ഒഴിഞ്ഞുമാറുന്നില്ല. എന്നാൽ എന്‍റെ ജീവന് ഗുരുതരമായ ഭീഷണിയുള്ളതിനാൽ എനിക്ക് സംരക്ഷണം നൽകുക എന്നതാണ് ആവശ്യം എന്നായിരുന്നു ആതിഖ് അഹമ്മദിന്‍റെ വാദം. എന്നാൽ അദ്ദേഹത്തിന്‍റെ ഹർജി ബെഞ്ച് തള്ളുകയായിരുന്നു.

2005ൽ അന്നത്തെ ബിഎസ്‌പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും അദ്ദേഹത്തിന്‍റെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ഫെബ്രുവരി 24ന് വെടിവെയ്പ്പി‌ൽ കൊല്ലപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.