ETV Bharat / bharat

ലോക്‌സഭയ്‌ക്ക് പിന്നാലെ രാജ്യ സഭയിലും; ജയറാം രമേശ് ഉള്‍പ്പെടെയുള്ള എംപിമാക്ക് സസ്‌പെന്‍ഷന്‍

author img

By ETV Bharat Kerala Team

Published : Dec 18, 2023, 5:07 PM IST

Updated : Dec 18, 2023, 8:13 PM IST

Rajya Sabha MPs suspended: 45 എംപിമാര്‍ക്കാണ് സസ്‌പെന്‍ഷന്‍. സഭ തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Over 30 Rajya Sabha MPs also suspended  Rajya Sabha MPs of Opposition suspended  Over 40 Rajya Sabha MPs suspended  Rajya Sabha MPs suspended  എംപിമാക്ക് സസ്‌പെന്‍ഷന്‍  രാജ്യസഭയില്‍ സസ്‌പെന്‍ഷന്‍  രാജ്യ സംഭ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
Over 40 Rajya Sabha MPs suspended

ന്യൂഡല്‍ഹി : രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ ഉള്‍പ്പെടെയുള്ള 45 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ (Over 45 Rajya Sabha MPs suspended). സഭ തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലോക്‌സഭയില്‍ 33 എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തതിന് പിന്നാലെയാണ് രാജ്യസഭയിലും സമാന രീതിയില്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍ (Rajya Sabha MPs of Opposition suspended). കേരളത്തില്‍ നിന്നുള്ള എംപി കെ സി വേണുഗോപാലും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ 34 പേര്‍ക്ക് ശീതകാല സമ്മേളനത്തിന്‍റെ ബാക്കി ഭാഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. മറ്റ് 11 പേരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട വിഷയം പ്രിവില്ലേജസ് കമ്മിറ്റിയ്‌ക്ക് വിട്ടിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെ ഈ എംപിമാര്‍ സസ്‌പെൻഷനില്‍ തുടരും.

നേരത്തെ ലോക്‌സഭയിലും എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നിരുന്നു. ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അടക്കം 33 എംപിമാരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇ ടി മുഹമ്മദ് ബഷീര്‍, കെ മുരളീധരന്‍, ആന്‍റോ ആന്‍റണി എന്നീ എംപിമാരും സസ്‌പെന്‍ഷന്‍ നേരിട്ടവരില്‍ പെടുന്നു.

കൂടാതെ ഡിഎംകെ എംപിമാരായ ടി ആര്‍ ബാലു, ദയാനിധി മാരന്‍, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സൗഗത റോയ് എന്നിവരും സസ്‌പെന്‍ഷന്‍ നടപടി നേരിട്ടു. 30 എംപിമാര്‍ക്ക് ശീതകാല സമ്മേളനത്തിന്‍റെ മുന്നോട്ടുള്ള ഭാഗങ്ങളില്‍ പങ്കെടുക്കാനാകില്ല. മറ്റ് മൂന്ന് പേര്‍ പ്രിവില്ലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരെയാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.

ഇരു സഭകളിലുമായി 79 അംഗങ്ങളാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. 1982 മാര്‍ച്ചില്‍ 63 എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തതിന് ശേഷം ഏറ്റവും അധികം അംഗങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന സംഭവം ഇതാണ്. ഇടവേളക്ക് പിന്നാലെ രാജ്യസഭ വീണ്ടും ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. എല്ലാ അംഗങ്ങളും അവരുടെ ഇരിപ്പിടത്തിലേക്ക് മടങ്ങാനും സഭയുടെ സുഗമമായ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കാനും ചെയര്‍മാന്‍ ജഗദീപ് ധന്‍ഖര്‍ ആവശ്യപ്പെട്ടു.

Also Read: ലോക്‌സഭയില്‍ 33 എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; നടപടി നേരിട്ടവരില്‍ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും

ന്യൂഡല്‍ഹി : രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ ഉള്‍പ്പെടെയുള്ള 45 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ (Over 45 Rajya Sabha MPs suspended). സഭ തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലോക്‌സഭയില്‍ 33 എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തതിന് പിന്നാലെയാണ് രാജ്യസഭയിലും സമാന രീതിയില്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍ (Rajya Sabha MPs of Opposition suspended). കേരളത്തില്‍ നിന്നുള്ള എംപി കെ സി വേണുഗോപാലും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ 34 പേര്‍ക്ക് ശീതകാല സമ്മേളനത്തിന്‍റെ ബാക്കി ഭാഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. മറ്റ് 11 പേരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട വിഷയം പ്രിവില്ലേജസ് കമ്മിറ്റിയ്‌ക്ക് വിട്ടിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെ ഈ എംപിമാര്‍ സസ്‌പെൻഷനില്‍ തുടരും.

നേരത്തെ ലോക്‌സഭയിലും എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നിരുന്നു. ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അടക്കം 33 എംപിമാരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇ ടി മുഹമ്മദ് ബഷീര്‍, കെ മുരളീധരന്‍, ആന്‍റോ ആന്‍റണി എന്നീ എംപിമാരും സസ്‌പെന്‍ഷന്‍ നേരിട്ടവരില്‍ പെടുന്നു.

കൂടാതെ ഡിഎംകെ എംപിമാരായ ടി ആര്‍ ബാലു, ദയാനിധി മാരന്‍, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സൗഗത റോയ് എന്നിവരും സസ്‌പെന്‍ഷന്‍ നടപടി നേരിട്ടു. 30 എംപിമാര്‍ക്ക് ശീതകാല സമ്മേളനത്തിന്‍റെ മുന്നോട്ടുള്ള ഭാഗങ്ങളില്‍ പങ്കെടുക്കാനാകില്ല. മറ്റ് മൂന്ന് പേര്‍ പ്രിവില്ലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരെയാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.

ഇരു സഭകളിലുമായി 79 അംഗങ്ങളാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. 1982 മാര്‍ച്ചില്‍ 63 എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തതിന് ശേഷം ഏറ്റവും അധികം അംഗങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന സംഭവം ഇതാണ്. ഇടവേളക്ക് പിന്നാലെ രാജ്യസഭ വീണ്ടും ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. എല്ലാ അംഗങ്ങളും അവരുടെ ഇരിപ്പിടത്തിലേക്ക് മടങ്ങാനും സഭയുടെ സുഗമമായ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കാനും ചെയര്‍മാന്‍ ജഗദീപ് ധന്‍ഖര്‍ ആവശ്യപ്പെട്ടു.

Also Read: ലോക്‌സഭയില്‍ 33 എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; നടപടി നേരിട്ടവരില്‍ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും

Last Updated : Dec 18, 2023, 8:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.