ETV Bharat / bharat

രാജസ്ഥാൻ ആർക്കൊപ്പം? പ്രതീക്ഷയിൽ മുന്നണികൾ; സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്

author img

By ETV Bharat Kerala Team

Published : Nov 24, 2023, 10:22 PM IST

Rajasthan assembly elections : രാജസ്ഥാനിൽ 200 സീറ്റുകളിൽ 199 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക

Polling to be held in Rajasthan tomorrow  fight between BJP and ruling Congress  rajasthan assembly elections latest  rajasthan assembly elections  rajasthan assembly elections updates  രാജസ്ഥാൻ ആർക്കൊപ്പം  രാജസ്ഥാൻ നാളെ പോളിംഗ്‌ ബൂത്തിലേക്ക്  പ്രതീക്ഷയിൽ മുന്നണികൾ  നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിൽ രാജസ്ഥാൻ  അങ്കം കുറിക്കാൻ ബിജെപി  കോണ്‍ഗ്രസ് പാർട്ടിയിലെ ഭിന്നത  രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ്  ഗുർമീത് സിംഗ് കൂനാറിന്‍റെ മരണം
Rajasthan assembly elections

ജയ്‌പൂർ: നിയമസഭ തെരഞ്ഞെടുപ്പ് ചൂടിൽ രാജസ്ഥാൻ. നാളെ (നവംബര്‍ 25) രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പിൽ ഏകദേശം 52.5 ദശലക്ഷം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, നവംബർ 23 ന് വോട്ടെടുപ്പ് ഷെഡ്യൂൾ ചെയ്‌തിരുന്നെങ്കിലും പിന്നീട് സംസ്ഥാനത്ത് വലിയ തോതിലുള്ള വിവാഹങ്ങളും മറ്റ്‌ ഇടപെടലുകളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) നവംബർ 25 ലേക്ക് മാറ്റുകയായിരുന്നു (Polling to be held in Rajasthan tomorrow fight between BJP and ruling Congress).

ഗുർമീത് സിംഗ് കൂനാറിന്‍റെ മരണത്തെ തുടർന്ന് കരൺപൂർ അസംബ്ലി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനാൽ സംസ്ഥാനത്ത് ആകെ 200 സീറ്റുകളിൽ 199 സീറ്റുകളിലേക്കും നാളെ തെരഞ്ഞെടുപ്പ് നടക്കും. പ്രധാന രാഷ്‌ട്രീയ പാർട്ടികളായ ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോണ്‍ഗ്രസ് എന്നിവയെ കൂടാതെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി), ആം ആദ്‌മി പാർട്ടി (എഎപി) എന്നിവരും മത്സരരംഗത്തുണ്ട്. അതേസമയം ഡിസംബർ മൂന്നിനാണ് ഫലം പ്രഖ്യാപിക്കുക.

അഞ്ച് വർഷത്തിലൊരിക്കൽ ഭരണകക്ഷിയെ വോട്ട് ചെയ്‌ത് പുറത്താക്കുന്ന പാരമ്പര്യമുള്ള രാജസ്ഥാനിൽ, പ്രതിപക്ഷമായ ബിജെപി കടുത്ത പോരാട്ടം മുന്നിൽ കണ്ട് സംസ്ഥാനത്ത് ഭരണം തിരിച്ചുപിടിക്കാന്‍ സർവശ്രമങ്ങളും നടത്തുകയാണ്. മൂന്ന് തവണ മുഖ്യമന്ത്രിയായ അശോക് ഗെലോട്ട് സർദാർപുരയിൽ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്.

199 സീറ്റുകളിൽ 25 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും 34 എണ്ണം പട്ടികവർഗത്തിനും 144 സീറ്റുകൾ പൊതുവിഭാഗത്തിനും സംവരണം ചെയ്‌തിട്ടുണ്ട്. നിലവിലുള്ള രാജസ്ഥാൻ നിയമസഭയുടെ കാലാവധി 2024 ജനുവരി 14-ന് അവസാനിക്കും. 1,863 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ച് ഗ്യാറന്‍റികളും നിലവിലെ സർക്കാരിന്‍റെ ക്ഷേമപദ്ധതികളും പ്രകടന പത്രികയിൽ ഇടം നേടിയിരുന്നു.

അങ്കം കുറിക്കാൻ ബിജെപി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ പ്രതീക്ഷയർപ്പിക്കുന്നതിനൊപ്പം വർധിച്ചുവരുന്ന അഴിമതിയും സംസ്ഥാനത്തെ ക്രമസമാധാന നില തകർച്ചയും ബിജെപി ഉയർത്തിപ്പിടിക്കുന്നു. കൂടാതെ, കോണ്‍ഗ്രസിനുളളിലെ ചേരിതിരിവ് മുതലെടുക്കാനും പാർട്ടി ശ്രമിക്കുന്നുണ്ട്.

ബിജെപിയുടെ പ്രമുഖ മുഖവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ജലപത്രൻ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയിട്ടുണ്ട്. എന്നാൽ, ഈ വർഷം വസുന്ധര പാർട്ടിയുടെ പ്രചാരണ മുഖമായിരുന്നില്ല. പാർട്ടിയുടെ പോസ്‌റ്ററുകളിൽ രാജസ്ഥാൻ യൂണിറ്റ് മേധാവി സിപി ജോഷി, പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, പ്രധാനമന്ത്രി മോദി എന്നിവരുടെ മുഖങ്ങളായിരുന്നു ശ്രദ്ധേയം.

കോണ്‍ഗ്രസ് പാർട്ടിയിലെ ഭിന്നത: അതേസമയം രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും, സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത പാർട്ടിക്ക് ഒരു കോട്ട തന്നെയാണ്. എന്നാൽ 2020 ൽ നേതാവിനെ പുറത്താക്കാൻ ശ്രമിച്ച ഗെലോട്ടും സച്ചിൽ പൈലറ്റും തമ്മിൽ കലഹത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനം വ്യാഴാഴ്‌ച ഇരു നേതാക്കളും ഐക്യമുന്നണിയെ ചിത്രീകരിക്കുന്നത് കണ്ടു.

പൈലറ്റിന്‍റെ ഒരു വീഡിയോ ഗെലോട്ട് തന്‍റെ എക്‌സിൽ പങ്കിട്ടിരുന്നു. അദ്ദേഹം കോൺഗ്രസിന് വോട്ടുചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സച്ചിൻ പൈലറ്റാണ് രാജസ്ഥാനിലെ സ്വന്തം മണ്ഡലമായ ടോംകിൽ നിന്നും മത്സരിക്കുന്നത്.

അതേസമയം രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 700 കമ്പനി പൊലീസുകാരെയും ഹോം ഗാർഡുകളെയും പാരാ മിലിട്ടറി സേനയെയും സമാധാനപരമായി പോളിങ് നടത്തുന്നതിന് വിന്യസിച്ചിട്ടുണ്ട്.

ജയ്‌പൂർ: നിയമസഭ തെരഞ്ഞെടുപ്പ് ചൂടിൽ രാജസ്ഥാൻ. നാളെ (നവംബര്‍ 25) രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പിൽ ഏകദേശം 52.5 ദശലക്ഷം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, നവംബർ 23 ന് വോട്ടെടുപ്പ് ഷെഡ്യൂൾ ചെയ്‌തിരുന്നെങ്കിലും പിന്നീട് സംസ്ഥാനത്ത് വലിയ തോതിലുള്ള വിവാഹങ്ങളും മറ്റ്‌ ഇടപെടലുകളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) നവംബർ 25 ലേക്ക് മാറ്റുകയായിരുന്നു (Polling to be held in Rajasthan tomorrow fight between BJP and ruling Congress).

ഗുർമീത് സിംഗ് കൂനാറിന്‍റെ മരണത്തെ തുടർന്ന് കരൺപൂർ അസംബ്ലി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനാൽ സംസ്ഥാനത്ത് ആകെ 200 സീറ്റുകളിൽ 199 സീറ്റുകളിലേക്കും നാളെ തെരഞ്ഞെടുപ്പ് നടക്കും. പ്രധാന രാഷ്‌ട്രീയ പാർട്ടികളായ ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോണ്‍ഗ്രസ് എന്നിവയെ കൂടാതെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി), ആം ആദ്‌മി പാർട്ടി (എഎപി) എന്നിവരും മത്സരരംഗത്തുണ്ട്. അതേസമയം ഡിസംബർ മൂന്നിനാണ് ഫലം പ്രഖ്യാപിക്കുക.

അഞ്ച് വർഷത്തിലൊരിക്കൽ ഭരണകക്ഷിയെ വോട്ട് ചെയ്‌ത് പുറത്താക്കുന്ന പാരമ്പര്യമുള്ള രാജസ്ഥാനിൽ, പ്രതിപക്ഷമായ ബിജെപി കടുത്ത പോരാട്ടം മുന്നിൽ കണ്ട് സംസ്ഥാനത്ത് ഭരണം തിരിച്ചുപിടിക്കാന്‍ സർവശ്രമങ്ങളും നടത്തുകയാണ്. മൂന്ന് തവണ മുഖ്യമന്ത്രിയായ അശോക് ഗെലോട്ട് സർദാർപുരയിൽ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്.

199 സീറ്റുകളിൽ 25 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും 34 എണ്ണം പട്ടികവർഗത്തിനും 144 സീറ്റുകൾ പൊതുവിഭാഗത്തിനും സംവരണം ചെയ്‌തിട്ടുണ്ട്. നിലവിലുള്ള രാജസ്ഥാൻ നിയമസഭയുടെ കാലാവധി 2024 ജനുവരി 14-ന് അവസാനിക്കും. 1,863 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ച് ഗ്യാറന്‍റികളും നിലവിലെ സർക്കാരിന്‍റെ ക്ഷേമപദ്ധതികളും പ്രകടന പത്രികയിൽ ഇടം നേടിയിരുന്നു.

അങ്കം കുറിക്കാൻ ബിജെപി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ പ്രതീക്ഷയർപ്പിക്കുന്നതിനൊപ്പം വർധിച്ചുവരുന്ന അഴിമതിയും സംസ്ഥാനത്തെ ക്രമസമാധാന നില തകർച്ചയും ബിജെപി ഉയർത്തിപ്പിടിക്കുന്നു. കൂടാതെ, കോണ്‍ഗ്രസിനുളളിലെ ചേരിതിരിവ് മുതലെടുക്കാനും പാർട്ടി ശ്രമിക്കുന്നുണ്ട്.

ബിജെപിയുടെ പ്രമുഖ മുഖവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ജലപത്രൻ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയിട്ടുണ്ട്. എന്നാൽ, ഈ വർഷം വസുന്ധര പാർട്ടിയുടെ പ്രചാരണ മുഖമായിരുന്നില്ല. പാർട്ടിയുടെ പോസ്‌റ്ററുകളിൽ രാജസ്ഥാൻ യൂണിറ്റ് മേധാവി സിപി ജോഷി, പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, പ്രധാനമന്ത്രി മോദി എന്നിവരുടെ മുഖങ്ങളായിരുന്നു ശ്രദ്ധേയം.

കോണ്‍ഗ്രസ് പാർട്ടിയിലെ ഭിന്നത: അതേസമയം രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും, സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത പാർട്ടിക്ക് ഒരു കോട്ട തന്നെയാണ്. എന്നാൽ 2020 ൽ നേതാവിനെ പുറത്താക്കാൻ ശ്രമിച്ച ഗെലോട്ടും സച്ചിൽ പൈലറ്റും തമ്മിൽ കലഹത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനം വ്യാഴാഴ്‌ച ഇരു നേതാക്കളും ഐക്യമുന്നണിയെ ചിത്രീകരിക്കുന്നത് കണ്ടു.

പൈലറ്റിന്‍റെ ഒരു വീഡിയോ ഗെലോട്ട് തന്‍റെ എക്‌സിൽ പങ്കിട്ടിരുന്നു. അദ്ദേഹം കോൺഗ്രസിന് വോട്ടുചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സച്ചിൻ പൈലറ്റാണ് രാജസ്ഥാനിലെ സ്വന്തം മണ്ഡലമായ ടോംകിൽ നിന്നും മത്സരിക്കുന്നത്.

അതേസമയം രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 700 കമ്പനി പൊലീസുകാരെയും ഹോം ഗാർഡുകളെയും പാരാ മിലിട്ടറി സേനയെയും സമാധാനപരമായി പോളിങ് നടത്തുന്നതിന് വിന്യസിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.