ETV Bharat / bharat

'Dis'Qualified MP'; സാമൂഹ്യമാധ്യമ പ്രൊഫൈലുകളുടെ ബയോയിൽ മാറ്റം വരുത്തി രാഹുൽ ഗാന്ധി

author img

By

Published : Mar 26, 2023, 3:57 PM IST

ട്വിറ്റർ, ഫേസ്‌ബുക്ക് അക്കൗണ്ടുകളുടെ ബയോയിലാണ് രാഹുൽ ഗാന്ധി മാറ്റം വരുത്തിയത്

Rahul Gandhi  രാഹുൽ ഗാന്ധി  രാഹുൽ  ട്വിറ്റർ  ഫേസ്ബുക്ക്  രാഹുൽ ഗാന്ധി ട്വിറ്റർ ബയോ  Rahul Gandhi Twitter bio  കോണ്‍ഗ്രസ്  Congress  പൊലീസ്  Rahul Gandhi DisQualified
ബയോയിൽ മാറ്റം വരുത്തി രാഹുൽ ഗാന്ധി

ന്യൂഡൽഹി : എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ തന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെ ബയോയിൽ മാറ്റം വരുത്തി രാഹുൽ ഗാന്ധി. 'അയോഗ്യനാക്കപ്പെട്ട എംപി' (Dis’Qualified MP) എന്നാണ് രാഹുൽ തന്‍റെ ട്വിറ്റർ, ഫേസ്‌ബുക്ക് അക്കൗണ്ടുകളുടെ ബയോയിൽ ചേർത്തത്. ട്വിറ്ററിൽ രാഹുൽ ഗാന്ധിക്ക് 23 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്.

പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ തന്‍റെ സാമൂഹ്യ മാധ്യമ പ്രൊഫൈലുകളിൽ മാറ്റം വരുത്തിയത്. അതേസമയം അയോഗ്യത നടപടി മുൻനിർത്തി കേന്ദ്രസർക്കാരിനെതിരെ ജനങ്ങൾക്കിടയിലേക്കിറങ്ങാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്‍റെ ഭാഗമാണ് ഈ മാറ്റം എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകുന്ന സൂചന.

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തേ വ്യക്‌തമാക്കിയിരുന്നു. അതേസമയം അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാജ്‌ഘട്ടില്‍ കോണ്‍ഗ്രസ് സങ്കല്‍പ്പ് സത്യഗ്രഹത്തിന് തുടക്കം കുറിച്ചു. പൊലീസ് അനുമതി ഇല്ലാതെയാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്. കോണ്‍ഗ്രസ് സത്യഗ്രഹത്തിന് നേരത്തെ അനുമതി നിഷേധിച്ച പൊലീസ് സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

ഇത് മറികടന്നാണ് കോണ്‍ഗ്രസ് പ്രതിഷേധപരിപാടി തുടരുന്നത്. അതേസമയം പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കെല്ലാം കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ അവസാനിക്കുന്ന സങ്കല്‍പ്പ് സത്യഗ്രഹ പരിപാടിയില്‍ പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ് ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യമുണ്ട്.

ALSO READ: രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; നിരോധനാജ്ഞ മറികടന്ന് രാജ്‌ഘട്ടില്‍ സത്യഗ്രഹം ആരംഭിച്ച് കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രചാരണ പ്രസംഗത്തിലെ മോദി പരാമർശത്തിന്‍റെ പേരിലാണ് വ്യാഴാഴ്‌ച സൂറത്ത് കോടതി രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ട് പാർലമെന്‍റ് സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.

ആഞ്ഞടിച്ച് രാഹുൽ : ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഇന്നലെ മാധ്യമങ്ങളെക്കണ്ട രാഹുൽ ഗാന്ധി ബിജെപിയെയും മോദിയേയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. താൻ ഉന്നയിച്ച പരാമർശങ്ങളുടെ പേരിൽ മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യത്തിന് 'തന്‍റെ പേര് സവർക്കറല്ലെന്നും താൻ ഗാന്ധിയാണെന്നും ഗാന്ധി മാപ്പ് പറയാറില്ല' എന്നുമായിരുന്നു രാഹുലിന്‍റെ പ്രതികരണം.

അദാനി വിഷയത്തില്‍ താന്‍ പറയാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചോർത്ത് ഭയന്നാണ് നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ലോക്‌സഭയില്‍ നിന്ന് തന്നെ അയോഗ്യനാക്കിയതെന്നും രാഹുൽ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ഈ വിഷയത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. അദാനി വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നത് ഇനിയും തുടരുമെന്നും രാഹുൽ ഗാന്ധി വ്യക്‌തമാക്കി.

ALSO READ: പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി, നാം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം : രാഹുല്‍ ഗാന്ധി

തന്നെ അയോഗ്യനാക്കിയ നടപടിക്കെതിരെ രംഗത്തെത്തിയ പ്രതിപക്ഷനിരയിലെ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചിരുന്നു. തന്നെ പിന്തുണച്ച എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ന്യൂഡൽഹി : എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ തന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെ ബയോയിൽ മാറ്റം വരുത്തി രാഹുൽ ഗാന്ധി. 'അയോഗ്യനാക്കപ്പെട്ട എംപി' (Dis’Qualified MP) എന്നാണ് രാഹുൽ തന്‍റെ ട്വിറ്റർ, ഫേസ്‌ബുക്ക് അക്കൗണ്ടുകളുടെ ബയോയിൽ ചേർത്തത്. ട്വിറ്ററിൽ രാഹുൽ ഗാന്ധിക്ക് 23 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്.

പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ തന്‍റെ സാമൂഹ്യ മാധ്യമ പ്രൊഫൈലുകളിൽ മാറ്റം വരുത്തിയത്. അതേസമയം അയോഗ്യത നടപടി മുൻനിർത്തി കേന്ദ്രസർക്കാരിനെതിരെ ജനങ്ങൾക്കിടയിലേക്കിറങ്ങാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്‍റെ ഭാഗമാണ് ഈ മാറ്റം എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകുന്ന സൂചന.

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തേ വ്യക്‌തമാക്കിയിരുന്നു. അതേസമയം അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാജ്‌ഘട്ടില്‍ കോണ്‍ഗ്രസ് സങ്കല്‍പ്പ് സത്യഗ്രഹത്തിന് തുടക്കം കുറിച്ചു. പൊലീസ് അനുമതി ഇല്ലാതെയാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്. കോണ്‍ഗ്രസ് സത്യഗ്രഹത്തിന് നേരത്തെ അനുമതി നിഷേധിച്ച പൊലീസ് സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

ഇത് മറികടന്നാണ് കോണ്‍ഗ്രസ് പ്രതിഷേധപരിപാടി തുടരുന്നത്. അതേസമയം പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കെല്ലാം കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ അവസാനിക്കുന്ന സങ്കല്‍പ്പ് സത്യഗ്രഹ പരിപാടിയില്‍ പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ് ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യമുണ്ട്.

ALSO READ: രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; നിരോധനാജ്ഞ മറികടന്ന് രാജ്‌ഘട്ടില്‍ സത്യഗ്രഹം ആരംഭിച്ച് കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രചാരണ പ്രസംഗത്തിലെ മോദി പരാമർശത്തിന്‍റെ പേരിലാണ് വ്യാഴാഴ്‌ച സൂറത്ത് കോടതി രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ട് പാർലമെന്‍റ് സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.

ആഞ്ഞടിച്ച് രാഹുൽ : ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഇന്നലെ മാധ്യമങ്ങളെക്കണ്ട രാഹുൽ ഗാന്ധി ബിജെപിയെയും മോദിയേയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. താൻ ഉന്നയിച്ച പരാമർശങ്ങളുടെ പേരിൽ മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യത്തിന് 'തന്‍റെ പേര് സവർക്കറല്ലെന്നും താൻ ഗാന്ധിയാണെന്നും ഗാന്ധി മാപ്പ് പറയാറില്ല' എന്നുമായിരുന്നു രാഹുലിന്‍റെ പ്രതികരണം.

അദാനി വിഷയത്തില്‍ താന്‍ പറയാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചോർത്ത് ഭയന്നാണ് നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ലോക്‌സഭയില്‍ നിന്ന് തന്നെ അയോഗ്യനാക്കിയതെന്നും രാഹുൽ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ഈ വിഷയത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. അദാനി വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നത് ഇനിയും തുടരുമെന്നും രാഹുൽ ഗാന്ധി വ്യക്‌തമാക്കി.

ALSO READ: പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി, നാം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം : രാഹുല്‍ ഗാന്ധി

തന്നെ അയോഗ്യനാക്കിയ നടപടിക്കെതിരെ രംഗത്തെത്തിയ പ്രതിപക്ഷനിരയിലെ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചിരുന്നു. തന്നെ പിന്തുണച്ച എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.