ETV Bharat / bharat

പെയ്‌തൊഴിയാതെ മഴ, ചെന്നൈയില്‍ പ്രതിസന്ധി രൂക്ഷം; 4 ജില്ലകളില്‍ നാളെ അവധി

author img

By ETV Bharat Kerala Team

Published : Dec 4, 2023, 6:19 PM IST

heavy rain in Tamil Nadu after cyclonic storm Michaung: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കാണ് നാളെ (ഡിസംബര്‍ 5) അവധി പ്രഖ്യാപിച്ചത്. പാല്‍, ജലവിതരണം, ആശുപത്രി, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട്.

cyclonic storm Michaung Tamil Nadu government has declared a public holiday in Chennai  Tamil Nadu declared a public holiday in Chennai  public holiday in Chennai due cyclonic storm  cyclonic storm Michaung  heavy rain in Tamil Nadu  ചെന്നൈയില്‍ പ്രതിസന്ധി രൂക്ഷം  മിഷോങ് ചുഴലിക്കാറ്റ്  ചെന്നൈ മിഷോങ് ചുഴലിക്കാറ്റ്  തമിഴ്‌നാട്ടില്‍ അതി ശക്തമായ മഴ  തമിഴ്‌നാട്ടില്‍ പൊതു അവധി
cyclonic storm Michaung Tamil Nadu
തമിഴ്‌നാട്ടില്‍ മഴ രൂക്ഷം

ചെന്നൈ (തമിഴ്‌നാട്) : ചെന്നൈ തീരത്തെ മിഷോങ് ചുഴലിക്കാറ്റിന്‍റെ (cyclonic storm Michaung Tamil Nadu) പശ്ചാത്തലത്തില്‍ നാളെ (ഡിസംബര്‍ 5) പൊതു അവധി പ്രഖ്യാപിച്ചു (public holiday in Chennai due cyclonic storm Michaung). ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് നാളെ സംസ്ഥാന സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചത്. പൊലീസ്, ഫയര്‍ സര്‍വീസ്, തദ്ദേശ സ്ഥാപനങ്ങള്‍, പാല്‍-ജല വിതരണം, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, വൈദ്യുതി വിതരണം, ഗതാഗതം, പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ സാധാരണ പോലെ പ്രവര്‍ത്തിക്കണം എന്നാണ് നിര്‍ദേശം.

ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതി ശക്തമായ മഴയാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത് (heavy rain in Tamil Nadu after cyclonic storm Michaung). കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

മിഷോങ് ചുഴലിക്കാറ്റ് ഇന്ന് രാവിലെ 8.30ന് ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ കിഴക്ക്-വടക്ക് കിഴക്കായി തീവ്രചുഴലിക്കാറ്റായി മാറി. പിന്നാലെ അതി ശക്തമായ മഴയാണ് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്‌തത്. നാളെയും ശക്തമായ മഴയ്‌ക്കുളള സാധ്യതയാണ് നിലവില്‍ കണക്കാക്കുന്നത്. തമിഴ്‌നാടിന് പുറമെ പുതുച്ചേരിയിലും അതി ശക്തമായ മഴയാണ് ലഭിച്ചത്. ആന്ധ്രാപ്രദേശിന്‍റെ തീര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ചെന്നൈയില്‍ മഴ രൂക്ഷമായത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വാലാജ റോഡ്, മൗണ്ട് റോഡ്, അണ്ണാ സാലൈ, ചെപ്പോക്ക്, ഓമരുണ്ടാന്‍ സര്‍ക്കാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പരിസരം ഉള്‍പ്പെടെയുള്ള താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൂടാതെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മറീന ബീച്ചും മൗണ്ട് റോഡ് മുതല്‍ മറീന ബീച്ച് വരെയുള്ള റോഡുകളും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതും മരങ്ങള്‍ കടപുഴകി വീണതും വന്‍തോതില്‍ ഗതാഗത തടസം സൃഷ്‌ടിച്ചു. പ്രതിസന്ധയിലായ മുഗളവാക്കം, മണപ്പാക്കം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ ആര്‍മിയുടെ 12 മദ്രാസ് യൂണിറ്റ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ഇതിനിടെ ചെന്നൈ വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് റണ്‍വേ അടച്ചു. ചെന്നൈയില്‍ നിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകളും താത്‌കാലികമായി റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് വഴി തിരിച്ച് വിടുകയാണ്.

കാറ്റിന്‍റെ വേഗത കൂടുതലായതിനാല്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍വീസ് റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമാകുന്നതോടെ സര്‍വീസ് പുനരാരംഭിക്കും. ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

also read: ചെന്നൈ എയർപോർട്ടിൽ കനത്ത വെള്ളക്കെട്ട്; വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കി

തമിഴ്‌നാട്ടില്‍ മഴ രൂക്ഷം

ചെന്നൈ (തമിഴ്‌നാട്) : ചെന്നൈ തീരത്തെ മിഷോങ് ചുഴലിക്കാറ്റിന്‍റെ (cyclonic storm Michaung Tamil Nadu) പശ്ചാത്തലത്തില്‍ നാളെ (ഡിസംബര്‍ 5) പൊതു അവധി പ്രഖ്യാപിച്ചു (public holiday in Chennai due cyclonic storm Michaung). ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് നാളെ സംസ്ഥാന സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചത്. പൊലീസ്, ഫയര്‍ സര്‍വീസ്, തദ്ദേശ സ്ഥാപനങ്ങള്‍, പാല്‍-ജല വിതരണം, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, വൈദ്യുതി വിതരണം, ഗതാഗതം, പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ സാധാരണ പോലെ പ്രവര്‍ത്തിക്കണം എന്നാണ് നിര്‍ദേശം.

ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതി ശക്തമായ മഴയാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത് (heavy rain in Tamil Nadu after cyclonic storm Michaung). കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

മിഷോങ് ചുഴലിക്കാറ്റ് ഇന്ന് രാവിലെ 8.30ന് ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ കിഴക്ക്-വടക്ക് കിഴക്കായി തീവ്രചുഴലിക്കാറ്റായി മാറി. പിന്നാലെ അതി ശക്തമായ മഴയാണ് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്‌തത്. നാളെയും ശക്തമായ മഴയ്‌ക്കുളള സാധ്യതയാണ് നിലവില്‍ കണക്കാക്കുന്നത്. തമിഴ്‌നാടിന് പുറമെ പുതുച്ചേരിയിലും അതി ശക്തമായ മഴയാണ് ലഭിച്ചത്. ആന്ധ്രാപ്രദേശിന്‍റെ തീര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ചെന്നൈയില്‍ മഴ രൂക്ഷമായത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വാലാജ റോഡ്, മൗണ്ട് റോഡ്, അണ്ണാ സാലൈ, ചെപ്പോക്ക്, ഓമരുണ്ടാന്‍ സര്‍ക്കാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പരിസരം ഉള്‍പ്പെടെയുള്ള താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൂടാതെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മറീന ബീച്ചും മൗണ്ട് റോഡ് മുതല്‍ മറീന ബീച്ച് വരെയുള്ള റോഡുകളും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതും മരങ്ങള്‍ കടപുഴകി വീണതും വന്‍തോതില്‍ ഗതാഗത തടസം സൃഷ്‌ടിച്ചു. പ്രതിസന്ധയിലായ മുഗളവാക്കം, മണപ്പാക്കം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ ആര്‍മിയുടെ 12 മദ്രാസ് യൂണിറ്റ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ഇതിനിടെ ചെന്നൈ വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് റണ്‍വേ അടച്ചു. ചെന്നൈയില്‍ നിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകളും താത്‌കാലികമായി റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് വഴി തിരിച്ച് വിടുകയാണ്.

കാറ്റിന്‍റെ വേഗത കൂടുതലായതിനാല്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍വീസ് റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമാകുന്നതോടെ സര്‍വീസ് പുനരാരംഭിക്കും. ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

also read: ചെന്നൈ എയർപോർട്ടിൽ കനത്ത വെള്ളക്കെട്ട്; വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.